പതിവ് പോലെ ഞാൻ അന്നും അവളെ കണ്ടു.
ക്ലാസ് കഴിഞ്ഞു ഷൊർണ്ണൂർ ബസ്റ്റാൽ എത്തിപ്പോഴേക്കും അവൾ എനിക്ക് മുൻപേ അവിടെ എത്തിയിരുന്നു. എന്നെ കണ്ടതും അവൾ ഒരു നല്ല പുഞ്ചിരി സമ്മാനിച്ചു തിരിച്ച ഞാനും. പിന്നെ അടുത്ത് വന്നു ഞങ്ങളുടെ പതിവ് സംഭാഷണത്തിൽ മുഴുകി.
അവൾ ഷൊർണ്ണൂർ കോൺവെന്റ് സ്കൂളിൽ പഠിക്കുന്ന ഒരു ഒൻപതാം ക്ലാസ്സ്‌കാരി ആയിരുന്നു.
ഞാൻ പ്രീഡിഗ്രി കഴിഞ്ഞു തോറ്റ പേപ്പറുകൾ എഴുതി എടുക്കാൻ യൂണിവേഴ്‌സിറ്റിയുമായി മല്ലിടുന്ന കാലം. വര്ഷം കളയണ്ടല്ലോ, എന്തെങ്കിലും കോഴ്സ് ചെയ്യാം എന്നുകരുതി തുല്യ ദുഖിതനായ കൂട്ടുകാരൻ മൊയ്‌തു നെയും കൂട്ടി 'ഇലക്ട്രോണിക്സ് $ടെലി കമ്മ്യൂണിക്കേഷൻ, പഠിക്കാൻ ഷൊർണ്ണൂർ ഉള്ള ഒരു ഇൻസ്റ്റിട്യൂട്ടിൽ ചേർന്നു.
അവിടെ ഞങ്ങൾ ഒരു ഫുൾ ഗാങ് തന്നെ ഉണ്ടാർന്നു (അസീസ് , മൊയ്‌ദു,ദീപക്, നബീൽ ,ഹാരിസ്, നവീൻ ).... എല്ലാം ഒന്നിനൊന്നു മെച്ചം. ക്ലാസ്സിൽ പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ട് ക്ലാസ്സിനു അകത്തും പുറത്തും ഞങ്ങൾ സാമാന്യം നല്ല അലമ്പായിരുന്നു . പരസ്പരം ചീത്തവിളി, മോഹൻ ലാൽ മമ്മൂട്ടി ഫാൻസ് തമ്മിലുള്ള അടി,പെണ്പിള്ളേരുടെ പേര് പറഞ്ഞു കളിയാക്കൽ.... .. ഇതൊക്കെ ആയിരുന്നു പ്രധാന പരിപാടികൾ.
അവളു മായുള്ള എന്റെ ചങ്ങാത്തം ഗോസിപ് വീരന്മാരായ എന്റെ കൂട്ടുക്കാർ പലതരത്തിൽ പറഞ്ഞു
കളിയാക്കുമായിരുന്നു.
അവൾക്കെന്നോട് 'പ്രേമം ആണ് ഞങ്ങൾ തമ്മിൽ അങ്ങനാണ് ഇങ്ങനാണ്, തുടങ്ങി അവരുടെ ഇഗിതങ്ങൾക്കനുസരിച്
പലതും. ,
കളിയാക്കുമായിരുന്നു.
അവൾക്കെന്നോട് 'പ്രേമം ആണ് ഞങ്ങൾ തമ്മിൽ അങ്ങനാണ് ഇങ്ങനാണ്, തുടങ്ങി അവരുടെ ഇഗിതങ്ങൾക്കനുസരിച്
പലതും. ,
അങ്ങനെ ഒന്നും ഇല്ലെന്നെനിക്കറിയാം.
എന്തായാലും എന്റെ സാമിപിയം എന്നോട് സംസാരിക്കാനും അവൾ ഇഷ്ട്ടപെട്ടിരുന്നു അതെനിക്കറിയാം.
എന്തായാലും എന്റെ സാമിപിയം എന്നോട് സംസാരിക്കാനും അവൾ ഇഷ്ട്ടപെട്ടിരുന്നു അതെനിക്കറിയാം.
ക്ലാസ്സ് കഴിഞ്ഞു ഷൊർണ്ണൂർ നിന്നും ഒരേ ബസ്സിൽ ആണ് ഞങ്ങൾ പോയിരുന്നത് അവൾ വാടാനാംകുറിശി ഇറങ്ങും. ഞാനും എന്റെ ഗോസിപ് വീരൻമ്മാരും പട്ടാമ്പിയിലും.
ബസ് യാത്രക്കിടയിൽ എനിക്കു സീറ്റ് കിട്ടിയാൽ അവളുടെ ബാഗും ബുക്‌സും എല്ലാം ഞാൻ പിടിക്കണം നേരെ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു .
ഒരിക്കൽ അവളുടെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞപ്പോൾ അവളുടെ അടുത്ത് ഇരിക്കാൻ എന്നെ ക്ഷണിച്ചു ഞാൻ ആ ക്ഷണം സ്വീകരിച്ചു. ഇത് കണ്ട നമ്മടെ ഗോസിപ്പ് വീരൻമ്മാർ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
ബസ്സ്ന്റെ പുറകു വശത്തു നിന്നു എന്തൊക്കെയോ കമന്റസും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കേൾക്കാത്ത പോലെ ഇരുന്നു.
ബസ് യാത്രക്കിടയിൽ എനിക്കു സീറ്റ് കിട്ടിയാൽ അവളുടെ ബാഗും ബുക്‌സും എല്ലാം ഞാൻ പിടിക്കണം നേരെ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു .
ഒരിക്കൽ അവളുടെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞപ്പോൾ അവളുടെ അടുത്ത് ഇരിക്കാൻ എന്നെ ക്ഷണിച്ചു ഞാൻ ആ ക്ഷണം സ്വീകരിച്ചു. ഇത് കണ്ട നമ്മടെ ഗോസിപ്പ് വീരൻമ്മാർ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.
ബസ്സ്ന്റെ പുറകു വശത്തു നിന്നു എന്തൊക്കെയോ കമന്റസും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കേൾക്കാത്ത പോലെ ഇരുന്നു.
അവന്മ്മാരുടെ ഗോസിപ്പ് നിരന്തരം കേട്ടിട്ടോ, കൗമാര കാരന്റെ ചാപല്യമോ എന്നറിയില്ല എനിക്കും ചിലപ്പോ അവളോട് എന്തൊക്കെയോ...... തോന്നാൻ തുടങ്ങി. അതിനു പ്രണയം എന്നൊന്നും പറയാൻ പറ്റില്ലാട്ടോ, പിന്നെ എന്താണെന്ന് ചോദിച്ചാൽ അതെ എനിക്കറിയില്ല.
ഇനീപ്പോ അവൾക്കെന്നോട് ശരിക്കും പ്രണയം ആയിരിക്കോ.....!!! ? പക്ഷെ അവൾ അങ്ങിനെ ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ.... !!!? അവളുടെ സംസാരത്തിനു അങ്ങനെ ഒന്നും തോന്നിയിട്ടുമില്ല.
"ചില പെൺകുട്ടികൾ അങ്ങിനെ പെട്ടെന്നു പിടിതരില്ല , അവർ നമ്മളെ കൊണ്ട് പറയിപ്പിക്കും" എന്റ ഗോസിപ് വീരന്മാരുടെ ചില കണ്ടുപിടുത്തങ്ങൾ ഓർത്തു പോയി.
"ചില പെൺകുട്ടികൾ അങ്ങിനെ പെട്ടെന്നു പിടിതരില്ല , അവർ നമ്മളെ കൊണ്ട് പറയിപ്പിക്കും" എന്റ ഗോസിപ് വീരന്മാരുടെ ചില കണ്ടുപിടുത്തങ്ങൾ ഓർത്തു പോയി.
പിനീടുള്ള ഞങ്ങടെ കൂടിക്കാഴ്ച്ചയിൽ എല്ലാം ഞാൻ അവളുടെ മനസ്സ് അറിയാൻ ശ്രമിച്ചു, അവളോട് തുറന്നു ചോദിക്കാനും പലവട്ടം ശ്രമിച്ചു.
"ഓരോ തവണയും എതിരാളിയുടെ ഗോൾ മുഖത്തേക്ക് അതി വിദഗ്തമായി പന്ത് കൊണ്ടുപോയി പോസ്റ്റിനു പുറത്തേക്കടിക്കുന്ന ഫുട്ട്ബാളറെ പോലെ ആയിരുന്നു ഞാൻ എന്നെനിക്കു തോന്നി".
"ഓരോ തവണയും എതിരാളിയുടെ ഗോൾ മുഖത്തേക്ക് അതി വിദഗ്തമായി പന്ത് കൊണ്ടുപോയി പോസ്റ്റിനു പുറത്തേക്കടിക്കുന്ന ഫുട്ട്ബാളറെ പോലെ ആയിരുന്നു ഞാൻ എന്നെനിക്കു തോന്നി".
അങ്ങനെ ഞങ്ങളുടെ കോഴ്സ് കഴിഞ്ഞു ഇനി ക്ലാസ്സ് ഇല്ല ഒരു മാസം സ്റ്റഡിയിങ് ലീവ് പിന്നെ എക്സാം.
കുറച്ചു ദിവസങ്ങൾക്കു ശേഷം എക്‌സാമിന്റെ എന്തോ ഒരാവിശ്യത്തിന്നായി ഞങ്ങൾ ആറുപേർ മൂന്ന് ബൈക്കുകളിൽ ആയി ഷൊർണുരിൽ വന്നു. ഇൻസ്റ്റിട്യൂട്ടിൽ പോയി വന്ന ആവിശ്യം കഴിഞ്ഞു തിരിച്ചു പോകുമ്പഴേക്കും സ്കൂൾ വിടുന്ന സമയം ആയിട്ടുണ്ടാർന്നു.
പക്ഷെ ബൈക്കിൽ ഫ്രൻഡ്‌സും ആയി അടിച്ചു പൊളിക്കുമ്പോൾ അവളുടെ ഓർമ്മപോലും ഉണ്ടായില്ല.
ഷൊർണ്ണൂർ നിന്നും കുളപ്പുള്ളി എത്തി അവിടെനിന്നും പട്ടാമ്പിയിലേക്കുള്ള യാത്രയിൽ മൂന്ന് ബൈക്കും റോഡിൽ നിരയായി മൂന്ന് സമാന്തര രേഖകൾ പോലെ മുൻപോട്ടു പോകുന്നതിനിടയിൽ വാടാനാം കുറിശി എത്തിയപ്പോൾ പെട്ടെന്ന് ഒരു പെൺകുട്ടി മുൻപോട്ടു വന്നു കൈ കാണിച്ചു മൂന്ന് ബൈക്കും ഒന്നിച്ചു ചവിട്ടി നിറുത്തി .
പക്ഷെ ബൈക്കിൽ ഫ്രൻഡ്‌സും ആയി അടിച്ചു പൊളിക്കുമ്പോൾ അവളുടെ ഓർമ്മപോലും ഉണ്ടായില്ല.
ഷൊർണ്ണൂർ നിന്നും കുളപ്പുള്ളി എത്തി അവിടെനിന്നും പട്ടാമ്പിയിലേക്കുള്ള യാത്രയിൽ മൂന്ന് ബൈക്കും റോഡിൽ നിരയായി മൂന്ന് സമാന്തര രേഖകൾ പോലെ മുൻപോട്ടു പോകുന്നതിനിടയിൽ വാടാനാം കുറിശി എത്തിയപ്പോൾ പെട്ടെന്ന് ഒരു പെൺകുട്ടി മുൻപോട്ടു വന്നു കൈ കാണിച്ചു മൂന്ന് ബൈക്കും ഒന്നിച്ചു ചവിട്ടി നിറുത്തി .
ഓഹ്.. അതു അവൾ ആയിരുന്നു, കൂടെ വേറെ ഒരുപെണ്കുട്ടിയും ഉണ്ട്.
അവളുടെ സ്റ്റോപ്പിൽ ബസ്സ് ഇറങ്ങി വീട്ടിലേക്കു നടക്കുന്ന വഴി.
അവൾ ഓടി അടുത്ത് വന്നു എന്റെ കൈ പിടിച്ചു വലിച്ചു റോഡിന്റ അരികിലേക്ക് കൊണ്ടുപോയി.
(എന്തായാലും കണ്ടത് നന്നായി മനസ്സിൽ ഉള്ള ആ സംശയം തീർത്തുകളയാം. ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു ഉറപ്പിച്ചു. ഇനി ചിലപ്പോ ഒരിക്കലും കണ്ടില്ലെന്നുംവരാം )
അവൾ ഓടി അടുത്ത് വന്നു എന്റെ കൈ പിടിച്ചു വലിച്ചു റോഡിന്റ അരികിലേക്ക് കൊണ്ടുപോയി.
(എന്തായാലും കണ്ടത് നന്നായി മനസ്സിൽ ഉള്ള ആ സംശയം തീർത്തുകളയാം. ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു ഉറപ്പിച്ചു. ഇനി ചിലപ്പോ ഒരിക്കലും കണ്ടില്ലെന്നുംവരാം )
ഞാൻ ഇന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു അവൾ പറഞ്ഞു.
എന്റെ മനസിന്റെ ഉത്കണ്ഠ തെല്ലും പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു, എന്തുപറ്റി..?
ബാഗിൽ നിന്നും രണ്ടു ചോക്ലേറ്റ് എടുത്ത് എനിക്കു നേരെ നീട്ടിയിട്ടു പറഞ്ഞു '
'ഇന്നെന്റെ പിറന്നാളാ'.
എന്റെ മനസിന്റെ ഉത്കണ്ഠ തെല്ലും പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു, എന്തുപറ്റി..?
ബാഗിൽ നിന്നും രണ്ടു ചോക്ലേറ്റ് എടുത്ത് എനിക്കു നേരെ നീട്ടിയിട്ടു പറഞ്ഞു '
'ഇന്നെന്റെ പിറന്നാളാ'.
ഓഹ് അതുശരി, ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
തുടർന്നുള്ള സംഭാഷണങ്ങൾക്കിടയിലും
എന്റെ മനസ്സിൽ ഉള്ള "ആ ഇമ്മിണി വല്യേ ചോദ്യം" ചോദിക്കാൻ പലവട്ടം ശ്രമിച്ചു പക്ഷെ ഞാൻ പിന്നെയും, ആ പഴയ ഫൂട്ട്ബോളെറെ പോലെ തന്നെ ആവുക യായിരുന്നു,.
തുടർന്നുള്ള സംഭാഷണങ്ങൾക്കിടയിലും
എന്റെ മനസ്സിൽ ഉള്ള "ആ ഇമ്മിണി വല്യേ ചോദ്യം" ചോദിക്കാൻ പലവട്ടം ശ്രമിച്ചു പക്ഷെ ഞാൻ പിന്നെയും, ആ പഴയ ഫൂട്ട്ബോളെറെ പോലെ തന്നെ ആവുക യായിരുന്നു,.
പെട്ടെന്നാണവൾ മാറി നിന്നിരുന്ന കൂട്ടുകാരിയെ അടുത്ത് വിളിച്ചു് എനിക്കു പരിചയപെടുത്തി, തിരിച്ചു എന്നെ കൂട്ടുകാരിക്കും.
ടീ "ഇതാണ് ഞാൻ പറയാറുള്ള എന്റെ ശിഹാബ് ഏട്ടൻ....... "
ഏട്ടൻ....
ആ ഒൻപതാം ക്ലാസ് കാരിയുടെ മുൻപിൽ പത്തൊൻപതു കാരനായ ഞാൻ തീരെ ചെറുതായപോലെ തോന്നി.... ഞാൻ സ്വപ്നത്തിൽ പോലും പ്രദീക്ഷിക്കാത്ത സ്ഥാനമായിരുന്നു അവളുടെ മനസ്സിൽ എനിക്കു "ഏട്ടൻ ".
ഞാൻ അല്പ നേരത്തേക്ക് ഷോക്ക് ആയി പോയി .
"അല്ലങ്കിലും ഈ പെണ്കുട്ടികൾ ഇങ്ങനാ ചില കാര്യങ്ങളിൽ നമ്മളെ ഞെട്ടിച്ചു കളയും. "
"അല്ലങ്കിലും ഈ പെണ്കുട്ടികൾ ഇങ്ങനാ ചില കാര്യങ്ങളിൽ നമ്മളെ ഞെട്ടിച്ചു കളയും. "
അനിയത്തി കുട്ടിക്ക് പിറന്നാൾ ആശംസയും നേർന്നു യാത്ര പറഞ്ഞുതിരിച്ചുനടന്നു.
കുറ്റബോധം കൊണ്ട് എന്റെ നെറ്റി തറയിൽ മുട്ടുന്നത് പോലെ തോന്നി.
കുറ്റബോധം കൊണ്ട് എന്റെ നെറ്റി തറയിൽ മുട്ടുന്നത് പോലെ തോന്നി.
തിരിച്ചു ബൈക്കിന്റെ പുറകിൽ ചെന്ന് കയറി.
അപ്പോഴും എന്റെ ഗോസിപ്പ് വീരന്മാർ പുതിയ ഗോസിപ് ഉണ്ടാക്കുന്ന തിരക്കിലായിയുന്നു...........................................
അപ്പോഴും എന്റെ ഗോസിപ്പ് വീരന്മാർ പുതിയ ഗോസിപ് ഉണ്ടാക്കുന്ന തിരക്കിലായിയുന്നു...........................................
നന്ദി,
ഷിഹാബുദീൻ. കെ. പി,
ദുബായ്.
ഷിഹാബുദീൻ. കെ. പി,
ദുബായ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക