Slider

താലി (കഥ)

0

'' ഇനി തീരുമാനമെടുക്കേണ്ടത്
നീയാണ് കാരണം ഇതു നിന്റെ ജീവിത
മാണ്.മറ്റുള്ളവരെല്ലാമവിടെ വെറും
കാഴ്ച്ചക്കാർ മാത്രമാണ്. ഇപ്പോഴത്തെ
നിന്റെ ഈ തീരുമാനം ജീവതത്തെ
ഒരിക്കലും ദോഷകരമായി ബാധിക്കരുത്''
അനന്തു എപ്പോഴുമങ്ങിനെയാണ്.എന്തു
പ്രശ്നമുണ്ടാകുമ്പോഴും ഞാനോടി ചെല്ലുന്നത് അവന്റെയടുത്താണ്.എല്ലാത്തിന്റെയുംഗുണദോഷങ്ങൾ പറയും എന്നിട്ടവസാനം തീരുമാനം
എനിക്കു വിടും.
അവനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ
മനസ്സാകെ കലുഷിതമായിരുന്നു.കാർമേഘാവൃ-
തമായ അംബരം പോലേ....!!
എത്ര പെട്ടന്നാണ് എല്ലാം കഴിഞ്ഞത്.ലീവി
നു വന്നപ്പോൾ മുതൽ അമ്മ നിർബന്ധത്തിലായി
രുന്നു.ഈ വരവിലെങ്കിലും നിന്റെ കല്ല്യാണം നടത്തണം .അമ്മ മാത്രമല്ല മനസ്സു കൊണ്ട് ഞാനുമാഗ്രഹിച്ചിരുന്നല്ലോ ഒരു കൂട്ട്.ബ്രോക്കർ
രാമേട്ടനോട് ഒരു നിബന്ധന മാത്രമേ പറഞ്ഞത്,
ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി.എന്റെയും
അമ്മയുടേയും കാര്യങ്ങൾ നോക്കി ഒതുങ്ങി
കൂടുന്നവൾ.അങ്ങനെയാണ് വേണിയേ കണ്ടത്.
ആദ്യകാഴ്ച്ചയിൽ തന്നെ ഉറപ്പിച്ചു ഈ ജീവിതത്തിൽ കൂട്ടായി ഇവൾ മതിയെന്ന്.
അമ്മയില്ലാതെ വളർന്നവളാണ്.എങ്കിലും
പെരുമാറ്റത്തിലെല്ലാം നല്ല പക്വത തോന്നി.
അധികം ലീവില്ലാത്തതിനാൽ ഒരു
മാസത്തിനുള്ളിൽ കല്ല്യാണം നടന്നു.പുതിയ
അന്തരീക്ഷവും ചുറ്റുപാടുകളുമൊക്കെയായി
ഇണങ്ങാത്ത കൊണ്ടാവണം ആകെ ഒരു
പരിഭ്രമം ആ വിടർന്ന കണ്ണുകളിൽ കളിയാടിയി
രുന്നു.ജീവിതത്തിലെ സുരഭിലമായ മൂഹൂർത്ത
ത്തിന്റെ ആഗമനം.മനസ്സു തുടികൊട്ടുകയായി
രുന്നു.പാതി ചാരിയിരുന്ന വാതിൽ തുറന്ന്
വേണി അകത്തേക്കു വന്നു .നമ്രശിരസ്ക്കയായി പാൽഗ്ലാസ്സുമായി അവൾ നീൽക്കുന്നതു
കാണാൻ നല്ല ചന്തമായിരുന്നു.
ഞാൻ വിളിച്ചപ്പോൾ അൽപ്പം സങ്കോച
ത്തോടെ അടുത്തു വന്നിരുന്നു.എന്റെ ചോദ്യ
ങ്ങൾക്കല്ലാം പതിഞ്ഞ ശബ്ദത്തിലായിരുന്നു ഉത്തരം നൽകിയിരുന്നത്.കാരണമറിയാത്ത
ഒരു ഭയം അവളെ അലട്ടുന്നതു പോലെ തോന്നി.
പെട്ടന്നുള്ള കല്ല്യാണമായിരുന്നതു കൊണ്ട്
ഫോൺ വിളിച്ച് തമ്മിലുള്ള അടുപ്പം കൂട്ടാനും
പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ ഒരു നിരാശ.
കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകൾ കൊണ്ട്
ആകെ ക്ഷീണിതനായതിനാൽ വേണിയോട്
നമ്മുക്ക് കിടന്നാലോ എന്ന് ചോദിക്കുമ്പോൾ
കണ്ടു ആ മുഖത്ത് ഉരുണ്ടു കൂടുന്ന ഭയാശങ്ക
കൾ.
കട്ടിലിൽ എന്നെ തോടാതെ മാറിയാണ്
വേണി കിടന്നത്.അടുത്തേക്ക് ചേർന്നു കിടന്ന് ആ
തോളിൽ കൈ വെച്ചപ്പോൾ അവൾ നടുങ്ങും
പോലെ തോന്നി.തിരിച്ചു കിടത്തിയപ്പോൾ കണ്ടു
പരിഭ്രമം നിറഞ്ഞ മുഖത്ത് വിയർപ്പു മണികൾ
ഉരുണ്ടു കൂടുന്നത്.''എന്തു പറ്റി''ഒന്നുമില്ലായെന്ന
അർത്ഥത്തിലുള്ള തലയാട്ടലായിരുന്നു മറുപടി.
പരിചയമില്ലാത്ത ചുറ്റുപാടിൽ ആയതു കൊണ്ടാ
വും എന്ന് എനിക്കു തോന്നി.''ക്ഷീണമുണ്ടെങ്കിൽ
ഉറങ്ങിക്കോ''എന്നു പറഞ്ഞപ്പോൾ ആ മുഖത്തു
ആശ്വാസഭാവം നിഴലിച്ചു.
ബെഡ്റൂം ലാംമ്പിന്റെ നേർത്ത വെളി
ച്ചത്തിൽ അവൾ കിടക്കുന്നതു കണ്ടപ്പോൾ
മനസ്സിലോർത്തു,ഇങ്ങനെയാണോ ആദ്യ
രാത്രി...?പിന്നെ ആശ്വസിച്ചു ,സിനിമയും കഥയു
മൊന്നുമല്ലല്ലോ ജീവിതം.പിന്നീടുള്ള ദിവസങ്ങളും
ആദ്യരാത്രിയുടെ പുനരാവർത്തനമായിരുന്നു.
ഞാൻ അടുത്തു ചെല്ലുമ്പോൾ ഒരുതരം ഭയപ്പാ
ടോടെയുള്ള പെരുമാറ്റം.പകൽ വീട്ടിലുള്ളവരോടും
അടുപ്പം കാണിക്കുന്നില്ല.പാവം അമ്മക്കു നല്ല
വിഷമമുണ്ട്.രണ്ടു മൂന്നു ദിവസങ്ങൾ അങ്ങനെ
കടന്നു പോയി.അവളുടെ വീട്ടിൽ വിരുന്നിനു
പോയ ദിവസവും അവൾ മാനസികമായി
സന്തോഷത്തിലായിരുന്നില്ല എന്ന കാര്യം ഞാൻ
ശ്രദ്ധിച്ചിരുന്നു. പുറത്തു പോകുന്ന സമ
യത്തും അവളിൽ ഒരു നിർവ്വികാര ഭാവമായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ളൊരു
രാത്രി.ഉറങ്ങാൻ കിടന്ന സമയത്ത് ഞാനവളെ
ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ചു.അവൾ
കുതറുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസ
ങ്ങളിലെ പോലെ ഞാൻ സംയമനം പാലിച്ചിരുന്നില്ല.
വല്ലാത്ത ആവേശത്തിലായിരുന്നു.അവളെ
ചുംബിക്കാൻ ശ്രമം നടത്തിയപ്പോൾ
ഉച്ചത്തിൽ കരഞ്ഞു കൊണ്ട് എന്നേ തള്ളി
മാറ്റി.കട്ടിലിൽ നിന്നും താഴേ വീഴേ
ണ്ടതായിരുന്നു.ദേഷ്യം കൊണ്ടു വിറച്ച്
തല്ലാനായി കൈയ്യുയ്യർത്തിയെർത്തിയെ
ങ്കിലും മുറിയുടെ മൂലയിൽ ഭയപ്പാടോടെ
നോക്കി നിൽക്കുന്ന വേണിയേ കണ്ടപ്പോൾ
അതിനു തോന്നിയില്ല.അവളുടെ കരച്ചിൽ
കേട്ട് അമ്മ ''എന്തു പറ്റി''എന്നു അന്വേഷി
ക്കുന്നുണ്ടായിരുന്നു.''ഒന്നുമില്ലാ''എന്ന മറു
പടി കൊടുത്ത് കട്ടിലിൽ കിടന്നു ഞാൻ.
വേണിയപ്പോഴും ഏങ്ങലടിച്ചു കരഞ്ഞു
കൊണ്ട് അവിടെ തന്നെ ഇരിക്കുകയായിരുന്നു.
കാലുകളിൽ ഒരു നനവ് അനുഭവപ്പെ
ട്ടപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്.വേണി
എന്റെ പാദങ്ങളിൽ പിടിച്ചു കരയുന്നു.പിടഞ്ഞെ
ണീറ്റ ഞാൻ അവളെ എഴുന്നേൽപ്പിച്ച് എന്റെ
സമീപമിരുത്തി.''ഞാനൊരിക്കലും ഒരാളുടെ
ഭാര്യയായിരിക്കാൻ അർഹതയില്ലാത്തവളാണ്.
ഉണ്ണിയേട്ടന്റെ ജീവിതം ഞാൻ ഇല്ലാതാക്കാൻ
ശ്രമിച്ചതല്ല.എന്റെ അച്ഛനേയോർത്തു മാത്രമാണ്
ഞാനിതിനു സമ്മതിച്ചത്.അമ്മയില്ലാത്ത എന്നേ
വളർത്താൻ അച്ഛനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്''.
മദ്യലഹരിയിലായ ഇളയച്ഛൻ പ്രാപിക്കാൻ
ശ്രമിച്ചത്,ചെറുത്തു നിൽപ്പിനൊടുവിൽ ബോധ
രഹിതയായി,ഒടുവിൽ ഒരു പെണ്ണിനു വില പിടി
ച്ചത് പതിനാറാം വയസ്സിൽ നഷ്ടമായെന്ന് എന്നോടു പറയുമ്പോൾ അവൾ മറക്കാനാവാത്ത
ആ ഓർമ്മയിൽ ഇപ്പോഴും പിടയുന്നത് എനിക്ക്
കാണാനാകുമായിരുന്നു.''അന്നു തന്നെ ജീവിത
മവസാനിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ചതാണ് ,
പക്ഷേ അച്ഛനേയോർത്തപ്പോൾ അതിനായില്ല.
ഒരുപാട് മറക്കാൻ ശ്രമിച്ചെങ്കിലും ഇപ്പോഴും
മനസ്സിൽ അത് ഒരു ഉണങ്ങാത്ത മുറിവായി
അവശേഷിക്കുന്നുണ്ട്.അച്ഛനെ വിഷമിപ്പിക്കാ
തിരിക്കാനാണ് ഈ കല്ല്യാണത്തിനു സമ്മതിച്ചത്,
പക്ഷെ ഏട്ടനടുത്തു വരുമ്പോൾ ആ ഓർമ്മകളെ
ന്നേ പൊള്ളിക്കുന്നു.അതാണ് ഞാനിങ്ങനേ.
ഞാൻ രാവിലെ വീട്ടിലേക്കു പൊയ്ക്കോളം,എന്നേ
പോലൊരാളേ ഏട്ടനൊരിക്കലും ചുമക്കേണ്ട...
ക്ഷമിക്കണമെന്നോട്....''
വേണിയുടെ വാക്കുകൾ എന്നിൽ ഒരു
തരം മരവിപ്പാണുണ്ടാക്കിയത്.ഒന്നും മറുപടി
പറഞ്ഞില്ല.മുറി തുറന്നു പുറത്തിറങ്ങിയപ്പോൾ
അമ്മ എല്ലാം കേട്ടു നിൽക്കുന്നതു കണ്ടു.
പുലർവെട്ടം ഇലച്ചാർത്തിനിടയിൽ കൂടി ഒളി
മിന്നി തുടങ്ങിയിരുന്നപ്പോൾ..!!ഞാൻ ബൈക്കു
മെടുത്ത് നേരേ പോയത് അനന്തുവിന്റെയടുത്തേ
ക്കായിരുന്നു.കാര്യങ്ങളെല്ലാമവനോട് പറഞ്ഞു.
തിരികേ വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നേ
അമ്മയുണ്ടായിരുന്നു.''മോനേ അവളേ കൊണ്ടു
വിട്ടേക്കു എന്തിനാ വെറുതെ അവളേ പോലൊരു
പെണ്ണ്,കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം.''!!
അമ്മയുടെ തോളിൽ ചേർത്തു പിടിച്ച് അക
ത്തേക്കു നടന്നു പറഞ്ഞു..''വേണ്ടമ്മേ അവളെ
ഞാനുപേക്ഷിക്കില്ല.അറിഞ്ഞു കൊണ്ട് ഒരു
തെറ്റും അവൾ ചെയ്തിട്ടില്ലല്ലോ...?അയാൾ
ദ്രോഹിച്ചത് അവളുടെ ശരീരത്തേയാണ്.
മനസ്സിലെ നന്മ കൊണ്ടാണ് അവൾ ഇന്നലെ
എന്നോടെല്ലാം തുറന്നു പറഞ്ഞത്.ആ സംഭവം
അവളുടെ മനസ്സിലേൽപ്പിച്ച മുറിവു മാറാൻ
നമ്മുക്ക് നല്ലൊരു കൗൺസിലറേ കാണിക്കാം.
താലികെട്ടിയ പെണ്ണിനെ വഴിയിലുപേക്ഷിക്കുന്ന
വനല്ലല്ലോ ,ഏതവസ്ഥയിലും അവളെ ചേർത്തു
പിടിക്കുന്നവനല്ലേ യഥാർത്ഥ പുരുഷൻ..''
മുറിക്കുള്ളിൽ എല്ലാം കേട്ടു കൊണ്ട് നിന്ന
വേണിയുടെ മുഖത്തു വിരിഞ്ഞ കണ്ണീരിൽ
കുതിർന്ന പുഞ്ചിരിക്ക് വല്ലാത്തൊരു തിളക്കമു
ണ്ടായിരുന്നപ്പോൾ...!!
**************** ***************
''താലി-ഒരുവാഗ്ദാനമാണത്,ഏതവസ്ഥയിലും മരണത്തോളം നിന്നെ ചേർത്തു നിർത്താമെന്ന് പറയാതെ പറയുന്ന വാഗ്ദാനം......!!''
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo