Slider

മരുഭൂമിയിലെ മഴക്കോള്

0

ട്രാഫിക് സിഗ്നൽ ചുവന്ന കണ്ണ് കൾ തുറന്നപ്പോൾ പുറകെ വന്ന അറബിയുടെ ഹോണ്‍ കേൾക്കാത്ത മട്ടിൽ എന്റെ കാലും ബ്രെയ്ക്കിൽ അമർന്നു ..അയാളുടെ മുഖത്തെ നീരസവും പിറു പിറു ക്കലും കണ്ണാടിയിൽ കണ്ടപ്പോൾ "ഇതൊരു പുതിയ സംഭവം അല്ലല്ലോ."എന്ന മട്ടിൽ..
..ഓഫിസിലെ , ഏഴു മണി കഴിഞ്ഞാൻ കലഹിക്കുന്ന ഫിംഗെർ പ്രിന്റു മെഷീൻ അലോസരപ്പെടുത്തി കൊണ്ടിരുന്നുവെ ങ്കിലും ഒന്ന് ചുറ്റിലും കണ്ണോടിക്കാനുള്ള അവസരം.
മാനം കറുത്ത് ഇരുണ്ടിരിക്കുന്നു...മരു ഭൂമിയിലൊരു മഴക്കോൾ!...തണുപ്പിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള നവംബറിലെ മഴ ... അറബിയുടെ ഭാഷയിൽ അല്ലാഹുവിന്റെ ഖുദ്രത്.! വർഷത്തിൽ , ചിലപ്പോൽ ആലിപ്പഴങ്ങളും ആയിവരുന്ന നാലോ അഞ്ചോ മഴ !അതിന്റെ വരവ് അറിയിച്ചു കൊണ്ട് കാറ്റും ..പൊടിയും ..!
.. മടക്കി വച്ച തണുപ്പ് വസ്ത്രങ്ങൾ തിരയാനുള്ള മുന്നറിയിപ്പ്. .. ഇനി രീതികൾ മാറും ,
കാഴ്ച്ചകൾ മാറും ..പുലർച്ചെ പൈതങ്ങളെ തുണിയിൽ പൊതിഞ്ഞു "ഡേ കെയറിലേക്ക് "ഓടുന്നവർ ..ക്ലിനിക്കുകളിലെ "അഡോൾ" ക്യൂവിന് നീളം കൂട്ടുന്നവർ
.പള്ളികളിലെ നമസ്ക്കാരത്തിനിടയിലെ ചുമയുടെ താളം തെറ്റിക്കുന്നവർ........
.റോഡിനു ഇരു വശത്തും നട്ടു പിടിപ്പിച്ച ,ഒട്ടും സൌന്ദര്യ മില്ലാത്ത കടു കട്ടിയുള്ള വിണ്ടു കീറിയ തൊലിയുമായി കാറ്റിൽ ഇളകി കൊണ്ടിരിക്കുന്ന മരങ്ങൾ .......
ഉറക്ക പായയിൽ നുന്നും ഉണര്ത്തി സ്കൂളിൽ കൊണ്ട് പോകുന്ന
തടിയൻപയ്യൻ അടുത്ത വണ്ടിയിൽ ഇരുന്നു ഒരു സാന്റു വിച്ച്
കടിച്ചു വലിച്ചു കൊണ്ടിരുന്നു. ഇടത്തെ കയ്യിലെ പെപ്സി ബോട്ടിൽ വായിലേക്ക് കമിഴ്ത്തി കൊണ്ടിരുന്ന അവൻ എന്റെ മുഖത്ത് നോക്കി ഒരു "ഹിന്ദിയെ" കണ്ട ചിരി ചിരിച്ചു.
.
പതിവ് കാഴ്ച്ചയായ മരുഭൂമിയിലെ ബെന്ഗാളി "കാക്ക" സിഗ്നലിനു അടുത്ത് തന്നെ പറ്റി കൂടി നില്ക്കുന്നു.ആരെങ്കിലും അരികിൽ വിളിച്ചു കൊടുക്കുന്ന നാണയ തുട്ടിനായി........
മലയാള നാട്ടിലെ പരിസരം വൃത്തിയാക്കുന്ന കാക്കയുടെ ബെന്ഗാളി ജന്മം!
.വിസ അടിക്കുന്നിടത്തെ ..ട്രാഫിക് ഡിപ്പാർട്ട് മെന്റിലെ "വാസ്ത" ..ആശുപത്രികളിൽ അവൻ മെഡിക്കൽ സർട്ടിഫിക്കറ്റു വാങ്ങി തരും...എങ്കിലും അവൻ നമുക്ക് "ബെന്ഗാളി "മാത്രം....
..
അടുത്ത ലൈനിലെ ടോയോട്ടയിൽ
മുഖത്ത് "ബിർള വാൾ കെയർ "പുട്ടി തേച്ചു വയസ്സ് കുറച്ച ഒരു ചട്ടക്കാരിയും കെട്ടിയോനും . അവരുടെ ചായം തേച്ച ചുണ്ടുകൾ നിർത്താതെചലിച്ചു കൊണ്ടേ ഇരിക്കുന്നുവെങ്കിലും,വളയം മുറുക്കെ പിടിച്ചിരിക്കുന്ന ഭര്ത്താവ് "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും"എന്ന മട്ടിലും!. ..ഇടയ്ക്ക് സഹി കെട്ടു ശബ്ദം പുറത്ത് വരാതിരിക്കാൻ എന്ന് തോന്നു മാറ് അയാൾ തന്റെ കഴുത്തിലെ "സായിപ്പിന്റെ കെട്ട്" വലിച്ചു മുറുക്കി കൊണ്ടിരുന്നു..
ചാറ്റൽ മഴ തുടങ്ങി..അത് അന്തരീക്ഷത്തിലെ പൊടിയെ ചളി രൂപത്തിൽ കാറിന്റെ ഗ്ലാസ്സിലേക്ക്‌ തേയ്ക്കുന്നു.ഇനി വാഹനങ്ങളുടെ മെല്ലെ പോക്ക് തുടങ്ങും ..ആത് ഓഫീസിലേക്കുള്ള ദൈർഖ്യവും ഒപ്പം കോപിക്കുന്ന ഫിംഗെർമെഷീനും ഓര്മ്മിപ്പിക്കുന്നു.എങ്കിലും തണുപ്പിന്റെ വരവ് വരുത്തുന്ന ചില മാറ്റങ്ങൾ ..അത് റോഡു വശങ്ങളെ കൃത്രിമമെങ്കിലും പൂ പായകൾ കൊണ്ട് പൊതിയും ..അൽപ്പ ജീവിത ദൈർഖ്യ മുള്ള പൂ പായകൾ..
എങ്കിലും എനിക്കിഷ്ട്ടം "മഴ കൊണ്ട് മാത്രം വിരിയുന്ന" മരുഭൂമിയിലെ കാട്ടു പൂക്കളെ .!അവയുടെ അതിജീവനത്തിന്റെ കഥകളെ ! !!

By: 
Mohammed Ashraf 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo