"ഇതെന്താ...ഭാസ്‌കരേട്ടാ..കയ്യില് കവറൊക്കെ ആയിട്ട്'
മമ്മദ്ക്കായുടെ ചായകടയിലിരുന്ന് ചൂട് ചായ ഒന്ന് ഊതികുടിച്ചുകൊണ്ട് ഗോപാലേട്ടൻ ചോദിച്ചു.
മമ്മദ്ക്കായുടെ ചായകടയിലിരുന്ന് ചൂട് ചായ ഒന്ന് ഊതികുടിച്ചുകൊണ്ട് ഗോപാലേട്ടൻ ചോദിച്ചു.
"മമ്മദേ..ഒര് ചായ..ഒന്ന് അങ്ങാടിവരെ പോയതാ..ഗോപാലാ..ഫാനൊന്ന് നന്നാക്കാൻ കൊടുക്കാനേ.അപ്പോ.അവടൊരു കടേല്..വമ്പിച്ച വിലകുറവ്.എന്നോരും ബോഡുംകണ്ടു..ഞാൻ കരുതി എന്നാ മാധവിക്ക് രണ്ട് സാരി വാങ്ങാംന്ന്..അയിൻ്റെ ഉള്ളില് കേറ്യപ്പളോ...പെണ്ണ്ങ്ങള്ടെ ഒര് പൂരംതന്നെ.."
അത് കേട്ടതും ഗോപാലേട്ടൻ ചായഗ്ലാസ് ഡെസ്കിൽ വെച്ചു.
പഴംപൊരി കഴിച്ചു കൊണ്ടിരുന്ന പല്ലില്ലാത്ത നാണപ്പൻചേട്ടൻ വരെ ഒരുനിമിഷം കഴിക്കൽ നിർത്തി വെച്ചു.
ചായ അടിച്ചു കൊണ്ടിരുന്ന മമ്മദ്ക്ക പെട്ടെന്ന് തന്നെ ചായ ഭാസ്‌കരേട്ടന് കൊണ്ടു കൊടുത്തു. എന്നിട്ട് ആ വായിൽനിന്ന് വീഴുന്ന അടുത്ത മൊഴിമുത്തിനായി വായുംപൊളിച്ച് കാതോർത്ത് നിന്നു.
"എന്നിട്ടോ...ഭാസ്‌കരാ"ഗോപാലേട്ടൻ ഉമിനീരിറക്കി.
"എന്ത് പറയാനാ..പെണ്ണ്ങ്ങൾടെ..മുൻഭാഗംകൊണ്ടും ,പിൻഭാഗംകൊണ്ടും ഉന്തും തള്ളും കിട്ടി കൊണ്ട്.. ഞാനങ്ങനെ അമ്മാനമാടീന്ന് പറഞ്ഞാമതീലോ..ഒരുവിധാ..ഞാനെൻ്റെ മാധവിക്ക് രണ്ട് സാരിം വാങ്ങി പുറത്ത് ഇറങ്ങീതേ.."
ചായ കടയിൽ വൻ നിശബ്ദത. കളിയാടി.
ചായ കടയിൽ വൻ നിശബ്ദത. കളിയാടി.
"മാധവീ.."
ഭാസ്‌കരേട്ടൻ മുറ്റത്ത് ടാപ്പ്തുറന്ന് കാൽ കഴുകി കൊണ്ട് വിളിച്ചു.
മാധവിഏടത്തി സാരിതലപ്പിൽകൈതുടച്ചുകൊണ്ട് പിന്നാമ്പുറത്ത് നിന്ന് വന്നു.
ഭാസ്‌കരേട്ടൻ മുറ്റത്ത് ടാപ്പ്തുറന്ന് കാൽ കഴുകി കൊണ്ട് വിളിച്ചു.
മാധവിഏടത്തി സാരിതലപ്പിൽകൈതുടച്ചുകൊണ്ട് പിന്നാമ്പുറത്ത് നിന്ന് വന്നു.
"ഞാനേ..ആ ചക്ക കിട്ടുമോന്ന് നോക്കുവാര്ന്ന്"
"ഇന്നാടീ"ഭാസ്ക്കരേട്ടൻ കവർ നീട്ടി.
വിസ്മയത്തോടും അതിലേറെ സന്തോഷത്തോടും മാധവിഏടത്തി ആ കവർ വാങ്ങി തുറന്നു. രണ്ട് സാരികൾ കണ്ടു ആ കണ്ണുകൾ വിടർന്നു.
വിസ്മയത്തോടും അതിലേറെ സന്തോഷത്തോടും മാധവിഏടത്തി ആ കവർ വാങ്ങി തുറന്നു. രണ്ട് സാരികൾ കണ്ടു ആ കണ്ണുകൾ വിടർന്നു.
"ഇഷ്ടായോടീ"
"പിന്നേ..നന്നായിരിക്കണ്..ഇന്നാലും നിങ്ങക്കിത് വാങ്ങാൻ തോന്നീലോ..ഇത്രേ കാലത്തിനിടക്ക് ഞാൻ സൊന്തം പോയി വാങ്ങീട്ടല്ലേ..ഉള്ളൂ.."
"പിന്നേ..നന്നായിരിക്കണ്..ഇന്നാലും നിങ്ങക്കിത് വാങ്ങാൻ തോന്നീലോ..ഇത്രേ കാലത്തിനിടക്ക് ഞാൻ സൊന്തം പോയി വാങ്ങീട്ടല്ലേ..ഉള്ളൂ.."
"നിനക്കിനിയും വേണോ സാരി ഞാൻ വാങ്ങിച്ചു തരുമെടീ..."
"നിങ്ങളെ മുഖത്ത് ഇന്ന് നല്ല സന്തോഷം ണ്ടല്ലോ.."
"അത് നിൻ്റെ മുഖം തെളിഞ്ഞു കണ്ടിട്ടാടീ..."
മാധവിഏട്ടത്തിയുടെ മുഖം ഒന്ന് തുടുത്തുവോ..
"നിങ്ങക്കിപ്പോ..ചായ വേണോ"
"വേണ്ടാടീ...ഞാൻ മമ്മദിൻ്റെ കടേന്ന് കുടിച്ചു"
അതും പറഞ്ഞ് ഭാസ്‌കരേട്ടൻ അകത്തേക്ക് കയറി പോയി.
"സരോജം വന്നെന്ന് തോന്നുന്നു. ഞാനിത് അവളെയൊന്ന് കാണിച്ചു വരാം"
മാധവി ഏടത്തി അതും പറഞ്ഞു മതിലിനരികിലേക്ക് നടന്നതും അവിടെ നിന്നും വിളികേട്ടു.
അതും പറഞ്ഞ് ഭാസ്‌കരേട്ടൻ അകത്തേക്ക് കയറി പോയി.
"സരോജം വന്നെന്ന് തോന്നുന്നു. ഞാനിത് അവളെയൊന്ന് കാണിച്ചു വരാം"
മാധവി ഏടത്തി അതും പറഞ്ഞു മതിലിനരികിലേക്ക് നടന്നതും അവിടെ നിന്നും വിളികേട്ടു.
"മാധവീ...."സരോജമാണ്.
"നീയിത് കണ്ടോ..സരോജം..പിള്ളേരുടെ അച്ഛൻ വാങ്ങിച്ചോണ്ട് വന്നത്"
മാധവിഏട്ടത്തി സാരികൾ ഉയർത്തി കാട്ടി ..
"നീയിത് കണ്ടോ..സരോജം..പിള്ളേരുടെ അച്ഛൻ വാങ്ങിച്ചോണ്ട് വന്നത്"
മാധവിഏട്ടത്തി സാരികൾ ഉയർത്തി കാട്ടി ..
"ൻ്റെ മാധവീ..ഞാൻ പല്ലിൻ്റെ ഡോക്ട്ടറെ കാണിച്ച് മര്ന്ന് ഷോപ്പിന്ന് മരുന്നും വാങ്ങിയപ്പഴാ കണ്ടതേയ്...അപ്രത്തെ കടേല് വമ്പിച്ച ആദായവിൽപനാന്ന് .ന്നാലൊന്ന് പോയി നോക്കാന്ന് വെച്ച് പോയപ്പോ കണ്ട കാഴ്ച"
സരോജം താടിക്ക് കൈതാങ്ങി നിൽപായി.
സരോജം താടിക്ക് കൈതാങ്ങി നിൽപായി.
"എന്തൂട്ടാ"
"നിങ്ങളെ ഭാസ്‌കരേട്ടൻ പെണ്ണ്ങ്ങള്ടെ എടേല് കെടന്ന് കൈയ്യും കാലും ഇട്ട് നീന്തണ്.അത് കണ്ട് ഞാനങ്ങ് ഇല്ലാണ്ടായീ.."
അത് കേട്ടതും മാധവിഏടത്തിയുടെ മുഖം കനത്തിരുണ്ടു.
"അതേയ് സരോജം..അങ്ങേര് ചായക്ക് ചോദിച്ചിരുന്നേ..അത് കൊടുത്തിട്ട് വരാം"മാധവി ഏടത്തി കൈയിലിരുന്ന സാരികൾ ചുരുട്ടി കവറിലേക്ക് തിരുകി.
അത് കേട്ടതും മാധവിഏടത്തിയുടെ മുഖം കനത്തിരുണ്ടു.
"അതേയ് സരോജം..അങ്ങേര് ചായക്ക് ചോദിച്ചിരുന്നേ..അത് കൊടുത്തിട്ട് വരാം"മാധവി ഏടത്തി കൈയിലിരുന്ന സാരികൾ ചുരുട്ടി കവറിലേക്ക് തിരുകി.
മാധവിഏട്ടത്തി അകത്തേക്ക് ചെന്നു. ഭാസ്ക്കരേട്ടൻ ചാരുകസേരയിൽ ചാഞ്ഞിരുന്ന് ടി വി കാണുന്നു.
ടിവിയിൽ നിന്ന് ഗാനം ഒഴുകി കൊണ്ടിരുന്നു.
"നിന്നെ ഒന്ന് നുള്ളാൻ തെന്നലായെൻ ഉള്ളിൽ സങ്കൽപങ്ങൾ വീണ്ടും വീണ്ടും വന്നൂ..."
ടിവിയിൽ നിന്ന് ഗാനം ഒഴുകി കൊണ്ടിരുന്നു.
"നിന്നെ ഒന്ന് നുള്ളാൻ തെന്നലായെൻ ഉള്ളിൽ സങ്കൽപങ്ങൾ വീണ്ടും വീണ്ടും വന്നൂ..."
അത് കേട്ടും,കണ്ടുംകൊണ്ട് മാധവിഏടത്തി ആ കവർ ഭാസ്ക്കരേട്ടൻ്റെ മടിയിലേക്ക് വലിച്ചെറിഞ്ഞു.
"ഹും നിങ്ങക്ക് നാണമുണ്ടോ മനുഷ്യാ.രണ്ട് പെൺപിള്ളാരെ കെട്ടിച്ച് വിട്ട് അവർക്ക് കൊച്ചുങ്ങളായി..എന്നിട്ടും വയസ്സാംകാലത്ത്...ആലോചിച്ചിട്ട് എനിക്കങ്ങ് ചൊറിഞ്ഞു വരുവാ"
"ഹും നിങ്ങക്ക് നാണമുണ്ടോ മനുഷ്യാ.രണ്ട് പെൺപിള്ളാരെ കെട്ടിച്ച് വിട്ട് അവർക്ക് കൊച്ചുങ്ങളായി..എന്നിട്ടും വയസ്സാംകാലത്ത്...ആലോചിച്ചിട്ട് എനിക്കങ്ങ് ചൊറിഞ്ഞു വരുവാ"
"എന്താടീ.."
"നിങ്ങളീ.സാരി എവിടന്ന് വാങ്ങീതാ..മനുഷ്യാ.."
"നിങ്ങളീ.സാരി എവിടന്ന് വാങ്ങീതാ..മനുഷ്യാ.."
"കടേന്ന്"
"ഓ...കടേന്ന് എനിക്ക് മനസിലായി മനുഷ്യാ..ഞാനെല്ലാം അറിഞ്ഞു. പെണ്ണ്ങ്ങള്ടെ എടേല് കെടന്ന് സുഖിച്ച് സുഖിച്ചാ..നിങ്ങളീ..സാരി വാങ്ങീതെന്ന്"
"ഓ...കടേന്ന് എനിക്ക് മനസിലായി മനുഷ്യാ..ഞാനെല്ലാം അറിഞ്ഞു. പെണ്ണ്ങ്ങള്ടെ എടേല് കെടന്ന് സുഖിച്ച് സുഖിച്ചാ..നിങ്ങളീ..സാരി വാങ്ങീതെന്ന്"
ഭാസ്‌കരേട്ടൻ ഒരു നിമിഷം വാ തുറന്ന് ഇരുന്നുപോയി.
"അത് പിന്നെ ഞാൻ കരുത്യോ...അതിനകത്ത് ഇത്രേം പെണ്ണ്ങ്ങളായിരിക്കുംന്ന്"
"അത് പിന്നെ ഞാൻ കരുത്യോ...അതിനകത്ത് ഇത്രേം പെണ്ണ്ങ്ങളായിരിക്കുംന്ന്"
"എന്നാ പിന്നെ അത്രേം പെണ്ണ്ങ്ങളെ കണ്ടാ നിങ്ങക്ക് ഇറങ്ങി പോന്നൂടായിരുന്നോ..മനുഷ്യാ"
"അത് പിന്നെ വാതില്ക്കല് എത്തിയതേ ഉള്ളൂ..തിരമാല വന്ന് അടിച്ചോണ്ട് പോവുംപോലെ ഒരു കൊണ്ട്പോക്കാരുന്നെടീ...ഞാനെന്ത് ചെയ്യാനാ"
"ഉം ....ഞാനെന്ത് ചെയ്യാനാ...അല്ലെങ്കിലേ എനിക്ക് നിങ്ങടെ സൊഭാവം നന്നായി അറിയാം പെണ്ണ്ങ്ങള് എവിടെ ഒണ്ടോ..അവടെ ചുറ്റി പറ്റി മണത്ത് നിന്നോളും"
ഭാസ്‌കരേട്ടൻ വിഷണ്ണനായി നിന്നു.
"ആകട്ടേ...നിന്നോടിത് ആരാ..പറഞ്ഞേ"
"അപ്രത്തെ സരോജം..ഞാനിനി അവൾടെ മുഖത്തെങ്ങിനെ നോക്കും.അവക്കിനി ഇത് മതി ന്നെ താഴ്ത്തികെട്ടാനും,എല്ലാവരോടും പാടിനടക്കാനും"
"ഹ ഹ സരോജമാണോ...പറഞ്ഞേ...എന്നാ..നീ..ഒട്ടും പേടിക്കേണ്ടാ അവൾക്കും കിട്ടും ഇപ്പൊ രണ്ടോ,മൂന്നോ സാരി"
"അതെന്താ...മനുഷ്യാ"
"അവൾടെ കെട്ട്യോൻ ഗോപാലനേ നമ്മടെ മമ്മദിനോട് അഞ്ഞൂറ് രൂപാ വായ്പാ മേടിച്ച് പോയിട്ടുണ്ട് അങ്ങാടിലേക്ക് എന്നോട് കടേടെ പേരും വിവരവും കൃത്യമായി ചോദിച്ച് അറിയുകേം ചെയ്തിട്ടുണ്ട്."
"ആണോ"
മാധവിഏടത്തിയുടെ മുഖം തെളിഞ്ഞു.
ഉരുണ്ടുവീണ കണ്ണീർ കണങ്ങളെ വടിച്ചെടുത്ത് ദൂരേക്കെറിഞ്ഞു.
മാധവിഏടത്തിയുടെ മുഖം തെളിഞ്ഞു.
ഉരുണ്ടുവീണ കണ്ണീർ കണങ്ങളെ വടിച്ചെടുത്ത് ദൂരേക്കെറിഞ്ഞു.
എന്നിട്ട് ജനലിലൂടെ ഗോപാലേട്ടൻ്റെയും,സരോജയുടെയും വീട്ടുമുറ്റത്തേക്ക് നോക്കി.
അപ്പോൾ കണ്ടു. കയ്യിൽ കവറുകളുമായി കയറിവരുന്ന ഗോപാലൻചേട്ടൻ.
"സരോജം...ടീ...സരോജം"
സരോജം ഉമ്മറത്തെത്തി.
"ഇന്നാടീ നിനക്കെന്നും പരാതിയല്ലേ..നിനക്ക് ഇടാനും ,ഉടുക്കാനും ഞാനൊന്നും വാങ്ങി തരുന്നില്ലാന്ന്....ദാ ഒന്നല്ലാ...രണ്ടെണ്ണമുണ്ട്"
അത്യന്തം ഉത്സാഹത്തോടെ ഗോപാലൻചേട്ടൻ.
സരോജം ഒന്നും മിണ്ടാതെ അകത്തേക്ക് ചെന്നു. ചപ്പാത്തി പരത്തുന്ന കോലുമായി മടങ്ങി എത്തി.
അപകടം മണത്തതും ഗോപാലൻ ചേട്ടൻ കവറും മുറ്റത്ത് ഇട്ട് ഏതോ കണ്ടംവഴി ഓടി.
ഗോപാലൻ ചേട്ടൻ പിന്നീട് രാത്രി തിരിച്ചെത്തി എന്ന് മാധവിഏടത്തി സ്വകാര്യമായി എന്നോട് പറഞ്ഞു തന്നു ട്ടോ..
☺
☺


ലീബബിജു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക