
----------------------------®
എപ്പോൾ കണ്ടാലും "നാശം പിടിച്ച പട്ടിയെന്നാണ് ഞാൻ പറയുക...!
അവനെത്ര സ്നേഹം പ്രകടിപ്പിച്ചാലും!
അവനെത്ര സ്നേഹം പ്രകടിപ്പിച്ചാലും!
അവന്റെ കുണുക്കവും, വാലാട്ടലുമൊക്കെയെനിക്ക് അരോചകമുളവാക്കിയിരുന്നു!
എന്റെ പുതിയ വിരുന്നുകാരെയെന്നുമവൻ കുരച്ചു കൊണ്ടാണ് എതിരേൽക്കുന്നത് എന്നതാണ് എന്റെ ഏറ്റവും വലിയ ദേഷ്യം !
എത്ര പറഞ്ഞാലും, വാലാട്ടി
അവൻ വാതിലിന്നു വെളിയിൽ കാണും!
ഊണു കഴിക്കുമ്പോൾ അടച്ചിട്ട
വാതിലിനു വെളിയിൽ ചെറിയ മൂളൽ കേൾക്കാം!
എനിക്കു കൂടി.... എന്നാവണം?
അവൻ വാതിലിന്നു വെളിയിൽ കാണും!
ഊണു കഴിക്കുമ്പോൾ അടച്ചിട്ട
വാതിലിനു വെളിയിൽ ചെറിയ മൂളൽ കേൾക്കാം!
എനിക്കു കൂടി.... എന്നാവണം?
അടുക്കള വാതിൽ തുറക്കുമ്പോൾ ഒറ്റയോട്ടത്തിനവിടെയെത്തും!
അവകാശമായി കിട്ടിയ പാത്രത്തിനു
മുന്നിൽ അതിവിനയാന്വിതനായി അവൻ കാണും!
അവകാശമായി കിട്ടിയ പാത്രത്തിനു
മുന്നിൽ അതിവിനയാന്വിതനായി അവൻ കാണും!
രാത്രി ദയനീയമായ മോങ്ങൽ കേട്ടാണ് മഴയിലേക്ക് വാതിൽ തുറന്നത്!
റോഡിലെ ചെളിവെള്ളത്തിൽ നിന്നും ഏന്തി വലിഞ്ഞെണീക്കുന്ന ദൃശ്യത്തിന് അകന്നുപോകുന്ന വാഹനത്തിന്റെ ചുവന്നവെളിച്ചം അകമ്പടിച്ചാർത്തൊരുക്കി!
റോഡിലെ ചെളിവെള്ളത്തിൽ നിന്നും ഏന്തി വലിഞ്ഞെണീക്കുന്ന ദൃശ്യത്തിന് അകന്നുപോകുന്ന വാഹനത്തിന്റെ ചുവന്നവെളിച്ചം അകമ്പടിച്ചാർത്തൊരുക്കി!
വാതിൽപ്പടിയിലേക്കൂർന്നു വീണ അവന്റെ നിലവിളി ഉള്ളിൽ സമ്മാനിച്ചത് നിസ്സഹായതയുടെ വിതുമ്പലുകൾ!
ഞാനൊഴിച്ചു കൊടുത്ത വെള്ളം കടവായിലൂടെ ഒലിച്ചിറങ്ങിയപ്പോഴും
അവന്റെ നിലയ്ക്കാത്ത വീര്യത്തിന്റെ
മൂളൽ അവശേഷിച്ചിരുന്നു!
അവന്റെ നിലയ്ക്കാത്ത വീര്യത്തിന്റെ
മൂളൽ അവശേഷിച്ചിരുന്നു!
വേദനയുടെ, പിരിഞ്ഞുപോകലിന്റെ, അവസാനിക്കാൻ പോകുന്ന സ്നേഹത്തിന്റെ.!
ഞങ്ങളെ ബസ്സ്സ്റ്റോപ്പിലേക്ക് അനുഗമിക്കാൻ ഇനിയവനില്ല!
സ്ക്കൂൾ വിട്ടുവരുന്ന ഞങ്ങളെക്കാത്തിരിക്കാനും വഴിയരികിലിനിയവനുണ്ടാവില്ല!
രാത്രിയിലെ ഇലയനക്കങ്ങളെ
ചോദ്യം ചെയ്യാൻ, മഴ നനയാതെ
പത്രങ്ങളെ ഉമ്മറത്തിണ്ണയിൽ നിക്ഷേപിക്കാൻ, ഇനിയവനുണ്ടാവില്ല...!
ചോദ്യം ചെയ്യാൻ, മഴ നനയാതെ
പത്രങ്ങളെ ഉമ്മറത്തിണ്ണയിൽ നിക്ഷേപിക്കാൻ, ഇനിയവനുണ്ടാവില്ല...!
അവന്റെ കുണുക്കവും, വാലാട്ടലുമൊക്കെയിന്നു വേദനച്ചിത്രങ്ങളാകുന്നു..!
ശരിയാണ്! ആ നാശം പിടിച്ച പട്ടി ഞങ്ങൾക്കാരൊക്കെയോ ആയിരുന്നു.!
© രാജേഷ് ദാമോദരൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക