നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദാമ്പത്യ വിശ്വസ്തത - Part1

 Image may contain: 1 person, closeup

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ '' ശബ്ദം കേട്ടിട്ട്, ഡയറിയിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ടിരുന്ന ഫാദർ ഏലിയാസ് മുഖമുയർത്തി ആഗതരെ നോക്കി.
തന്നെ കാണാൻ വന്ന ആഗതരോട് " ഇപ്പോഴും , എപ്പോഴും സ്തുതിയായിരിക്കട്ടെ " എന്നു തിരിച്ചു പറഞ്ഞതിനു ശേഷം, തന്റെ മുന്നിലുള്ള കസേരകൾ ചൂണ്ടിക്കാട്ടി അവരോട് ഇരിക്കാൻ പറഞ്ഞു.
എന്റെ പേര് പ്രവീൺ, ഇവൾ എന്റെ ഭാര്യ , പേര് ഐറിൻ.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കും, തന്റെ ഡയറി പരിശോധിച്ചതിനും ശേഷം, ഫാദർ ഏലിയാസ് ഇവരോട് ചോദിച്ചു,
രണ്ടു ദിവസം മുമ്പ് ' കൗൺസിലിംഗിന് ' അപ്പോയ്മെന്റ് എടുത്തതല്ലേ..?
അതെ .. ഫാദർ.
എന്താണ് നിങ്ങളുടെ പ്രശ്നം..? ആദ്യം പ്രവീൺ പറയൂ..
ഫാദർ , ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു. ഒരു വയസ്സായ കുഞ്ഞുണ്ട് ഞങ്ങൾക്ക്. ഞാൻ എന്റെ നാട്ടിൽ, വീടിനോട് ചേർന്ന് ഒരു ബേക്കറി നടത്തുകയാണ്. ഞാൻ, എന്റെ ഭാര്യയാണ്, ഈ വീടിന്റെ കുടുംബിനിയാണ് എന്നെല്ലാം പരിഗണിച്ച്, ഓരോ കാര്യങ്ങൾ അവളോട് സംസാരിക്കുകയും, അവളുടെ അഭിപ്രായങ്ങൾ ഞാൻ ഇതുവരെ മാനിക്കുകയും ചെയ്തു വന്നിരുന്നു. ഇപ്പോൾ അവൾ തന്നെ അവളോടുള്ള വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി.
അതു ശരിയല്ല ഫാദർ , ഇടയ്ക്കു കേറി ഐറിൻ പറഞ്ഞു.
ശ് .. ശ്... ചുണ്ടത്ത് വിരൽ വച്ച് കൊണ്ട് ഫാദർ ഐറിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. എന്നിട്ട് കണ്ണുകൾ കൊണ്ട് , പ്രവീണിനോട് തുടരാൻ നിർദ്ദേശം നല്കി.
പ്രവീൺ തുടർന്നു, ഞങ്ങളുടെ പ്രശ്നം തുടങ്ങിയതിന് പിന്നിൽ വളരെ ഗൗരവമേറിയ ഒരു സംഭവം ഉണ്ടായി. എനിക്ക് ആ സംഭവത്തിൽ , ഐറിനോട് , ഒരു തരത്തിലും മാപ്പ് കൊടുക്കുവാൻ സാധിക്കുന്നില്ല.
പറയൂ... എന്താണ് ആ സംഭവം..? ഫാദർ ചോദിച്ചു.
കുഞ്ഞ് ജനിച്ച ഒരു സ്വകാര്യ ആശുപത്രിയിൽത്തന്നെയാണ് കുഞ്ഞിന് വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള ഇൻജക്ഷൻ നല്കിയിരുന്നത്. ഒരു ദിവസം , ഒമ്പതാം മാസത്തിലെ ഇൻജക്ഷൻ നല്കാൻ എന്നു പറഞ്ഞു,
എന്റെ കൈയ്യിൽ നിന്നു അവൾ പണം വാങ്ങി . കുഞ്ഞിന് കുത്തിവയ്പ്പ് എടുത്ത ശേഷം തിരികെ വീട്ടിൽ വന്ന്, അവൾ പറഞ്ഞു, ആ ..ഹോസ്പിറ്റലിൽ തന്നെ പോയി. തന്ന പൈസ മുഴുവനും, യാത്രയ്ക്കും, ഹോസ്പിറ്റലിലുമായി ചിലവഴിച്ചു എന്ന്.
പിറ്റേ ദിവസം , കുഞ്ഞിന്റെ കാല് , അതായത് കുത്തിവയ്പ്പ് എടുത്ത ഭാഗം തടിച്ചു വീർക്കുകയും, ശക്തമായ പനി ഉണ്ടാവുകയും ചെയ്തു. അതു കണ്ടപ്പോൾ എനിക്കു സഹിച്ചില്ല. വീട്ടിൽ പറയാതെ , ഞാൻ നേരെ ഈ ഹോസ്പിറ്റലിൽച്ചെന്നു , കാര്യം തിരക്കി. അവിടത്തെ സ്റ്റാഫ് , രജിസ്റ്റർ നോക്കിയിട്ട്, അങ്ങനെയൊരു കുട്ടി ,അന്നേ ദിവസം അവിടെ കുത്തിവയ്പ്പിനു വന്നിട്ടില്ല എന്നു തറപ്പിച്ചു പറഞ്ഞു .
എനിക്ക് എന്റെ ഭാര്യയെ അവിശ്വസി ക്കേണ്ട കാര്യമില്ലാത്തതു കൊണ്ട്, ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഹോസ്പിറ്റൽ അധികൃതരുടെ ശ്രമമാണെന്ന് വിചാരിച്ച് അവരുമായി ഞാൻ വാക്കുതർക്ക ത്തിലേർപ്പെട്ടു. അവർ പോലീസിനെ അറിയിച്ചു. പോലീസ് എന്നെ അറസ്റ്റു ചെയ്തു, സ്റ്റേഷനിൽ കൊണ്ടുപോയി.
(തുടരും)
സുമി ആൽഫസ്
****************
സുമി ആൽഫസ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot