
ഋതുക്കൾ കത്തുന്ന
നിൻകൺമുനകളിൽ നിന്നും
അഗ്നി തൊട്ടു പ്രണയമെഴുതാൻ
എന്റെ വിരലുകൾക്ക്
വിശപ്പില്ലായിരുന്നു.
നിൻകൺമുനകളിൽ നിന്നും
അഗ്നി തൊട്ടു പ്രണയമെഴുതാൻ
എന്റെ വിരലുകൾക്ക്
വിശപ്പില്ലായിരുന്നു.
വെന്തുമരിക്കുന്ന സൂര്യനെ
മടിയിലെടുത്താറ്റുന്ന കടൽ
നിന്റെയുള്ളിൽ പതഞ്ഞു കവിഞ്ഞപ്പോളും
ഞാൻ മഴത്തുള്ളിയുടെ ഗോളാകൃതിയിൽ
ഉടഞ്ഞുപോയിരുന്നു.
മടിയിലെടുത്താറ്റുന്ന കടൽ
നിന്റെയുള്ളിൽ പതഞ്ഞു കവിഞ്ഞപ്പോളും
ഞാൻ മഴത്തുള്ളിയുടെ ഗോളാകൃതിയിൽ
ഉടഞ്ഞുപോയിരുന്നു.
നമ്മുടെ പകലന്തികൾ
പുകഞ്ഞുതീർന്നത്
കരളിൽ കൊളുത്തി വെച്ച
ഇരുൾത്തിരികളിലായിരുന്നുവെന്ന്
പറഞ്ഞു തന്നത്
ശ്മശാനത്തു ചിരിച്ചു നിന്ന
പൂക്കളായിരുന്നു.
പുകഞ്ഞുതീർന്നത്
കരളിൽ കൊളുത്തി വെച്ച
ഇരുൾത്തിരികളിലായിരുന്നുവെന്ന്
പറഞ്ഞു തന്നത്
ശ്മശാനത്തു ചിരിച്ചു നിന്ന
പൂക്കളായിരുന്നു.
By: Devamanohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക