Slider

വിധിയല്ലോ ജീവിതം..

0

ഞാൻ വിശാൽ,
പ്രണയം അമൃതാണ് പലർക്കും,
ചിലർ വിഷമെന്നും ചൊല്ലാന്നു..
എന്നെ സംബന്ധിച്ചിടത്തോളം
പ്രണയം ഹരം മാത്രമായിരുന്നു..
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്
കേവലം
ഒരു രസം..
തെറ്റായ ഒരർത്ഥം കാണണ്ടാട്ടോ...
ലൈംഗീകമായി ആരേയും
ദ്രോഹിച്ചിട്ടില്ലെന്നതും
സത്യം..
വാശിയായിരുന്നു വളയാത്ത
പെൺകുട്ടി കുട്ടികളെ വളക്കാനും,
വളഞ്ഞ ശേഷം തന്ത്രപരമായി ഇലക്കും
മുളളിനും
കേടില്ലാതെ ഒഴിവാക്കാനും..
കാമ്പസിൽ വിശാൽ എന്ന എൻറ്റെ
പേര് പലരും മറന്നോന്ന് വരെ എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്..
മീശമാധവനെപ്പോലെ ഒരു വട്ടപ്പേര്.
അതിലാണ് പ്രശസ്തൻ..
ഒരു ഗുരുവായൂർ നവരാത്രി മഹോത്സവ
കാലം,
യഥാര്‍ത്ഥ പ്രണയം എൻറ്റെ
ജീവിതത്തിലേക്കും അനുവാദമില്ലാതെ
കടന്നു വന്നു..
കൃഷ്ണ സ്തുതിയിൽ കച്ചേരി അവതരിപ്പിച്ച
ഒരു ഇരുണ്ട
നിറക്കാരി
അറിയാതെ ഹൃദയത്തിൽ ...
മനസ്സിൽ ആദ്യം പതിഞ്ഞത്
അവളുടെ
ഉണ്ടക്കണുകൾ...
പൊക്കം തീരെക്കുറവെങ്കിലും
ഹൃദയം
നന്മയുടെ പ്രതീകമായവൾ....
പ്രണയിനിയെ പൊക്കിയടിക്കുന്നതല്ലാട്ടോ..
സത്യത്തിൽ അവളുടെ മനസ്സും,
ജീവിതവും നന്മയിൽ മാത്രം
അധിഷ്ഠിതമാണ്..
അച്ഛനും,അമ്മയും, അനുജനും,
അനുജത്തിയും അടങ്ങുന്ന
കൊച്ചു കുടുംബമായിരുന്നു എൻറ്റെ ഉണ്ടക്കണ്ണിക്ക്...
അന്നന്നത്തെ തുച്ഛമായ വരുമാനം
കൊണ്ട്
ജീവിതവും
ജീവിത സ്വപനങ്ങളും നെയ്ത്
കൂട്ടുന്ന കുടുംബം.
എങ്ങനേയും അവളെക്കുറിച്ച്
കൂടുതൽ അറിയണമെന്നും,
ജീവിതത്തിലേക്ക് ക്ഷണിക്കണമെന്നും
തോന്നി..
നിഷ്കളങ്കമായ അവളുടെ ചിന്തകളെയും, സ്വപനങ്ങളേയും,
അടുത്തറിഞ്ഞ നിമിഷം മുതൽ
ഞാനൊരു മനുഷ്യനായി മാറി..
യാതൊരു കാരണവശാലും അവളേയോ,
മറ്റൊരു പെണ്‍കുട്ടിയേയോ പ്രണയമെന്ന
നാടകം കാഴ്ചവച്ച് ഒരു രസത്തിനായ്
പോലും ജീവിതം പന്താടരുതെന്ന ഉറച്ച
തീരുമാനത്തിൽ ഞാനെത്തി..
തൊട്ടാവാടിയെങ്കിലും കോപം
മൂക്കിലുണ്ട്
എൻറ്റെ സുന്ദരിക്കോതക്ക്..
അവൾക്ക് അവകാശപ്പെട്ടവരോട്
ആകുമ്പോൾ അതിന്റെ കാഠിന്യവും
വർദ്ധിക്കും..
ചിലപ്പോഴൊക്കെ മിണ്ടാതങ്ങനെ
ഇരിക്കും
രണ്ടും മൂന്നും ദിവസം വരെ..
തുടര്‍ന്ന് തോൽവി സമ്മതിക്കാതെ
രസകരമായി
അവൾ മൌനവൃതം വെടിയും..
ആ ഓർമ്മകൾ ഇന്നും ഒരു വേദനപോലെ നീറുന്നു..
ഒരു പക്ഷേ മറ്റൊരു വിവാഹം ഞാൻ കഴിച്ചിരുന്നെങ്കിൽ ഓർമ്മകൾ വെറും
ഓർമ്മകൾ മാത്രമായി അവശേഷിച്ചേനെ...
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തുടങ്ങിയ പ്രണയം,
പക്ഷേ ആ ഭാഗ്യം അനുഭവിക്കാനുളള
യോഗം എനിക്കുണ്ടായില്ലെന്നത് എൻറ്റെ ദൌർഭാഗ്യം മാത്രമെന്നോ,
ഞാൻ ചെയ്ത
കർമ്മ ദോഷമെന്നോ ഞാൻ
ഇന്നും വിശ്വസിക്കുന്നു...
ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്..
ചിലർ ചിന്തിക്കും തേപ്പ്..
എഴുതാപ്പുറം വായിക്കാൻ സമൂഹത്തിന് എന്തൊരു ശുഷ്കാന്തി..
അവളുടെ ഇന്നത്തെ കുടുംബം
ഏതൊന്നോ?
അവൾ സന്തോഷത്തോടെ ഇരിക്കുകയാണോ?
ഇതൊന്നും എനിക്കറിയില്ല..
ഞാൻ തിരക്കിയിട്ടില്ല...
അവളെ സ്നേഹിക്കാതിരിക്കാൻ ആത്മാർത്ഥമായ മനസ്സുളള ഒരുത്തനും സാധിക്കാതെ വരില്ലെന്നത്
അവളിൽ നിന്നും ഞാൻ പഠിച്ച പാഠമാണ്..
വർഷങ്ങളോളം പ്രണയമെന്ന മധുരമായ വികാരത്തെ ഞങ്ങൾ ആസ്വദിച്ചു..
വീട്ടുകാരുടെ അനുവാദത്തോടെ
ആനന്ദകരമായ പ്രണയ ജീവിതം..
ദൈവത്തിന് അസൂയ തോന്നാൻ പിന്നെ
വല്ലതും വേണോ..?
കാലങ്ങൾ സഞ്ചരിച്ചു..
ഔദ്യോഗിക പരമായ കാരണത്താൽ
അവളോടൊന്ന് സംസാരിക്കാനാവാതെ
ഞാനും
എന്നോട് വാതോരാതെ സംസാരിക്കാനാവാതെ എൻറ്റെ ഉണ്ടക്കണ്ണിയും...
പൊസ്സസീവനസ് ഒരുപാട് അവൾക്കുണ്ട്..
പക്ഷേ അതിനേക്കാൾ അധികം എന്നിൽ വിശ്വാസവും..
ഔദ്യോഗിക പരമായ ഒരു യാത്രയിലെ ആക്സിഡൻറ്റ് ആണ് ഞങ്ങളുടെ
ജീവിതത്തെ ആകെ മാറ്റി മറിച്ചത്..
ഞാനടക്കം നാല് പേർ ആക്സിഡൻറ്റ് ആവുകയും ഡ്രൈവർ കേശവേട്ടൻ
ഞങ്ങളെ വിട്ട് പോവുകയും ചെയ്തു..
കേശവേട്ടനില്ലാത്ത ഔദ്യോഗിക
യാത്ര പലപ്പോഴും വിരസമായി തോന്നിയിട്ടുണ്ട്..
നിരവധി തമാശകൾ പറയുന്ന ഞങ്ങളുടെ
കേശവേട്ടൻ ഞങ്ങളിൽ പലർക്കും പിതൃതുല്യനായിരുന്നു..
ആ വേർപാടിൻ വേദന ഇന്നും മനസ്സിൽ മുറിവായി നിൽക്കുന്നു..
ഒരു ഡിസംബർ 10 ന് ആയിരുന്നു
ഞാൻ
മുമ്പ് സൂചിപ്പിച്ച ആ ദുരന്തം..
ഹോസ്പിറ്റലൈസഡ് ആയ ഞാൻ
ശരിക്കും ഞെട്ടലോടെയാണ് എൻറ്റെ
ശാരീരിക നിലയെ
തിരിച്ചറിയുന്നത്..
രക്തപരിശോധനയിൽ ബോധ്യമായ
കാര്യം
ആരോടും പറയാതെ രഹസ്യമായി
ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു..
പെട്ടൊന്നൊരു നിമിഷം ഇതുപോലൊരു
കാര്യം അറിഞ്ഞാൽ,
അതും സ്നേഹിക്കേണ്ടി വന്നവരെയൊക്കെ വേർപിരിഞ്ഞ്
ഈ ലോകത്ത് നിന്നും പോകേണ്ടി
വരുമെന്ന് അറിഞ്ഞാൽ,
എത്ര
ധൈര്യ ശാലി ആയിരുന്നാലും
ആദ്യം
അവൻറ്റെ മനസ്സൊന്നു പിടയും..
പിടഞ്ഞാലും പിന്നീടവൻ ചിന്തിക്കുന്നതോ വേണ്ടപ്പെട്ടവരുടെ ഭാവി ജീവിതത്തെക്കുറിച്ച് മാത്രം..
അവർക്ക് എത്രത്തോളം സന്തോഷം നൽകാം..
തൻറ്റെ അഭാവത്തിൽ ആദ്യം
മനോവിഷമം
ഉണ്ടായാലും അവരുടെ ജീവിതത്തിൽ
സന്തോഷം നില നിർത്താൻ തനിക്ക് ആവുന്നതൊക്കെ ചെയ്യണം..
ഈ ചിന്തയിലാണ് ഞാൻ എന്നെ
അവളിൽ
നിന്നും പറിച്ചെറിയാൻ തയ്യാറായതും..
അധികം ആയുസ്സില്ലെന്ന സത്യം
അവളറിഞ്ഞാലും
നിന്നോടൊപ്പം എനിക്ക് ഒരു നിമിഷം
ദൈവം അനുവദിച്ചാൽ മാത്രം മതി
എന്ന് തീരുമാനിക്കുന്നവളോട് അവളെ
എങ്ങനെ ഒഴിവാക്കണമെന്ന ചിന്തയിൽ
മനസ്സ് വീണ്ടും ചത്തു..
ഒരു പക്ഷേ കാമ്പസ് പ്രണയത്തിൽ
നിരവധി
പേരെ തമാശക്കെങ്കിലും പ്രണയിച്ച് ഒഴിവാക്കിയതിനാലുളള ശിക്ഷ തമ്പുരാൻ അറിഞ്ഞ് തന്നതാണോ....?
വളരെ കഷ്ടതകൾ സഹിച്ചാണ് അവളെ
അച്ഛൻ പഠിപ്പിച്ചതും തുടര്‍ന്ന് ഒരു ജോലിയിൽ എത്തിച്ചതും..
അവരുടെ സന്തോഷം കുട്ടികളുടെ കുടുംബ ജീവിതമാണെന്നത് പലപ്പോഴും എനിക്ക് ബോധ്യമായതുമാണ്..
അവൾക്കെന്തെങ്കിലും നെഗറ്റീവസ് ഉണ്ടായാൽ ബാധിക്കുന്നത് അനിയത്തിക്കുട്ടിയെ മാത്രം ആകും..
പയ്യൻസ് പിന്നെ എങ്ങനേലും....
ചിന്തകൾ മാറി മറിയവേ കൂടെ ജോലി
ചെയ്യുന്ന വർഗീസിൻറ്റെ ഡൈവോഴ്സ്
നോട്ടീസ് കൈയ്യിൽ കിട്ടി..
പിരിയാനുള്ള കാരണം ഭാര്യ
അവിഹിതമാർഗം സ്വീകരിച്ചതാണെന്നുളള വർഗീസിൻറ്റെ
ദേഷ്യം നിറഞ്ഞ സംസാരം മനസ്സിൽ തട്ടി..
ഒന്നും ആലോചിക്കേണ്ടി വന്നില്ല പിന്നൊരു കാരണത്തിനായി..
അവൾക്കെന്നോടുളള പൊസ്സസീവനസ്
അതിനേക്കാൾ ഉപരിയുളള വിശ്വാസം,
ഇതൊന്നു തെറ്റിക്കാനായാൽ വെറുപ്പാകും എന്നോട്..
അവളോട് സംസാരിക്കുന്ന ഓരോ
നിമിഷവും
അവളിൽ നിന്നും അകലാൻ ശ്രമിച്ചു കൊണ്ടേയിരുന്നു..
എൻറ്റെ ശ്വാസഗതികൾ പോലും തിരിച്ചറിയുന്ന അവൾക്ക് മുന്നിൽ ഞാൻ മറ്റൊരു
സ്ത്രീയുമായി ലൈംഗീക വേഴ്ചയിലേർപ്പെട്ടു എന്ന നാടകം കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധിപ്പിച്ചു..
മാപ്പ് തരണമെന്ന എൻറ്റെ അപേക്ഷ
പാടെ നിരസിക്കുമെന്ന ഉറച്ച ബോധ്യം
എന്റെ അഭിനയത്തിന് ശക്തി പകര്‍ന്നു...
ബന്ധത്തിന് തിരശ്ശില വീഴാൻ മറ്റെന്ത് വേണം..
അനുജത്തിയുടെ ഭാവി ജീവിതം
അതിനൊരു വിലങ്ങുതടിയാവാൻ ഒരിക്കലുമവൾക്കാവില്ല..
അതിനേക്കാൾ ഉപരി അച്ഛനും
അമ്മയോടുമുളള സ്നേഹം,
അവരുടെ സ്വപനങ്ങൾ,
മാത്രമല്ല എന്നോടുളള വെറുപ്പ്
ഇതൊക്കെ അവളെ മറ്റൊരു ജീവിതത്തിലേക്ക് നയിച്ചു..
ദൈവം അവൾക്ക് നല്ലൊരു ജീവിതം നൽകിയെന്നുളള ഉറച്ച വിശ്വാസത്തിൽ
ഞാനും ..
വരികൾ സാങ്കല്പികം..
രചന. രമേഷ് കുമാർ(കലാം പ്രൊഡക്ഷൻസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo