
എടാ.... ജോമോനേ....ഇന്ന് ഞായറാഴ്ച അല്ലെ . നമുക്ക് വൈകിട്ട് സിനിമയ്ക്ക് പോകാം...
കുർബാന കഴിഞ്ഞ് , ജോമോനും, അമ്മയും വീട്ടിനകത്തേയ്ക്ക് കയറിയ നേരത്തായിരുന്നു അമലിന്റെ വിളി .
എടാ.... അതു പിന്നെ ... ഒരു നിമിഷം നിർത്തിക്കൊണ്ട്, ജോമോൻ അമ്മയെ നോക്കി.
ഫോണിൽ ജോമോൻ ആരോടോ സംസാരിക്കുന്നത് കണ്ടപ്പോൾ, ജോമോന്റെ അമ്മ മേരിക്കുട്ടി , കുർബാന കഴിഞ്ഞ് വരുന്ന വഴിയ്ക്ക്, മേടിച്ച ചിക്കൻ , കറി വയ്ക്കാൻ വേണ്ടി അടുക്കളയിലോട്ട് കയറിപ്പോയി.
ജോമോൻ അരുണിനോട് സംസാരം തുടർന്നു,
അതു വേണോടാ.. ഇന്നൊരു ഞായാറാഴ്ച ആയിട്ട്...
അതിനെന്താ... പോരടേയ്... എന്തിനാ പ്പോ ... വീട്ടിൽ ചടഞ്ഞിരിക്കുന്നേ....
എന്റെ ബൈക്ക് എടുക്കാം. ഞാൻ നിന്റെ വീട്ടിലോട്ട് വരാം.
എന്റെ ബൈക്ക് എടുക്കാം. ഞാൻ നിന്റെ വീട്ടിലോട്ട് വരാം.
എടാ... അതു കൊണ്ടല്ല, അമ്മയ്ക്ക് അല്ലെങ്കിലും ഒരു പരാതിയാണ്, ഞാൻ വീട്ടിൽ കാണില്ല എന്നു പറഞ്ഞ്. ങ്ഹാ... അമ്മയെ പറഞ്ഞിട്ട് കാര്യമില്ല.. അമ്മയ്ക്ക് ഞാനല്ലേയുള്ളൂ....
രാവിലെ ഡ്യൂട്ടിയ്ക്ക് പോയാൽ രാത്രീയിലല്ലേ വീട്ടിലേയ്ക്ക് കേറി വരുന്നത് . വന്നാൽ പിന്നെ , വേഷം മാറാൻ,മുറിക്കകത്ത് കയറിക്കഴിഞ്ഞാൽ, കട്ടിൽ കാണുമ്പോൾ, കിടക്കാനുള്ള ആക്രാന്തം ... ഹൊ... അതൊന്നും പറഞ്ഞാൽ നിനക്കൊന്നും മനസ്സിലാവില്ല. ഉറങ്ങാനുള്ള ആ ആക്രാന്തം അടക്കി നിറുത്തി, പെട്ടെന്നു തന്നെ കുളീം കഴിഞ്ഞ്, അത്താഴം കഴിച്ചെന്നു വരുത്തി,അമ്മയോടൊന്നും വിശേഷങ്ങൾ പറയാൻ നില്ക്കാതെ , വേഗം മുറിയിൽക്കയറി കട്ടിലേൽ ചുരുണ്ടുകൂടി കിടക്കുന്നതേ ഓർമ്മയുള്ളൂ.. അതു കൊണ്ട്, എന്റെ പൊന്നു അമലേ..... അമ്മയോട് മിണ്ടാൻ കിട്ടുന്ന സമയമാ.. ഞായറാഴ്ച. ഇനി സിനിമയ്ക്ക് പോയാൽ ... അതു മതി അമ്മയുടെ മുഖം വീർപ്പിന്.
രാവിലെ ഡ്യൂട്ടിയ്ക്ക് പോയാൽ രാത്രീയിലല്ലേ വീട്ടിലേയ്ക്ക് കേറി വരുന്നത് . വന്നാൽ പിന്നെ , വേഷം മാറാൻ,മുറിക്കകത്ത് കയറിക്കഴിഞ്ഞാൽ, കട്ടിൽ കാണുമ്പോൾ, കിടക്കാനുള്ള ആക്രാന്തം ... ഹൊ... അതൊന്നും പറഞ്ഞാൽ നിനക്കൊന്നും മനസ്സിലാവില്ല. ഉറങ്ങാനുള്ള ആ ആക്രാന്തം അടക്കി നിറുത്തി, പെട്ടെന്നു തന്നെ കുളീം കഴിഞ്ഞ്, അത്താഴം കഴിച്ചെന്നു വരുത്തി,അമ്മയോടൊന്നും വിശേഷങ്ങൾ പറയാൻ നില്ക്കാതെ , വേഗം മുറിയിൽക്കയറി കട്ടിലേൽ ചുരുണ്ടുകൂടി കിടക്കുന്നതേ ഓർമ്മയുള്ളൂ.. അതു കൊണ്ട്, എന്റെ പൊന്നു അമലേ..... അമ്മയോട് മിണ്ടാൻ കിട്ടുന്ന സമയമാ.. ഞായറാഴ്ച. ഇനി സിനിമയ്ക്ക് പോയാൽ ... അതു മതി അമ്മയുടെ മുഖം വീർപ്പിന്.
സാരമില്ലെടാ... ഈയൊരു ഞായാറാഴ്ചയുടെ കാര്യമല്ലേ... അമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഒന്നു മനസ്സിലാക്കിക്ക്. ഇന്നത്തെ സിനിമ കാണലും, തിന്നാനുള്ളതിനും, ചെലവ് എന്റെ വക, എന്താ..?
സത്യം? ജോമോൻ സംശയത്തോടെ അമലിനോട് ചോദിച്ചു.
അതേടാ ... സത്യം . അമൽ ഉറപ്പു കൊടുത്തു.
എങ്ങനെ അമലിനെ സംശയിക്കാ തിരിക്കും. അല്ലേലും അവൻ എന്നെയല്ലേ ഊറ്റാറ്. ഇത്തവണ അവനെ ഞാൻ മാക്സിമം ഊറ്റും, ജോമോൻ തീരുമാനിച്ചുറപ്പിച്ചു.
ങ്ഹാ... എന്നാൽ പിന്നെ നീ വാ... നമുക്ക് അടിച്ചു പൊളിക്കാം. പിന്നെ അമ്മയുടെ അടുത്ത് സിനിമയ്ക്ക് പോകുന്ന കാര്യം മിണ്ടണ്ട. അമ്മ ചോദിക്കുകയാണെങ്കിൽ, നിന്റെ അമ്മാവന് കാലുളക്കി കിടക്കുവാ.. കാണാൻ പോകുവാ... എന്നു മാത്രം പറഞ്ഞാൽ മതി.
അമ്പടാ.... നീ ആളു കൊള്ളാമല്ലോടാ..ങ്ഹാ... അപ്പോൾ പറഞ്ഞ പോലെ... വൈകുന്നേരം.
ഓകെ..
ജോമോൻ ഫോൺ ഓഫ് ചെയ്തതിനു ശേഷം അമ്മയുടെ അടുത്തേക്ക് ചെന്നു.
ചിക്കൻ , കുക്കറിൽ ഇട്ട് ഉപ്പും , മഞ്ഞൾപ്പൊടിയും, കുരുമുളകും ചേർത്ത് കുക്കർ അടച്ചു വച്ച് , സ്റ്റൗ ഓൺ ചെയ്ത്, സവാള അരിഞ്ഞു കൊണ്ടിരിക്കുക യായിരുന്നു അപ്പോൾ അമ്മ.
അമ്മേ... മേരിക്കുട്ടീ.... എന്നു വിളിച്ചു ജോമോൻ അമ്മയുടെ പുറകിൽ വന്ന്, അമ്മയെ വട്ടം പിടിച്ചു.
മാറി നിൽക്കെടാ.... എന്റെ കൈ മുറിയും. മേരിക്കുട്ടി സ്നേഹത്തോടെ മകനെ ചെറുതായിട്ട് തള്ളി.
അതേയ് അമ്മേ... ഇന്ന് വൈകിട്ട് എന്റെ കൂട്ടുകാരനില്ലേ അമൽ .. അവൻ ഇവിടെ വരും. ഞങ്ങൾ ഒന്നിച്ച് ഒരു സ്ഥലം വരെ പോകുവാ..
എവിടേയ്ക്കാടാ....
അത് അവന്റെ അമ്മാവൻ കാലുളുക്കി കിടപ്പാണെന്നു പറഞ്ഞു. ഞാനും അറിയണതല്ലേ... ഒന്നു പോയി കണ്ടിട്ടു വരാം.
അമ്മയുടെ ഭാഗത്തു നിന്നും മറുപടി കേൾക്കാതായപ്പോൾ, ജോമോൻ അമ്മയുടെ തോളിൽ പിടിച്ചു തന്റെ നേർക്ക് തിരിച്ചു.
എന്താടാ...?
അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നതു കണ്ട്, ജോമോൻ ചോദിച്ചു..
''അമ്മേ ... അമ്മ കരയുന്നത് എന്തിനാ.. ഞാൻ പോകുന്നതിനാണോ?''
എടാ... ഞാൻ സവാള അരിയുന്നത് നീ കാണുന്നില്ലേ... അപ്പോൾ കണ്ണിൽ നിന്നും വെള്ളം വരാതിരിക്കുമോ? നീ പോയ്ക്കോ... മേരിക്കുട്ടി , സാരി തലപ്പ് ഉപയോഗിച്ച് കണ്ണ് തുടച്ച്, മൂക്കു പിഴിയുന്നതിനിടയിൽ ജോമോനോട് പറഞ്ഞു.
സന്തോഷം കൊണ്ട് ജോമോൻ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തു.
വൈകുന്നേരമായപ്പോൾ അമൽ വന്നു. ജോമോന്റ അമ്മയുമായുള്ള കുശലാന്വേഷണങ്ങൾക്കു ശേഷം, അവർ വീട്ടിൽ നിന്നിറങ്ങി.
ബൈക്കിൽ ജോമോൻ അമലിന്റെ പിന്നിൽ ഇരുന്ന ശേഷം , അമൽ ബൈക്ക് മുന്നോട്ടെടുത്തു.
കറച്ചു ദൂരം അവർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണു, ജോമോൻ ഒരു കാര്യം ശ്രദ്ധിച്ചത്. അമൽ ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്നുള്ളത്.
ടാ... ഹെൽമെറ്റ് എന്തിയേടാ..?
ഓ... ഹെൽമെറ്റ് ഞാനെടുത്തില്ല.
എടാ വഴിയിൽ ചെക്കിംഗ് ഉണ്ടാകും ട്ടോ.. എങ്ങാനും പിടിച്ചാൽ... കാശ് കൈയ്യിലുണ്ടല്ലോ അല്ലേ....
ഇതാണ് നീ ഞായറാഴ്ച പുറത്തിറങ്ങാത്തതിന്റെ കുഴപ്പം. എടാ... ചെക്കിംഗ് ഒക്കെ നടക്കുന്നത്, ബാറുകളുടെ സമീപത്താണ്. നമ്മൾ അതു വഴിയല്ല പോകുന്നത്. കുറച്ചു മുന്നോട്ട് പോയാൽ ഒരു ഷോർട്കട്ട് ഉണ്ട്. അവിടെ ഉണ്ണീശോ പള്ളിയില്ലേ.. അതു വഴിയാ നമ്മൾ പോകുന്നത്.
ങ്ഹാ...ശരി... ശരി.. ഞാൻ പറഞ്ഞു വെന്നേയുള്ളൂ...
തുടർന്നും അവർ യാത്രയിൽ സംസാരിച്ചു കൊണ്ടിരുന്നു. ചെക്കിംഗിനെക്കുറിച്ചും, സിനിമയെക്കുറിച്ചും, കുറ്റങ്ങളും കുറവുകളും എല്ലാം അവരുടെ ചർച്ചാ വിഷയങ്ങളായിരുന്നു.
പള്ളിയുടെ അടുത്ത് എത്താറായാപ്പോഴാണ് എവിടെ നിന്നോ പൊട്ടിവീണതുപോലെ ഒരാൾ അവരുടെ മുന്നിലേക്ക് ചാടിയത്.
പെട്ടെന്ന് അവർ ബ്രേക്കിട്ടു നിറുത്തിയില്ലായിരുന്നെങ്കിൽ, അയാളും, ബൈക്കിൽ വന്നവരും കൂടി മറിഞ്ഞു വീഴുമായിരുന്നു.
ചാടിയ ആളെ നോക്കിയപ്പോഴാണ് അത് പോലീസുകാരനാണെന്ന് മനസ്സിലായത്. വേഗം തന്നെ അവർ ഭയഭക്തിപുരസ്സരം പോലീസുകാരനെ നോക്കി തൊഴുതു നിന്നു.
പോലീസുകാരൻ ചോദിച്ചു,
'എവിടെ നോക്കിയാ സാറേ.... വണ്ടിയോടിക്കുന്നത്..#"@?'
അതു പിന്നെ ...
എന്തു പിന്നെ ..? ഹെൽമെറ്റ് എന്തിയേടാ...*@#@..?
അവരെ ആകപ്പാടെ ഒന്നു നോക്കിയതിനു ശേഷം , ഹെൽമെറ്റ് ഒരിടത്തും കാണാത്തതിനാൽ, പോലീസുകാരൻ തുടർന്നു,
ഓഹോ ... ഹെൽമെറ്റ് ഇല്ലാതെയാണ് നിന്റെയൊക്കെ യാത്ര? വണ്ടി നീക്കിയിട് സാറേ...#@£* ...
പോലീസുകാരൻ ഒരു ഭാഗത്തേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചു കൊണ്ട് തുടർന്നു,
'ബുക്കും, പേപ്പറും എടുത്ത് എസ്.ഐ സാറിന്റടുത്തേക്ക് ചെല്ല് വേഗം .., ' എന്നു പറഞ്ഞിട്ട് അടുത്ത ഇരയെ പിടിക്കാൻ പോലീസുകാരൻ മാറി നിന്നു.
ജീവിതത്തിൽ ആദ്യമായി പോലീസുകാരന്റെ സാറേ... വിളിയിൽ മയങ്ങിപ്പോയ അമലും, ജോമോനും കൂടി പോലീസുകാരൻ ചൂണ്ടിക്കാണിച്ച സ്ഥലത്ത് വണ്ടി നീക്കിയിട്ടശേഷം , ആർ.സി ബുക്കും പേപ്പറും എടുത്ത് എസ്.ഐയുടെ അടുത്തേയ്ക്ക് ചെന്നു.
എസ്.ഐ അവരോട് ചോദിച്ചു,
ഹെൽമെറ്റില്ലാതെ എങ്ങോട്ടെയ്ക്കാണ്, സാറന്മാരുടെ യാത്ര. സ്വർഗ്ഗത്തിൽ സീറ്റ് തരാമെന്ന് സാക്ഷാൽ ദൈവ തമ്പുരാൻ ഉറപ്പു തന്നിട്ടുണ്ടോ?
എസ്.ഐയുടെ ചോദ്യം കേട്ട, അമലും, ജോമോനും ഭയാശങ്കകളോടെ പരസ്പരം നോക്കി.
അതു പിന്നെ ...അർജന്റായിട്ട്.... അമൽ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. ജോമോൻ പരുങ്ങി നിന്നതേയുള്ളൂ...
എന്താടാ ഇത്ര അർജൻറ്......&#@? എസ്.ഐയുടെ വായിൽ നിന്ന് 'സാർ' എന്ന വിളി മാറി 'എടാ ' -യിലേക്ക് കടന്നപ്പോൾ, കാര്യം അത്ര പന്തിയല്ല എന്നവർക്കു തോന്നി.
അത് അമ്മാവന്റെ ...?
ആരുടെ....?
എസ്.ഐ പരുങ്ങി നില്ക്കുന്ന ജോമോനെ നോക്കി.
എന്റെയല്ല.... ഇവന്റെ ... എന്ന് കൈ മാറത്തോട് പിണച്ചു വച്ചിരുന്ന ജോമോൻ നോട്ടം കൊണ്ട് അമലിനെ ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു.
അമൽ ഞെട്ടി. അമൽ പറഞ്ഞു, അതു പിന്നെ, എന്റെ അമ്മാവൻ കാലുളുക്കി കിടപ്പാണ്. ഒന്നു കാണാൻ പോകുവായിരുന്നു..
ഓഹോ... ഹെൽമെറ്റ് ധരിക്കരുത് എന്ന് അമ്മാവൻ പ്രത്യേകം പറഞ്ഞിരുന്നോ...?
ഇല്ല... സർ.
ഉം.. അതിരിക്കട്ടെ ..ആരുടേതാടാ ഈ ബൈക്ക്?
അത്... എന്റെയാണ് സർ... അമൽ പറഞ്ഞു.
എവിടെയാടാ... ബുക്കും,ലൈസൻസും?
ദേ.... സാർ .. എന്നു പറഞ്ഞിട്ടു , തന്റെ കൈവശമുള്ള പ്ലാസ്റ്റിക് കവറിൽ നിന്നും, ഡോക്യുമെൻസ് എടുത്ത് അമൽ എസ്.ഐയെ കാണിച്ചു കൊടുത്തു.
എസ്.ഐ ഇവയെല്ലാം പരിശോധിച്ചതിനു ശേഷം, തിരികെ കൊടുത്തു. എന്നിട്ടു ജീപ്പിന്റെ മുകളിൽ വച്ചിട്ടുള്ള റസീപ്റ്റ് ബുക്ക് എടുത്തു, കാർബൺ ഇടയിൽ വച്ചിട്ടു, അമലിനോട് എസ്.ഐ ചോദിച്ചു,
'' പേര് അമൽ എന്നല്ലേടാ...?
പല്ലിറുമ്മിക്കൊണ്ട് ചോദിക്കുന്ന എസ്.ഐയുടെ വായിൽ, തങ്ങളുടെ ചോര കുടിക്കാൻ പാകത്തിൽ ദ്രംഷ്ടകൾ ഉണ്ടെന്നു തോന്നിയ അമൽ വേഗം മറുപടി പറഞ്ഞു.
അതേ... സാർ ർ ർ......
ങ്ഹാ... ഇതാ റെസീപ്റ്റ്. സ്റ്റേഷനിൽ വന്നു അടച്ചിട്ടു പോണം.
ആയിരം രൂപയോ ....? റെസീസ്റ്റ് വായിച്ച അമലിനേറെയും ജോമോന്റേയും കണ്ണു തളളി.
എസ്.ഐ അവരെ നോക്കി. അതു കണ്ട് അമലും, ജോമോനും പരസ്പ്പരം നോക്കി.
ഒന്നൂല്ല സർ... ഞങ്ങൾ അടച്ചോളാം.
ഉം... ശരി. നിങ്ങൾ വന്ന വഴിയേ തന്നെ തിരിച്ചു പൊക്കോളൂ.... ഹെൽമെന്റ് എടുത്തിട്ട് യാത്ര തുടർന്നാൽ മതി കേട്ടോടാ..
സാർ വീട്ടിൽ നിന്നും കുറേ ദൂരെയായി ഇവിടെ...
ഭ്ഫാ**#@?? പോടാ തിരിച്ച്*"#@ ഇനി ഹെൽമെറ്റില്ലാതെ കണ്ടാൽ തന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. പിടിച്ച് അകത്തിടും പറഞ്ഞേക്കാം. മനസ്സിലായോടാ...##@**@#?? എസ്.ഐ ആക്രോശിച്ചു.
രസീതും വാങ്ങി പോക്കറ്റിലിട്ട്, സിനിമ മുടങ്ങിയതിന്റെയും, പോരാത്തതിന് ആയിരം രൂപ പോയതിന്റേയും പേരിൽ നിരാശരായി അവർ തിരിഞ്ഞ് ബൈക്കിനു സമീപത്തേയ്ക്ക് നടന്നു.
ആ സമയത്ത് തൊട്ടടുത്ത ഉണ്ണീശോപള്ളി യിൽ നിന്നും, ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു. ആ ഗാനം ഇപ്രകാരമായിരുന്നു.
'' വഴിയരികിൽ പഥികനായ്
കാത്തു നില്ക്കും നാഥൻ
വഴി തെറ്റിയാൽ സ്നേഹമോടെ
ചേർത്തു നിർത്തും നാഥൻ
അകലെ നിന്നും കാണുന്നേരം
ഓടിയെത്തും ചാരേ...
സ്നേഹമോടെ ചേർത്തു നിർത്തി
ഉമ്മ വയ്ക്കും നാഥൻ.''
കാത്തു നില്ക്കും നാഥൻ
വഴി തെറ്റിയാൽ സ്നേഹമോടെ
ചേർത്തു നിർത്തും നാഥൻ
അകലെ നിന്നും കാണുന്നേരം
ഓടിയെത്തും ചാരേ...
സ്നേഹമോടെ ചേർത്തു നിർത്തി
ഉമ്മ വയ്ക്കും നാഥൻ.''
സുമി ആൽഫസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക