Slider

ഇൻബോക്സ്

0

Image may contain: 1 person, sunglasses and closeup

''ഹായ് ഉണ്ണിയേട്ടാ'
''ഹായ് നസ്‌റിയ'
''സുഖാണോ ഏട്ടന് ?''
''അതേലോ ''
''ഫ്രീയാണോ ഇപ്പോ?''
''അതെ പറയൂ''
''എങ്ങനെ തുടങ്ങണം എന്നറിയില്ല ''
''എന്തായാലും പറയൂ ''
''ഞാൻ നസ്റിയ അല്ല ''
''ഇതാണോ പറയാനുള്ളത് ?''
''അയ്യോ അല്ല ഞാൻ പറയുന്നതൊന്ന് സാവകാശം കേൾക്കാമോ പ്ളീസ്....''
''കേൾക്കാം പറയൂ..''
''ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ഒരവസ്ഥയിലാണു ഞാൻ. ആത്മഹത്യയെകുറിച്ചുപോലും ഞാൻ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു ആരോടെങ്കിലും ഇതൊന്നു പങ്കുവെക്കണം എന്ന് ആഗ്രഹിച്ചപ്പോൾ ഏട്ടൻ്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്. ഏട്ടൻ്റെ എല്ലാ എഴുത്തും ഞാൻ വായിക്കാറുണ്ട് ''
''നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ എൻ്റെ നമ്പർ തരാം വിളിക്കാമോ അല്ലെങ്കിൽ നിങ്ങളുടെ നമ്പർ തരൂ ഞാൻ വിളിക്കാം ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടല്ലേ..?''
''തെറ്റിദ്ധരിക്കരുതേ ഏട്ടാ ഏട്ടനെ നൂറു ശതമാനം വിശ്വാസം ആണ് പക്ഷേ എൻ്റെ യഥാർത്ഥ പേരോ ഫോൺ നമ്പറോ തരാൻ പറ്റാത്ത അവസ്ഥയിൽ ആണു ഞാൻ. ''
''ശരി എന്തായാലും പറയൂ '' എൻ്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു...
''പിജി കഴിഞ്ഞ ഒരാളാണ് ഞാൻ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് മലപ്പുറം ജില്ലയിലാണ് വീട്. തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചുപോയ് വീട്ടിൽ വയസ്സായ ഉമ്മ മാത്രമാണുള്ളത്. ചുറ്റും അമ്മാവൻമാരുടെ വീടാണ്. അവർ തരുന്ന ചെറിയ തുക കൊണ്ടാണ് ജീവിതം കുട്ടിയുള്ളതുകൊണ്ട് ജോലിക്കു പോകാനും പറ്റില്ല. ഭർത്താവു പോയതിന് എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തുന്നത് കുട്ടിയെ ഓർത്താണ് ഞാനിന്നും ജീവിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യാവുന്ന എന്തെങ്കിലും ഒരു തൊഴിൽ പറഞ്ഞു തരാമോ ? പണം മുടക്കാൻ എൻ്റെ കയ്യിൽ ഒന്നുമില്ല ഏട്ടാ...''
''സോറി ഇത്രയും നേരം ഫേക്ക് ഐഡിയിൽ ആരോ എന്നെ പറ്റിക്കുകയാണെന്നാണ് ഞാൻ കരുതിയത്. നാളെ പറഞ്ഞാൽ മതിയോ ?''
''മതി ഏട്ടാ പിന്നെ ഞാൻ ഓൺലൈനിൽ വരുമ്പോൾ ചോദിച്ചോളാം ഏട്ടൻ മെസ്സേജ് ചെയ്യരുതേ അമ്മാവൻമാർ എൻ്റെ മൊബൈൽ നോക്കും ''
'ശരി'
അന്നു രാത്രി മുഴുവൻ ഒരുപാട് ആലോചിച്ചു പൈസ മുടക്കാതെ എന്തുതൊഴിലാണുള്ളത് അതും വീട്ടിലിരുന്ന് ചെയ്യാൻ. ഒരെത്തുംപിടിയും കിട്ടിയില്ല. രാവിലെ ജോലിക്കു വരുമ്പോൾ ശ്രീമതി പറഞ്ഞു
''മോളെ ട്യൂഷന് അയക്കേണ്ടിവരുമെന്നാ തോന്നണേ ഞാൻ പറഞ്ഞിട്ടൊന്നും അവൾ പഠിക്കുന്ന ലക്ഷണം കാണുന്നില്ല അല്ലെങ്കിൽ ഏട്ടൻ തന്നെ പഠിപ്പിച്ചോ എനിക്കു വയ്യ ''
ഞാനവളെ ചേർത്തു നിർത്തി ഒരുമ്മ കൊടുത്തു. ഒന്നും മനസ്സിലാവാതെ അവൾ
''വന്നിട്ട് പറയാം നീ ഒരാളെ രക്ഷിച്ചു....'' അന്തംവിട്ട് കുന്തം വിഴുങ്ങിനിൽക്കുന്ന അവളോട് യാത്ര പറഞ്ഞിറങ്ങി..
വൈകുന്നേരം മെസ്സഞ്ചറിൽ മണിനാദം
''ഉണ്ണിയേട്ടാ''
കാര്യങ്ങൾ അവളോട് വിശദീകരിച്ചു.
ആരുടെയെോ സഹായത്തോടെ വീടിനു മുൻപിൽ ചെറിയൊരു ബോർഡ് വെച്ചു അതിൽ അവൾക്ക് ട്യൂഷൻ എടുക്കാൻ കഴിയുന്ന ക്ളാസ്സുകൾ എഴുതിവച്ചു. അടുത്തുള്ള സ്ക്കൂളിൽ ലഞ്ച് ടൈമിനു പോയി ടീച്ചേഴ്സിനെ കണ്ട് തൻ്റെ നിസ്സഹായവസ്ഥ പറഞ്ഞു. ട്യൂഷൻ ആവശ്യമുള്ള കുട്ടികളോട് പറയാനും പറഞ്ഞു. കുറച്ചു ദിവസങ്ങളിൽ വലിയ റിസൽറ്റുകിട്ടി. ഒരു കാര്യം അവളോട് പ്രത്യേകം പറഞ്ഞിരുന്നു കാര്യങ്ങൾ എല്ലാം ശരിയാവുന്നവരെ ഓൺലൈനിൽ നിന്നും വിട്ടുനിൽക്കുക. ട്യൂഷനു വരുന്ന കുട്ടികളോടൊക്കെ കൂട്ടുകൂടുക ഒറ്റക്കാണെന്ന ചിന്ത കളയുക. ആരൊക്കെയോ നമുക്കുണ്ടെന്നു കരുതുക..
ഒരിക്കൽ മാത്രം അവൾ ഓൺലൈനിൽ വന്നു
''ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഏട്ടാ എനിക്കും ജീവിക്കണം എൻ്റെ മോളെ പഠിപ്പിക്കണം എൻ്റെ ഉപ്പ എന്നെ പഠിപ്പിച്ചപോലെ. ഞാനൊരിക്കലും മറക്കില്ല നിങ്ങളെ....'' പിന്നീട് ആ ഐഡി ഡീആക്റ്റീവേറ്റായി....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo