" മമ്മാ...... എന്റെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു,നമ്മുടെ തൊട്ടടുത്ത് താമസിക്കുന്ന ബിനോയുമായി.
ഈ ബന്ധത്തിനൊരിക്കലും മമ്മയും പപ്പയും സമ്മതിക്കില്ല എന്നറിയാം.പിന്നെ ബിനോയുടെ വീട്ടുകാർ അവന് ആലോചനകൾ നടത്തുന്ന സമയമായതു കൊണ്ടും ഞങ്ങൾ കൂട്ടുകാരുടെ സഹായത്തോടെ രജിസ്റ്റർ മാര്യേജ് ചെയ്തു.
മമ്മാ... രജിസ്റ്റർ കഴിഞ്ഞിട്ടും ഞങ്ങളിതു വരെ വേറെ ഒരു ബന്ധവും ഉണ്ടായിട്ടില്ല.ഞാൻ നമ്മുടെ വീട്ടിലും ബിനോയ് അവന്റെ വീട്ടിലും.
മമ്മയും പപ്പയും ഞങ്ങളുടെ കല്യാണം നടത്തിത്തരണം.എന്നിട്ടേ ഞാൻ അവന്റെ വീട്ടിലേക്കു പോകു..."
സൗദി അറേബിയയിൽ ജോലി ചെയ്യുന്ന മമ്മക്ക് എൽസ അയച്ചിരുന്ന കത്തിന്റെ ചില വരികളാണിവ. എൽസയുടെ ചെറുപ്പം തൊട്ടേ മമ്മയും പപ്പയും ഗൾഫിലാണ്.എൽസ തറവാട്ടിൽ പപ്പയുടെ പാരന്റ്സിന്റെ കൂടെയായിരുന്നു താമസം.
അയച്ച കത്തിന് റിപ്ലൈ ഒന്നും കിട്ടിയില്ല.പക്ഷെ,ഏതാനും ദിവസങ്ങൾക്കു ശേഷം മമ്മയുടെ അനിയത്തി വീട്ടിലേക്കു വന്നു എൽസയെ കൊണ്ടുപോയി.
അവരുടെ വീട്ടിൽ എത്തിയപ്പോഴാണ് എൽസയ്ക്ക് മനസ്സിലായത് ഞാൻ ശരിക്കും തടങ്കലിലായിരിക്കുകയാണെന്ന്.പുറത്തേക്കിറങ്ങാനോ ഫോൺ കാൾ ചെയ്യാനോ സമ്മതിക്കുന്നില്ല. മമ്മയും പപ്പയും ഇടയ്ക്കിടയ്ക്ക് വിളിച്ചു ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന പോലെ എൽസയ്ക്ക് തോന്നി.തന്നെ വിദേശത്തേക്ക് അയക്കണോ ഹോസ്റ്റലിൽ നിറുത്തണോ എന്നൊക്കെ പ്ലാൻ ചെയ്തിരുന്നു.
ഒരിക്കൽ പപ്പ എൽസയോട് ഫോണിൽ സംസാരത്തിനിടെ കുറെ കാര്യങ്ങൾ പറഞ്ഞു:
"മോളെ , ഒരുപാട് പ്രതീക്ഷകളോടെയാണ് നിന്നെ ഞങ്ങൾ വളർത്തിയത്. ഞങ്ങൾക്ക് നിന്നെക്കുറിച്ചു കുറെ സ്വപ്നങ്ങളുണ്ട്.നിനക്ക് വേണ്ടിയാണു ഞങ്ങൾ ഇവിടെ സൗദിയിൽ നിൽക്കുന്നത്.
നമ്മുടേം ബിനോയുടെയും കുടുംബം ഒത്തുപോകില്ലെന്നു മാത്രമല്ല, സംസകാരമില്ലാത്തവരാണവർ എന്തിനു നല്ലൊരു ജോലിയോ ,വിദ്യാഭ്യാസമോ ഇല്ലാത്തവർ. എനിക്കും മമ്മയ്ക്കും ഒട്ടും ഇഷ്ടമില്ലാത്ത ബന്ധമാണിത്.
ഞങ്ങളെ കണ്ണീരിൽ മുക്കി അവന്റെ കൂടെ ജീവിക്കാനാകുമോ നിനക്ക് ? "
ഞങ്ങളെ കണ്ണീരിൽ മുക്കി അവന്റെ കൂടെ ജീവിക്കാനാകുമോ നിനക്ക് ? "
"പപ്പാ......
പപ്പക്ക് പപ്പയുടെ മോൾ സന്തോഷവതിയായിരിക്കാൻ ആഗ്രഹമില്ലേ ?"
പപ്പക്ക് പപ്പയുടെ മോൾ സന്തോഷവതിയായിരിക്കാൻ ആഗ്രഹമില്ലേ ?"
" മോളേ, തീപ്പെട്ടി കമ്പനിയിൽ പണിയെടുക്കുന്ന അവനു നിന്നെ സന്തോഷിപ്പിക്കാനൊന്നുമാവില്ല.നിനക്ക് ജീവിതം എന്താന്ന് മനസ്സിലാവുന്നേ ഉള്ളൂ.തീരുമാനങ്ങൾ എടുക്കാനുള്ള പക്വത ആയിട്ടില്ല.
നീയിപ്പോൾ പഠിക്കുന്ന കുട്ടിയാണ്. പരീക്ഷയ്ക്കൊക്കെ ഡിസ്റ്റിംക്ഷൻ വാങ്ങുന്ന നിനക്ക് നല്ല നിലയിലെത്താനും അന്തസുള്ള ജോലി നേടാനും കഴിയും .
ഈ പ്രേമം കൊണ്ട് നടന്നാൽ ജീവിതം നശിക്കുകയെ ഉള്ളൂ.
ഈ പ്രേമം കൊണ്ട് നടന്നാൽ ജീവിതം നശിക്കുകയെ ഉള്ളൂ.
ആരും അറിയാതെ ഇത് സെറ്റിൽ ചെയ്യാം നമുക്ക്.അവന് എത്ര കാശ് വേണമെങ്കിലും ഞാൻ കൊടുക്കാം.എനിക്കെന്റെ മോളേ വേണം".
"പപ്പാ , ബിനോയ് സ്നേഹമുള്ളവനാ....
പാവപ്പെട്ടവരാണെങ്കിലും അവന്റെ അമ്മയെയും പെങ്ങളെയുമൊക്കെ എത്ര സ്നേഹത്തോടെയും കരുതലോടെയും ആണ് നോക്കുന്നത്.
എനിക്കുറപ്പുണ്ട് ബിനോയ് എന്നെയും പൊന്നു പോലെ നോക്കുമെന്ന്".
27 വർഷം മുമ്പ് അച്ഛനോട് പറഞ്ഞ വാക്കുകൾ ഇന്നും ഡയറിത്താളുകൾ മറിക്കുമ്പോൾ എൽസയുടെ ചെവിയിൽ മുഴങ്ങുന്നുണ്ട്.
എത്ര നിസാരമായാണ് അന്ന് പപ്പയെ തള്ളിപ്പറഞ്ഞത്.
എൽസയെ കാണാതായ ബിനോയ് പലരോടും അന്വേഷിച്ചു എൽസയെ പിടിച്ചു വെച്ച അമ്മായിയുടെ വീട് കണ്ടെത്തി.അവിടേക്ക് ചെന്ന് അവൻ പറഞ്ഞു.
"എനിക്ക് എൽസയെ വേണം.അവളെ കൊണ്ട് പോകാനാണ് ഞാൻ വന്നിരിക്കുന്നത്. എനിക്ക് പണ്ടവും പണവും വേണ്ട.എൽസയെ മാത്രം തന്നാൽ മതി".
ബിനോയുടെ വാക്കുകളിൽ യാതാർത്ഥ സ്നേഹമാണുള്ളതെന്നു തോന്നിയ പപ്പ,എൽസയുടെ ആഗ്രഹം പോലെ അവളുടെയും ബിനോയുടെയും കല്യാണം നടത്തിക്കൊടുത്തു.
പക്ഷെ,കല്യാണത്തിന് ശേഷം ബിനോയുടെ മുഖം മാറി.അവൻ സ്ത്രീധനം ചോദിയ്ക്കാൻ തുടങ്ങി.ഓരോ ആവശ്യങ്ങൾ പറഞ്ഞു എൽസയെ ബുദ്ധിമുട്ടിക്കാനും തുടങ്ങി.
പത്താം ക്ലാസ്സിലും പ്രീ ഡിഗ്രിക്കും ഉയർന്ന മാർക്ക് വാങ്ങിയ എൽസയ്ക്ക് ഡിഗ്രി മുഴുവനാക്കാനായില്ല.അതിനു മുമ്പേ അവളൊരു കുഞ്ഞിനെ പ്രസവിച്ചു.
"എനിക്കുറപ്പുണ്ട് ബിനോയ് എന്നെയും പൊന്നു പോലെ നോക്കുമെന്നു".
ആ വാക്കുകൾ ഓർക്കുമ്പോൾ എൽസയ്ക്കിന്ന് സങ്കടവും ദേഷ്യവും ആണ് വരുന്നത്.
ശരിയാണ് ബിനോയ് പൊന്നു പോലെ നോക്കിയിരുന്നു .പക്ഷെ,അമ്മയെയും പെങ്ങളെയും മാത്രം.
അവർ പറയുന്നതേ കേൾക്കൂ , എൽസയുടെ വാക്കുകൾക്കോ സ്നേഹത്തിനോ വില നൽകില്ല.
കൂട്ടുകാരുമൊത്ത് മദ്യപാനം ശീലമാക്കിയ ബിനോയ് അത്യാവശ്യം കടങ്ങളൊക്കെ സമ്പാദിച്ചിരുന്നു.കടങ്ങൾ പേറി നാട്ടിൽ നിന്നിട്ട് കാര്യമില്ലായെന്നു തോന്നിയിട്ടാവാം ഗൾഫിലേക്ക് പോകാൻ ബിനോയ് തീരുമാനിച്ചു.
എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി എൽസയുടെ പപ്പ , കുറച്ചു സ്ഥലം എൽസയുടെ പേരിലാക്കി.അത് വിറ്റിട്ടാണ് ബിനോയ് തന്റെ കടങ്ങളൊക്കെ വീട്ടി മസ്ക്കറ്റിലോട്ട് പോയത്.
അവിടെ സഹോദരനുമായി ഒരു കൂട്ട് കച്ചവടം തുടങ്ങിയെങ്കിലും അധിക കാലം പോയില്ല. കച്ചവടം പൊളിഞ്ഞു എന്ന് മാത്രമല്ല മുടക്കിയ കാശ് പോലും കിട്ടിയില്ല .
പിന്നീട് റാസൽകൈമയിലേക്ക് പോയി. ബിനോയ്ക്ക്
അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.കൂട്ടുകാരെ സന്തോഷിപ്പിക്കാനും അവരുമായി ചെലവഴിക്കാനും ബിനോയ് എന്നും മുന്നിലായിരുന്നു. അവിടെ ബിനോയുടെ സഹോദരനുമൊത്ത് ഒരു ഹോട്ടൽ തുടങ്ങി.നല്ല കച്ചവടവും ലാഭവും ഉണ്ടായിരുന്നു.
അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.കൂട്ടുകാരെ സന്തോഷിപ്പിക്കാനും അവരുമായി ചെലവഴിക്കാനും ബിനോയ് എന്നും മുന്നിലായിരുന്നു. അവിടെ ബിനോയുടെ സഹോദരനുമൊത്ത് ഒരു ഹോട്ടൽ തുടങ്ങി.നല്ല കച്ചവടവും ലാഭവും ഉണ്ടായിരുന്നു.
പാവപെട്ട വീട്ടിൽ ജനിച്ച ബിനോയ്ക്ക് പൈസ കൈയിൽ കിട്ടാൻ തുടങ്ങിയപ്പോൾ സ്വയം മറന്നു ആർമാദിക്കുകയായിരുന്നു.എങ്ങനെയൊക്കെ ചെലവഴിക്കണമെന്നറിയാതെ ഒരു നിയന്ത്രണവുമില്ലാതെ മദ്യപിച്ചും കൂട്ടുകാരുമായി കറങ്ങിയും ദിവസങ്ങൾ കഴിച്ചു കൂട്ടി.
ഇതിന്റെയൊക്കെ ഇടയിൽ എൽസ രണ്ടു മക്കളെ കൂടി പ്രസവിച്ചു.
ഇതിന്റെയൊക്കെ ഇടയിൽ എൽസ രണ്ടു മക്കളെ കൂടി പ്രസവിച്ചു.
വർഷങ്ങൾ കഴിഞ്ഞു മക്കളൊക്കെ വലുതായി.പക്ഷെ,
മൂന്നു മക്കളുടെ അപ്പനാണെന്ന ബോധം പൈസ ധൂർത്തടിക്കുമ്പോൾ ഉണ്ടായിരുന്നില്ല ബിനോയ്ക്ക് .
മൂന്നു മക്കളുടെ അപ്പനാണെന്ന ബോധം പൈസ ധൂർത്തടിക്കുമ്പോൾ ഉണ്ടായിരുന്നില്ല ബിനോയ്ക്ക് .
ഫ്രണ്ട്സിനൊക്കെ ലക്ഷങ്ങൾ കടമായി യാതൊരു സെക്യൂരിറ്റിയും ഇല്ലാതെ വിശ്വാസത്തിന്റെ പുറത്തിൽ കൊടുത്തപ്പോൾ എൽസയ്ക്ക് പേടിയായി.
എൽസ ശാസിക്കാനും ഉപദേശിക്കാനും തുടങ്ങി. ദിവസേന മദ്യപിച്ചു വരുന്ന ബിനോയ് എൽസയുടെ വാക്കുകൾ കേട്ടില്ലെന്നു മാത്രമല്ല തലമുടി പിടിച്ചു വലിക്കുകയും ദേഹോപദ്രവം ചെയ്യുകയും ഒക്കെയായിരുന്നു.
ഒടുവിൽ ബിനോയ് അസുഖങ്ങൾക്ക് അടിമപ്പെട്ടു. കരൾ മുക്കാൽ ഭാഗവും കേടു വന്നു കിടപ്പിലായി.ചികിത്സയ്ക്കും മറ്റുമായി പിന്നെയും ഒരുപാട് ക്യാഷ് ,കടം കൊടുത്തവർ ആരും തിരിച്ചു തന്നില്ല ,കൂട്ടുകാർ വരാതെയുമായി.
നാട്ടിലുണ്ടാക്കിയ വീട് പണയത്തിലുമായി.ചെലവിനും ചികിത്സയ്ക്കും മക്കളുടെ വിദ്യഭ്യാസത്തിനും വീട് തിരിച്ചു പിടിക്കാനും എല്ലാത്തിനും വേണ്ടി ബിനോയിയെയും മക്കളെയും വീട്ടിലാക്കി എൽസ ദുബൈയിലേക്ക് പുറപ്പെട്ടു.
ചില കസിൻസുകളുടെ സഹായത്തോടെ ദുബൈയിൽ എൽസ ഒരു 'ഡേ കെയർ' ആരംഭിച്ചു.ആഴ്ചയിൽ നാലു ദിവസം ഡേ കെയറിലും മൂന്നു ദിവസം ബ്യൂട്ടിപാർലെറിലും ജോലി ചെയ്തു സമ്പാദിക്കാൻ തുടങ്ങി.ബിനോയുടെ ചികിത്സയ്ക്കും ബാങ്കിൽ പൈസയും പലിശയും അടക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും മാസം മാസം എൽസ നാട്ടിലേക്കു പൈസ അയച്ചുകൊണ്ടിരുന്നു.
*********************************
നിന്നെ കാണുമ്പോൾ എന്റെ കണ്ണുകൾ
ഉടയ്ക്കുന്നതെന്തിനാണ്
നീയടുത്തേക്ക് വരുമ്പോൾ എന്റെ ചുണ്ടുകൾ
വിറയ്ക്കുന്നതെന്തിനാണ്
നിന്നെ ഓർക്കുമ്പോൾ
എന്റെ മനമുരുകുന്നതെന്തിനാണ്
നിന്നെ കണ്ടില്ലെങ്കിൽ
എന്റെ നെഞ്ചു പിടയ്ക്കുന്നതെന്തിനാണ്
നീ......... നീ മാത്രം
മനസ്സിൽ നിറയുന്നതെന്തിനാണ്.
ഉടയ്ക്കുന്നതെന്തിനാണ്
നീയടുത്തേക്ക് വരുമ്പോൾ എന്റെ ചുണ്ടുകൾ
വിറയ്ക്കുന്നതെന്തിനാണ്
നിന്നെ ഓർക്കുമ്പോൾ
എന്റെ മനമുരുകുന്നതെന്തിനാണ്
നിന്നെ കണ്ടില്ലെങ്കിൽ
എന്റെ നെഞ്ചു പിടയ്ക്കുന്നതെന്തിനാണ്
നീ......... നീ മാത്രം
മനസ്സിൽ നിറയുന്നതെന്തിനാണ്.
ഒരിക്കൽ ഞാൻ വരും നിന്റെ വീട്ടിലേക്കു
അന്ന് നീയെനിക്കു ഉത്തരം തരിക.
----- ജോയ് -----
അന്ന് നീയെനിക്കു ഉത്തരം തരിക.
----- ജോയ് -----
എൽസയുടെ ജീവിതത്തിൽ കിട്ടിയ ആദ്യത്തെ പ്രേമലേഖനമാണിത് .
'ജോയ് ' , എൽസ ട്യൂഷൻ ക്ലാസ്സിലേക്ക് പോകുന്ന വഴി ബസിൽ അവനുമുണ്ടാകും. എൽസ ഇരിക്കുന്ന സീറ്റിനരികെ വന്നു അവളെത്തന്നെ നോക്കി നിൽക്കും .ഇവന്റെ പെരുമാറ്റം ഒട്ടും ഇഷ്ടമില്ലാത്തത് കൊണ്ടും മനസ്സ് നിറയെ ബിനോയ് ആയതു കൊണ്ടും അവൾ അവനെ മൈൻഡ് ചെയ്യാറില്ല.
ഒരിക്കൽ ദേഷ്യം വന്ന എൽസ അവന്റെ കാലിൽ കൊടുത്തു ഒരൊറ്റ ചവിട്ട്. അന്ന് വീട് വരെ അവൻ എൽസയുടെ പുറകെ വന്നു. വീട്ടിലെത്തി നോക്കിയപ്പോൾ ബാഗിൽ കിടക്കുന്നു അവന്റെ പ്രേമലേഖനം.അതോടെ എൽസ ട്യൂഷൻ നിറുത്തി.
പക്ഷെ,ജോയ് അവളെ വിട്ടില്ല.വീട്ടിലേക്കു പെണ്ണ് കാണാൻ വരുന്നുണ്ടെന്നവൻ പപ്പയ്ക്ക് വിളിച്ചു പറഞ്ഞു.
അവൻ വരുന്നുണ്ടെന്നു മനസ്സിലാക്കിയ എൽസ ,ജോയ് വീട്ടിലേക്കു കയറുന്ന വഴിയിൽ ഒന്നാന്തരം 'ചതിക്കുഴി' ഉണ്ടാക്കി.അവനും കൂട്ടുകാരും കുഴിയിൽ വീണെങ്കിലും എൽസയെ ഒരുപാട് ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യമാണെന്നും പപ്പയെ അറിയിച്ചു.
'എൽസ പഠിക്കുകയാണ് ' എന്നുപറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും 'എത്ര വരെ വേണമെങ്കിലും പഠിച്ചോട്ടെ ,ഞാൻ കാത്തിരിക്കാൻ തയ്യാറാണ് ' എന്നായിരുന്നു ജോയുടെ മറുപടി.
ജോയ് എത്രത്തോളം അടുക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം അവനോടു വെറുപ്പും ബിനോയിയോട് സ്നേഹവും കൂടുകയായിരുന്നു എൽസയ്ക്ക്. എൽസയുടെ വാശിയിൽ പപ്പ തോറ്റുപ്പോയി മനസ്സില്ലാമനസ്സോടെ ആയിരുന്നു അവളെ ബിനോയ്ക്ക് കെട്ടിച്ചു കൊടുത്തത്.
തനിക്കു ഒരുപാട് ഇഷ്ടവും കൗതുകം തോന്നിയവരെയാണോ അതോ തനിക്കു വേണ്ടി എത്രകാലവും കാത്തിരിക്കാനും പ്രാണൻ വരെ കൊടുക്കാനും തയ്യാറായ തന്നെ മാത്രം സ്നേഹിക്കുന്ന വ്യക്തിയെയാണോ നാം കല്യാണം കഴിക്കേണ്ടത്? ഇവിടെ എൽസ എടുത്ത തീരുമാനം തെറ്റായെന്ന് പിന്നീടവൾക്ക് തോന്നിയോ? ഒരുപാട് ചോദ്യങ്ങൾ മനസ്സിലൂടെ ഒഴുകുന്നു ഇത്രയും എഴുതിയപ്പോൾ.
ഞാൻ മുഖപുസ്തകം തുറന്നു എൽസയുടെ പച്ചലൈറ്റ് കത്തുന്നുണ്ട് .
" ഹായ് എൽസ ചേച്ചി "
"ഹായ് സച്ചു...എന്റെ കഥ പൂർത്തിയാക്കിയോ ?"
" ചേച്ചി എനിക്കൊരൊറ്റ ചോദ്യം ചോദിക്കാനുണ്ട്".
" ചോദിച്ചോളൂ മോളേ... "
"ചേച്ചിക്ക് ഇപ്പോൾ തോന്നുന്നുണ്ടോ 'ജോയിയെ' കെട്ടിയാൽ മതിയായിരുന്നുവെന്നു,സത്യം മാത്രം പറയണം ചേച്ചി ?"
കുറച്ചു നേരം റിപ്ലൈ കണ്ടില്ല .ചോദിച്ചത് കുഴപ്പമായോ ഈശ്വരാ ...
" യെസ് , ജോയ് ആയിരുന്നുവെങ്കിൽ എനിക്കിങ്ങനെയൊന്നും വരില്ലായിരുന്നുവെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. ജോയുടെ സ്നേഹം മനസ്സിലാക്കാതെ പോയി ഞാൻ.
ബിനോയ് മദ്യപിച്ചു എന്നെ ഉപദ്രവിക്കുന്നത് കണ്ട എന്റെ മകൻ പോലും പലതവണ ചോദിച്ചിട്ടുണ്ട് അമ്മയ്ക്ക് വേറെയാരെയും പ്രമിക്കാൻ കിട്ടിയില്ലേ എന്ന് ".
" ചേച്ചി , ജോയ് ഇപ്പോഴെവിടെയാണ് ?"
" ജോയ് എവിടെയാണെന്നറിയില്ല.എന്റെ കല്യാണത്തിന് ശേഷം അവൻ മാനസിക നിലതെറ്റി അവനും കുടുംബവും നാടു വിടുകയായിരുന്നു.
ഒരിക്കൽ കൂടി എനിക്കവനെ കാണാൻ കഴിഞ്ഞെങ്കിൽ ,മുഖപുസ്തകത്തിലൂടെ തിരയാറുണ്ട് .എനിക്കവനോട് 'മാപ്പ് ' ചോദിയ്ക്കാൻ .അവന്റെ സ്നേഹത്തെ തള്ളിക്കളഞ്ഞു ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്,വിഷമിപ്പിച്ചിട്ടുണ്ട്.
അതിനുള്ള ശിക്ഷയാവും ഞാനിപ്പോൾ അനുഭവിക്കുന്നത്.
അതിനുള്ള ശിക്ഷയാവും ഞാനിപ്പോൾ അനുഭവിക്കുന്നത്.
എനിക്ക് പരാതികളൊന്നുമില്ല സച്ചു,ഒരുപാട് കടങ്ങളുണ്ട്.അത് വീട്ടാനും മക്കളെ ഒരു നല്ല നിലയിലെത്തിക്കാനുമാണ് ഞാനിപ്പോൾ ജീവിക്കുന്നത് തന്നെ.
മുഖപുസ്തകത്തിൽ ഗുഡ് മോർണിംഗ് ,ഗുഡ് നൈറ്റ് പോലെയുള്ള പോസ്റ്റുകൾ ഇട്ടു കൂട്ടുകാരെയൊക്കെ ടാഗ് ചെയ്യുന്നതും മെൻഷൻ ചെയ്തു വോളിലേക്ക് വരുത്തി ഓരോ കോപ്രായങ്ങൾ കാട്ടുന്നതും എന്റെ ഭൂതകാല ഓർമകളിൽ നിന്നൂരിപ്പോരാൻ വേണ്ടി കൂടിയാണ് സച്ചു ..."
എൽസ ചേച്ചിയുടെ വാക്കുകൾ വോയിസ് ക്ലിപ്പിലൂടെ കേട്ടപ്പോൾ ഒരുപാട് ബഹുമാനവും സ്നേഹവും തോന്നി.
മുഖപുസ്തകത്തിൽ അപ്രധാന പോസ്ററുകൾ ഇടുന്ന വെറുമൊരു 'പൊട്ടിപ്പെണ്ണല്ല', മറിച്ചു മക്കളിൽ മാത്രം പ്രതീക്ഷ അർപ്പിച്ചു ബാഹ്യ പ്രലോഭനങ്ങളിലൊന്നും വീഴാതെ ഭർത്താവ് സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന, രണ്ടു വർഷത്തിൽ മാത്രം വിരുന്നുകാരിയെപ്പോലെ പോകാറുള്ള വീട് പണയത്തിൽ നിന്നും തിരിച്ചു പിടിക്കാൻ കഷ്ടപ്പെടുന്ന ഏകാന്ത പ്രവാസജീവിതവും നയിച്ചു ഒറ്റയ്ക്ക് പോരാടുന്ന ഒരു "ധീരവനിത" ആയിട്ടാണ് എനിക്കിപ്പോൾ തോന്നുന്നത്.
" സച്ചു പോയോ ?"
"ഇല്ല ചേച്ചി " ചിന്തകളിൽ നിന്നുണർന്ന ഞാൻ പറഞ്ഞു.
"സച്ചു ,അടുത്ത മാസം നാട്ടിലേക്കു പോവുകയാണ്,ലീവ് ശരിയായിട്ടുണ്ട്.മൂത്ത മകന് ഒരു വിസ ശരിയാക്കി ഇങ്ങോട്ട് കൊണ്ട് വരണം.മകളെ എം.ബി.എ ക്കു അഡ്മിഷൻ നോക്കണം .അവൾ പഠിക്കാൻ മിടുക്കിയാണ് സച്ചു".
" ചേച്ചി എല്ലാം ശരിയാവും.ഇനി മുതൽ ഞാനും ഉണ്ടാകും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാൻ".
" സച്ചു , മുഖപുസ്തകത്തിലെ കൂട്ടുകാരിൽ എന്റെ ജീവിത കഥകൾ അറിയുന്ന അപൂർവ വ്യക്തികളിൽ ഒരാളാണ് നീ
നിന്നെയെനിക്കു ഒരുപാട് ഇഷ്ടായി".
" ഭർത്താവിന്റെ അടുക്കൽ നിന്ന് വേണ്ടത്ര കെയറും സ്നേഹവും കിട്ടാതെ അവർ കിടപ്പിലായിട്ടും ഒരു വെറുപ്പും പ്രകടിപ്പിക്കാതെ മനസ്സ് മുഴുവനും സ്നേഹവും പ്രത്യാശയും നിറച്ചു കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ചേച്ചിയെ എനിക്കും ഒരുപാട് ഇഷ്ടാണ് ".
എൽസയുമായി ഒരുപാട് നേരം സംസാരിച്ചു അവരുടെ പച്ചലൈറ്റ് ഓഫാകുന്നത് വരെ മുഖപുസ്തകത്തിൽ ഞാനിരുന്നു.
പപ്പയെയും തന്റെ കുടുംബങ്ങളെയും എല്ലാം ധിക്കരിച്ചു ബിനോയിനെ സ്വന്തമാക്കിയപ്പോൾ എൽസ ഓർത്തില്ല ജീവിതം സമ്മാനിക്കുന്നത് കയ്പ്പും ചവർപ്പുമൊക്കെയാണെന്നു.എല്ലാ പ്രശ്നങ്ങളും ഒറ്റയ്ക്ക് പോരാടേണ്ടി വന്ന കഴിഞ്ഞ ദിനങ്ങളൊന്നും തിരിച്ചു കിട്ടില്ലെന്ന അറിവോടെ തളർച്ചയിലൂടെ തോറ്റു കൊടുക്കാൻ തയ്യാറല്ല എന്ന് കാണിച്ചുകൊണ്ട് എൽസ ഇന്നും പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്നു.
സാജിത മുഹമ്മദ്
( പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ,മുഖപുസ്തകത്തിൽ നിന്ന് കിട്ടിയ ചേച്ചിയുടെ ജീവിതകഥ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക