
വെടിയേറ്റ് തുളവീണ, പാതിയും തകർന്ന ഒരു കെട്ടിടത്തിന്റെ മറവിലായിരുന്നു അവർ..
പുറത്തുകാതടപ്പിക്കുന്ന വെടിയൊച്ചകൾ..!!
ചീറിപായുന്ന ഫയർ എൻജിനുകളും, ആംബുലൻസുകളും..!
പുറത്തുകാതടപ്പിക്കുന്ന വെടിയൊച്ചകൾ..!!
ചീറിപായുന്ന ഫയർ എൻജിനുകളും, ആംബുലൻസുകളും..!
ഇസ്രായേൽ പടയുടെ ആക്രോശം.. കരിഞ്ഞ ജഡങ്ങളുടെ കൊഴുത്ത ഗന്ധമുയരുന്നു..എവിടുന്നൊക്കെയോ പൊട്ടിച്ചിതറി വീഴുന്ന നിലവിളികൾ...!!
മാറത്തടിച്ചു നെഞ്ചുരുകി വിലപിക്കുന്ന സ്ത്രീകൾ..ഭയന്ന് വിറച്ചു അലമുറയിട്ടു കരയുന്ന പിഞ്ചുകുഞ്ഞുങ്ങൾ..
വിണ്ടു കീറിയടർന്ന ചുമരില് താഴെയിരുന്നു,വിളറി വെളുത്ത ആകാശത്തിലേക്കു ഉയർന്നു പൊങ്ങുന്ന ഭീമൻ പുകച്ചുരുളുകൾ നോക്കി ഹന്ന കിതച്ചു..!
"മെഹബൂബ്..!!!”
വെളുത്തു തുടുത്തു അഴകാർന്ന അവളുടെ മുഖം, കനത്ത രോഷത്താലും കഠിനമായ വേദനയിലും വെട്ടി വിറച്ചു..!!
ഒരു പതിനാറുകാരിയിൽ കവിഞ്ഞ ആത്മധൈര്യവും നിശ്ചയ ദാർഢ്യവും പ്രകടമായിരുന്നു ആ മുഖത്തു..
ഒരു പതിനാറുകാരിയിൽ കവിഞ്ഞ ആത്മധൈര്യവും നിശ്ചയ ദാർഢ്യവും പ്രകടമായിരുന്നു ആ മുഖത്തു..
“മെഹബൂബ്..നാമിനി വൈകിക്കൂടാ..മരണം തൊട്ടുമുന്പിലുണ്ട്..ഏതുനിമിഷവും നമ്മെയവർ കീഴ്പ്പെടുത്തും..അതിനു മുൻപ്...."
കുറച്ചു മുൻപ് ഇന്തിയാസ് ഹയോവൽ സൂപർ മാർക്കറ്റിൽ ,തങ്ങളുടെ തൊട്ടുമുന്പിൽ ,മാതാപിതാക്കളോടൊപ്പം ഓടിനടന്നു ചോക്ലേറ്റും കളിപ്പാട്ടങ്ങളും കിട്ടിയ സന്തോഷത്തിൽ വിടർന്നു ചിരിച്ച അഫാഫും നോറയും നിമിഷങ്ങൾക്കുള്ളിൽ വെറും കരിക്കട്ടകളായ് തീർന്നതിന്റെ നടുക്കുന്ന ഓർമയിൽ മെഹബൂബ് അവളോടായി മന്ത്രിച്ചു..
"അതെ അതിനുമുൻപ്... നമുക്കതു ചെയ്യണം ഹന്നാ..!
കൊടിയ പീഡനങ്ങൾ സഹിച്ചിട്ടും കാലങ്ങളായി നമ്മുടെ പോരാട്ടം തുടർന്ന് കൊണ്ടിരിക്കുന്നു..നിരന്തരമായ വഞ്ചനയുടെ തുടർക്കഥയാണ് നമ്മുടെ ഭൂമി..
ഗിബിയ,ബൈറൂത്,റാമല്ല,ഗസ്സ....എത്രയെത്ര ആക്രമണങ്ങൾ....സ്വന്തം മണ്ണ് കവർന്നെടുക്കപ്പെട്ടു, അഭയാർഥികളായി പലായനം ചെയ്യേണ്ട അവസ്ഥ..അത് മരണത്തേക്കാൾ എത്രയോ ഭീകരമാണ്..”
മരണ സദൃശ്യമായ എത്രയെത്ര നിമിഷങ്ങൾ തന്റെ 18 വർഷത്തെ ജീവിതത്തിനുള്ളിൽ കടന്നുപോയി എന്ന് മെഹബൂബ് ഓർത്തു..
ഏഴാം വയസിൽ അനാഥമായ തന്റെ ജീവിതം..!!
ഉമ്മ പാൽക്കട്ടിയിൽ തയാറാക്കുന്ന തന്റെ പ്രിയ വിഭവമായ "കുനാഫ" ആസ്വദിച്ച് കഴിച്ചു,ഒലിവു തോട്ടത്തിലൂടെ സഹോദരൻ സിയാന്റെ കൈപിടിച്ച്,ചേക്കേറുന്ന പക്ഷികളുടെ ബഹളം കാതോർത്തു നടന്നൊരു സായാഹ്നം..!! ദൂരെ താഴ്വാരത്തു,പൈൻ മരങ്ങളും സൈപ്രസ് മരങ്ങളും കാറ്റിൽ തലയാട്ടി നിൽക്കുന്നു..
പൊടുന്നനെ ആകാശത്തു മിന്നൽതിളക്കവും ഒരു അത്യുഗ്രൻ സ്ഫോടനവും.!!
ദൂരെ ഉമ്മയും ബാപ്പയും നിന്നിരുന്നയിടം അഗ്നിവിഴുങ്ങിയ അതി ഭീകരമായ കാഴ്ച...!
എന്ത് ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ എന്നറിയാതെ,ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകാതെ പകച്ചു വിറച്ചു പോയ രണ്ടു പിഞ്ചുകുട്ടികൾ..
റാമല്ലയിലെ എ ആർ ക്യാമ്പിൽ ഭീതിയുടെ,അനാഥത്വത്തിന്റെ നോവും പേറി കരഞ്ഞു നിലവിളിച്ച കുറെ ദിനരാത്രങ്ങൾ..
ഒടുവിൽ സിയാനും പോയി...!!
ഒറ്റപ്പെടലിന്റെ,അനിശ്ചിതത്വത്തിന്റെ നിഴലിൽ കഴിയവേ കൂട്ടായി,അവൾ വന്നു..
"ഹന്ന..!!
സംസാരത്തിലും പെരുമാറ്റത്തിലും തികഞ്ഞ പക്വത.. ചുവന്നു തുടുത്ത മുഖത്തു എപ്പോഴും ജാഗരൂകമായ, തീക്ഷണമായ കണ്ണുകൾ..
തന്നെ പോലെ അവൾക്കും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.. “ഒരു തെറ്റും ചെയ്യാതെ ക്രൂരമായി വധിക്കപ്പെട്ടു പലസ്തീൻ മണ്ണിൽ പിടഞ്ഞു വീണ തന്റെ പ്രിയപ്പെട്ടവരുടെ ചോരത്തുള്ളികൾക്ക് പകരമായി എന്തെങ്കിലും ചെയ്യണം..!!”
ഒടുവിൽ മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള മാർഗം കണ്ടെത്തി..!!
“ഇൻതിഫാദ”(.പോരാട്ടം...)...
മരണം കൊണ്ട് പോരാടുക..
"മെഹബൂബ്...."
ഹന്നയുടെ ശബ്ദം തളർന്നിരുന്നു.. എന്ത് പറ്റി അവൾക്ക്.."?
ഒരു നിമിഷം...!! ഞെട്ടലോടെ അവൻ കണ്ടു പൊളിഞ്ഞടർന്ന തറയിലൂടെ രക്തം വാർന്നൊഴുകുന്നു...
ഹന്നയിൽ നിന്ന്...!! ഇതെങ്ങനെ സംഭവിച്ചു?
ഹന്നയിൽ നിന്ന്...!! ഇതെങ്ങനെ സംഭവിച്ചു?
"ഹന്നാ...ഇതെന്തുപറ്റി.. എന്തുകൊണ്ട് നീയിതു എന്നോട് പറഞ്ഞില്ല..??”
മെഹബൂബ് അവളുടെ മുഖം കൈക്കുള്ളിലൊതുക്കി ഹൃദയവ്യഥയോടെ വിലപിച്ചു..
"മെഹബൂബ്..വെടിയേൽക്കാതിരിക്കാൻ ഓടുന്ന വഴി കാൽതടഞ്ഞു വീണത് കൂർത്ത ഇരുമ്പു ദണ്ഡിൻമേലേയാ....നിന്നോട് പറഞ്ഞാൽ, എന്നെ രക്ഷിക്കാനുള്ള ശ്രമത്തിൽ നീ അവരുടെ കയ്യിലകപ്പെട്ടാൽ..നമ്മൾ കണക്കു കൂട്ടിയതൊക്കെ വെറുതെയാകും .."
“വാ..പെട്ടെന്ന് രക്ഷപ്പെടണം..ഇനിയുമിവിടെ നിന്നാൽ നീ അപകടത്തിലാണ് ഹന്നാ..ഉടൻ ഹോസ്പിറ്റലിൽ എത്തണം.."
അവളെ കോരിയെടുക്കാൻ തുനിഞ്ഞതുംതളർച്ചയോടെ ഹന്ന തടഞ്ഞു..
"മെഹബൂബ് എന്താണ് നീ പറയുന്നത്..?..ഇപ്പോൾ അവരുടെ കണ്ണിൽ പെട്ടാൽ ഇരുവരെയും വച്ചേക്കില്ല..കലിയടങ്ങാതെ ആയുധമേന്തിയ ചെന്നായ്ക്കൾ മുരണ്ടു നിൽപ്പാണ്തെരുവിൽ..നീ കേൾക്കുന്നില്ലേ..വെടിശബ്ദം..?എല്ലാം ശാന്തമാകട്ടെ..കുറച്ചു നേരം കൂടി കാത്തിരിക്കാം...അതിനു മുൻപ്....."
"അതിനു മുൻപ്........??
"എന്റെ ജീവൻ പോയാൽ നീ എന്നെ ഉപേക്ഷിച്ചു രക്ഷപ്പെടണം..നമ്മുടെ ലക്ഷ്യം നിറവേറ്റണം...”
മരണത്തിന്റെ മടിത്തട്ടിൽ കിടന്നിട്ടും ദൃഢമായിരുന്നു അവളുടെ സ്വരം..!!
"ഇല്ല ഹന്ന..നിന്നെ ഉപേക്ഷിക്കാൻ എനിക്കാവില്ല.."
അവൻ തളർന്നു നിലത്തേക്കൂർന്നിരുന്നു..
അവൻ തളർന്നു നിലത്തേക്കൂർന്നിരുന്നു..
“"മെഹബൂബ് മരണം കാണുമ്പോൾ പതറരുത്..പിന്മാറരുത്..പോരാട്ടം തുടരണം..എന്നെ ഉപേക്ഷിച്ചു പോകണം..എത്ര ജീവൻ പൊലിഞ്ഞാലും ഒരിക്കൽ ഈ നാട് ഉയിർത്തെണീപ്പിന്റെ, ആഹ്ളാദത്തിന്റെ ഗാഥകൾ പാടും.. അന്നു ഞാനും നീയും ഉണ്ടായില്ലെങ്കിലും, ഒരിക്കൽ സൂര്യൻ നമുക്ക് വേണ്ടി മാത്രമായി ഉദിക്കും..സ്വാതന്ത്ര്യത്തിന്റെ പൊന്കിരണങ്ങളേറ്റു ഉമ്മമാരും കുഞ്ഞുങ്ങളും ഇളവെയിലിൽ നൃത്തം ചവിട്ടും..അതുവരെ...നമ്മൾ പോരാടിക്കൊണ്ടിരിക്കും.."
സംസാരിച്ചു കൊണ്ടിരിക്കെ അവളുടെ മിഴികൾ പാതിയടഞ്ഞു, അടിവയറിൽ അമർത്തിപ്പിടിച്ചു തറയിലേക്ക് ചെരിഞ്ഞു.. വീണു ..
"ഹന്നാ..."
മെഹബൂബ് നെഞ്ചുപൊട്ടി നിലവിളിച്ചുകൊണ്ട് അവളെ കോരിയെടുത്തു മടിയിൽ വെച്ചു... അവളൊന്നു പിടച്ചു..ഒരിക്കൽ കൂടി കൺതുറന്നു അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു....പിന്നെ അവ മെല്ലെയടഞ്ഞു..
പുറത്തു അപ്പോഴും കാതടിപ്പിക്കുന്ന വെടിശബ്ദം മുഴങ്ങി കൊണ്ടിരുന്നു..ഉയർന്നു പൊങ്ങുന്ന കൂറ്റൻ പുകച്ചുരുളുകൾക്കു കീഴെമേൽക്കൂര തകർന്ന ആ കെട്ടിടത്തിന്റെ ഇടുങ്ങിയ മൂലയിൽ മെഹബൂബ് ഹന്നയുടെ നിശ്ചല ശരീരം കെട്ടിപ്പിടിച്ചു വിങ്ങിക്കരഞ്ഞു..
"അല്ലാഹു...അക്ബർ..."!!
************* ************** **************
രണ്ടു ദിവസങ്ങൾക്കു ശേഷം ...!!!
രണ്ടു ദിവസങ്ങൾക്കു ശേഷം ...!!!
മഞ്ഞണിഞ്ഞ ഒരു വിളറിയ പ്രഭാതത്തിലേക്കു സമയ സൂചിക ഇഴഞ്ഞു നീങ്ങുന്നു...
പുലർച്ചെ 4 മണി..!!
റാമല്ലയിലെ ഇസ്രായേൽ സൈനിക താവളത്തിൽ ഒരു അത്യുഗ്രൻ സ്ഫോടനം നടന്നു..!!
ഇരുപതു സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു..!!
അതിൽ ഒരു പലസ്തീൻ പയ്യനുമുണ്ടായിരുന്നു..!!
ആക്രമണത്തിനായി, സ്വന്തം ശരീരത്തിൽ ബോംബുമായെത്തിയ ഒരു പതിനെട്ടുകാരൻ..
അവന്റെ പേര് "മെഹബൂബ് അൽ അഖ്റാസ് " എന്നായിരുന്നു..!
അവന്റെ പേര് "മെഹബൂബ് അൽ അഖ്റാസ് " എന്നായിരുന്നു..!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക