
തുലാവർഷം
ആർത്തട്ടഹസിച്ച്
ആടിത്തിമിർത്ത മഴയിൽ
പഴകിയ ദ്രവിച്ച
മേപ്പുരയുടെ
ഓലക്കീറുകൾക്കിടയിലൂടെ
ഒലിച്ചിറങ്ങിയ
മഴനീർ തുള്ളികൾ
വക്കുപൊട്ടിയ
വെള്ളപ്പിഞ്ഞാണിയിൽ
അമ്മ നൽകിയ
പഴംകഞ്ഞിയിലേക്ക്
ഒലിച്ചിറങ്ങി...
ആർത്തട്ടഹസിച്ച്
ആടിത്തിമിർത്ത മഴയിൽ
പഴകിയ ദ്രവിച്ച
മേപ്പുരയുടെ
ഓലക്കീറുകൾക്കിടയിലൂടെ
ഒലിച്ചിറങ്ങിയ
മഴനീർ തുള്ളികൾ
വക്കുപൊട്ടിയ
വെള്ളപ്പിഞ്ഞാണിയിൽ
അമ്മ നൽകിയ
പഴംകഞ്ഞിയിലേക്ക്
ഒലിച്ചിറങ്ങി...
വാവിട്ടു കരയാൻ
തുടങ്ങിയ കുഞ്ഞിനെ
അമ്മ തൻ മാറിൽ
ചേർത്തണച്ചു.....
തുടങ്ങിയ കുഞ്ഞിനെ
അമ്മ തൻ മാറിൽ
ചേർത്തണച്ചു.....
കീറിയ സാരിയാൽ
തൊട്ടിലൊന്നു കെട്ടി
മഴയുടെ താളത്തിൽ അവളും
ഒരു താരാട്ടുപാടി.....
തൊട്ടിലൊന്നു കെട്ടി
മഴയുടെ താളത്തിൽ അവളും
ഒരു താരാട്ടുപാടി.....
അവളുടെ കണ്ണിലൂടെ
ഒലിച്ചിറങ്ങിയ കണ്ണുനീർ
ആ മഴയിൽ ലയിച്ചു ചേർന്നു....
ഒലിച്ചിറങ്ങിയ കണ്ണുനീർ
ആ മഴയിൽ ലയിച്ചു ചേർന്നു....
ഉത്തരമില്ലാത്ത
ചോദ്യങ്ങളായിന്നും
ഉത്തരത്തിൽ ഇരിക്കും
പല്ലികൾ താങ്ങായ്
വെറും തോന്നലായ്.....
ചോദ്യങ്ങളായിന്നും
ഉത്തരത്തിൽ ഇരിക്കും
പല്ലികൾ താങ്ങായ്
വെറും തോന്നലായ്.....
ദൈവമേ നീയിത്ര
ക്രൂരനായ് മാറിയോ
അപരാധമെന്തു ഞാൻ
ചെയ്തെന്നു ചൊല്ലുമോ.....
ക്രൂരനായ് മാറിയോ
അപരാധമെന്തു ഞാൻ
ചെയ്തെന്നു ചൊല്ലുമോ.....
ആയുസ്സിൽ പാതിയും
ആടിക്കഴിഞ്ഞിട്ടും
ആട്ടക്കളത്തിൽ ഞാൻ
ആരുമില്ലാത്തവൾ...
ആടിക്കഴിഞ്ഞിട്ടും
ആട്ടക്കളത്തിൽ ഞാൻ
ആരുമില്ലാത്തവൾ...
****മണികണ്ഠൻ അണക്കത്തിൽ****
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക