
"പേടിക്കാനൊന്നുമില്ല, വയസ്സായതിന്റെ ക്ഷീണമാണ്, മരുന്ന് കൊടുത്തിട്ടുണ്ട്. ഡ്രിപ് കഴിഞ്ഞാൽ ഉടനെ പോകാം..
ഡോക്ടറുടെ വാക്കുകൾ മഞ്ജുവിന്റെ മനസ്സിനെ തണുപ്പിച്ചു.. വിറയാർന്ന കൈകൾ കൂപ്പി മഞ്ജു ഡോക്ടർക്ക് നന്ദി അറിയിച്ചു.. എന്നിട്ട് ആ കസേരയിൽ ശ്രദ്ധയോടെ ഇരുന്നു.
ഡോക്ടറുടെ വാക്കുകൾ മഞ്ജുവിന്റെ മനസ്സിനെ തണുപ്പിച്ചു.. വിറയാർന്ന കൈകൾ കൂപ്പി മഞ്ജു ഡോക്ടർക്ക് നന്ദി അറിയിച്ചു.. എന്നിട്ട് ആ കസേരയിൽ ശ്രദ്ധയോടെ ഇരുന്നു.
ഇരുപ്പുറയ്ക്കാതെ ഒന്നുംകൂടി ആ ഒബ്സെർവഷൻ വാർഡിലേക്ക് ഒന്ന് എത്തി നോക്കി. കണ്ണടച്ച് കിടക്കുവാണ് മൃണാളിനി... തന്റെ ഭർത്താവിന്റെ ഒരേ ഒരു സഹോദരി...
വീണ്ടും കസേരയിൽ ഇരുന്ന മഞ്ജു,ചുമരിൽ ചാരി ഇരുന്നു ഓർമ്മകൾ അയവിറക്കാൻ തുടങ്ങി.
താൻ വലിയൊരു ധൈര്യശാലി ആണെന്ന് അമ്മായിമ്മ എപ്പഴും പറയാറുണ്ടായിരുന്നു.. ഇന്ന് വാർദ്ധക്യം എന്ന അവസ്ഥ തന്നെ ഭീരു ആക്കിയിരിക്കുന്നു... ഇല്ലെങ്കിൽ മൃണാളിനിക്ക് ചെറിയ ഒരു ക്ഷീണം വന്നപ്പഴേക്കും താൻ വല്ലാണ്ട് പേടിച്ചിരിക്കുന്നു.. അവൾക്കും എനിക്കും ഭർത്താവിനും ഇനി ഇപ്പോ ആരുമില്ലലോ... അതൊക്കെ കൊണ്ടുണ്ടാകുന്ന തോന്നലാകും എന്നു കരുതി ആശ്വസിക്കാൻ ശ്രമിച്ചു..
താൻ വലിയൊരു ധൈര്യശാലി ആണെന്ന് അമ്മായിമ്മ എപ്പഴും പറയാറുണ്ടായിരുന്നു.. ഇന്ന് വാർദ്ധക്യം എന്ന അവസ്ഥ തന്നെ ഭീരു ആക്കിയിരിക്കുന്നു... ഇല്ലെങ്കിൽ മൃണാളിനിക്ക് ചെറിയ ഒരു ക്ഷീണം വന്നപ്പഴേക്കും താൻ വല്ലാണ്ട് പേടിച്ചിരിക്കുന്നു.. അവൾക്കും എനിക്കും ഭർത്താവിനും ഇനി ഇപ്പോ ആരുമില്ലലോ... അതൊക്കെ കൊണ്ടുണ്ടാകുന്ന തോന്നലാകും എന്നു കരുതി ആശ്വസിക്കാൻ ശ്രമിച്ചു..
ഇങ്ങനെ ഓരോ ആലോചനയിൽ മുഴുകി ഇരുന്നപ്പോൾ മഞ്ജുവിന്റെ ഭർത്താവ് ചായ ഫ്ലാസ്കുമായി അവർക്കരികിൽ എത്തി.
അപ്പോൾ തന്നെ സിസ്റ്റർ അവരെ ഡോക്ടർ വിളിക്കുന്നു എന്നും അങ്ങോട്ട് ചെല്ലാനും പറഞ്ഞു.
മരുന്നൊക്കെ മുടങ്ങാതെ കൊടുക്കണമെന്നും ഒരു തരത്തിലുള്ള സങ്കടങ്ങളും മൃണാളിനിയെ അറിയിക്കരുതെന്നും ഡോക്ടർ നിർദ്ദേശിച്ചു.
ഒത്തിരി വര്ഷങ്ങളായി കേട്ടുപഴകിയ ഒന്നാണെങ്കിലും ആ കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഞങ്ങൾ തീർച്ചയായിട്ടും നോക്കിക്കോളാം എന്നു മറുപടി നൽകി.
ഡിസ്ചാർജ് ചെയ്യുകയാണ്, വീട്ടിലോട്ടു കൊണ്ടു പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു.
മരുന്നൊക്കെ മുടങ്ങാതെ കൊടുക്കണമെന്നും ഒരു തരത്തിലുള്ള സങ്കടങ്ങളും മൃണാളിനിയെ അറിയിക്കരുതെന്നും ഡോക്ടർ നിർദ്ദേശിച്ചു.
ഒത്തിരി വര്ഷങ്ങളായി കേട്ടുപഴകിയ ഒന്നാണെങ്കിലും ആ കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഞങ്ങൾ തീർച്ചയായിട്ടും നോക്കിക്കോളാം എന്നു മറുപടി നൽകി.
ഡിസ്ചാർജ് ചെയ്യുകയാണ്, വീട്ടിലോട്ടു കൊണ്ടു പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു.
നന്ദി പറഞ്ഞു രണ്ടുപേരും ഡോക്ടറുടെ മുറിയുടെ പുറത്തിറങ്ങി. ബില്ലുകൾ ഒക്കെ അടച്ചിട്ടു വരാമെന്നു പറഞ്ഞു അദ്ദേഹം കൗണ്ടെറിനെ ലക്ഷ്യമാക്കി നടന്നു. ഞാൻ മൃണാളിനിയുടെ മുറിയിലേക്കും നടന്നു നീങ്ങി.
ക്ഷീണത്തിനു അല്പം ആശ്വാസം എന്നോണം അവൾ എണീറ്റിരിപ്പുണ്ട്.. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഓരോ പുഞ്ചിരി സമ്മാനിച്ചു.. എന്നിട്ട് ഞാൻ അവളുടെ സാധനങ്ങളൊക്കെ എടുത്തു അടുക്കാൻ തുടങ്ങി.. അപ്പഴേക്കും അദ്ദേഹം കാശൊക്കെ അടച്ചു എത്തിയിരുന്നു. എല്ലാം എടുത്തു ഞങ്ങൾ കാറിൽ കയറി യാത്ര ആരംഭിച്ചു. പത്തുമുപ്പതു കിലോമീറ്റർ മാറിയുള്ള ആശുപത്രിയിൽ ആണ് ഞങ്ങൾ അവളേം കൊണ്ടു വന്നത്. ഞങ്ങൾക്ക് പരിചയമുള്ള ഡോക്ടർ ഇവിടാനുള്ളത്.
ഭർത്താവ് ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം ഞങ്ങൾ മൂന്നാളും ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ടു പുണ്യ സ്ഥലമായി മാറിയ കാലടിയിൽ താമസമാക്കി. കാറിൽ കയറിയതും മൃണാളിനി മയങ്ങാൻ തുടങ്ങിയിരുന്നു. ഭർത്താവ് ഡ്രൈവറോട് എന്തൊക്കെയോ കുശലാന്വേഷങ്ങൾ നടത്തുന്നു. മൃണാളിനി അവളുടെ ഒരു കൈകൊണ്ടു എന്റെ കൈയിൽ ചുറ്റിപിടിച്ചിട്ടുണ്ട്. ആ സ്‌നേഹനിർഭരമായ സ്പർശനം അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വര്ഷങ്ങളായി...
മഴമേഘങ്ങൾ ആർത്തു ഉലച്ചു പെയ്യാൻ വെമ്പൽ കൊണ്ടു നിൽക്കുന്നു... ആ മേഘങ്ങൾക്കിടയിലൂടെ കാലത്തിന്റെ ചക്രം പിന്നോട്ടാക്കി പല ഓര്മകളിലൂടെയും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി.
അമ്മയ്ക്കും അച്ഛനും ഒറ്റമകളായി പിറന്ന എനിക്ക് എല്ലാ ഒറ്റമക്കൾക്കും ഉണ്ടാകാറുള്ളത് പോലെ സ്വന്തമായ അഭിപ്രായങ്ങൾ ഒന്നിനോടും ഇല്ലായിരുന്നു.
അതിനാൽ തന്നെ കല്യാണം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഘട്ടം വന്നപ്പഴും എല്ലാം അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുത്തു. അങ്ങനെയാണ് തന്റെ ഭർത്താവുമായുള്ള വിവാഹം നടക്കുന്നത്.
അതിനാൽ തന്നെ കല്യാണം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഘട്ടം വന്നപ്പഴും എല്ലാം അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുത്തു. അങ്ങനെയാണ് തന്റെ ഭർത്താവുമായുള്ള വിവാഹം നടക്കുന്നത്.
വിവാഹം ആലോചിക്കുമ്പോൾ തന്നെ അവർ തന്റെ സുഖമില്ലാത്ത ഒരേ ഒരു മകളെപ്പറ്റിയും പറഞ്ഞിരുന്നു.. ഭർത്താവിന്റെ ഒരേഒരു സഹോദരി... മൃണാളിനി..
മാനസികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്ന അവളെ ഒരു ആശുപത്രിയിൽ നിർത്തി ചികിൽസിപ്പിക്കുവാണെന്നും,അവർ അവിടെ അവളെ നോക്കിക്കോളുമെന്നും ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാലും അവസാന കാലത്തിൽ നീ തന്നെയാണ് അവരെയും നോക്കേണ്ടത് അതിനാൽ ആലോചിച്ചു പറഞ്ഞാല്മതിയെന്നു എന്റെ അച്ഛൻ പറഞ്ഞപ്പോൾ,ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ സമ്മതം മൂളി.
ആ ഒരു തീരുമാനം തെറ്റാപോയിരുന്നുന്നു ഇന്നേവരെ തോന്നിയിട്ടില്ല..
കല്യാണം കഴിഞ്ഞാണ് അവൾക്കു വയ്യാതെ വന്നിരുന്നെങ്കിൽ ഞാൻ എന്റെ ഭർത്താവിനെ ഉപേക്ഷിക്കുമായിരുന്നോ..അങ്ങനെ ഒരു ചിന്തയാണ് ഞങ്ങളെ ഈ കല്യാണ ആലോചനയുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചത്..
മൃണാളിനിയെ ഞാൻ ആദ്യമായി കാണുന്നത് എന്റെ ആദ്യ പ്രസവം കഴിഞ്ഞു കിടക്കുമ്പോഴാണ്. ഞാൻ കയറിവന്നതിന്റെ ഐശ്വര്യം എന്നൊക്കെ ഭർതൃവീട്ടുകാർ പറഞ്ഞെങ്കിലും ദൈവത്തിന്റെ അദൃശ്യമായ കൈകൾ ആ കുടുംബത്തിൽ പതിഞ്ഞതിനാലാവാം എന്റെ കല്യാണദിവസം തന്നെ അവൾ സുഖം പ്രാപിച്ചുവെന്നും വന്നു കൂട്ടിക്കൊണ്ടുപോകാൻ ആശുപത്രിയിൽ നിന്നു വിളിച്ചു പറഞ്ഞത്...
അങ്ങനെ അവളുടെ മരുമകനെ കാണാൻ അവൾ എന്റെ വീട്ടിൽ വന്നു... ഫോട്ടോകളിൽ മാത്രം കണ്ട അവളെ നേരിട്ട് ഞാൻ അന്നാദ്യമായി കണ്ടപ്പോൾ എനിക്ക് എന്ത് വികാരമാണ് തോന്നിയത് എന്നു പറഞ്ഞു അറിയിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല...
വൈരക്കല്ലുകളെക്കാൾ മാറ്റു തോന്നിക്കുന്ന അവളുടെ പുഞ്ചിരി... ആരെയും ആകർഷിക്കുന്ന സൗന്ദര്യം,നല്ല വെളുത്ത വസ്ത്രം അണിഞ്ഞു വന്ന അവളുടെ നിറം അവളുടെ വസ്ത്രത്തിലെ വെണ്മയേക്കാൾ ശോഭയുള്ളതായിരുന്നു... ഒരുങ്ങാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന അവൾ എനിക്ക് എന്നും നല്ല ഒരു കൂട്ടായിരുന്നു...
വൈരക്കല്ലുകളെക്കാൾ മാറ്റു തോന്നിക്കുന്ന അവളുടെ പുഞ്ചിരി... ആരെയും ആകർഷിക്കുന്ന സൗന്ദര്യം,നല്ല വെളുത്ത വസ്ത്രം അണിഞ്ഞു വന്ന അവളുടെ നിറം അവളുടെ വസ്ത്രത്തിലെ വെണ്മയേക്കാൾ ശോഭയുള്ളതായിരുന്നു... ഒരുങ്ങാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന അവൾ എനിക്ക് എന്നും നല്ല ഒരു കൂട്ടായിരുന്നു...
വിവാഹം അവളെ അറിയിക്കാതെ നടത്തിയതിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും.. എന്നെ അവൾക്കു ഇഷ്ടമായതിനാൽ എല്ലാം മറക്കാൻ അവൾ തയ്യാറായി..
അവളുടെ ബാഹ്യമായ സൗന്ദര്യം എന്നെ വല്ലാണ്ട് ആകർഷിച്ചിരുന്നു.. എന്നാൽ അത്പോലെ വെണ്മയുള്ളതും പരിശുദ്ധവുമായ ഒരു നല്ല മനസ്സിനും കൂടി ഉടമയാണ് അവളെന്നു അവളുടെ കൂടെയുള്ള പിന്നീടുള്ള നാളുകൾ എനിക്ക് അറിയിച്ചു തന്നു.
എന്താണ് അവളുടെ മനസ്സിനെ ആടി ഉലച്ചത് എന്ന് ഞാനോ എന്റെ വീട്ടുകാരോ വിശദമായി ഒന്നും ചോദിച്ചിരുന്നില്ല..
എന്നാലും അവളെപ്പറ്റി കൂടുതൽ അറിയണം എന്നു എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കാരണം അവൾ എംബിബിസ് കഴിഞ്ഞ ഒരു വ്യക്തി കൂടിയാണ്.. ആശ്ചര്യം തോന്നിപോയ നിമിഷങ്ങൾ.. എല്ലാത്തിനും ഉത്തരം നൽകാൻ എന്റെ അമ്മായിഅമ്മ തയ്യാറായി...
എന്താണ് അവളുടെ മനസ്സിനെ ആടി ഉലച്ചത് എന്ന് ഞാനോ എന്റെ വീട്ടുകാരോ വിശദമായി ഒന്നും ചോദിച്ചിരുന്നില്ല..
എന്നാലും അവളെപ്പറ്റി കൂടുതൽ അറിയണം എന്നു എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കാരണം അവൾ എംബിബിസ് കഴിഞ്ഞ ഒരു വ്യക്തി കൂടിയാണ്.. ആശ്ചര്യം തോന്നിപോയ നിമിഷങ്ങൾ.. എല്ലാത്തിനും ഉത്തരം നൽകാൻ എന്റെ അമ്മായിഅമ്മ തയ്യാറായി...
പഠിക്കാൻ അത്ര താല്പര്യം ഉണ്ടായിരുന്നില്ല മൃണാളിനിക്ക്... എന്നാലും ഇഷ്ടപെടുന്ന വിഷയങ്ങൾ അവൾ വളരെ ഭംഗിയായി പഠിക്കുമായിരുന്നു... പക്ഷെ അവളുടെ ജീവിതത്തിൽ വില്ലനായത് അവളുടെ അച്ഛനായിരുന്നു... പ്ലസ്ടു കഴിഞ്ഞു ഒരു ഡിഗ്രി ഒക്കെ എടുത്തു തന്റെ പഠനം പൂർത്തിയാക്കണം എന്നു കരുതിയിരുന്ന അവളുടെ മുന്നിൽ വലിയ ഒരു ബാലികേറാ മലയായി അച്ഛൻ ഒരു നിബന്ധന വെച്ചു. അവൾ എൻട്രൻസ് എഴുതണമെന്നും എംബിബിസ് പഠിക്കണമെന്നും..
സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിക്കാൻ തുടങ്ങിയ അവളുടെ മനസ്സിനെ ചവിട്ടിയരച്ചുകൊണ്ടു എൻട്രൻസ് പരിശീലനം ആരംഭിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു.... അവളുടെ പ്രാർത്ഥനകൾ സഫലമായത് പോലെ അവൾ എൻട്രൻസ് പരീക്ഷയിൽ പരാജയപെട്ടു...
തന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളപിച്ചു അവൾ ഡിഗ്രി പഠിക്കാനായി ചെന്നൈയിലേക്ക് പറന്നു. എന്നാൽ തന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിടാൻ അച്ഛൻ തയ്യാറായില്ല..
സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിക്കാൻ തുടങ്ങിയ അവളുടെ മനസ്സിനെ ചവിട്ടിയരച്ചുകൊണ്ടു എൻട്രൻസ് പരിശീലനം ആരംഭിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു.... അവളുടെ പ്രാർത്ഥനകൾ സഫലമായത് പോലെ അവൾ എൻട്രൻസ് പരീക്ഷയിൽ പരാജയപെട്ടു...
തന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളപിച്ചു അവൾ ഡിഗ്രി പഠിക്കാനായി ചെന്നൈയിലേക്ക് പറന്നു. എന്നാൽ തന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിടാൻ അച്ഛൻ തയ്യാറായില്ല..
വളരെ സന്തോഷത്തോടും സമാധാനത്തോടും ചെന്നൈയിൽ പഠിച്ചു കൊണ്ടിരുന്ന മൃണാളിനിയെ അച്ഛൻ നിർത്താതെയുള്ള കത്തുകളുടെ ആക്രമണത്തിലൂടെ അവളെ പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു തിരികെ നാട്ടിലെത്തിച്ചു.. എന്നിട്ട് വീണ്ടും എൻട്രൻസ് ജയിക്കുവാനുള്ള പരിശീലനം നൽകാൻ തുടങ്ങി.
എല്ലാ കുട്ടികൾക്കും അവരുടെ അച്ഛനമ്മമാരോട് സ്നേഹമാണ്, ബഹുമാനമാണ്, എന്നാൽ മൃണാളിനി അച്ഛനെ കാണുന്നത് ദൈവതുല്യമാണ്... അദ്ദേഹത്തിന്റെ വാക്കുകൾ അവൾ അക്ഷരംപ്രതി അനുസരിച്ചിരിരുന്നു.. അതിനാൽ അച്ഛന്റെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ അവൾ തയ്യാറായി..
അച്ഛൻ അപ്പഴേക്കും വളരെ കർക്കശക്കാരനായി മാറിയിരുന്നു. ടീവി കാണാൻ സമ്മതിക്കാതെയും, നേരത്തെ വിളിച്ചുണർത്തി പഠിക്കാൻ പറയുകയും, പാട്ടുകേൾക്കാൻ വളരെ ഇഷ്ടമായിരുന്ന അവളെ അതിൽ നിന്നു പിന്തിരിപ്പിക്കുകയും അങ്ങനെ യാതൊരു സമാധാനവും കൊടുക്കാതെ കൂട്ടിലിട്ട കിളിയെ പോലെ അവളെ പഠിപ്പിച്ചെടുത്തു...
ഈ പ്രയാസങ്ങൾ എല്ലാം അവൾ അവളുടെ അച്ഛന് വേണ്ടി സഹിച്ചു ക്ഷെമിച്ചു.. എന്നാൽ അവളുടെ മനസ്സ് അത് ഉൾകൊള്ളാൻ തയ്യാറായില്ലന്ന് തോന്നുന്നു, ആ സമ്മർദ്ദം താങ്ങാൻ ആവാതെ അവളുടെ മനസ്സ് അവളുടെ പിടിവിട്ടു പോകാൻ തുടങ്ങിയിരുന്നു.
അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ആ മാറ്റം അവൾക്കു ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു.. പിച്ചും പേയും പറയാനും ഉറക്കെ നിലവിളിക്കാനും തുടങ്ങി.
എന്താണ് കാരണം എന്നുപോലും അറിയാതെ അമ്മയും അച്ഛനും കയറി ഇറങ്ങാതെ ആശുപത്രികൾ ചുരുക്കമായിരുന്നു... ഒടുവിൽ ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു ആശുപത്രി അവർക്ക് സഹായഹസ്തമേകി.. അവിടത്തെ ചികിത്സ അവളെ പരിപൂർണമായും ഗുണപ്പെടുത്തി..
അപ്പോഴേക്കും അവൾക്കു എംബിബിസ് പഠിക്കുവാൻ ഒരു കോളേജിൽ സീറ്റും ലഭിച്ചു. മരുന്നുകളുടെ സഹായത്തോടും നന്മയുള്ള സഹപാഠികളുടെ സഹകരണം കൊണ്ടും അവൾ വിജയകരമായി എംബിബിസ് പൂർത്തിയാക്കി..
അപ്പോഴേക്കും അവൾക്കു എംബിബിസ് പഠിക്കുവാൻ ഒരു കോളേജിൽ സീറ്റും ലഭിച്ചു. മരുന്നുകളുടെ സഹായത്തോടും നന്മയുള്ള സഹപാഠികളുടെ സഹകരണം കൊണ്ടും അവൾ വിജയകരമായി എംബിബിസ് പൂർത്തിയാക്കി..
എന്നാൽ വിധി അവളെ വീണ്ടും തോൽപിച്ചു.. അഞ്ചുവർഷമായി യാതൊന്നും സംഭവിക്കാതിരുന്നതിനാൽ മരുന്നുകൾ നിർത്തിനോക്കാമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. അതിൽ അവൾ വീണ്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു എന്നു എല്ലാവരും വേദനയോടെ മനസിലാക്കി...
എന്താണ് ഇങ്ങനെ ഒക്കെ സംഭവിക്കാനുള്ള കാരണം എന്നു ആലോചിക്കുമ്പോൾ കാരണങ്ങൾ പലതും അവരുടെ മുന്നിൽ മിന്നിമറഞ്ഞു. അച്ഛന്റെ നിര്ബന്ധബുദ്ധിയാകാം, തലയിലെ കെമിക്കലുകളിൽ വരുന്ന വെത്യാസം കൊണ്ടാകാം, ഇങ്ങനെ ഓരോരുത്തർ ഓരോരോ കാരണങ്ങൾ നിരത്തി.. എന്തായാലും ഒരിക്കലും മാറാൻ സാധ്യതയില്ലാത്ത ഒരസുഖമായി അതിനെ സ്ഥിതികരിക്കാൻ മാത്രമേ ഡോക്ടർമാർക്ക് ആയുള്ളൂ..
പിന്നീടുള്ള അവളുടെ ജീവിതം മരുന്നുകൾ കഴിക്കാൻ വേണ്ടി ഉള്ളതായി മാറിയിരുന്നു.. ഇടയ്ക്കിടക്ക് അസുഖം മൂർച്ഛിക്കുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയുകയും മാറുമ്പോൾ തിരിച്ചു വിളിച്ചുകൊണ്ടു വരുകയും ചെയ്ത്കൊണ്ടിരുന്നു.
താൻ കാരണമാണ് ഇതൊക്കെ സംഭവിച്ചത് എന്നുള്ള തോന്നൽ അച്ഛനെയും വല്ലാതെ തളർത്തിയിരുന്നു. എന്നാലും മകൾക്കു ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ ഒരുപാട് ശ്രമങ്ങൾ വീണ്ടും അദ്ദേഹം നടത്തി. ഒരുപാട് ആശുപത്രികളിൽ അദ്ദേഹം അവൾക്കു ഒരു ജോലിക്കായി ശ്രമിച്ചു. ചിലയിടത്തൊക്കെ കിട്ടിയെങ്കിലും അവിടത്തെ ജോലിയിൽ ഉള്ള സമ്മർദ്ദം അവളെ വീണ്ടും രോഗിയാക്കി.. ചെറിയ സമ്മർദങ്ങൾ പോലും താങ്ങാൻ ശേഷിയില്ലാത്ത അവൾക്കു ഒരു കുടുംബജീവിതം പോലും വിലക്കപെട്ടു പോയിരുന്നു.. ഒരു സാധാരണ മനുഷ്യനുപോലും കുടുംബജീവിതത്തിൽ ഉണ്ടാകുന്ന സമ്മർദങ്ങൾ നേരിടാൻ പ്രയാസമാണ്.. അപ്പോൾ അവൾക്കു ഒരിക്കലും അത് താങ്ങാനാവില്ല.. കുറച്ചു കാലമൊക്കെ അവൾ ഒരു ജീവിതം എല്ലാരേം പോലെയും ആഗ്രഹിച്ചിരുന്നു, പിന്നെ പിന്നെ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ അവളും പഠിച്ചു..
കുറച്ചുനാളുകൾക്കു ശേഷം അവളിൽ ഒത്തിരി നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങി.. അതിനാൽ തന്നെ അവളെ ചികിൽസിച്ചു ഡോക്ടർ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി അവൾക്കു ജോലി നൽകി. തന്നെ നോക്കിയ ഡോക്ടറോടൊത്താകുമ്പോൾ അവൾക്കും സമാധാനം ഉണ്ടായിരുന്നു. അവിടത്തെ തന്നെ ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ അവൾക്കു താമസ സൗകര്യവും നൽകി.. ഞങ്ങളോടൊപ്പം ഇടയ്ക്കിടയ്ക്ക് വന്നു നിൽക്കുകയും ചെയ്യുമായിരുന്നു. എന്റെ കുട്ടികൾക്ക് അവരുടെ വല്യമ്മയെ ജീവനായിരുന്നു..
ഇന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മക്കളൊക്കെ വലുതായി.. അവരുടെ ജീവിതങ്ങൾ തേടി അവർ യാത്ര ആരംഭിച്ചു.. ഞാനും ഏട്ടനും ചേച്ചിയും മാത്രം ബാക്കിയായി. മൃണാളിനി എന്നും പറയുമായിരുന്നു എന്റെ കുട്ടികൾക്ക് അവൾ ഒരു ബാധ്യത ആകാൻ പാടില്ല എന്ന്..
അങ്ങനെ അവൾക്കു തോന്നാണ്ടിരിക്കാനും അവൾക്കു സ്വന്തന്ത്രമായി താമസിക്കാനും ഞാനും ഭർത്താവും അവളേം കൂട്ടി മാറിത്താമസിക്കാൻ തീരുമാനിച്ചു. അങ്ങനെ ആണ് ഞങ്ങൾ കാലടിയിൽ എത്തിയത്.ഇത്രയും കാലത്തിനടയിൽ ഞങ്ങൾ തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാം അതിന്റെതായ രീതിയിൽ എടുത്തു ഞങ്ങൾ വീണ്ടും സ്നേഹത്തോടെ ഒന്നിക്കുമായിരുന്നു. മക്കളൊക്കെ അവരവരുടെ സ്ഥലങ്ങളിൽ ക്ഷെണിക്കാറുണ്ട്... ഇടയ്ക്കൊക്കെ ഒന്നുപോയി നിന്നിട്ടു വരും. എന്നാലും മൃണാളിനിയെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സ് സമ്മതിക്കില്ല. സ്വന്തം മകളെപ്പോലെ നോക്കിയതാണ് എന്നെ എന്റെ അമ്മായിഅമ്മ.. അവർക്കു പകരം നൽകാൻ എന്റടുത്തു ഒന്നുമുണ്ടായിരുന്നില്ല.. അവരുടെ മകളെ എന്റെ സഹോദരിയായി കരുതി നോക്കുക എന്നതല്ലാതെ...
ഒരു കടപ്പാടിന്റെ പേരിലോ ഒന്നുമല്ല ഞാൻ അവളെ നോക്കുന്നത്... നാളെ ആർക്കുവേണമെങ്കിലും ഈ ഗതി ഉണ്ടാകാം.. അവൾ ഒരിക്കൽ എന്നോട് പറഞ്ഞു.. എല്ലാവരും ഇനി ഒരു ജന്മം വേണ്ടെന്നും മോക്ഷം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു, എന്നാൽ എനിക്ക് അങ്ങനെ പ്രാർത്ഥിക്കാൻ തോന്നുന്നില്ല... അടുത്ത ജന്മത്തിലെങ്കിലും കുടുംബം കുട്ടികളുമൊക്കെയായി സസന്തോഷം ജീവിക്കണം..
ഇനിയൊരു ജന്മം ഉണ്ട് എന്നത് സത്യമാണെങ്കിൽ അവളുടെ ആഗ്രഹം നടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കണെ എന്ന പ്രാർത്ഥന മാത്രമേ എനിക്കിപ്പോ ഉള്ളൂ.
മഞ്ജു ഉറങ്ങിയോ നീ ?മൃണാളിനിയുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നു ഉണർന്നത്. വീടെത്തിയിരിക്കുന്നു.. അവളെ ശ്രദ്ധാപൂർവം കാറിൽ നിന്നിറക്കി കൈപിടിച്ച് അവളെ അകത്തേക്ക് കൊണ്ടുപോകുമ്പോൾ എന്നെ പിടിച്ചുനിർത്തി അവൾ.. എന്നിട്ട് എന്റെ കണ്ണുകളിൽ നോക്കി.. എന്നിട്ട് ഇപ്രകാരം ചോദിച്ചു.... അടുത്ത ജന്മത്തിലും നീ ഉണ്ടാകുമോ എന്റെ കൂടെ..... അവളുടെ ചോദ്യത്തിന് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അവളെ ഇറുക്കി ആശ്ലേഷിക്കുമ്പോൾ
മഴമേഘങ്ങൾ ശക്തിയായി ഭൂമിയിലേക്ക് പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു....
മഴമേഘങ്ങൾ ശക്തിയായി ഭൂമിയിലേക്ക് പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു....
സ്നേഹപൂർവ്വം
സീത കാർത്തിക്
സീത കാർത്തിക്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക