
അമ്മേ നമുക്ക് മാത്രം ഇത്തവണേയും ഓണമില്ലെ...???"
ഏഴു വയസ്സുകാരൻ മകന്റെ വേദനയുള്ളൊരുചോദ്യം മുറ്റത്തെ ആഞ്ഞിലിമരത്തിൽ നിന്നും കൊഴിഞ്ഞു വീണ ഒരിലപോലെ വന്നു വീഴുന്നത് സീതയറിഞ്ഞു..
"ഇത്തവണ നമ്മുക്ക് ഓണമുണ്ട് ഉണ്ണിക്കുട്ടാ.."
അവളത് പറഞ്ഞപ്പോൾ ഉണ്ണി സന്തോഷത്തോടെ ഒരു ഓണത്തുമ്പിയെ പോലെ ചിറക് വിടർത്തി സീതക്കു ചുറ്റും പറന്നു നടന്നു..
"അപ്പോ അമ്മേ എനിക്ക് പുത്തനുടുപ്പും കുറെ കറികൾ കൂട്ടിയൊരു ഊണും ഉണ്ടാകുലേ..?"
അറിയാതെ നിറഞ്ഞ മിഴികളെ ശപിച്ചു കൊണ്ട് സീത എഴുന്നേറ്റ് അകത്തേക്ക് മുടന്തി മുടന്തി നടന്നപ്പോൾ ഒന്ന് വേച്ചു വീണുപ്പോയ്.
"അമ്മേ....."
ഒരു വിളിയോടെ ഉണ്ണിക്കുട്ടൻ അമ്മകരികിലേക്ക് ഓടി ചെന്നു..
സീതയെ എഴുന്നേൽപ്പിക്കാൻ അവനും ഒരു ശ്രമം നടത്തി.മൂന്ന് കൊല്ലം മുമ്പുണ്ടായ അച്ഛൻ നഷ്ടപ്പെടുകയും അമ്മയുടെ കാലിന് മുടന്ത് ഉണ്ടാക്കിയതുമായ ആ വാഹനപകടത്തിന്റെ ഓർമ്മപ്പെടുത്തലുമായ് അമ്മ മുടന്തി നടന്നു പോകുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടൻ ആ കൊച്ചു വീടിന്റെ പിറകിലേക്ക് ഓടി. അവനോടൊപ്പം അതുവഴി വന്നൊരു കാറ്റും ഒപ്പം കൂടി.
സീതയെ എഴുന്നേൽപ്പിക്കാൻ അവനും ഒരു ശ്രമം നടത്തി.മൂന്ന് കൊല്ലം മുമ്പുണ്ടായ അച്ഛൻ നഷ്ടപ്പെടുകയും അമ്മയുടെ കാലിന് മുടന്ത് ഉണ്ടാക്കിയതുമായ ആ വാഹനപകടത്തിന്റെ ഓർമ്മപ്പെടുത്തലുമായ് അമ്മ മുടന്തി നടന്നു പോകുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടൻ ആ കൊച്ചു വീടിന്റെ പിറകിലേക്ക് ഓടി. അവനോടൊപ്പം അതുവഴി വന്നൊരു കാറ്റും ഒപ്പം കൂടി.
വീടിനു പിന്നിലെ പുളിമരച്ചോട്ടിൽ കാറ്റും അവനും നിന്നു.അവിടെ ഓലകൊണ്ടൊരു കുഞ്ഞു വീടുണ്ടാക്കിയിട്ടുണ്ട് അവൻ. അതിനകത്തു നിന്നും അവനൊരു കൃഷ്ണന്റെ ചെറിയൊരു പ്രതിമ എടുത്തു..അപ്പുറത്തെ വീട്ടുകാര് ഉപേക്ഷിച്ച നിറം മങ്ങിയടർന്നൊരു പ്രതിമ.ഒരിക്കൽ അത് ചെളിപ്പറ്റി കിടന്നപ്പോൾ ഉണ്ണിയതെടുത്ത് വൃത്തിയാക്കി.ഒരു കുടിൽ കെട്ടി അവിടെ പ്രതിഷ്ഠിച്ചു.പിന്നെയവന്റെ സങ്കടങ്ങളുടെ കൂട്ട് കണ്ണനായിരുന്നു..
"കണ്ണാ.. അമ്മയിന്ന് വീണു. എനിക്ക് വല്ലാത്ത സങ്കടായി.എനിക്ക് അമ്മയും കണ്ണനും മാത്രമേ ഈ ലോകത്ത് കൂട്ടുള്ളു.... അതറിയാലോ...
എന്നത്തെപ്പോലെ ഇത്തവണയും വയ്യാത്ത അമ്മയോട് ഞാൻ ചോദിച്ചു
ഓണമുണ്ടോന്ന്..."
എന്നത്തെപ്പോലെ ഇത്തവണയും വയ്യാത്ത അമ്മയോട് ഞാൻ ചോദിച്ചു
ഓണമുണ്ടോന്ന്..."
അവനൊന്ന് നിർത്തി.കൂടെയുണ്ടായിരുന്ന കാറ്റ് അവന്റെ വിഷമം കണ്ട് അവനെയൊന്നു തഴുകി..
"അല്ലേലും എനിക്കറിയാം ഇത്തവണയും അമ്മക്കും എനിക്കും ഓണമില്ലാന്ന്..
കഴിഞ്ഞ ഓണത്തിന് അപ്പുവും അമ്മുവും കിച്ചുവും പുത്തനുടുപ്പിട്ട് എന്നെ കൊതിപ്പിച്ചു.അവരുടെ കൂടെ ഇത്തവണയും എന്നെ കളിക്കാൻ കൂട്ടൂല്ലാ ഈ ഓണത്തിനും ഈ കീറിയ ഉടുപ്പ് മാത്രമല്ലെ എനിക്കൊള്ളു. അവർക്ക് നാണക്കേടാണെന്ന്. എനിക്കതിൽ സങ്കടമില്ലാ കണ്ണാ.. പക്ഷേ ഞാൻ വെറുതെ അമ്മയെ സങ്കടപ്പെടുത്തി.. "
കഴിഞ്ഞ ഓണത്തിന് അപ്പുവും അമ്മുവും കിച്ചുവും പുത്തനുടുപ്പിട്ട് എന്നെ കൊതിപ്പിച്ചു.അവരുടെ കൂടെ ഇത്തവണയും എന്നെ കളിക്കാൻ കൂട്ടൂല്ലാ ഈ ഓണത്തിനും ഈ കീറിയ ഉടുപ്പ് മാത്രമല്ലെ എനിക്കൊള്ളു. അവർക്ക് നാണക്കേടാണെന്ന്. എനിക്കതിൽ സങ്കടമില്ലാ കണ്ണാ.. പക്ഷേ ഞാൻ വെറുതെ അമ്മയെ സങ്കടപ്പെടുത്തി.. "
അവന്റെ മിഴികൾ നിറഞ്ഞു..
മുറ്റത്ത് കരിയിലനക്കം കണ്ടപ്പോൾ അവൻ മുൻവശത്തേക്ക് ചെന്നു. അപരിചിതനായൊരാൾ മുറ്റത്ത് നിൽക്കുന്നു. കറുത്ത നിറമായിരുന്നെങ്കിലും അയാളുടെ ചിരി കാണാൻ നല്ല അഴകുള്ളതായി അവന് തോന്നി.
"കുടിക്കാൻ ഇത്തിരി വെള്ളം വേണമായിരുന്നു.. "
ശാന്തമായ സ്വരത്തിൽ അയാൾ ചോദിക്കുമ്പോഴെക്കും സീതയും പുറത്തേക്കു വന്നു..
"കയറിയിരിക്കു വെള്ളമെടുക്കാം..."
അയാൾ അകത്തു കയറിയിരുന്നതിനു ശേഷം അവനെ അരികിലേക്ക് മാടി വിളിച്ചപ്പോൾ ചെറിയൊരു നീരസത്തോടെ അയാൾകരികിലേക്ക് ഉണ്ണി ചെന്നു..
അവന്റെ മുടിയിഴകളിൽ തലോടികൊണ്ട് പറഞ്ഞു..
അവന്റെ മുടിയിഴകളിൽ തലോടികൊണ്ട് പറഞ്ഞു..
"നി മിടുക്കനാണല്ലോ?"
അപ്പോഴെക്കും നടു ചളുങ്ങിയ ഒരു കപ്പിൽ വെള്ളവുമായ് സീത വന്നു. വല്ലാത്ത പരവേശത്തോടെ അയാൾ ആ കപ്പിലെ വെള്ളം മുഴുവൻ കുടിച്ചു.അതിനു ശേഷം പറഞ്ഞു..
"ഞാനിവിടെ എന്റെയൊരു കൂട്ടുകാരനെ കാണാൻ വന്നതാണ്..."
സീത കപ്പ് തിരികെ വാങ്ങുമ്പോൾ ചോദിച്ചു..
"എന്താണ് പേര്.?"
നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞു..
"മുഹമ്മദ്.."
അതു കേട്ടപ്പോൾ സീതക്ക് അൽഭുതം തോന്നി കാരണം അയാളുടെ കഴുത്തിൽ അവളൊരു വലിയ കുരിശുമാല കണ്ടു..
അവൾ കഴുത്തിലേ മാലയിലേക്കു നോക്കുന്നതു കണ്ടപ്പോഴും അയാൾ ചിരിക്കുക തന്നെയായിരുന്നു.. അതിനുശേഷം അയാൾ പോക്കറ്റിൽ നിന്നും കുറച്ചു മിട്ടായി അവന് നേരെ നീട്ടി.
അവനത് വാങ്ങി കൊണ്ട് അയാൾക്കൊരു ചിരി തിരികെ സമ്മാനിച്ചു..
അവൾ കഴുത്തിലേ മാലയിലേക്കു നോക്കുന്നതു കണ്ടപ്പോഴും അയാൾ ചിരിക്കുക തന്നെയായിരുന്നു.. അതിനുശേഷം അയാൾ പോക്കറ്റിൽ നിന്നും കുറച്ചു മിട്ടായി അവന് നേരെ നീട്ടി.
അവനത് വാങ്ങി കൊണ്ട് അയാൾക്കൊരു ചിരി തിരികെ സമ്മാനിച്ചു..
"ഞാനിതിൽ കുറച്ച് കണ്ണന് കൊടുത്തിട്ടു വരാം.. എനിക്ക് എന്ത് കിട്ടിയാലും അതിലൊരു പങ്ക് കണ്ണനുള്ളതാണ്.. "
അവൻ കണ്ണനരികിൽ ചെന്നപ്പോൾ അവിടെ അവന്റെ പ്രിയപ്പെട്ട കണ്ണന്റെ പ്രതിമ കാണുന്നില്ല. അവിടെയല്ലാം പരതി നോക്കിയെങ്കിലും കണ്ണനെ കാണാൻ കഴിഞ്ഞില്ല. ഉണ്ണിയുടെ മുഖത്ത് സങ്കടം നിറഞ്ഞു.അവൻ തിരികെ വെപ്രാളത്തോടെ വീടിനകത്തേക്ക് ഓടി ചെന്നു..
"അമ്മേ എന്റെ കണ്ണനെ കാണുന്നില്ല..."
കഴുത്തിൽ കുരിശു മാലയിട്ട മുഹമ്മദ് മുടന്തി മുടന്തി മുറ്റം കടന്നു പോകുന്നതും നോക്കി നിൽക്കുകയായിരുന്നുവപ്പോൾ സീത.
അവളെ കുലുക്കി വിളിച്ചു കൊണ്ട് ഉണ്ണി വീണ്ടും പറഞ്ഞു.
അവളെ കുലുക്കി വിളിച്ചു കൊണ്ട് ഉണ്ണി വീണ്ടും പറഞ്ഞു.
"അമ്മേ എന്റെ കണ്ണനെ കാണുന്നില്ലാ..."
"അവിടെയുണ്ടാകും മോനേ "
അതും പറഞ്ഞ് സീത അകത്തേക്ക് നടന്നപ്പോഴാണ് ഉണ്ണിയത് കണ്ടത്.അമ്മയുടെ മുടന്ത് മാറിയിരിക്കുന്നു. സീത അകത്തേക്ക് കയറിയതും കണ്ണുകൾ വിടർന്നുപ്പോയി. അടുക്കള നിറയെ പച്ചക്കറിയും പലചരക്കു സാധനങ്ങളും. മാത്രവുമല്ല പുതിയ ഉടുപ്പുകൾ നിറഞ്ഞൊരു കവറും..
പിറകെ വന്ന അവൻ പറഞ്ഞു.
"അമ്മേ അമ്മയുടെ കാലുകൾ."
കാലുകളിലേക്ക് നോക്കിയ സീത അൽഭുതപ്പെട്ടു. തന്റെ കാലുകൾ ശരിയായിരിക്കുന്നു..
"മോനേ "എന്നൊരു വിളിയോടെ സീത പിറകുവശത്തേക്ക് ഓടി ഉണ്ണിയുണ്ടാക്കിയ കണ്ണന്റെ കുടിലിനു മുന്നിൽ ചെന്നു. കൂടെ ഉണ്ണിയും.
"എന്റെ കൃഷ്ണാ "
എന്ന വിളിയോടെ അമ്മ അവനെ ചേർത്തു പിടിച്ചു തൊഴുകുമ്പോൾ അവൻ കണ്ടു. കുറച്ചു മുമ്പ് കാണാതെപ്പോയ അവന്റെ കണ്ണൻ അതാ അവിടെയിരിക്കുന്നു...
BY Shafeek
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക