ഒലായ് ഫേസ് ക്രീംന്റെ കവർ പൊട്ടിച്ചു അടപ്പു തുറന്നു മണത്തു നോക്കി. ആഹാ അടിപൊളി ഇതിനു ഇമ്മീഡിറ്റ് എഫക്ട് ആണ്. സുമതി കുഞ്ഞമ്മയുടെ മോളെ ഇപ്പൊ ഒന്നു കാണണം. ഉള്ളി തൊലി പോലെ ഇരുന്ന പെണ്ണാണ്, ഇപ്പൊ നല്ല മൽഗോവൻ മാങ്ങാ പോലെ ആയി. ഫുൾ പഴങ്ങളുടെ പേര് കേട്ടു ആരും ഞെട്ടണ്ട ഡയറ്റിംഗ്ഇൽ ആണ്.
അപ്പൊ പറഞ്ഞു വന്നത് സുമതി കുഞ്ഞമ്മയുടെ മകൾ ലതികയുടെ സൗന്ദര്യ രഹസ്യം ആയ ഒലായ് ഞാനും വാങ്ങി. ഓർമ വച്ച കാലം മുതൽ എങ്ങനെ സുന്ദരി ആകാം എന്നുള്ളതിന്റെ അന്വേഷണത്തിൽ ആണ് ഞാൻ. ഒരുപാട് ഫേസ് ക്രീം മാറി മാറി പരീക്ഷിച്ചു. ഒരു രക്ഷ ഇല്ല. അങ്ങനെ ഉള്ള കാലഘട്ടത്തിൽ ആണ്. ഫെയർ ആൻഡ് ലാവ്‌ലി രംഗപ്രവേശനം നടത്തുന്നത്. ഇന്ത്യ യിലെ സുന്ദരി ആകണം എന്ന് മോഹം ഉള്ള ശരാശരി ഏതൊരു പെൺകുട്ടി യും ഒരിക്കൽ എങ്കിലും കൈകൊണ്ടു സ്പർശിച്ച ആ നിവേദ്യം ഞാൻ രാവിലേം രാത്രിയും ഒക്കെ വാരി പൂശി.
വീട്ടിലെ അച്ചാറും ജാമും ഒഴികെ എല്ലാം എന്റെ മുഖത്തൂടെ കേറി ഇറങ്ങിയാണ് പോകാറുള്ളത്. വെള്ളിരിക്ക, കുമ്പളങ്ങ, തക്കാളി ഒക്കെ ഫേഷ്യൽ എന്ന പേരിൽ മുഖത്ത് നിർത്തമാടി തിമിർത്തവയാണ്. അങ്ങനെ സൗന്ദര്യ പരിപാലനയിൽ മുഴുകി ജീവിച്ചിരുന്ന എനിക്ക് സകല ശരാശരി പെൺകുട്ടികളെ പോലെ ജീവിതത്തതിന്റെ പല പല സ്റ്റോപ്പുകളിൽ പ്രതീക്ഷ നൽകാനായി ഒരുപാട് സുന്ദരൻ മാർ കടന്നു വന്നു .
പള്ളിയിൽ കുർബാനയ്ക്ക് അൾത്താര ബാലകനായ ജോർജ്, തെക്കേലെ ജോസ് അച്ചായന്റെ ദുബായിലുള്ള അളിയൻ ഫിലിപ്പ്, മൊബൈൽ റീചാർജ് കടയിലെ സേതു. ഇവരൊക്കെ അറിഞ്ഞും അറിയാതെയും എന്റെ പ്രണയ കഥയിലെ നായകൻ മാരായി പല പല കാലഘട്ടങ്ങളിൽ. എല്ലാവരും എന്നെ കാൾ മൊഞ്ചുള്ള പെൺകുട്ടികൾ വന്നപ്പോൾ എന്നെ വിട്ടു പോയി.എല്ലാം ഓൺ വേ ആയിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ.
ജനിച്ചു വീഴുമ്പോൾ തന്നെ ഡെഫിനിഷൻ ആണ്. പെൺകുട്ടികൾ വെളുത്തു തുടുത്തു ചാമ്പങ്ങ പോലെ ഇരിക്കണം. മുട്ടോളം തല മുടി വേണം എന്നൊക്കെ. അപ്പൊ ജന്മനാ അടക്കയും ജാതിയും പോലെ ഇരിക്കുന്ന ഞങ്ങളെ പോലെ ഉള്ള സാധരണ കാരൊക്കെ എന്ത് ചെയ്യും. ഇങ്ങനെ വളരെ അധികം സമ്മർദ്ദം നേരിട്ടിരുന്ന കാലഘട്ടത്തിൽ ഒരു കല്യാണാലോചന വന്നു.
"ചെറുക്കന് നിറം കുറവാണു. പക്ഷെ അതിൽ എന്തിരിക്കുന്നു. ആള് മിടുക്കൻ. ഇഷ്ടം പോലെ സ്വത്തു. കുടുംബത്തിൽ മെത്രാൻ പിന്നെ കുടുംബ മഹിമ വേറെയും. "അതിഘോരമായ ബ്രോക്കർ ചേട്ടന്റെ വാക്കുകൾ കേട്ടു അപ്പച്ചൻ വീണു. പെട്ടെന്ന് തന്നെ ചെക്കൻ പെണ്ണ് കാണാൻ വന്നു.
മുറ്റത്തു കാർ ന്റെ ശബ്ദം കേട്ടപ്പോൾ തന്നെ. എന്റെ ഹൃദയം തുടിച്ചു. ദൈവമേ നേരിൽ കാണുമ്പോൾ എന്നെ ഇഷ്ടമാവാനേ എന്ന് പ്രാർത്ഥിച്ചു. അപ്പച്ചൻ അവരെ ക്ഷണിച്ചു ഉമ്മറത്തിരുത്തി. പലഹാരങ്ങൾ ടീപ്പോയിൽ നിരന്നു. എന്റെ പേര് വിളിച്ചു അപ്പച്ചൻ സൈറൺ മുഴക്കിയപ്പോൾ, അനുസരണ ഉള്ള കുട്ടിയെ പോലെ ഞാനും ഓടി വന്നു.
ചായ കപ്പ് എല്ലാവർക്കും നേരെ നീട്ടി. എന്നെ ചരിഞ്ഞും നിവർന്നും ഒക്കെ അവരുടെ ആളുകൾ നോക്കി. മുഖമുയർത്തി ഞാൻ ചെറുക്കനെ നോക്കി. "അയ്യേ കറുത്ത chekkan". എന്റെ മനസ്സിൽ മൂടൽ മഞ്ഞ് കയറി. ഇത്തിരി കറുപ്പ് എന്ന് പറഞ്ഞ ബ്രോക്കറോട് ദേഷ്യം തോന്നി.
ഒടുവിൽ നാളുകൾക്കു ശേഷം 10പൈസ സ്ത്രീധനം വാങ്ങാതെ എന്റെ കഴുത്തിൽ താലി ചാർത്തിയതും ആ മഹാൻ ആണ്. ഇപ്പോൾ ദേ മാസം തോറും ഒലായ് വാങ്ങി തരുന്നതും.
ക്രീം തൂത്തു കിടക്കാൻ ചെന്ന എന്നോട് ഇച്ചായൻ പറയാ "നീ എന്റെ സുന്ദരി അല്ലേ എന്തിനാ ഈ കഷ്ടപെടുന്നേ എന്ന് " ഇത് കേട്ടു കണ്ണാടിയിൽ നോക്കി ഒന്നു അഭിമാനിച്ച ഞാൻ ഒരു അശരീരി പോലെ കേട്ടു
"കാക്ക കുളിച്ചാൽ കൊക്കാവില്ലലോ എന്ന് ".
ഏട്ടൻ പിറുപിറുത്തു ഉറങ്ങിയതാകുമോ? ഏയ് സുന്ദരി എന്ന് വിളിച്ചു നാവു വായിലിട്ടതല്ലേ ഉള്ളു....
"കാക്ക കുളിച്ചാൽ കൊക്കാവില്ലലോ എന്ന് ".
ഏട്ടൻ പിറുപിറുത്തു ഉറങ്ങിയതാകുമോ? ഏയ് സുന്ദരി എന്ന് വിളിച്ചു നാവു വായിലിട്ടതല്ലേ ഉള്ളു....
ഒന്നുടെ ഞാൻ കണ്ണാടിയിലേക്കു നോക്കി. ഒലായ് ഫലിച്ചു എന്ന് തോന്നുന്നു ഞാൻ ഒന്നു വെളുത്തില്ലേ.......
****ജിയ ജോർജ് ****
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക