രമേശചരിതം-3.....
.........................................
കുവൈത്തിലെത്തിയ ഷീബ രമേശനുമായി ദിവസവും വാട്‌സ് ആപ് മുഖേനയും ഇമോ മുഖേനയും സംസാരിക്കും..പ്രശ്നങ്ങൾ എല്ലാം തീർന്നതിൽ അയാൾ സന്തോഷിച്ചു... മൂന്ന് നാല് മാസങ്ങൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി..ഒരു ദിവസം കുവൈത്തിൽ നിന്ന് ഷീബയുടെ ഫോൺ
.........................................
കുവൈത്തിലെത്തിയ ഷീബ രമേശനുമായി ദിവസവും വാട്‌സ് ആപ് മുഖേനയും ഇമോ മുഖേനയും സംസാരിക്കും..പ്രശ്നങ്ങൾ എല്ലാം തീർന്നതിൽ അയാൾ സന്തോഷിച്ചു... മൂന്ന് നാല് മാസങ്ങൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി..ഒരു ദിവസം കുവൈത്തിൽ നിന്ന് ഷീബയുടെ ഫോൺ
"അണ്ണാ...ഇവിടെ ഭയങ്കര പ്രശ്നമാ..അവര് പറഞ്ഞ ശമ്പളം തരുന്നില്ല..ഞാൻ നാട്ടിലേക്ക് പോകുകയാ"
"എടീ..കുറച്ചു കഴിഞ്ഞാൽ എല്ലാം ശരിയാവും.. നീ ഇപ്പോൾ തിരിച്ചു പോയാൽ ആശുപത്രിക്കാർ നിനക്ക് ഒന്നും തരില്ല..ടിക്കറ്റ് പോലും നീ എടുക്കേണ്ടി വരും"
മൂന്ന് നാല് മാസം പിന്നെയും കടന്ന് പോയി..
.......
ഇനി ഷീബയെ കുറിച്ച് ചെറു വിവരണം..നേരത്തെ പറഞ്ഞിരുന്നു അവർ രണ്ട് പെൺകുട്ടികളാണെന്ന്..അച്ഛനും ഒരു പ്രവാസിയാണ് ബഹ്‌റിനിൽ..അനിയത്തിയെ കെട്ടിയവൻ അവളെയും കൊണ്ട് മസ്ക്കറ്റിലാണ്...അതുകൊണ്ട് തന്നെ ഇപ്പോൾ മോശമല്ലാത്ത ഒരു സാമ്പത്തിക ചുറ്റുപാടിലാണെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഒരു വീട് പണിയാൻ ഇനിയും സാധിച്ചിട്ടില്ല...
..........
ഇനി കഥയിലേക്ക്...
.......
ഇനി ഷീബയെ കുറിച്ച് ചെറു വിവരണം..നേരത്തെ പറഞ്ഞിരുന്നു അവർ രണ്ട് പെൺകുട്ടികളാണെന്ന്..അച്ഛനും ഒരു പ്രവാസിയാണ് ബഹ്‌റിനിൽ..അനിയത്തിയെ കെട്ടിയവൻ അവളെയും കൊണ്ട് മസ്ക്കറ്റിലാണ്...അതുകൊണ്ട് തന്നെ ഇപ്പോൾ മോശമല്ലാത്ത ഒരു സാമ്പത്തിക ചുറ്റുപാടിലാണെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഒരു വീട് പണിയാൻ ഇനിയും സാധിച്ചിട്ടില്ല...
..........
ഇനി കഥയിലേക്ക്...
ഒരുദിവസം നാട്ടിൽ നിന്ന് രമേശന് ഒരു ഫോൺ..ഷീബയുടെ അമ്മയാണ്..മുട്ടിന് ചെറിയൊരു ഓപ്പറേഷൻ വേണം..അപ്പോൾ വീട്ടിൽ ആളില്ലെങ്കിൽ ശരിയാവില്ല..അതുകൊണ്ട് ഷീബയോട് നാട്ടിലേക്ക് മടങ്ങി ചെല്ലാൻ പറയണം എന്നായിരുന്നു ആവശ്യം
ഷീബ നേരത്തെ പോകാൻ തയ്യാറായിരുന്നു..പക്ഷെ ടിക്കറ്റ് ആശുപത്രിക്കാർ കൊടുക്കില്ല...ആ ടിക്കറ്റ് ഞാൻ അയച്ചുതരാമെന്ന് രമേശൻ പറഞ്ഞു..രമേശൻ്റെ കൈയിൽ പണം കുറവായിരുന്നു..
ഇനി ഈ കഥയിൽ എഴുത്തുകാരനായ എനിക്ക് ചെറിയൊരു വേഷം....
"എടാ..ബിജുവേ..കൈയിൽ കാശുണ്ടെങ്കിൽ ഇരുന്നൂറ് റിയാൽ വേണം..ശമ്പളം കിട്ടിയിട്ട് തരാം"
ഭാഗ്യത്തിന് നൂറ്റമ്പത് റിയാൽ എൻ്റെ കൈവശമുണ്ടായിരുന്നു..ബാക്കി പൈസ ആരുടെയോ കൈയിൽ നിന്ന് വാങ്ങി ഞാനും രമേശനും ട്രാവൽ ഏജൻസിയിൽ ചെന്ന് കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തു..ഷീബയുടെ ഈമെയിലിലേക്ക് അവിടുന്ന് തന്നെ അയച്ചു കൊടുത്തു.
പക്ഷെ കുവൈറ്റിലുണ്ടായിരുന്ന ഷീബയല്ല നാട്ടിലെത്തിയപ്പോൾ.സ്വഭാവം ആകെ മാറി..ആ മാറ്റം രമേശനെ അമ്പരിപ്പിച്ചു...ഭർത്താവിന്റെ അച്ഛനുമമ്മയേയും ദൈവതുല്ല്യം കണ്ടിരുന്നവൾ അവർക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച് കേസ് കൊടുത്തു..പത്ത് വർഷം സ്വന്തം മകളായി കണ്ടവൾ പെട്ടെന്നൊരുനാൾ തങ്ങൾക്കെതിരെ തിരിഞ്ഞപ്പോൾ നിസഹായകരായി നില്ക്കാനെ അവർക്ക് പറ്റിയുള്ളു...രമേശനെതിരെയും അവൾ കേസ് കൊടുത്തു..
ദിവസവും മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുകയും അടിക്കുകയും ചെയ്യാറുണ്ടെന്ന് വനിതാകമ്മീഷനിൽ പരാതി കൊടുത്തു...
ദിവസവും മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുകയും അടിക്കുകയും ചെയ്യാറുണ്ടെന്ന് വനിതാകമ്മീഷനിൽ പരാതി കൊടുത്തു...
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് എന്താണെന്ന് എനിക്കറിയാം.. ഇവൾക്കെന്താ വട്ടുണ്ടോ എന്നായിരിക്കും..അവൾ അച്ഛനുമമ്മയ്ക്കുമെതിരെ കേസ് കൊടുക്കാൻ ഒരു കാരണമുണ്ട്.. അതാണ് ഈ കഥയുടെ ടേണിംഗ് പോയിൻ്റ്..
രമേശൻ്റേ വീട്ടിലെ കിണറിൽ വെള്ളത്തിൻ്റെ ക്ഷാമം ഉണ്ടാക്കാറുണ്ട്..അതിനാൽ മഴക്കാലത്ത് മഴവെള്ളം പിടിച്ചു വെച്ച് പ്രാഥമികാവശ്യങ്ങൾക്കും മറ്റ് പാത്രങ്ങൾ കഴുക്കാനും ആ വെള്ളമാണ് ഉപയോഗിക്കാറ്..അത് ഷീബയ്ക്കും അറിവുള്ളതാണ്...അത് അനാവശ്യമായി പാഴാക്കി കളഞ്ഞതിനെ അമ്മായിയമ്മ അല്പം രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു...
കല്ല്യാണം കഴിച്ചു കഴിഞ്ഞാൽ പെൺകുട്ടികളുടെ ജീവിതത്തിൽ സ്വന്തം കുടുംബത്തേക്കാൾ പ്രാധാന്യം ഭർത്താവിൻ്റെ കുടുംബത്തിനോട് ആയിരിക്കണമെന്നാണ് എല്ലാവരും പറയുക...അമ്മമാർ മക്കളുടെ കാര്യത്തിൽ ഇടപ്പെടുന്നത് സൂക്ഷിച്ചായിരിക്കണം..ആ സൂക്ഷ്മ കുറവ് ഷീബയുടെ അമ്മയ്ക്കും സംഭവിച്ച് കാണണം...ഇതേ സൂക്ഷ്മ കുറവ് എൻ്റെയൊരു ബന്ധത്തിലുള്ള അമ്മയ്ക്ക് സംഭവിച്ചപ്പോൾ തകർന്നത് ആ പെൺകുട്ടിയുടെ ജീവിതം മാത്രമല്ല..ആ അമ്മയുടെ ജീവിതം കൂടിയായിരുന്നു..പക്ഷെ ഇന്നാ മകൾ മറ്റൊരു വിവാഹം കഴിച്ച് സുഖമായി കഴിയുന്നു...പക്ഷെ ആ അമ്മ തിരിച്ചു വരാൻ പറ്റാത്ത ലോകത്തിലേക്ക് പോയി..
പറഞ്ഞ് വരുന്നത് ഷീബയുടെ അമ്മയുടെ സാന്നിധ്യമാണ്...അവൾ ഇടയ്ക്കിടെ അമ്മയെ കാണാൻ പോകും..വന്നാൽ അവൾ മറ്റൊരാളായി മാറും..
ഒരുദിവസം രാത്രിയിൽ ഉറക്കത്തിൽ അമ്മയെ വിളിച്ചു കരഞ്ഞ ഇളയ കുട്ടിയുടെ അടുത്തേക്ക് രമേശൻ്റെ അച്ഛനുമമ്മയും ഓടിയെത്തിയപ്പോൾ ആ മുറിയിൽ ഷീബയുണ്ടായിരുന്നില്ല..അവളെ അന്വേഷിച്ചപ്പോൾ പുറത്തിറങ്ങി അവൾ ആർക്കോ ഫോൺ ചെയ്യുന്നു..ഉള്ളിൽ വന്ന ക്ഷോഭമാണോ കുട്ടിയുടെ കരച്ചിലാണോ രമേശൻ്റെ അച്ഛനെ കൊണ്ട് അത് ചെയ്യിച്ചതെന്ന് അറിയില്ല..കൈയിലുണ്ടായിരുന്ന ടോർച്ചെടുത്ത് ഷീബയെ അടിച്ചു.. ആ അടിയാണ് നേരത്തെ പറഞ്ഞ കേസിന് ആസ്പദമായത്...അത് രമേശന് അല്പം മനഃപ്രയാസമുണ്ടാക്കി..
പിറ്റേന്ന് രമേശനെ വിളിച്ചു വാടകവീട്ടിലേക്ക് മാറണമെന്ന് ഷീബ ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല..അതിൻ്റെ ദേഷ്യമെന്നോണം അവൾ ആ വീട് വിട്ടിറങ്ങി... അതിന് ശേഷമാണ് പോലീസിൽ കേസ് കൊടുത്തത്...
തന്നെ അനുസരിക്കാത്ത ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ രമേശനും തീരുമാനിച്ചു..ഇതിനിടയിൽ തൻ്റെ അകൗണ്ടിലുള്ള പണത്തിൽ നിന്ന് അൻപതിനായിരം രൂപ നഷ്ടപ്പെട്ടതായി രമേശൻ്റെ ഫോണിലേക്ക് മെസേജ് വന്നു...അവളോട് വിളിച്ചു ചോദിച്ചപ്പോൾ അവൾ എടുത്തില്ലെന്ന് പറഞ്ഞു. മരുമകനോട് അവളുടെ കൈയിലുള്ള Atm വാങ്ങി വരാൻ പറഞ്ഞു..മരുമകൻ Atm വാങ്ങി വന്നതിൻ്റെ പിറ്റേന്ന് രമേശനെതിരെയും ഷീബ കേസ് കൊടുത്തു...
അതിനിടയിൽ ആ ഓട്ടോക്കാരൻ ഖത്തറിലേക്ക് തിരിച്ചു പോയിട്ടില്ലെന്ന് അന്വേഷണത്തിൽ മനസ്സിലായി....
മക്കളുടെ ടീസി വാങ്ങി ഷീബയുടെ വീടിനടുത്തുള്ള സ്ക്കൂളിൽ ചേർത്തു..അത് രമേശനെയോ വീട്ടുക്കാരെയോ അറിയിച്ചിരുന്നില്ല..അതറിഞ്ഞു രമേശൻ്റെ അച്ഛൻ കുട്ടികളെ കാണാൻ മക്കൾ ഇപ്പോൾ പഠിക്കുന്ന സ്ക്കൂളിൽ ചെന്നപ്പോൾ ഹെഡ്മാസ്റ്റർ കുട്ടികളെ കാണാൻ ആരെയും അനുവദിക്കരുതെന്ന് ഷീബ പറഞ്ഞതായി അറിയിച്ചു. ഞാൻ കുട്ടികളെ കണ്ടിട്ടേ പോകൂ എന്ന് അയാൾ അറിയിച്ചപ്പോൾ ഹെഡ്മാസ്റ്റർ ഷീബയെ വിളിച്ചു ചോദിച്ചു.. എന്നാൽ കുട്ടികളോട് ഒന്നും സംസാരിക്കാൻ അനുവദിക്കരുതെന്നും ഒരു സാധനവും വാങ്ങാൻ സമ്മതിക്കരുതെന്നും അങ്ങനെയാണെങ്കിൽ മാത്രം കുട്ടികളെ കണ്ടോട്ടെ എന്നും പറഞ്ഞതിനാൽ അദ്ദേഹം കുട്ടികളെ കണ്ട് മടങ്ങിപ്പോയി... അന്നേരം അയാളുടെ കൈയിലുണ്ടായിരുന്ന മിഠായി പൊതി മക്കൾ കാണാതിരിക്കാൻ മറച്ചു പിടിച്ചിരുന്നു....
ഇതിനിടയിൽ രമേശന് കുവൈത്തിലുള്ള ഒരു സുഹൃത്തുമായി വാട്സ്ആപിൽ ചാറ്റ് ചെയ്യുമ്പോൾ ഒരു വിവരം കിട്ടി .... അയാൾക്ക് അവിടെയുള്ള ഏതോ റിക്രൂട്ട്‌മെന്റ് ഓഫീസിലാണ് ജോലി..
"എടാ രമേശാ...നിനക്ക് സൗദിയിലെ ജോലി പോയോ"
"ഇല്ല..എന്തെ?"
"നിനക്ക് ഒരു വീസ കിട്ടുമോന്ന് നോക്കിയിട്ട് നിൻ്റെ ഭാര്യ ഇവിടെ വന്നിരുന്നു..അതും ഡ്രൈവർ വീസ..അത് നിൻ്റെ ഭാര്യയായിരുന്നു എന്നെനിക്ക് പിന്നീടാണ് മനസ്സിലായത്"
"ഏയ് ഞാൻ അങ്ങനെ ഒരാവശ്യം അവളോട് പറഞ്ഞിട്ടില്ല..അതു മാത്രമല്ല എനിക്ക് നേരാംവണ്ണം ഡ്രൈവിങ് അറിയില്ലെന്ന് അവൾക്ക് അറിയുകയും ചെയ്യാം..പിന്നെന്തിനാ അവൾ വീസക്ക് അന്വേഷിച്ചത്?"
എന്തിനായിരിക്കും അവൾ രമേശന് വേണ്ടി കുവൈത്തിൽ ജോലി അന്വേഷിച്ചത്?..അതും ഇവിടെ മാന്യമായ ജോലിയും മോശമല്ലാത്ത ശമ്പളം ഉള്ളപ്പോൾ!!! ഈയൊരു സംശയം നിങ്ങളെപ്പോലെ എനിക്കുമുണ്ടായിരുന്നു..അതിൻ്റെ ഉത്തരം പിന്നീട് നിങ്ങൾക്ക് ഞാൻ പറയാതെ തന്നെ കിട്ടും...അപ്പോൾ നടുവേദനയുടെയും ബാധയുടെയും കാര്യങ്ങളും പിടി കിട്ടും..
ഇതിനിടയിൽ രമേശനും ഷീബയും തമ്മിലുള്ള പ്രശ്നങ്ങൾ ബഹ്‌റൈനിലുള്ള ഷീബയുടെ അച്ഛനും മസ്ക്കറ്റിലുള്ള അനിയത്തിയും അറിഞ്ഞിരുന്നു..പ്രശ്ന പരിഹാരത്തിനായി അച്ഛനും സഹോദരി ഭർത്താവും(ഷീബയുടെ അനിയത്തിയുടെ ഭർത്താവ്)എന്നും വിളിക്കും..നിങ്ങൾ നാട്ടിലേക്ക് വരു ഞാനും വരാം നമുക്ക് ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് രമേശൻ പറഞ്ഞപ്പോൾ രണ്ടു പേർക്കും ലീവ് കിട്ടില്ലെന്നായി...
രമേശൻ്റെ കമ്പനിയിലേക്ക് പുതിയ ആൾക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്തു.. അതും രമേശൻ്റെ ബന്ധത്തിൽ പെട്ടവരും സുഹൃത്തുകളുമായ ആൾക്കാരെ...പക്ഷെ അവർക്കൊന്നും രമേശൻ്റെ പ്രശ്നങ്ങൾ അറിയില്ലായിരുന്നു.. അതിൽ ഒന്ന് രണ്ട് പേർക്ക് ജോലി ചെയ്യാൻ പറ്റാതെ തിരിച്ചു പോകേണ്ടി വന്നു..ബാക്കി രണ്ടു പേരുണ്ട്.അതിൽ ഒരാൾ അടുത്ത ബന്ധു കൂടിയാണ്...അവർക്കും ഈ കഥയിൽ ഒരു ചെറിയ റോളുണ്ട്...അത് എന്താണെന്നല്ലേ...പറഞ്ഞ് തരാം... അവസാനത്തിന് തൊട്ട് മുമ്പ്...
രമേശൻ ലീവിന് നാട്ടിലേക്ക് പോകുന്നു..പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് തീർക്കാം..ഷീബയും പിള്ളേരുമില്ലാതെ തനിക്ക് പറ്റില്ലെന്ന് അയാൾക്കറിയാം..അവളുടെ പിണക്കം മാറ്റണം..എന്താണ് അവളുടെ പിണക്കത്തിന് കാരണമെന്നറിയണം...ലീവിന് പോകുമ്പോൾ അവൾക്കൊരു സമ്മാനം രമേശൻ വാങ്ങിയിരുന്നു.. രണ്ട് പവൻ്റെ ഒരു മാല....
വളരെ സന്തോഷവാനായി നാട്ടിലെത്തിയ രമേശൻ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു..
"ബിജുവേ..ഇവിടെ പ്രശ്നം ഗുരുതരമാണ്..ഞാൻ ഡൈവോഴ്സിന് കൊടുക്കാനുള്ള തീരുമാനത്തിലാണ്"
രമേശൻ്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു..
രമേശൻ്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു..
"ഞാനിപ്പോൾ പോലീസ് സ്റ്റേഷനിൽ പോയി വന്നതേയുള്ളു..വനിതാകമ്മീഷനിൽ നാളെ ഹാജരകണം..ഇന്നുവരെ ഞാനവളെ അടിച്ചിട്ടില്ല... എന്നിട്ടും ഞാനവളെ അടിച്ചെന്ന് അവൾ കമ്മീഷനിൽ മൊഴി കൊടുത്തു.എൻ്റെ മക്കളെ ഓർത്ത് മാത്രമാ ഞാൻ ക്ഷമിച്ചത്"
"എല്ലാം ശരിയാകും"എന്ന് പറയാൻ മാത്രമേ എനിക്ക് പറ്റിയുള്ളു.. പ്രശ്നം ഇത്രമാത്രം ഗുരുതരമാകാൻ എന്താണ് കാരണമെന്ന് എനിക്കുമറിയില്ലായിരുന്നു..
രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്നെ രമേശൻ വീണ്ടും വിളിച്ചു..
"എൻ്റെ വാദം പോലും കേൾക്കാതെ കമ്മീഷൻ ഞാൻ കുറ്റക്കാരനാണെന്ന് പറഞ്ഞു..അയ്യായിരം രൂപ മാസം ചിലവിന് കൊടുക്കാൻ കമ്മീഷൻ്റെ വിധി..ഇപ്പോൾ എനിക്കത് കൊടുക്കാൻ സാധിക്കില്ലെന്ന് ഞാൻ തീർത്ത് പറഞ്ഞു.. സൗദിയിൽ തിരിച്ചെത്തിയാൽ കൊടുക്കാമെന്ന് പറഞ്ഞു..ഞാൻ ഡൈവോഴ്സിന് കേസ് ഫയൽ ചെയ്തു..അടുത്തയാഴ്ച ഹിയറിങ് വച്ചിട്ടുണ്ട്" അത് പറയുമ്പോൾ അയാൾ ശരിക്കും കരയുകയായിരുന്നു..എല്ലാം നഷ്ടപ്പെട്ടവൻ്റെ സംസാരമായിരുന്നു.
ഹിയറിങിനും കോടതിയിൽ കെട്ടിവെക്കാനും വക്കീലിന് കൊടുക്കാനുമായി രമേശൻ്റെ ബാങ്ക് ബാലൻസ് കാലിയായി കൊണ്ടിരുന്നു..
(തുടരും)
(തുടരും)
ബിജു പെരുംചെല്ലൂർ...
അടുത്തഭാഗത്തോട് കൂടി രമേശചരിതം അവസാനിക്കും.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക