
ഞാനുറങ്ങിക്കിടക്കുന്നിതാ മണ്ണി,
ലെത്രകാലം കഴിഞ്ഞാലുമിത്തിരി
ലെത്രകാലം കഴിഞ്ഞാലുമിത്തിരി
തീർത്ഥമേറ്റാലുണർന്നിടും,കാലമെ
വാർത്തിടൂനിന്റെകണ്ണുനീർത്തുള്ളികൾ!
വാർത്തിടൂനിന്റെകണ്ണുനീർത്തുള്ളികൾ!
പാരിതിൽനൻമ പെയ്യുന്നനാളിലെൻ
വേരിലൂടെത്തലോടുന്ന സ്നേഹമേ
യാർത്തിടട്ടെ, മുളച്ചിടട്ടെയെന്റെ,
വേരിലൂടെത്തലോടുന്ന സ്നേഹമേ
യാർത്തിടട്ടെ, മുളച്ചിടട്ടെയെന്റെ,
യിഷ്ടനാളുകളാലോലമാടുവാൻ!
കാരിരുമ്പിൻ കരുത്തോടെയന്നു ഞാൻ
മാനമാകെപ്പടർന്നുല്ലസിച്ചിടും
പൂത്തിടും കായ്ച്ചിടും പിന്നെയാ,ഫലം
തീർത്തുനൽകും ധരിത്രിക്കു മാത്രമായ്!
മാനമാകെപ്പടർന്നുല്ലസിച്ചിടും
പൂത്തിടും കായ്ച്ചിടും പിന്നെയാ,ഫലം
തീർത്തുനൽകും ധരിത്രിക്കു മാത്രമായ്!
ഓർത്തു പോകേണ്ടതൊന്നുമാത്രം ഫലം,
തീർത്തശേഷമീവിത്തുകൾ മണ്ണിലേ -
ക്കാഴ്ത്തണം, കുത്തിനോവിക്കരുതു നീ,
തീർത്തശേഷമീവിത്തുകൾ മണ്ണിലേ -
ക്കാഴ്ത്തണം, കുത്തിനോവിക്കരുതു നീ,
കൂർത്തകല്ലിനാൽ തീർത്തിടല്ലെയെന്നേ!
രാജേഷ് ദാമോദരൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക