
ഒരു സ്നേഹതീരത്തണയിച്ചെന്നെ,
തനിച്ചാക്കിയകന്നോരു വനദേവതേ..
തനിച്ചാക്കിയകന്നോരു വനദേവതേ..
നീ വന്നു വിളിച്ചപ്പോൾ ഉണർന്നു പൂത്തൊരീ,
വസന്തകാലത്തിൻ്റെ മധുരിമയിൽ..
നിറമുള്ള സ്വപ്നങ്ങൾ പകുത്തു നൽകി
നിന്നിലെൻ സായൂജ്യം പെയ്തിറങ്ങുന്നൊരു,
വർണ്ണ മനോഹര കാഴ്ചകളിൽ..
വസന്തകാലത്തിൻ്റെ മധുരിമയിൽ..
നിറമുള്ള സ്വപ്നങ്ങൾ പകുത്തു നൽകി
നിന്നിലെൻ സായൂജ്യം പെയ്തിറങ്ങുന്നൊരു,
വർണ്ണ മനോഹര കാഴ്ചകളിൽ..
നിറയെവിരഹത്തിൻ കനലു നൽകീ
പൊള്ളിക്കുമോർമ്മയായ് തീർന്നതെന്തേ..?
വിത്തായിരുന്ന ഞാൻ നീ വന്നു തൊട്ടപ്പോൾ
നിന്നെ പ്രതീക്ഷിച്ചുയർന്നല്ലേ..?
പൊള്ളിക്കുമോർമ്മയായ് തീർന്നതെന്തേ..?
വിത്തായിരുന്ന ഞാൻ നീ വന്നു തൊട്ടപ്പോൾ
നിന്നെ പ്രതീക്ഷിച്ചുയർന്നല്ലേ..?
ആറു ഋതുക്കളും കാത്തോമനിച്ചൊരു
കനവുകളൊക്കെയും പോയ് മറഞ്ഞു.
ഉടൽ നീരുവറ്റീ ഇല പൊഴിഞ്ഞു
മോഹം മുരടിച്ച കമ്പായി ഞാൻ
ഇനിയും തളിർക്കുമോ ?
മൊട്ടായ് വിരിയുമോ?
വേരിനൊരൽപ്പ ജലം തരുമോ?.
കനവുകളൊക്കെയും പോയ് മറഞ്ഞു.
ഉടൽ നീരുവറ്റീ ഇല പൊഴിഞ്ഞു
മോഹം മുരടിച്ച കമ്പായി ഞാൻ
ഇനിയും തളിർക്കുമോ ?
മൊട്ടായ് വിരിയുമോ?
വേരിനൊരൽപ്പ ജലം തരുമോ?.
പാതി ചത്തിന്നു ഞാൻ
നഗ്നനായ് നിൽക്കുന്നു
ആരുണ്ടൊരവസാന ശ്വാസത്തിലെങ്കിലും
സ്നേഹാമൃതമൽപ്പം പകർന്നു നൽകാൻ.
നഗ്നനായ് നിൽക്കുന്നു
ആരുണ്ടൊരവസാന ശ്വാസത്തിലെങ്കിലും
സ്നേഹാമൃതമൽപ്പം പകർന്നു നൽകാൻ.
കാനനപ്പാറക്കടിയിലായുണ്ടത്രേ നിറഞ്ഞ സ്നേഹത്തിൻ്റെ തെളിനീരുറവകൾ..
അശക്തമാം കരങ്ങൾക്കാവതില്ലാതെ ഞാൻ
തേടുന്നു തളരുന്നു പിന്നെയും പിന്നെയും.
അശക്തമാം കരങ്ങൾക്കാവതില്ലാതെ ഞാൻ
തേടുന്നു തളരുന്നു പിന്നെയും പിന്നെയും.
വനദേവതേയെൻ അരികിലെത്തു
മൃതസംജീവനിതീർത്ഥമായെന്നിൽ
പുതു ജീവചൈത്യന്യമായലിയൂ.
മൃതസംജീവനിതീർത്ഥമായെന്നിൽ
പുതു ജീവചൈത്യന്യമായലിയൂ.
Babu Tuyyam
7/12/17.
7/12/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക