എരിയുന്നു തമിഴകം കദനത്തിന്നാലയി-
ലമരുന്നൊരായിരം കരളിൻ കിതപ്പുകൾ.
ഒരായുസ്സിന്നറുതിക്കുമേലെ വിങ്ങുന്നെത്ര
ജന്മങ്ങൾ, തിളയ്ക്കുന്നു കണ്ഠങ്ങൾ.
ലമരുന്നൊരായിരം കരളിൻ കിതപ്പുകൾ.
ഒരായുസ്സിന്നറുതിക്കുമേലെ വിങ്ങുന്നെത്ര
ജന്മങ്ങൾ, തിളയ്ക്കുന്നു കണ്ഠങ്ങൾ.
ഹൃദയത്തിൻ പൊരുളിലമർന്നൊരാ സംസ്കൃ_
തി,യഴലു കനപ്പിച്ചൊഴുക്കുന്നിതെമ്പാടും.
ഇനിവരും വാസന്തതീരങ്ങളിൽ പൂക്കുന്നഴകി
നെയേകുവാനാരുണ്ട,നാഥരാണീ മക്കൾ .
തി,യഴലു കനപ്പിച്ചൊഴുക്കുന്നിതെമ്പാടും.
ഇനിവരും വാസന്തതീരങ്ങളിൽ പൂക്കുന്നഴകി
നെയേകുവാനാരുണ്ട,നാഥരാണീ മക്കൾ .
അമ്മ, യശ്വവേഗങ്ങളിലന്തരാളങ്ങളിൽ
അസ്വസ്ഥത മാറ്റി സ്വസ്തി പകർന്നവൾ
ഉരുകും വെയിൽ, തിരകോതും നിലങ്ങളി-
ലെന്നുമുരിയ കുടിനീരുമന്നവുമേകിയോൾ.
പെൺപിറന്നവരസ്തിത്വം നേടുവാ 'നമ്മ'
തൻ ബ്രാൻഡിലൂടുള്ളിൽ വസിക്കുവോൾ
അസ്വസ്ഥത മാറ്റി സ്വസ്തി പകർന്നവൾ
ഉരുകും വെയിൽ, തിരകോതും നിലങ്ങളി-
ലെന്നുമുരിയ കുടിനീരുമന്നവുമേകിയോൾ.
പെൺപിറന്നവരസ്തിത്വം നേടുവാ 'നമ്മ'
തൻ ബ്രാൻഡിലൂടുള്ളിൽ വസിക്കുവോൾ
ഉ.യിരുകളൊരു കോടിയഗ്നിയിൽ നേദിക്കാ-
മൊരു മാത്രയമ്മയെ തിരികെത്തന്നീടുക.
അഴലുകൾ പൊട്ടി യക്ഷികൾ കവിയു-
ന്നു, തടയുവാനില്ലണക്കെട്ടുകളെങ്ങുമേ..
ഉള്ളു കത്തിപ്പിടിച്ചലറും വരികൾ തന്നഗ്ര -
ത്തിൽ ഫലിതത്തിന്നൂഞ്ഞാലു കെട്ടല്ലേ..
മൊരു മാത്രയമ്മയെ തിരികെത്തന്നീടുക.
അഴലുകൾ പൊട്ടി യക്ഷികൾ കവിയു-
ന്നു, തടയുവാനില്ലണക്കെട്ടുകളെങ്ങുമേ..
ഉള്ളു കത്തിപ്പിടിച്ചലറും വരികൾ തന്നഗ്ര -
ത്തിൽ ഫലിതത്തിന്നൂഞ്ഞാലു കെട്ടല്ലേ..
ഉയിരിൽ തമിഴ് പൂത്തു വിളയുന്നിടങ്ങളിൽ
പ്രണമിക്കുമിനി വരും ജന്മങ്ങളൊക്കെയും
നേരുന്നിതാത്മശാന്തിക്കായി മഹാനിധേ
നിൻപേരു ചേർത്തെത്ര പേരുകളിനി വരും.
ഓർമ്മിക്കുവാനൊരു പേരെന്തിനെങ്ങൾക്ക്?
നിന്നിൽ നിന്നല്ലോ തുടങ്ങുന്നിതോർമ്മകൾ.
പ്രണമിക്കുമിനി വരും ജന്മങ്ങളൊക്കെയും
നേരുന്നിതാത്മശാന്തിക്കായി മഹാനിധേ
നിൻപേരു ചേർത്തെത്ര പേരുകളിനി വരും.
ഓർമ്മിക്കുവാനൊരു പേരെന്തിനെങ്ങൾക്ക്?
നിന്നിൽ നിന്നല്ലോ തുടങ്ങുന്നിതോർമ്മകൾ.
By: Devamanohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക