
സ്വാതന്ത്ര്യം എന്നെഴുതിവെച്ച്
മലർക്കെ തുറന്നിട്ട വാതിലുകളുണ്ട്
ചില വീടുകളിൽ.
അരുതെന്ന വിലക്കുകളുമായ്
കയ്യിളക്കത്തിനനുസരിച്ചു മാത്രം
ചലിക്കാൻ വിധിക്കപ്പെട്ട
ചില പാവകളും.
കയ്യിളക്കത്തിനനുസരിച്ചു മാത്രം
ചലിക്കാൻ വിധിക്കപ്പെട്ട
ചില പാവകളും.
അരുത് 'കളും അദൃശ്യമായ ചരടിനാലും
സങ്കടപ്പെട്ട് ചിരിക്കുകയാണ്
ചിന്തിക്കാൻ കഴിവുള്ള ചില പാവകൾ.
സങ്കടപ്പെട്ട് ചിരിക്കുകയാണ്
ചിന്തിക്കാൻ കഴിവുള്ള ചില പാവകൾ.
മനോഹരമായൊരു ചിത്രത്തെയാണ്
ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്.
നോക്കിനിൽക്കെ രൂപം മാറി
പേടിപ്പിക്കുന്നു അത്.
ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്.
നോക്കിനിൽക്കെ രൂപം മാറി
പേടിപ്പിക്കുന്നു അത്.
ഉള്ളിലുളളതു കാണാൻ
കണ്ണുകൾ വേണ്ടായിരുന്നു.
കണ്ണുകൾ വേണ്ടായിരുന്നു.
നാളെ എന്ന ആശ്വാസവാക്ക്
ഇന്നു ജീവിച്ചു തീർക്കാൻ
പാടുപെടുന്നവരോട്
പറഞ്ഞു കൊണ്ടിരിക്കാം.
ഇന്നു ജീവിച്ചു തീർക്കാൻ
പാടുപെടുന്നവരോട്
പറഞ്ഞു കൊണ്ടിരിക്കാം.
തിരിച്ചു വരാത്ത പൂക്കാലത്തെ
വീണ്ടും വരുമെന്ന് പറഞ്ഞ്
തൽക്കാലം മുഖം മറയ്ക്കാം.
വീണ്ടും വരുമെന്ന് പറഞ്ഞ്
തൽക്കാലം മുഖം മറയ്ക്കാം.
തിരിച്ചുപോരുമ്പോൾ
മനസ്സിനോട് ചോദിക്കാം
എന്താണിവരിങ്ങിനെയെന്ന്.
മനസ്സിനോട് ചോദിക്കാം
എന്താണിവരിങ്ങിനെയെന്ന്.
Babu Thuyyam.
23/07/18.
23/07/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക