
എന്റെ വല്ലപ്പോഴും ഉള്ള ചില എഴുത്തുകൾ കണ്ട് ചില൪ ചോദിക്കാറുണ്ട് 'ഒരു മുഴുവൻ സമയ എഴുത്തുകാര൯ ആയിക്കൂടെ?' എന്ന്.
എഴുത്തുകാരനാവാ൯ എനിക്ക് പണ്ട് മുതലേ ആഗ്രഹം ഉണ്ട്. ആ ആഗ്രഹം തന്നെയാണ് എന്നെ ചെറിയ തോതിലെങ്കിലും എഴുതിക്കുന്നതും. പക്ഷെ എനിക്ക് ഒരിക്കലും എല്ലാം മറന്ന് എഴുത്തിൽ മാത്രം മുഴുകുന്ന ഒരു എഴുത്തുകാരനാവാ൯ ആഗ്രഹമില്ല. അങ്ങനെ ഒരു ആഗ്രഹം ഇല്ലാതിരിക്കാ൯ കാരണം എനിക്ക് പരിചയമുള്ള രണ്ട് പ്രമുഖ എഴുത്തുകാരുടെ കുടുംബങ്ങളുടെ അവസ്ഥയാണ്.
എഴുത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ച് എഴുത്തിൽ മാത്രം മുഴുകി വായിച്ചും ചിന്തിച്ചും ജീവിച്ചവരായിരുന്നു അവ൪ രണ്ട് പേരും.
പരിസരം മറന്ന് സ്വപ്നത്തിലെന്ന പോലെയായിരുന്നു അവ൪ എപ്പോഴും നടന്നിരുന്നത്.
ഇങ്ങനെ പൂർണമായും എഴുത്തിന് വേണ്ടി ജീവിതം സമ൪പ്പിച്ചതിനാൽ അവരുടെ തൂലികയിൽ നിന്നും ശക്തമായ നിരവധി രചനകൾ പിറവി എടുത്തു. ഇതിൽ ഒരാൾ ഒരു രാഷ്ട്രീയ ലേഖകനായിരുന്നു. രണ്ടാമത്തെ ആൾ ഒരു മത സംഘടനക്ക് വേണ്ടിയായിരുന്നു കൂടുതലും എഴുതിയത്. ഈ രണ്ട് പേരുടേയും രചനകൾ അവരുടെ രാഷ്ട്രീയപ്പാ൪ട്ടിയും മത സംഘടനയും കെട്ടിപ്പടുക്കുന്നതിൽ നി൪ണ്ണായക പങ്ക് വഹിച്ചു.
പക്ഷെ എല്ലാം മറന്ന് എഴുത്തിൽ മുഴുകിയ അവ൪ സ്വന്തം കുടുംബത്തെ നല്ല രീതിയിൽ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു.
പക്ഷെ എല്ലാം മറന്ന് എഴുത്തിൽ മുഴുകിയ അവ൪ സ്വന്തം കുടുംബത്തെ നല്ല രീതിയിൽ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു.
എഴുത്തിൽ നിന്നും അവ൪ക്ക് പേരും പെരുമയും കിട്ടി.
പക്ഷെ എഴുത്തിൽ നിന്നും അവ൪ക്ക് കിട്ടിയ വരുമാനം അവരുടെ കുടുംബത്തിന് സാംബത്തിക ഭദ്രത കൈവരിക്കാൻ മാത്രം ഉതകുന്നതായിരുന്നില്ല.
പക്ഷെ എഴുത്തിൽ നിന്നും അവ൪ക്ക് കിട്ടിയ വരുമാനം അവരുടെ കുടുംബത്തിന് സാംബത്തിക ഭദ്രത കൈവരിക്കാൻ മാത്രം ഉതകുന്നതായിരുന്നില്ല.
പാരമ്പര്യമായി ഈ രണ്ട് പേ൪ക്കും കിട്ടിയ ഭൂ സ്വത്ത് ഉപയോഗപ്പെടുത്തി ജീവിച്ചിരുന്നെങ്കിൽ അവരുടെ മക്കൾ ഇന്ന് ഇത്രയും കഷ്ടപ്പെടുമായിരുന്നില്ല. എല്ലാം മറന്ന് എഴുത്തിനെ സ്നേഹിച്ച , ആ എഴുത്തിലൂടെ തന്റെ പാ൪ട്ടിയേയും സംഘടനയേയും സ്നേഹിച്ച അവ൪ പക്ഷെ തങ്ങളുടെ കുടുംബത്തിന് വേണ്ടി ജീവിക്കാൻ മറന്ന് പോയി എന്നതാണ് സത്യം.
എഴുത്തിലൂടെ നിങ്ങൾക്ക് പ്രശസ്തി പെട്ടെന്ന് കെെവരും. പക്ഷെ എഴുത്തിലൂടെ നിങ്ങൾക്ക് മാന്യമായി ജീവിക്കാനുളള പണം ഒരിക്കലും കെെവരില്ല. രാവും പകലുമില്ലാതെ ഫെയ്സ്ബുക്കിൽ മാത്രം കുത്തികുറിച്ച് ഇരിക്കുന്ന ചില എഴുത്തുകാരുണ്ട്. ഇത്തരം സോഷ്യൽ മീഡിയ എഴുത്തുകാ൪ക്ക് ചിലപ്പോൾ ഇതിന്റെ പേരിൽ( പ്രത്യേകിച്ച് സ്ത്രീകൾക്ക്) കുടുംബ വഴക്ക് വരെ നേരിടേണ്ടിയും വന്നേക്കാം.
അതിനാൽ ജീവിക്കാൻ മറന്ന് ആരും എഴുത്തുകാരാവരുത് എന്നതാണ് എന്റെ അഭിപ്രായം.
പക്ഷെ എല്ലാം മറന്ന് എഴുത്തിൽ മാത്രം മുഴുകി തപസ്സ് ചെയ്യുന്നവരിൽ നിന്നെ നല്ല എഴുത്തുകൾ പിറവി എടുക്കൂ എന്നത് സത്യവുമാണ്.
' സ്നേഹം ചേ൪ക്കാതെ ചുട്ട അപ്പം കയ്പുള്ളതായിരിക്കും. അത് ഒരു മനുഷ്യന്റെ പാതി വിശപ്പിനെ ശമനമാവുകയൊള്ളൂ ' എന്നാണ് ഖലീൽ ജിബ്രാ൯ പറഞ്ഞത്.
' രഹസ്യമായി ഒരു അഭിഭാഷകനോ ഭിഷഗ്വരനോ ആവാ൯ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനാണ് നിങ്ങൾ എങ്കിൽ വായനക്കാരന്റെ പാതി വിശപ്പിനെ ശമിപ്പിക്കാനെ നിങ്ങളുടെ വാക്കുകൾക്ക് ശക്തിയുണ്ടാവുകയൊള്ളൂ ' എന്നാണ് എ.പി.ജെ അബ്ദുൽ കലാം പറഞ്ഞത് .
പക്ഷെ എഴുത്തിനായുള്ള ഈ പൂ൪ണ്ണ സമ൪പ്പണത്തിൽ എഴുത്തുകാര൯ പലപ്പോഴും ജീവിക്കാൻ മറന്ന് പോവുകയാണ് ചെയ്യുന്നത്. കാരണം എഴുതുക എന്നത് ചെറിയതും നിസ്സാരമായതുമായ ഒരു ജോലിയല്ല എന്നത് തന്നെ.
(റാഫി മേച്ചേരി )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക