
അന്ന് ഞാൻ മുന്നാം ക്ലാസിൽ പഠിക്കുന്ന കാലം
ഞങ്ങളുടേ ക്ലാസിൽ ഒര് റഷീദ് ഉണ്ടായിരുന്നു ആരേയും പേടിയില്ലാത്ത ബേക്ക് ബേഞ്ചിൽ ഒറ്റക്കിരിക്കുന്ന ഉഴപ്പൻ എന്നു പറയാം അവൻ പഠിക്കത്തുമില്ല അതുകൊണ്ട് തന്നേ ടിച്ചർമാർ അവനേശ്രദ്ധിക്കാറുമില്ല ഞങ്ങൾ കുട്ടികൾക്കും അവനേ ഭയങ്കര പേടി ആയിരുന്നു അവന് ഞങ്ങളേക്കാൾ പൊക്കമുണ്ടായിരുന്നു
ഞങ്ങളുടേ ക്ലാസിൽ ഒര് റഷീദ് ഉണ്ടായിരുന്നു ആരേയും പേടിയില്ലാത്ത ബേക്ക് ബേഞ്ചിൽ ഒറ്റക്കിരിക്കുന്ന ഉഴപ്പൻ എന്നു പറയാം അവൻ പഠിക്കത്തുമില്ല അതുകൊണ്ട് തന്നേ ടിച്ചർമാർ അവനേശ്രദ്ധിക്കാറുമില്ല ഞങ്ങൾ കുട്ടികൾക്കും അവനേ ഭയങ്കര പേടി ആയിരുന്നു അവന് ഞങ്ങളേക്കാൾ പൊക്കമുണ്ടായിരുന്നു
അങ്ങനേ ഒരു ദിവസം ക്ലാസ് ടീച്ചർ കണക്ക് ക്ലാസ് പരീക്ഷ വച്ചു ടീച്ചർ വരുന്നതിന് മുമ്പേഞങ്ങളെല്ലാം പേടിച്ചിരിക്കുകയായിരുന്നു സ്കൂൾ തുറന്ന് ഒര് മാസം ആയതേയുള്ളു പരീക്ഷക്ക് ആരും ഒന്നും പഠിച്ചിരുന്നില്ല ഞാൻ ഇരുന്ന് പരുങ്ങുന്നത് എന്റെ പുറകിലിരിക്കുന്ന റഷീദ് കണ്ടു എന്റെ തലയിൽ ഒന്ന് തട്ടി അവൻ ചോദിച്ചു
എന്താടാ തപ്പുന്നത്
പേടിയോടേ ഞാൻ പറഞ്ഞു റഷീദ് എന്റെ പെൻസിൽ കാണുന്നില്ല
അന്ന് ഞങ്ങൾ കടലാസ് പെൻസിൽ കൊണ്ടാണ് എഴുതിയിരുന്നത്
ദാ എന്റെ പെൻസിൽ നീ എടുത്തോ. അവന്റെ പെൻസിൽ എനിക്ക് നേരേ നീട്ടി
വേണ്ട നിനക്ക് പരീക്ഷ എഴുതേണ്ടേ
വേണ്ട നീ പഠിച്ചോ ഞാൻ പഠിച്ച് ടീച്ചറോ മാഷോ ആകാനൊന്നും പോന്നില്ല
അവൻ നിർബന്ധിച്ച് പെൻസിൽ എനിക്ക് തന്നു. ആ പെൻസിൽ വാങ്ങിയ മുതൽ എനിക്ക് അവനോടുള്ള ദേഷ്യവും പേടിയും കുറഞ്ഞ് വന്നു
ടീച്ചർ ക്ലാസിലെത്തി ഞങ്ങളെല്ലാരും അരപ്പായ വെള്ള കടലാസ് എടുത്തു വച്ചു ടീച്ചർ ബോർഡിൽ പത്ത് കണക്ക് ചോദ്യം എഴുതി ഞങ്ങളോട് ഉത്തരമെഴുതാൻ പറഞ്ഞു. റഷീദ് ഒഴികേ എല്ലാവരും എഴുതുന്നത് ടീച്ചർ കണ്ടു അവന്റെ അടുത്ത് ചെന്ന് ടീച്ചർ പറഞ്ഞു
എഴുന്നേൽക്ക് നീ എന്താപരീക്ഷാ
എഴുതാത്തത്
എഴുതാത്തത്
പെൻസിൽ ഇല്ലാ
നിനക്ക് ഞാൻ പെൻസിൽ കൊണ്ട് തരാന്ന് പറഞ്ഞ് ടീച്ചർ അവന്റെ കൈയ്യിൽ വടികൊണ്ട് രണ്ടടി കൊടുത്തു
ഞാൻ എഴുന്നേറ്റ് പറഞ്ഞു ടീച്ചർ റഷീദ് അവന്റെ പെൻസിൽ എനിക്ക് തന്നതാ എന്റെ പെൻസിൽ കാണുന്നില്ല
ടീച്ചറേ അവൻ പരീക്ഷ എഴുതട്ടേ എനിക്ക് ഇതിന്റെ ഒക്കേ ഉത്തരം അറിയാം.
റഷീദ് പറഞ്ഞത് കേട്ട് ടീച്ചർക്ക് ദേഷ്യം വന്നു ടീച്ചർ അവനേ ക്ലാസ് മുറിയുടേ മുന്നിൽ ബോർഡിന്റെ അടുത്ത് കൊണ്ട് നിർത്തി. എല്ലാവരും പരീക്ഷ എഴുതി കഴിഞ്ഞ് ടീച്ചർ ഉത്തരപേപ്പർ വാങ്ങി മേശ പുറത്ത് വച്ചു. ഒര് ചോക്കെടുത്ത് റഷീദിന്റെ കൈവശം കൊടുത്തിട്ട് അതിന്റെ ഉത്തരം എഴുതാൻ പറഞ്ഞു
അവൻ കൈവിരലുകൾ കൊണ്ട് കുട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും പത്ത് ചോദ്യത്തിന്റെ ഉത്തരവും ബോർഡിലെഴുതി ഞങ്ങളെല്ലാം അന്തം വിട്ട് നിന്നു ടീച്ചർ വളരേ വിഷമത്തോടേ അവനേ തലോടി
നിന്നേ യാണോ മോനേ ഞാൻ തല്ലിയത്
സോറി ടാ
സോറി ടാ
ടീച്ചറു ടേ കണ്ണു നിറഞ്ഞു ടീച്ചർ അവന് സമ്മാനമായി ഒര് ഹീറോ പേന കൊടുത്തു
ഇന്ന് മുതൽ റഷീദ് നല്ല കുട്ടിയായിട്ട് പഠിച്ച് വളരണം
അങ്ങനെ റഷീദിനോടുള്ള ദേഷ്യവും പേടിയും എല്ലർക്കും മാറി എല്ലാവരോടും അവൻ സൗമ്യമായി പെരുമാറാൻ തുടങ്ങി. ആ ക്ലാസ് പരീക്ഷയിൽ പത്തിൽ പത്ത് മാർക്ക് ആർക്കും കിട്ടിയില്ല അഞ്ചും ആറും എട്ടും.
അങ്ങനെ റഷീദിനോടുള്ള ദേഷ്യവും പേടിയും എല്ലർക്കും മാറി എല്ലാവരോടും അവൻ സൗമ്യമായി പെരുമാറാൻ തുടങ്ങി. ആ ക്ലാസ് പരീക്ഷയിൽ പത്തിൽ പത്ത് മാർക്ക് ആർക്കും കിട്ടിയില്ല അഞ്ചും ആറും എട്ടും.
അങ്ങിനേ ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഞാനും അവനും ഒര് കശുമാവിൻ ചോട്ടിലിരുന്നു. അന്ന് സ്കുളിൽ ഭക്ഷണമുണ്ടായിരുന്നില്ല വീട്ടിൽ നിന്ന് കൊണ്ട് വരണം എനിക്ക് അന്ന് സാമ്പാർ കറി ആയിരുന്നു അവന് തോട്ടിൽ നിന് പിടിച്ച മീൻ കറിയും എനിക്ക് അവൻ മീനിന്റെ ക്ഷണം നീട്ടി
നീ തിന്നോടാ എന്റെ ഉമ്മ ഉണ്ടാക്കിയതാ ഞാൻ തന്നെ ഇന്നലേ വലയിട്ട് പിടിച്ചതാ
ഇപ്പോ വേണ്ടാ റഷീദ്
എനി സ്ക്കൂൾ ലീവുള്ള ദിവസം നിനക്ക് ഞാൻ പിടിച്ച പിടക്കണ മീൻ കൊണ്ട് തരാം
അയ്യോ വേണ്ട എന്റെ വീട് ദുരെയാ
ഓ അതൊന്നും സാരമില്ലാ അതൊക്കെ ഞാൻ കണ്ട് പിടിച്ചോളാം
അങ്ങനെ ഭക്ഷണം കഴിച്ച് പാറ കുളത്തിലേ തെളിഞ്ഞ വെള്ളത്തിൽ ഞങ്ങൾ കൈയും പാത്രവും കഴുകി പെട്ടെന്ന് അവൻ ട്രൗസർ വലിച്ച് കെട്ടുന്നത് കണ്ടു
എന്താ റഷീദ് ട്രൗസറിന്റെ ബട്ടൻ പൊട്ടിയോ
അതിന് ബട്ടൻസിലാടാ
പിന്നേ എങ്ങിനേയാ അത് നിൽക്കുന്നത്
ഞാൻ നോക്കും ബോൾ അവൻ ഒര് വാഴകയറ് കൊണ്ട് കെട്ടിയതാ ആ കയർപൊട്ടി പോയതാ എനിക്ക് എന്തോ സങ്കടം വന്നു പാവം
നിനക്ക് ഞാൻ നാളെ എന്റെ പുതിയ ട്രൗസർ കൊണ്ട് തരാ ട്ടോ
വേണ്ടാ നിന്റെ ചെറിയ ട്രൗസറൊന്നും എനിക്ക് ശരിയാവില്ല അതൊന്നും വേണ്ട
ഡാ റഷീദേ ഞാൻ നിന്നോട് ഒര് സംശ്യം ചോദിച്ചോട്ടേ
എന്താടാ നീ വലിയ പഠിപ്പുകാരന്നല്ലേ എന്നോട് സംശ്യം ചോദിക്കാൻ
അതേ അന്നത്തേ കണക്ക് ക്ലാസ് പരീക്ഷയുടെ ഉത്തരം നിനക്ക് എവിടേന്നാ കിട്ടിയത്
ഓ അതോ എന്റെ വിട്ടില് ഞാനും ഉമ്മയും എന്റെ അനിയത്തി കുട്ടിം മാത്രേള്ളു
ഉപ്പാ ഇല്ലേ
ഇല്ലാ ഉപ്പാ മുന്നാല് കൊല്ലം മുമ്പ് ദുബായി പോയതാ പിന്നേ വിവരമൊന്നുമില്ലാ ജീവികേണ്ടേ അതു കൊണ്ട് പാടത്തു നിന്ന് വീണ് കിട്ടണ അടക്കയും തേങ്ങയും പൊറുക്കി വിക്കും പിന്നേ മഴക്കാലത്ത് തോട്ടില്ലും കുളത്തില്ലുള്ള മീനേ പിടിച്ച് വിക്കും പശുക്കളുള്ള വീട്ടുകാർക്ക് പുല്ല് അരിഞ്ഞ് കൊടുക്കും ഞാനും ഉമ്മയും അങ്ങനേ പൈസ കൊടുത്തും വാങ്ങിയും പടിച്ചതാ മോനേ കണക്ക് ഇപ്പാ മനസ്സിലായാ
ഉം മനസിലായേ
അങ്ങിനേ ഒര് ദിവസംസ്ക്കൂൾ വിട്ട് ഞങ്ങളെല്ലാരും പുറത്തിറങ്ങി റഷീദ് എന്റെ അരികിലേക്ക് ഓടി വന്നു
ടാ നാളേ സ്കൂൾ അവധിയല്ലേ
അതേ നാള ഒരിസം അവധിയാ എന്താടാ
ഞാൻ നാളേ രാവിലേ മീൻ പിടിക്കാൻ പോകും കുറച്ച് അധികം പിടിക്കണം കുറച്ച് നിനക്ക് കൊണ്ട് തരാം കുറച്ച് വിൽക്കുകയും ചെയ്യാലോ
വേണ്ടാ ടാ എന്റെ വീട് ദുരേയല്ലേ
ടാ ഈ റഷീദ് ഒര്കാര്യം പറഞ്ഞാ അത് നടത്തിയിരിക്കും മോഹിപ്പിക്കില്ല
എന്നാ ശരി ടാ റ്റാ റ്റാ
അങ്ങിനേ ഞങ്ങൾ റ്റാ റ്റാ പറഞ്ഞ് പിരിഞ്ഞു
പിറ്റേന്ന് സ്ക്കൂൾ അവധി അയതിനാലും നല്ല മഴയായതിനാലും ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത്
വൈകുന്നേരം ആയപ്പോൾ എന്റെ അടുത്ത വീട്ടിലേ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രീജേച്ചി സ്പെഷൽ ക്ലാസ് കഴിഞ്ഞ് വരുന്ന വഴി എന്റെ വീട്ടിലേക്ക് വന്നു
ടാ നിന്റെ ക്ലാസിലാണോ മുന്നാം ക്ലാസിൽ പഠിക്കുന്ന ഒര് റഷീദ്ന്ന് പറയുന്ന ചെക്കൻ
ആ എന്തേ
അവൻ തോട്ടിലേവെള്ളത്തിൽ വീണ് മരിച്ചു
ഞാൻ അറിയാതേ അമ്മേ എന്നുറക്കേ വിളിച്ചു
എന്താ അവന് പറ്റിയത്
രാവിലേ മീൻ പിടിക്കാൻ പോയതാ
അവനി നിന്താനറിയാമല്ലോ
തോട്ടിൽ വീണപ്പോൾ അവന്റെ കാല് ഏതോ വള്ളി കെട്ടിൽ കുടുങ്ങിയതാന്ന് അവന്റെ ഏതോ കൂട്ടുക്കാരന് വേണ്ടിയാണ് പോലും മീൻ പിടിക്കാൻ പോയത് അതും പറഞ്ഞ് അവന്റെ ഉമ്മ അവിടേന്ന് നിലവിളിക്കുന്നുണ്ട് ഞങ്ങൾ പോയിരുന്നു അവന്റെ വീട്ടില്
എനിക്ക് ഭൂമി തിരിയുന്നതാണോ അതോ ഞാൻ തിരിയുന്നതാണോ എന്റെ കൈയും കാലും വിറക്കാനും തലചുറ്റുന്നോ എനിക്കൊന്നും മനസ്സിലാകുന്നില്ല ഭക്ഷണും വേണ്ട വെളളും വേണ്ട നെഞ്ചിൽ കുടിൽ ഒര് കരിങ്കല്ല് എടുത്ത് വച്ചത് പോലേ തോന്നി. രാത്രി എനിക്ക് ഉറക്കം വരുന്നില്ല എന്റെ പേടിക്കു പരിഭ്രമവും കണ്ട് അമ്മ ചോദിച്ചു
നിനക്കെന്താ പറ്റിയത് പനി വരുന്നുണ്ടല്ലോ എന്താ
എന്റെ വായിൽ വെള്ളം പോലും ഇല്ലാത്ത വസ്ത എന്റെ നെഞ്ചിലേ കനം കൂടി വന്നു ഞാൻ അമ്മയോട് കരഞ്ഞുപറഞ്ഞു
അമ്മേ എനിക്ക് വേണ്ടിയാ അവൻ മീൻ പിടിക്കാൻ പോയത്
സാരൂല്ലാ ഓരോരാൾക്കും ദൈവം ഒര് സമയം കൊടുത്തിട്ടുണ്ട് ആ സമയമാകുംബോൾ ദൈവം അവരേ തിരിച്ച് വിളിക്കും കരയണ്ട മോൻ ഉറങ്ങിക്കോ
എന്നാലും എന്റെ റഷീദേ നീ എനിക്ക് വേണ്ടിയല്ലേ ടാ
പിറ്റേന്ന് ക്ലാസിലെത്തി റഷീദിന്റെ മൃത്ദേഹം സ്റ്റേജിൽ വച്ചിട്ടുണ്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാണാൻ ഓരോ ക്ലാസിൽ നിന്നും കുട്ടികൾ വരിവരിയായി പുറത്തേക്ക് പോകുന്നു ഞങ്ങളുടേ ക്ലാസ് ടീച്ചർ വരിവരിയായി ഒച്ചയുണ്ടാകാതേ ഞങ്ങളോടും പുറത്തേക്കിറങ്ങാൻ പറഞ്ഞു ഞാൻ അവിടേ തന്നെയിരുന്നു വിഷമത്തോടേ ടീച്ചർ ചോദിച്ചു
നീ വരുന്നില്ലേ
ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു
ഇല്ലാ ടീച്ചർ എനിക്ക് വേണ്ടിയാ അവൻ മീൻ പിടിക്കാൻ പോയത് അവൻ വരുന്നത് വരേ ഞാൻ കാത്തിരുന്നോളാം
കുട്ടികൾ എല്ലാവരും നിശ്ചലരായി '
ടീച്ചർ കരഞ്ഞുകൊണ്ട് എന്നേ നെഞ്ചോട് ചേർത്ത് തലോടി
സാരമില്ലാ നീ അവനേ ഒന്നും ചെയ്തതല്ലല്ലോ അവന് അബദ്ധത്തിൽ സംഭവിച്ചതല്ലേ കരയേണ്ട
എന്റെ പേന വാങ്ങാൻ വേണ്ടിയാണോ കുട്ടി നീ...
ബാക്കി പറയാൻ ടീച്ചർക്ക് കഴിഞ്ഞില്ല.
മുപ്പത് വർഷം കഴിഞ്ഞു അവന്റെ ഉമ്മയും പെങ്ങളും എവിടെയാണ് അറിയില്ല അവന്റെ വീട് ഇടിഞ്ഞ് പൊളിഞ്ഞ് വീണിരിക്കുന്നു അത് വഴി പോകുംമ്പോൾ ഞാൻ മനസ്സിൽ പറയും
ടാ റഷിദേ ഞാൻ ഇത് വഴി പോകുന്നുണ്ടേ
ഇന്നും മഴ പെയ്ത് തോടും കുളങ്ങളും നിറഞ്ഞൊഴുകുന്നത് കാണുംമ്പോൾ അവന്റെ മുഖം എന്റെ മനസ്സിൽ ഓടി എത്തും
റഷീദ് നീ എവിടെയാ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക