കല്ല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ പെരുന്നാളാണു വരുന്നത് മനാഫ് തികച്ചും അസ്വസ്ഥനായിരുന്നു ..സാമ്പത്തികമായി നല്ലൊരു ചുറ്റുപാടുള്ള കുടുബത്തിലാണു റസിയ ജനിച്ചത് എന്നിട്ടും എനെ ജീവനു തുല്യം സ്നേഹിച്ച കാരണം ഒരുപാട് പ്രതീക്ഷയൊടെ വീടും കുടുംബവും ഉപേക്ഷിച്ച് എന്റെ കൂടെ ഇറങ്ങി വന്ന പെണ്ണാ അവൾ.. ഇത് വരെ ഒന്നും അവൾക്ക് വേണ്ടി നൽകാൻ കഴിഞ്ഞിട്ടില്ല അവൾക്ക് പുറത്തിറങ്ങി നടക്കാൻ നല്ലൊരു വസ്ത്രം പോലുമില്ല ഇതുവരെ എനോട് ഒരു ആവശ്യവും പറഞ്ഞിട്ടില്ല എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അവളെ വിളിച്ചിറക്കി വരേണ്ടിയില്ലായിരുന്നു എന്ന് പാവത്തിന്റെ ജീവിതവും ഞാൻ കാരണം നശിപ്പിച്ചെന്ന കുറ്റബോധം എനെ വല്ലാതെ വേട്ടയാടിയിരുന്നു.. അന്ന് ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്ന് മുവ്വായിരം രൂപ കടം വാങ്ങിച്ച് ഞാൻ വീട്ടില്ലെത്തി പെരുന്നാളിനു രണ്ട് ദിവസമേ ഇനിയുള്ളു എനിക്ക് പുതു വസ്ത്രം വേണ്ട കഴിഞ്ഞ പെരുന്നാളിനെടുത്തത് അതു പോലെ ഞാൻ മടക്കി വെച്ചിട്ടുണ്ട് ...അല്ലെലും കാക്കിയിടാനാണു എനിക്കിഷ്ടം അതിടുംബോൾ വല്ലാത്തൊരു സന്തോഷമാണു ഓട്ടോ ഓടിച്ച് ഒരു കുടുംബം തള്ളികൊണ്ടു പോകുന്നതിന്റെ കാര്യം മനാഫിനും ദൈവത്തിനും മാത്രെ അറിയു....
പെരുന്നാൾ തല്ലേന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അവൻ റസിയാനെയും കൊണ്ട് ടൗണിലെ ഒരു റെഡിമൈഡ് ഷോപ്പില്ലെത്തി അവൾ കുറെ വാശി പിടിച്ചിരുന്നു ഡ്രസ്സ് വേണ്ട എന്നും പറഞ്ഞു അവന്റെ നിർബന്ധത്തിനു വഴങ്ങിയാണു വന്നത്.... അവൻ കയ്യിലുള്ള രൂപയെ പറ്റിയൊന്നും മിണ്ടിയില്ല അവിടെ കുറെ തിരഞ്ഞ് മടുത്ത് അവൾക്ക് ഇഷ്ടപെട്ടതൊന്നും കിട്ടുന്നില്ല ഒരോന്നിന്റെ വില കണ്ട് അവന്റെ കണ്ണു തള്ളിയിരുന്നു അവൾ ഡ്രസ്സ് നോക്കുംബോൾ അവന്റെ കണ്ണു മുഴുവൻ പ്രൈസ്സ് ടാഗിലായിരുന്നു.
.. ഒരെണ്ണം അവളെടുത്ത് അരികിലു വെച്ചിട്ടുണ്ട് അതിനു 5400 വരും മനാഫിനു കണ്ണിൽ ഇരുട്ടു കേറി വന്നു പടച്ചോനെ എന്റെ കൈയ്യിലാണെ നുള്ളി പെറുക്കിയ 3500 രൂപയെ കാണു..അവൻ എതിർത്തൊന്നും പറഞ്ഞില്ല വരുന്നടുത്ത് വെച്ച് കാണമെന്നുള്ള ചിന്തയായിരുന്നു മനാഫിനു...
ഒരു വാച്ചുണ്ട് കൈയ്യിൽ ഇന്നാൾ ഒരാളുടെ പണമടങ്ങിയ ബാഗ് ഓട്ടോയിൽ വെച്ച് മറന്നപ്പോൾ തിരിച്ചേൽപ്പിച്ചതിനു ഗൾഫുക്കാരനായ അയാൾ കൊടുത്ത സമ്മാനം.... അവൻ മനസ്സിലുറപ്പിച്ചു ഇത് അവളെടുത്താൽ എന്തെങ്കിലും കാരണം പറഞ്ഞ് പുറത്തിറങ്ങി വിറ്റ് ബില്ലടക്കാം അവനു കുറച്ച് ധൈര്യം വന്നു..
റസിയ നിനക്ക് ഇഷ്ടപെട്ടോ ......അവൻ മനസ്സിലാ മനസോടെ അവളോട് ചോദിച്ച്..
ഇല്ല മനാഫ്ക്ക ഇത് ഞാൻ പ്രതീക്ഷിച്ചത്ര പോര...നമ്മുക്ക് വെറെവിടെലും നോക്ക്യാല്ലോ...
വേണ്ട ഇവിടെ തന്നെ മതി നീ ഒന്നൂടെ നോക്ക് അവൾ ജീവിച്ച് വന്ന ചുറ്റുപാട് അറിയാവുന്ന മനാഫ് ഒരു സുഹൃത്ത് വിളിച്ചെന്ന കള്ളം പറഞ്ഞ് പുറത്തിറങ്ങി പെട്ടന്ന് വരാന്നും. നീ നിനക്ക് ..ഇഷ്ടപെട്ടത് എടുത്ത് വെക്ക്
അവൻ ഉറപ്പിച്ചിരുന്നു ഇത് മുവായിരം കൊണ്ടൊന്നും മതിയാവില്ലെന്ന് ..വാച്ച് ടൗണിലുള്ളൊരു കടയിൽ കയറി വിറ്റു അതിനു അയ്യായിരം കിട്ടി അവനു എന്തന്നില്ലാത്ത സന്തോഷം ഇന്ന് അവൾക്ക് ആദ്യായിട്ട് ഇഷ്ടപെട്ടൊരു ഡ്രസ്സെടുത്ത് കൊടുക്കണമെന്നുള്ള ആഗ്രഹം നടക്കാൻ പോവുന്നു...
തിരിച്ച് ഷോപ്പിലെത്തിയ മനാഫ് കണ്ടത് ഡ്രസ്സൊക്കെ ഏടുത്ത് ഒരു മൂലയിലിരിക്കുന്ന അവളെയാണു ...
ചിരിച്ചു കൊണ്ട് അവളടുത്തെതി ഇഷ്ടപെട്ടതല്ലെ എടുത്തത് ഭാഗ്യം കിട്ടിയല്ലോ അവൾ വളരെ ഉത്സാഹത്തോടെ അവളെടുത്ത ഡ്രസ്സ് കാണിച്ചു അവനപ്പോഴും നോക്കിയത് അതിന്റെ വിലയായിരുന്നു അവന്റെ കൈയ്യിലുള്ള ഡ്രസ്സിലേക്ക് അവനററിയാതെ കണ്ണുനീർ ഇറ്റിവീണിരുന്നു 1200 മാത്രമുള്ള ഒരു കോട്ടൺ ചൂരിദാർ റസിയാ നീ ഇതാണൊ ഇടുന്നത് ..
അതെ..
നിനക്കിത് ഇഷ്ടമായോ..
പിന്നലാണ്ട് ഒരുപാട് ..നല്ല കളറല്ലെ ഞാൻ ഇങ്ങക്കും ഒരു ഷേർട്ട് എടുത്ത് വെച്ചിട്ടുണ്ട് സെയിൽസ്മാനോട് പറഞ്ഞ് അവളത് കാണിച്ചു നല്ലൊരു നീല നിറത്തിലുള്ള ഷേർട്ട് ...എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല വിലക്കൂടിയ ഡ്രസ്സുകൾ മാത്രം ധരിച്ചിരുന്നവൾ ഇന്ന് വെറും കോട്ടൺ ചൂരിദാർ ഇഷ്ടമായെന്ന് പറയുംബോൾ ഞാനത് അവളൊട് തന്നെ ചോദിച്ചു ..നിനക്കിത് ഇഷ്ടപെട്ടിട്ട് തന്നെ എടുത്തതാണോ..
അതെ മനാഫ്ക്ക നമ്മുക്ക് നമ്മുടെ ജീവിത ചുറ്റുപാടറിയില്ലെ അതൊക്കെ കഴിഞ്ഞ കാലമല്ലെ ഞാനിപ്പോൾ ഗൾഫ്ക്കാരൻ അഹമദാജിന്റെ മോളല്ല ഓട്ടോ ഡ്രൈവർ മനാഫ്ക്കാന്റെ ബീവിയാ ...
എനിക്ക് അവളെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിയ നിമിഷം റബ്ബേ നീ എനിക്ക് തന്നത് തെറ്റിയിട്ടില്ല ഇവൾ മലാഖയാണു ശരിക്കും മാലഖ ...
നല്ല ഡ്രസ്സെടുത്ത് നീറി പുകഞ്ഞ് ജീവിക്കുന്നതിലും നല്ലതാണു ഈ കോട്ടൺ ചുരിദാറുമിട്ട് സന്തോഷിച്ച് ജീവിക്കുന്നത് സ്വത്തും പണവുമൊന്നും എനിക്ക് വേണ്ട മനസ്സിൽ നിറയെ സ്നേഹമുള്ള നിങ്ങളെ മതി മനാഫ്ക്കാ... അവളെ ഞാൻ ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല അത്രക്ക് ഇഷ്ടായിരുന്നു എനിക്കവളെ .
അവിടുന്നു ബില്ലുമടച്ച് ആദ്യത്തെ മൂവായിരമെ ആയിട്ടുള്ളു അവളെയും ചേർത്ത് പിടിച്ച് പുറത്തേക്കിറങ്ങി
ജീവിതത്തിലെ എറ്റവും സന്തോഷകരമായ പെരുന്നാളാണിത് എന്റെ റസിയാന്റെ കൂടെ...
..അൻസാർ അണിയാരം..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക