Slider

ജൂതപ്പെൺകൊടി

0

ഒന്ന് നിൽക്കു റൂഥ് , നിനക്കുള്ള എന്റെ പ്രണയലേഖനം ആണിത്.ഇതുവായിച്ചു നോക്കിയിട്ടു കളഞ്ഞോളു, എന്നാലും ഇത് വാങ്ങിച്ചേ പറ്റു . റൂഥ് നിന്നെ കുറിച്ചുള്ള ഓർമ്മകളാണ് ഇന്നെന്റെ ജീവിതം .നിന്റെ പുഞ്ചിരി മാത്രമാണ് എന്റെ സന്തോഷം. .നീയെന്റെ സ്നേഹം കണ്ടില്ലെന്നു നടിച്ചോളൂ , എന്നാലും എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല റൂഥ് .
ഫെറി വരാൻ കാത്തു നിൽക്കുമ്പോളാണ് പ്രണയലേഖനവുമായി ജോബിന്റെ വരവ്.എന്നത്തേയും പോലെ ഞാനൊന്നു പുഞ്ചിരിച്ച് തിരിഞ്ഞു നടന്നു . ഞാൻ എങ്ങനെ പറയാനാ അവനോടു എനിക്കവനെ ഇഷ്ടമാണെന്നു. പറ്റുന്നില്ല വെറുതെ അവനു ഒരു പ്രതീക്ഷ കൊടുക്കണ്ട..കുറച്ചു ദിവസം കഴിയുമ്പോൾ അവനിതൊക്കെ മറന്നോളും.
കാമുകന്റെ ഒപ്പം ഇറങ്ങിപ്പോയ മമ്മി ഇല്ലാതെ, ഒരു അച്ഛന്റെയും അമ്മയുടെയും എല്ലാ സ്നേഹവും തന്നു, ഒരു സങ്കടവും കൂടാതെ ആണ് പപ്പ ഇത്ര നാളും എന്നെ വളർത്തിയത്.ഇതുവരെ പപ്പക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇസ്രായേലിൽ ജൂതകുടുംബത്തിൽ പിറന്ന പപ്പ പൂർവികരായി കച്ചവടത്തിന് വന്നു കേരളത്തിൽ കൂടിയതാണ്. ഫോർട്ട് കൊച്ചിയിലെ ജൂതത്തെരുവിൽ നിന്ന് ഇസ്രായേലിലേക്ക് പലായനം ചെയ്യുന്നത് സ്വപ്നം കണ്ടു കിടക്ക പാവം പപ്പ.ഇതൊന്നും ഞാൻ വിചാരിച്ചാൽ ഇപ്പൊ നടക്കാൻ പോകുന്നില്ല.ഇസ്രായേലിലേക്ക് ഞങ്ങളെ രണ്ടുപേരെയും കൊണ്ടുപോകാൻ പറ്റുന്ന ഒരു പയ്യനെ നോക്കി നടക്ക പാവം പപ്പ, എന്നെ കെട്ടിച്ചു കൊടുക്കാൻ.ഇതിനിടയിൽ ജോബിന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കുകയെ രക്ഷയുള്ളൂ.
പതിവുപോലെ ഇന്നും രാവിലെ ജോബ് കാത്തു നിൽപ്പുണ്ടായിരുന്നു . പതിവുപോലെ ഒരു ചിരി സമ്മാനിച്ച് ഞാനും തിരിഞ്ഞു നടന്നു . രാവിലെയും വൈകീട്ടും തന്നെ കാത്തു ബോട്ടു ജെട്ടിയിൽ ഇരിപ്പു തുടങ്ങിട്ടു ഏതാണ്ട് ഒന്നര വർഷത്തോളമായി. ഓട്ട പാച്ചിലിൽ ഒരു പുഞ്ചിരി സമ്മാനിച്ച് തിരിഞ്ഞു ഓടി ഞാനിന്നു. നേരം വൈകിയാൽ മുതലാളീടെ കയ്യിൽ നിന്നും കിട്ടും കണക്കപിള്ളക്ക് കണക്കിന്. 9 മണിക്ക് രണ്ടു മിനിറ്റു ബാക്കി ഉള്ളപ്പോൾ എത്തി ഓഫീസിൽ. ഇപ്പോളത്തെ അകെ ഒരു ആശ്വാസം ഓഫീസിലെ കൂട്ടുകാരി സാറാ ആണ്. എന്റെ കഷ്ടപ്പാടെല്ലാം നന്നായി മനസിലാക്കുന്ന നല്ല ഒരു സ്നേഹിതാ . പെട്ടെന്ന് എന്തേലും ആവശ്യം വന്നാൽ ഓടിച്ചെന്നു മേടിക്കാൻ അവൾ ഉള്ളതാ ഇപ്പോളത്തെ അകെ ഒരു ആശ്വാസം..നിനക്കൊന്നു നേരത്തെ ഇറങ്ങിക്കൂടെ എന്നുള്ള അവളുടെ സ്ഥിരം ചോദ്യം കേട്ടില്ലെന്നു നടിച്ചു.
കുറച്ചു നേരത്തെ ഇറങ്ങി ഓഫീസിൽ നിന്നു .സാറയുടെ കയ്യിൽനിന്നു വാങ്ങിച്ച നൂറു രൂപ ഉണ്ട്. പപ്പക്ക് ഇന്നെങ്കിലും മരുന്ന് മേടിക്കണം. വലിവ് കൂടുതലായി ഈയിടെ. ജോബ് തന്നെ കാത്തു പതിവ് പോലെ നിൽപ്പുണ്ടാകും. ഇന്നെങ്കിലും തുറന്നു പറയണം എന്റെ പുറകെ നടന്നു ജീവിതം നശിപ്പിക്കരുത് എന്നു. എനിക്കാവില്ല ഒരിക്കലും പപ്പയുടെ മോഹങ്ങൾ നടപ്പിലാക്കാൻ. പക്ഷെ പപ്പക്ക് ഞാൻ മാത്രേ ഉള്ളു. പക്ഷെ ഇന്ന് പതിവ് പോലെ ജോബിനെ അവിടെയെങ്ങും കണ്ടില്ല.
ഫെറി വരാൻ വൈകി ..പപ്പ പേടിക്കുന്നുണ്ടാകും .സമയം ഒൻപതു കഴിഞ്ഞു ഇത് ആദ്യായിട്ട ഇത്ര വൈകുന്നത്. ഓരോന്ന് ആലോചിച്ചു നടന്നു...തൊട്ടടുത്ത് ഒരു ഇന്നോവ കാർ വന്നു ബ്രേക്ക് ഇട്ടു ചവിട്ടി. ആരാണാവോ എന്നെ അറിയുന്ന ആരേലും ആണോ. ഒറ്റ നിമിഷം കൊണ്ട് അവരെന്നെ കാറിനുള്ളിൽ വലിച്ചിട്ടു .അന്നത്തെ രാത്രി നാലഞ്ചു കാപാലികന്മാർ ചേർന്നു വലിച്ചു കീറി എന്റെ ശരീരം. ഓർമ്മ വച്ചപ്പോ ഞാൻ ആശുപത്രിയിൽ ആയിരുന്നു. വിലപെട്ടതെല്ലാം നഷ്ടമായി എനിക്ക് ആ രാത്രിയിൽ .നേഴ്സ് ആരോ പറയുന്നത് കേട്ടു കുട്ടീടെ അരക്കു കീഴ്പ്പോട്ടു തളർന്നു പോയെന്നു.എനിക്ക് ഓർമ്മ കിട്ടുന്നില്ല, അത്രക്കും ക്രൂയമായ മർദ്ദനങ്ങൾ ആയിരുന്നു. അന്നത്തെ പേപ്പറിലെയും വർത്തയിലെയും ചൂടുള്ള വാചകം ഇതായിരുന്നു,ഫോർട്ട് കൊച്ചി ജൂതത്തെരുവിൽ ഒരു ജൂതപ്പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നു. ദൈവമേ അത് ഞാനല്ലേ, എന്റെ ഉപബോധ മനസ് പറഞ്ഞുകൊണ്ടേയിരുന്നു.
പതിനെട്ടു ദിവസം കഴിഞ്ഞു തിരിച്ചു പോന്നു വീട്ടിലേക്കു. സാറയും പപ്പയും കൂടി എന്നെ പൊക്കി എടുത്തു ബെഡിൽ കിടത്തി..ഇനിയുള്ള എന്റെ ജീവിതം ബെഡിൽ തന്നെ.ആരോടെങ്കിലും ചോതിക്കണമെന്നുണ്ട് ജോബിനെ കുറിച്ച്.പക്ഷെ വേണ്ട ഇനിയെന്തിനു അതിന്റെ ആവശ്യം. നശിച്ച എന്റെ ജീവിതം അറിഞ്ഞു കാണും അവൻ.വേണ്ട ഇനിയൊരു സ്വപ്നം കാണാൻ കൂടി ഞാൻ യോഗ്യ അല്ലാ. അവൻ സുഖമായി എവിടെയെങ്കിലും ജീവിക്കട്ടെ. ഒരു ദിവസം ആരോ കോളിങ് ബെൽ അടിക്കണ കേട്ടു പപ്പ പോയി വാതിൽ തുറന്നു. അത് ജോബ് ആയിരുന്നു. പപ്പയോടു ജോബ് എല്ലാം വിശദമായി പറഞ്ഞു, എന്നെ സ്നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും ഒക്കെ. എന്റെ ഭാവിയെ പറ്റി ആകുലനായിരുന്ന പപ്പക്ക് അതൊരു ഞെട്ടിപ്പിക്കുന്ന വാർത്ത ആയിരുന്നു. ജോബ് എന്റെയടുത്തു കട്ടിൽ വന്നിരുന്നു .ഞാനവന്റെ മുഖത്തുപോലും നോക്കിയില്ല. റൂഥ് എന്നെ നോക്കു റൂഥ്, നിന്റെ ഒരു പുഞ്ചിരിക്കായി കാത്തിരുന്ന ആ പഴയ ജോബ് തന്നെ ആണ് ഞാനിപ്പോളും. നിന്റെ മനസിനെയാ ഞാൻ സ്നേഹിച്ചത്. നിന്റെ ശരീരത്തിൽ നീയറിയാതെ ഏറ്റ മുറിവുകൾ നമ്മുടെ സ്നേഹബന്ധത്തിനു ഒരിക്കലും ഒരു വിലങ്ങു തടി അല്ല. നീയെന്നും എന്റെ മനസ്സിൽ പരിശുദ്ധ തന്നെ ആണ്. ഞാൻ കുറച്ചു ദിവസം നാട്ടിൽ ഇല്ലായിരുന്നു.പൊള്ളാച്ചിയിൽ ഒരു തുണിമില്ലു നോക്കാൻ പോയതാ. അത് വാങ്ങിക്കണം.അതിന്റെ അഡ്വാൻസ് കൊടുത്തു. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നമ്മുടെ വിവാഹം.അതിനു ശേഷം പൊള്ളാച്ചിയിൽ ഒരു വീടെടുക്കണം. ഇനി നമ്മൾ അവിടെ ജീവിക്കും.
ജോബിന്റെ മൂർച്ചയേറിയ വാക്കുകൾ നാല് ചുവരുകൾക്കിടയിൽ ഒരു അലർച്ച പോലെ മുഴങ്ങി കേൾക്കാമായിരുന്നു.എന്റെ ഒരു മറുപടിക്കു പോലും നിൽക്കാതെ ജോബ് ഇറങ്ങി. ഞാൻ വിവാഹിത ആകാൻ പോകുകയാണോ ?എനിക്കതിനു എന്തെങ്കിലും യോഗ്യത ഉണ്ടോ ? അരക്കു കീഴ്പ്പോട്ടു തളർന്നു കടക്കുന്ന എനിക്ക് ജോബിന്റെ കുട്ടികളെ പ്രസവിക്കാൻ കഴിയോ ?
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരുപാടു സ്വയം ചോദിച്ചു ഞാൻ.
ജനുവരി 15 ജൂതപ്പള്ളിയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. രണ്ടുകൈകൊണ്ടു എന്നെ വാരിയെടുത്ത് ആയിരുന്നു ജോബ് പള്ളിയിൽ നിന്നും ഇറങ്ങിയത് .ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന ഞാനിന്നു ഒരു പെൺകുട്ടിയുടെ അമ്മയാണ്.എന്റെയും മകളുടെയും കാര്യങ്ങൾ എല്ലാം ജോബ് തന്നെ ആണ് നോക്കുന്നതു ഇന്നും. അങ്ങനെ ജോബിന്റെ ആത്മാര്‍ത്ഥ സ്നേഹത്തിനു മുമ്പിൽ എന്റെ വിധി പോലും തോറ്റുപോയി. കിടന്ന കിടപ്പിലാണെങ്കിലും ഞാനിന്നു വളരെ സന്തോഷവതി ആണ്, പൊന്നുപോലെ എന്നെ സ്നേഹിക്കുന്ന എന്റെ ജോബിന്റെ കൈകളിൽ കിടക്കുന്ന ഒരാനന്ദം വേറെ എന്താ ഉള്ളത് എനിക്ക് ഈ ഭൂമിയിൽ.....
രചന :പ്രിയ ചന്ദ്ര
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo