Slider

ഡെയ്സി എന്ന ദാവണിക്കാരി !!

0
Image may contain: 3 people, including Shoukath Maitheen, people smiling, indoor
=============
''ഡെയ്സി എന്ന ദാവണിക്കാരി !!
=============
'പാവാടയും, കൈ മുട്ടോളം ഇറക്കമുളള ബ്ളൗസും ധരിച്ച് ,അതുക്ക് മേലെ ഡാവണി ചുറ്റി,
മുടി രണ്ടായി പിന്നി മാറിനു മേലെയിട്ട് നടന്നിരുന്ന പെൺക്കുട്ടിയായിരുന്നു
ഡെയ്സി, !!
പലചരക്കു കടക്കാരനായ ലൂയിസേട്ടന്റെ മകൾ, സ്കൂളിൽ ,
ആൺക്കുട്ടികളുടെ സ്വപ്ന നായികയായിരുന്നു,
ഡെയ്സിയെ ലൈനടിക്കാൻ ആൺകുട്ടികൾ മത്സരിച്ചു നടന്നു,
അങ്ങനെ എനിക്കും, ഒരാശ,
ഞാനും ഒരാണല്ലേ,
ആശയും, ആഗ്രഹങ്ങളും മുളച്ചു പൊങ്ങുന്ന പ്രായം,
ഡെയ്സിയെ സ്വന്തം ലൈനാക്കി കൊണ്ടു നടക്കാൻ മനസാഗ്രഹിച്ചു,
പിന്നെ ,
ചിന്തയായി,
എങ്ങനെ ,എവിടെ തുടങ്ങും,
പിറ്റേന്ന്,
സ്കൂളിലേക്ക് പോകും ഇടവഴിയിൽ
ഞാൻ കാത്ത് നിന്നു,
ആദ്യത്തെ കാത്ത് നില്പ്പ്,
യൂണിഫോം ധരിച്ച് ദാ വരുന്നു ഡെയ്സി,
അടുത്തു വന്നപ്പോൾ ഞാൻ പറഞ്ഞു,
''ഡെയ്സിയോട് ഒരു കാര്യം പറയാനുണ്ട്, !!?
''പുസ്തകം മാറോട് ചേർത്തണച്ച് ഡെയ്സി ചിരിച്ചു, എന്നിട്ട് ചോദിച്ചു,
''ങും, എന്തുവാ, !?
'പുസ്തക കെട്ട് നെഞ്ചോട് വച്ച്
നാണത്തോടെ ഞാൻ പറഞ്ഞു,
';എനിക്ക് ഇഷ്ടമായിരുന്നു, ''
''ഡെയ്സിയും ഞെട്ടി,
''ങേ,
അങ്ങനെ ഒരു ശബ്ദം അവളിൽ നിന്ന് പുറത്തേക്ക് വന്നു,'
പിന്നെ അവളെന്നേ വിളിച്ചു,
'' എടാ ലോലാപ്പി, !
സ്കൂളിൽ എന്നെ വിളിക്കുന്ന പേരാണ് ലോലൻ,
''എടാ ലോലാപ്പി, നിനക്കെന്നെ ഇഷ്ടമായിരുന്നു, അല്ലേ, എന്താ ഇപ്പം ഇഷ്ടമല്ലേ, !?? അവൾ ചോദിച്ചു, !!
''ഇപ്പഴും, എപ്പഴും, എന്നും, ഇഷ്ടാ, !!''
''ഓ, '' ഇപ്പഴും, എപ്പഴും, എന്നും ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ,
ഒന്ന് പോ ചെറുക്കാ, !! അവൾ പരിഹസിച്ചു നടന്നു പോയി, !!
ഞാൻ പുറകെ ഓടി ചെന്നു തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു,
';വൈകുന്നേരം സാധനങ്ങൾ വാങ്ങാൻ കടയിൽ വരും, ഞാനൊരു സൂത്രം തരാം, !!
';ങും, ' അവൾ മൂളിക്കൊണ്ട് തലയാട്ടി,! തലയാട്ടിയപ്പോൾ പിന്നിയിട്ട തലമുടിയുടെ അറ്റം രണ്ടും കൂട്ടിമുട്ടി ,!!
അന്ന് ക്ളാസിൽ വച്ച് ഇടക്കിടെ അവളെന്നെ നോക്കും,
എന്റെ അധരങ്ങളിലെ ചിരി അവൾക്കും,
അവളുടെ അധരങ്ങളിലെ ചിരി
എനിക്കും പരസ്പരം
ഞങ്ങൾ കൈമാറി,
നാലു മണിവരെ, !
ജനഗണമന ,തീർന്നതേ,
ഞാനോടി വീട്ടിലേക്ക് ,
ഓടുന്നതിനിടയിൽ ചിന്തിച്ചു,
ഒരു കത്ത് കൊടുക്കാം, !
വീട്ടിൽ ചെന്ന് മുറിയിൽ കയറി
ഉടനെ,
കണക്കിന്റെ ബുക്കിൽ നിന്ന്
രണ്ട് പേപ്പർ വലിച്ചു കീറി,
ഞാനെഴുതി,
പ്രിയപ്പെട്ട ഡെയ്സി കുട്ടിക്ക്, !! ആമുഖം എഴുതിയപ്പോഴേക്കും,
പുറത്ത് കാറ്റടിച്ചു, മഴ വരവായി,
മഴ വന്നപ്പോൾ,
അവസരോചിതമായി കത്തിലെഴുതി,
ഡെയ്സി കുട്ടി,
പുറത്ത് നല്ല മഴയാ,
എന്റെകത്തും മഴയാ പൊന്നേ,
പ്രണയ മഴ,
ഈ മഴ നനയാൻ നീ വരില്ലേ,?
വരണം,
നമുക്ക് ഈ മഴയിൽ നനഞ്ഞ് കുളിച്ച് ആവോളം പ്രണയിക്കണം,
ഒരിയ്ക്കലും തോരാത്ത മഴയാണിത്
ഈ മഴ നിനക്കുളളതാണ്,
കത്തെഴുതി പേരും വച്ചു,
അടിയിലെഴുതി,
ഈ കത്തിനുളള മറുപടി എഴുതി കവറിലാക്കി, നിന്റെ കടയുടെ സൈഡിലെ ഉപ്പും ചാക്കിന്റെ ഇടയിൽ വച്ചാൽ മതി, നാളെ ഞാനെടുത്തോളാം, !!
ഇതു കണ്ട് കൊണ്ട് മുറിയിലേക്ക് ഉമ്മ വന്നു,
ഉമ്മാക്ക് സന്തോഷം,
''ന്റെ മോൻ വന്നതേ പഠിക്കാനിരുന്നു, ''
''നീ വല്ലതും കഴിച്ചോ, ?
';ഇല്ലുമ്മാ, '
'വാ കഴിച്ചിട്ട് കട വരെ പോയിട്ടും വാ, !!
''ആഹ, സന്തോഷമായി,
ഉമ്മ കല്പ്പിച്ചതും,
ഞാനിച്ഛിച്ചതും ഒന്നു തന്നെ,
'കാപ്പി കുടിച്ച് കഴിഞ്ഞ്,
തിണ്ണയിലേക്ക് വന്നു ഞാൻ,
പലചരക്കു സാധനങ്ങൾ വാങ്ങാൻ ലിസ്റ്റും ,സഞ്ചിയുമായി തിണ്ണയിലുമ്മാ,
സോറി, ഉമ്മ തിണ്ണയിൽ, !!
തിണ്ണയിലുമ്മാടെ കൈയ്യിൽ നിന്ന് ലിസ്റ്റും, സഞ്ചിയും വാങ്ങുമ്പോൾ
';വേഗം വരണം, അരി അടുപ്പത്തിടാനുളളതാ, '' ഉമ്മയുടെ
ആജ്ഞ,!!
മുറ്റവും, , ഇടവഴിയും കടന്ന് ചെമ്മൺ പാതയിലൂടെ കാലുകൾ നീട്ടി വച്ച് സഞ്ചിയും ആട്ടിക്കൊണ്ട് ഞാനോടി,
''ഓർമ്മതൻ വാസന്ത നന്ദന,
തോപ്പിൽ ഒരു പുഷ്പം മാത്രം,
ഒരു പുഷ്പം മാത്രം,
ഡെയ്സി, ഡെയ്സി, !!
'അന്നത്തെ ഹിറ്റ് ഗാനം മനസിലും, ചുണ്ടിലും പെയ്തിറങ്ങി,
കടയുടെ അടുത്തെത്തിയപ്പോൾ,
അമ്മയോടൊപ്പം ഡെയ്സി വെളളം ചുമന്നു കൊണ്ട് പോകുന്നു,
ദാവണിയാണ് വേഷം,
പുറകിൽ നിന്ന് ഞാനൊന്നു ചുമച്ചു,
അവൾ അമ്മയുടെ പുറകിലേക്കൊതുങ്ങി സൈഡിലേക്ക് നീങ്ങി നടന്നു,
ഞാനവളുടെ അടുത്തെത്തിയതും,
തലയിലിരുന്ന കലത്തിൽ നിന്ന് ഒരു കൈക്കുട വെളളമെടൂത്ത് എന്റെ ശരീരത്തേക്കെറിഞ്ഞു, അമ്മ കാണാതെ,
ഞാൻ ,അവളെ നോക്കി,
ചുണ്ട് കൂട്ടിപ്പിടിച്ച് ഒരു കുസ്യതി ചിരി ചിരിച്ചു അവൾ,
ഞാനും ചിരിച്ചു കൊണ്ട് ധ്യതിയിൽ
മുന്നിൽ കയറി പോയി,
കടയിൽ തിരക്കായിരുന്നു,
ഞാൻ ലെറ്ററെടുത്ത് കൈയ്യിൽ പിടിച്ച് അവിടെ ഉലാത്തി,
കടയുടെ സൈഡിൽ ഉപ്പും ചാക്കിനടുത്തേക്ക് നീങ്ങി നിന്നു,
ശൂ ശൂ, ഒരു ശബ്ദം, !
ഉപ്പും ചാക്കിനടിയിൽ പാമ്പാണെന്നാ ആദ്യം വിചാരിച്ചത്,
പിന്നെ കണ്ടു,
കടയുടെ പുറകിൽ ഡെയ്സി,
തലമുടിയിൽ വെളളത്തിന്റെ തുളളികൾ,
കൈയ്യിൽ തുവർത്തും,
അവൾ എന്നെ വിളിച്ചു,
വെപ്രാളത്തോടെ ഞാനോടി ചെന്ന് ലെറ്റർ കൊടുത്തിട്ട് തിരിഞ്ഞ് ഓടി,
കടയിൽ നിന്ന ഡെയ്സിയുടെ അപ്പൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി,
''വന്നിട്ട് കൊറെ നേരമായല്ലോ, ആ ലിസ്റ്റിങ്ങ് താ, !!
'പോക്കറ്റിൽ നിന്ന് ലിസ്റ്റെടുത്ത് കൊടുത്ത് മാറി നിന്നു ഞാൻ, !ൂ
''ലിസ്റ്റിലേക്ക് നോക്കി കുറെ നേരം നിന്നു ലൂയിസേട്ടൻ, !
പിന്നെ പറഞ്ഞു,
''എന്താടാ ഇത്, ആരാടാ ഡെയ്സി കുറ്റി, നിന്റെ കരണക്കുറ്റി ചേർത്ത് ഓരെണ്ണം തരും ഞാൻ,
''തമ്പുരാനെ, കത്ത് മാറി പ്പോയി,
ഞാൻ അന്തം വിട്ട് നിന്നു, !
''എന്താടാ നോക്കണെ,
തുലാം മഴയും, കർക്കിട മഴയും, പോരാഞ്ഞ് പ്രണയ മഴ നനയണോ,
മഴനനഞ്ഞ്, ഡെയ്സീടെ തലയിൽ നീരിറങ്ങിയാൽ നീ ചികിത്സിക്കോടാ, !! ലൂയിസേട്ടൻ ചീറി,
പിന്നെ, അകത്തേക്ക് നോക്കി ഉച്ഛത്തിൽ വിളിച്ചു,
''ഡെയ്സി, എടി ഡെയ്സി, !!
''പിന്നെ ഞാനവിടെ നിന്നില്ല,
തിരിഞ്ഞോടി, !
ഓടിക്കിതച്ച് വന്ന എന്നെ കണ്ടതേ
ഉമ്മ ചോദിച്ചു,
''എന്താടാ, എന്താണ്ടായത്, ?
''കിതച്ചു കൊണ്ട് ഞാൻ പറഞ്ഞു,
വഴിയിൽ, ?
വഴിയിലെന്താ, ? ഉമ്മയ്ക്ക് ആകാംക്ഷ,
''പൂച്ച,
''പൂച്ചയോ,
''അല്ല പട്ടി, ''
''പട്ടിയോ, ?
''അല്ല പാമ്പ്, ''
''പാമ്പോ, ? ഏതേലും ഒന്നൊറപ്പിക്കെടാ, !!
''കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു,
''ശെയ്ത്താൻ, ചെയ്ത്താൻ, ! ആ പാലത്തിനടുത്ത്, കറുത്ത ചെയ്ത്താൻ, !!
''എന്റെ റബ്ബേ, ! ഉമ്മ നെഞ്ചിൽ കൈവച്ചു, !! മോൻ പേടിച്ചോ, ?
ഉമ്മ എന്നെ തലോടി, !ൂ
''ങും, ഞാൻ മൂളി,
തുവർത്തെടുത്ത് എന്റെ വിയർത്ത മുഖവും, തലയും തുടച്ചു കൊണ്ടിരുന്നപ്പോൾ,
പുറത്ത് നിന്ന് ഒരു ചോദ്യം, !
''ഇവിടാരുമില്ലേ, ?!!
''ഞാനും, ഉമ്മയും തിണ്ണയിലേക്ക് വന്നു,
''എനിക്ക് വിശ്വസിക്കാനായില്ല,
''സഞ്ചി നിറയെ അരിയും, സാധനങ്ങളുമായി ഡെയ്സി, ചിരിച്ചു കൊണ്ട്,
'' എടാ ലോലാപ്പി, നീ എന്തു പണിയാ കാണിച്ചത്, സാധനമെടുക്കാതെ ഓടിയത്, അത്താഴത്തിനുളള അരിയാണെന്ന് അപ്പനറിയാം,
കൊണ്ടു കൊടുക്കാൻ എന്നോട് പറഞ്ഞു, !! മിഴിച്ചു നിക്കാതെ ഇത് വാങ്ങടാ ലോലാപ്പി, !!
''ചെയ്ത്താനെ കണ്ട് പേടിച്ചതാ മോളെ ഇവൻ, !
'' ആ ചെയ്ത്താന്റെ മോളാ ഉമ്മാ ഞാൻ, !!
ഉമ്മാക്ക് ഒന്നും മനസിലായില്ല,
സഞ്ചിയുമെടുത്ത് ഉമ്മ അകത്തേക്കു പോയി,
മുറ്റത്ത് നിന്നു കൊണ്ട് ഡെയ്സി കണ്ണുകൾ കൊണ്ട് ആഗ്യം കാട്ടി,
ഞാൻ പുറത്തേക്കിറങ്ങി,
തൊടിയിലെ ചാമ്പ മരത്തിനരുകിൽ ഞങ്ങൾ നിന്നു,
ബ്ളൗസിനുളളിൽ നിന്ന് ആ കത്തെടുത്ത് എന്റെ ഉളളം കൈയ്യിൽ വച്ച് തന്നിട്ടു പറഞ്ഞു,
''ഇതെന്തെക്കൊയാടാ ലോലാപ്പി നീ എഴുതിയിരിക്കുന്നത് ?,
നിനക്കോർമ്മയുണ്ടോ, സ്കൂളിൽ നിന്ന് എസ്ക്കർഷനു പോയി കടലിൽ വീണു മരിച്ച എന്റെ ഒരേയൊരാങ്ങള ജോസുട്ടിയെ, !!''
''ഞാൻ തലയാട്ടി,
''അവളുടെ മിഴികൾ നിറഞ്ഞു,
''അവൻ മരിച്ചതിൽ പിന്നെ, ഈ ചുറ്റുവട്ടത്തുളള ചെറുക്കന്മാരെല്ലാം എനിക്കാങ്ങളമാരെ പോലെയാടാ, !! നീ ഉൾപ്പെടേ, !!
ദേ, നോക്കിയേ,
അവൾ ബ്ളൗസിന്റെ കൈ തെറുത്ത് കേറ്റി
കൈയ്യുടെ ഒരം കാണിച്ചു തന്നു,
വട്ടത്തിൽ തിണർത്ത പാട്,
''അപ്പൻ നുളളിപ്പറിച്ചതാ, ! അവൾ ചിരിച്ചു,
സാരോല്ല്യാ, ഞാൻ പോണു മഴവരാറായി, !!
അവൾ തിരിഞ്ഞു നടന്നു, !!
പിന്നിയിട്ട തലമുടി ആട്ടി ക്കൊണ്ട് ആ ദാവണിക്കാരി മുറ്റം കടന്ന് ഇടവഴിയിലൂടെ നടന്ന് മറഞ്ഞപ്പോൾ,
ഞാൻ മനസിൽ കുറിച്ചു,
''ഇവളെന്റേതാണ്,
എന്റേതു മാത്രമായ
കുഞ്ഞുപെങ്ങൾ, !! ====
=========
ഷൗക്കത്ത് മൈതീൻ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo