Slider

മഴ

0

മഴ പെയ്തു കൊണ്ടിരുന്നു .. ഈറനായ മുണ്ടും ബനിയനു മായി കേളു നായര് കാത്തു നില്ക്കുകയാണ്....ഓല മേഞ്ഞ കടയുടെ ഇറയത്തെ വെള്ളം ദേഹത്തേക്ക് വീഴാതിരിക്കാൻ അയാൾ ഒതുങ്ങി നിൽക്കുന്നു.
കടയുടെ മൂലയിലെ ഉപ്പു ചാക്കിന് അരികിൽ പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ നിന്നും മാറി അയാളുടെ കാത്തു നിൽപ്പ് എന്തിനെന്നുഞങ്ങൾക്കും അറിയാം ..........
പോക്ക് മഴയുടെ കാലമായതിനാൽ സന്ധ്യാ സമയത്ത് ഭൂമി പിളർന്നു പുറത്ത് വന്ന ഈയാം പാറ്റകൾ പെട്രോൾ മാക്സിനു ചുറ്റും പറന്നു ആത്മാഹുതി ചെയ്തു കൊണ്ടിരിക്കുന്നു.
"എന്താ കേളുനായരെ?..
.അയാളുടെ കാത്തു നിൽപ്പ് എന്തിനെന്ന്നു അറിയുമെങ്കിലും കടയുടെ വരാന്തയിലെ ബെഞ്ചിൽ വച്ച അരിച്ചാക്കുകൾ അകത്തേക്ക് എടുത്തു വയ്ക്കുന്നതിനിടയിൽ ബാപ്പയുടെ ചോദ്യം ..
"ഒന്നൂല്ല."..
അയാൾ കാത്തു നില്ക്കുകയാണ് കടയടക്കാൻ ..ആ ബെഞ്ചിൽ ഒന്ന് തല ചായ്ക്ക്യാൻ .....
"സെന്റു സെന്റായി വിറ്റു കുപ്പി കുപ്പിആയ് കുടിക്കും" അതായിരുന്നു "ഭയങ്കരം കേളു" എന്നറിയപ്പെട്ടിരുന്ന ആ കേളു നായരുടെ മുദ്രാവാക്യം ....
എന്റെ ജീവിത ത്തിൽ കേട്ടഏറ്റവും വിചിത്രം ആയ മുദ്രാവാക്യം ......"പോലീസ് വന്നാൽ മര്യാദ ,ഗുണ്ടകൾ വന്നാൽ കണ്ടോളാം " ചാരായം അകത്തു ചെന്നാൽ അദ്ദേഹം റോട്ടിലൂടെ പോകുമ്പോൾ ഇടയ്ക്കു ഒച്ചത്തിൽ വിളിച്ചു പറയും ..
ജനനം ഒരു സമ്പത്തുള്ള ഒരു നായര് തറവാട്ടിൽ. . വിവാഹം കഴിക്കാതെ , ജീവിത കാലം മുഴുവൻ മദ്യത്തിൽ മുങ്ങി നടന്നു ....... അന്ത്യം കടത്തിണ്ണയിലും!
. ..
"ഇങ്ങളെന്തിനാ കേള് നായരെ ഈ മഴയത്ത് പീടിക കോലായിൽ കിടക്കുന്നെ?..എന്റെ കൂടെ പോര് " അങ്ങേ കോലായിലെ പത്തായത്തിന്റെ മുകളിൽ കിടക്കാം"
..കടയടച്ചു വീട്ടിലേക്കു ഇറങ്ങുമ്പോൾ ഉപ്പയുടെ വക ഒരു ക്ഷണം .
അന്നുമുതൽ വർഷങ്ങളോളം എന്നും കടയടച്ചു വരുമ്പോൾ ഒരു നിഴൽ പോലെ കേള് നായെർ പുറകെ വന്നു കൊണ്ടിരുന്നു...ഉമ്മ കൊടുക്കുന്ന ചോറും തിന്നു പത്തായത്തിന്റെ മുകളിലെ പായയിൽ ചുരുണ്ട് കിടക്കാൻ..!
.പത്തായത്തിന്റെ മൂലയിലെ കുറുങ്ങി പ്പൂച്ച ക്കും
കുട്ടികൾക്കും കൂട്ടായിരുന്ന ആ കിടപ്പ്
അവസാനിപ്പിച്ച തും അദ്ദേഹം തന്നെ..."
"ഞാൻ ഇവിടെ കിടന്നു ചത്തു പോയാൽ നിങ്ങൾ ബുദ്ദിമുട്ടും "
ബാപ്പയും ഉമ്മയും ബന്ധു വീട്ടിൽ വിരുന്നു പോയ ഒരു രാത്രി ..ഉമ്മറത്തെ കോലായിലെ ഭിത്തിയിലെ തൂണും ചാരി മൗനിയായി ഇരിക്കുന്ന കേള് നായര്....
എന്നിലെ കുട്ടിത്തത്തിന്റെ കൌതുകം ഒരു ചോദ്യമായി ....."എന്തെ കേള് നായരെ നിങ്ങൾ ഇങ്ങനെ കുടിച്ചു തീർത്തു എല്ലാം? ..എന്തെ നിങ്ങൾ ഒരു കല്യാണംപോലും കഴിച്ചില്ല...?..
"എന്നോട് ആദ്യമായി ആണ് ഒരാൾ ഇങ്ങനെ ചോതിക്കുന്നെ"...
"ആരും ചെറുപ്പത്തിൽ എന്നോട് ഈ ചോദ്യം ചോ തിച്ചില്ല അത് കൊണ്ട് തന്നെ."
"നാടിനെ വിറപ്പിച്ചിരുന്ന" .."നാട്ടുകാരെ വിറപ്പിച്ചിരുന്ന" "ഭയങ്കരം കേളു"നായരുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണ് നീര് കണ്ടപ്പോൾ ഞാൻ കോലായിൽ തൂക്കിയിരുന്ന
മണ്ണെണ്ണ വിളക്കിലേക്ക് നോക്കി.......
ആ വിളക്കിന്റെ അരണ്ട വെളിച്ചത്തിനു ചുറ്റും അപ്പോഴും ഈയാംപാറ്റകൾ നൃത്തം ചെയ്തു കൊണ്ടിരുന്നു.....
..................................
അവയിൽ പലതും ചിറകു കരിഞ്ഞു വീണു കൊണ്ടിരിക്കുമ്പോഴും !!!

 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo