അവളുടെ പേര് വന്ദന. അൽപം തടിച്ച പ്രകൃതമാണെങ്കിലും കാണാൻ ചന്തമൊക്കെയുണ്ട്. ആദ്യമായ് ഞാൻ അവളെ കാണുന്നത് ഡ്രിഗ്രിക്കു പഠിക്കുമ്പോഴാണ്. ക്ലാസിലാരോ കൊഞ്ചി കൊഞ്ചി സംസാരിക്കുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. അത് അവളായിരുന്നു.
ആദ്യം വലുതായ് കൂട്ടുകൂടാനൊന്നും ഞാൻ നിന്നില്ല. പിന്നെപ്പഴോ അവളെന്റെ നല്ല കൂട്ടുകാരിയായ്.ഇഷ്ടം അൽപം കൂടുതലായത് അവളൊരു വളർത്തു മകളാണെന്ന് അറിഞ്ഞപ്പോഴാണ്.പാഠ്യേതര വിഷയങ്ങളിൽ മാർക്ക് കുറവാണെങ്കിലും നല്ലൊരു കലാവാസനയുള്ള കുട്ടിയായിരുന്നു. കോളേജിലെ മിക്ക മത്സരങ്ങൾക്കും പങ്കെടുത്ത് സമ്മാനങ്ങളും വാങ്ങും.പക്ഷെ അവളൊരു തൊട്ടാവാടിയായിരുന്നു. ഒരിക്കെ ബയോളജി നോട്ട് കാണാനില്ലാന്ന് പറഞ്ഞ് കരഞ്ഞ് മൂക്കുപിഴിഞ്ഞ അവളെ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു പാട് കളിയാക്കി. അന്നു മുതൽ അവൾക്കിട്ട പേരാ 'തൊട്ടാവാടി'.കോളേജിലെ അവസാന വർഷവും കടന്നു പോയി. ഒരു പാട് സങ്കടത്തോടെ ആ കലാലയംവിട്ട് പലരും പല വഴിക്ക് പിരിഞ്ഞു.
ആദ്യം വലുതായ് കൂട്ടുകൂടാനൊന്നും ഞാൻ നിന്നില്ല. പിന്നെപ്പഴോ അവളെന്റെ നല്ല കൂട്ടുകാരിയായ്.ഇഷ്ടം അൽപം കൂടുതലായത് അവളൊരു വളർത്തു മകളാണെന്ന് അറിഞ്ഞപ്പോഴാണ്.പാഠ്യേതര വിഷയങ്ങളിൽ മാർക്ക് കുറവാണെങ്കിലും നല്ലൊരു കലാവാസനയുള്ള കുട്ടിയായിരുന്നു. കോളേജിലെ മിക്ക മത്സരങ്ങൾക്കും പങ്കെടുത്ത് സമ്മാനങ്ങളും വാങ്ങും.പക്ഷെ അവളൊരു തൊട്ടാവാടിയായിരുന്നു. ഒരിക്കെ ബയോളജി നോട്ട് കാണാനില്ലാന്ന് പറഞ്ഞ് കരഞ്ഞ് മൂക്കുപിഴിഞ്ഞ അവളെ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു പാട് കളിയാക്കി. അന്നു മുതൽ അവൾക്കിട്ട പേരാ 'തൊട്ടാവാടി'.കോളേജിലെ അവസാന വർഷവും കടന്നു പോയി. ഒരു പാട് സങ്കടത്തോടെ ആ കലാലയംവിട്ട് പലരും പല വഴിക്ക് പിരിഞ്ഞു.
കടലിൽ കാറ്റേറ്റു നിൽക്കുമ്പോഴാണ് പുറകിൽ നിന്നാ വിളി കേട്ടത്.
" വീണാ''
തിരിഞ്ഞു നോക്കുമ്പോൾ അത് വന്ദനയായിരുന്നു. വലതു കൈയിൽ അവളെപ്പോലെ തന്നെയുള്ള ഒരു കുട്ടിയും ഉണ്ട്.
സന്തോഷം കൊണ്ടവളെ ഞാൻ കെട്ടിപ്പിടിച്ചു.
"എത്ര നാളായി ടീ കൊച്ചെനിന്നെ കണ്ടിട്ട് "
പരിഭവങ്ങളുടെ കെട്ടുകൾ ഞങ്ങൾ ഒരോന്നായ് അഴിച്ചു. കോളേജിൽ നിന്ന് പിരിഞ്ഞതു മുതലുള്ള
കാര്യങ്ങൾ അവിടെ പറഞ്ഞു തീർത്തു.
" ആട്ടെ നിന്റെ ഭർത്താവ് എവിടെ ''? എന്റെ ചോദ്യത്തിനു മുൻപിൽ അവൾ കുറച്ചു നേരം മൗനം പാലിച്ചു.പിന്നെ തുടർന്നു
" അയാളുടെ വീട്ടിൽ .കല്യാണം കഴിഞ്ഞ് ഞങ്ങൾ രണ്ട് വർഷമേ ഒരുമിച്ച് താമസിച്ചുള്ളൂ. അതിൽ ആദ്യവർഷത്തിൽ തന്നെ മോളും ജനിച്ചു.പിന്നെയുള്ള ഒരു വർഷം നരകതുല്യമായിരുന്നു ജീവിതം. ഞാൻ ഒരു വളർത്തു മകളാണെന്ന സത്യം അറിഞ്ഞു ജീവിതത്തിലേക്കു വന്നതാണയാൾ . പൊന്നുപോലെ നോക്കാമെന്നാ അയാളുടെ പാഴ്വാക്ക് ഞാനും, എന്റെ വീട്ടുകാരും വിശ്വസിച്ചു.അയാളുടെ വീട്ടുകാർ ആവിശ്യപ്പെട്ട പണവും, സ്വർണ്ണവും കൊടുത്തു തന്നെയാണ് കല്യാണം കഴിപ്പിച്ചത് .
ശേഷം അയാൾക്ക് ഞാൻ പല തന്തയ്ക്കു പിറന്നവളായി. പണവും, സ്വർണ്ണവും പിന്നേം ആവിശ്യപ്പെടാൻ തുടങ്ങി.അടിയും, തൊഴിയും നിരന്തരമായ്.അപ്പോഴൊന്നു ഞാൻ വീട്ടുകാരെ അറിയിച്ചില്ല. ഇത്രയും പറഞ്ഞ് അവളൊന്ന് നിർത്തി. ഒന്നു നിശ്വസിച്ചു കൊണ്ട് അവൾ തുടർന്നു.
" ആ നശിച്ച വീട് വിട്ടിറങ്ങുന്ന പകൽ. അയാൾ ദേഷ്യത്തോടെ എന്റെ നേർക്ക് ചീറി അടുത്തു. അതിശക്തമായ് ക വിളിൽ ആഞ്ഞടിച്ചു. ആ അടിയിൽ ഞാൻ നിലം പതിച്ചു.
" നിന്നെ പോലൊരു വിഴുപ്പിനെ ചുമക്കുന്നതിന് പറഞ്ഞ പണവും സ്വർണ്ണവും എവിടെയാ ടീ ....." പിന്നെ കുറേ അസഭ്യങ്ങളും. വീണ്ടും അടിക്കാനായ് കൈ ഓങ്ങിയപ്പോൾ സർവ്വശകതിയും എടുത്ത് അയാളെ ഞാൻ ആഞ്ഞു തള്ളി.
"ഇനി എന്റെ ദേഹം നൊന്താൽ..... ''
അയാളൊന്ന് പതറിയതായ് ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചു. പല്ലുകൾ ഞെരിച്ചുകൊണ്ട്
അയാൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
അന്ന് തന്നെ മോളേം കൊണ്ട് എന്റെ വീട്ടിലേക്ക് വന്നു. എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ഇപ്പോൾ തരക്കേടില്ലാത്ത വരുമാനമുള്ള ജോലിയുണ്ട്.ഞാൻ എന്റെ മോളെ അന്തസ്സായ് തന്നെ വളർത്തും വീണാ ".
" വീണാ''
തിരിഞ്ഞു നോക്കുമ്പോൾ അത് വന്ദനയായിരുന്നു. വലതു കൈയിൽ അവളെപ്പോലെ തന്നെയുള്ള ഒരു കുട്ടിയും ഉണ്ട്.
സന്തോഷം കൊണ്ടവളെ ഞാൻ കെട്ടിപ്പിടിച്ചു.
"എത്ര നാളായി ടീ കൊച്ചെനിന്നെ കണ്ടിട്ട് "
പരിഭവങ്ങളുടെ കെട്ടുകൾ ഞങ്ങൾ ഒരോന്നായ് അഴിച്ചു. കോളേജിൽ നിന്ന് പിരിഞ്ഞതു മുതലുള്ള
കാര്യങ്ങൾ അവിടെ പറഞ്ഞു തീർത്തു.
" ആട്ടെ നിന്റെ ഭർത്താവ് എവിടെ ''? എന്റെ ചോദ്യത്തിനു മുൻപിൽ അവൾ കുറച്ചു നേരം മൗനം പാലിച്ചു.പിന്നെ തുടർന്നു
" അയാളുടെ വീട്ടിൽ .കല്യാണം കഴിഞ്ഞ് ഞങ്ങൾ രണ്ട് വർഷമേ ഒരുമിച്ച് താമസിച്ചുള്ളൂ. അതിൽ ആദ്യവർഷത്തിൽ തന്നെ മോളും ജനിച്ചു.പിന്നെയുള്ള ഒരു വർഷം നരകതുല്യമായിരുന്നു ജീവിതം. ഞാൻ ഒരു വളർത്തു മകളാണെന്ന സത്യം അറിഞ്ഞു ജീവിതത്തിലേക്കു വന്നതാണയാൾ . പൊന്നുപോലെ നോക്കാമെന്നാ അയാളുടെ പാഴ്വാക്ക് ഞാനും, എന്റെ വീട്ടുകാരും വിശ്വസിച്ചു.അയാളുടെ വീട്ടുകാർ ആവിശ്യപ്പെട്ട പണവും, സ്വർണ്ണവും കൊടുത്തു തന്നെയാണ് കല്യാണം കഴിപ്പിച്ചത് .
ശേഷം അയാൾക്ക് ഞാൻ പല തന്തയ്ക്കു പിറന്നവളായി. പണവും, സ്വർണ്ണവും പിന്നേം ആവിശ്യപ്പെടാൻ തുടങ്ങി.അടിയും, തൊഴിയും നിരന്തരമായ്.അപ്പോഴൊന്നു ഞാൻ വീട്ടുകാരെ അറിയിച്ചില്ല. ഇത്രയും പറഞ്ഞ് അവളൊന്ന് നിർത്തി. ഒന്നു നിശ്വസിച്ചു കൊണ്ട് അവൾ തുടർന്നു.
" ആ നശിച്ച വീട് വിട്ടിറങ്ങുന്ന പകൽ. അയാൾ ദേഷ്യത്തോടെ എന്റെ നേർക്ക് ചീറി അടുത്തു. അതിശക്തമായ് ക വിളിൽ ആഞ്ഞടിച്ചു. ആ അടിയിൽ ഞാൻ നിലം പതിച്ചു.
" നിന്നെ പോലൊരു വിഴുപ്പിനെ ചുമക്കുന്നതിന് പറഞ്ഞ പണവും സ്വർണ്ണവും എവിടെയാ ടീ ....." പിന്നെ കുറേ അസഭ്യങ്ങളും. വീണ്ടും അടിക്കാനായ് കൈ ഓങ്ങിയപ്പോൾ സർവ്വശകതിയും എടുത്ത് അയാളെ ഞാൻ ആഞ്ഞു തള്ളി.
"ഇനി എന്റെ ദേഹം നൊന്താൽ..... ''
അയാളൊന്ന് പതറിയതായ് ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചു. പല്ലുകൾ ഞെരിച്ചുകൊണ്ട്
അയാൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
അന്ന് തന്നെ മോളേം കൊണ്ട് എന്റെ വീട്ടിലേക്ക് വന്നു. എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ഇപ്പോൾ തരക്കേടില്ലാത്ത വരുമാനമുള്ള ജോലിയുണ്ട്.ഞാൻ എന്റെ മോളെ അന്തസ്സായ് തന്നെ വളർത്തും വീണാ ".
എന്റെ ഹൃദയത്തിലെവിടെയോ ചോര പൊടിഞ്ഞു.
നേരം സന്ധ്യയോടടുത്തു. വിട പറയാൻ നേരം നമ്പറുകൾ കൈമാറി അവൾ നടന്നകലുമ്പോഴും, അവളിലെ തൊട്ടാവാടിയെ ഞാൻ കണ്ടില്ല. അവളാണ് ശരിയെന്ന് മനസ്സ് മന്ത്രിച്ചു.
അതു വരെ ഇല്ലാതിരുന്ന അതിശക്ത്മായ തിരമാല എന്റെ കാലുകളിൽ ആഞ്ഞടിച്ചു.
നേരം സന്ധ്യയോടടുത്തു. വിട പറയാൻ നേരം നമ്പറുകൾ കൈമാറി അവൾ നടന്നകലുമ്പോഴും, അവളിലെ തൊട്ടാവാടിയെ ഞാൻ കണ്ടില്ല. അവളാണ് ശരിയെന്ന് മനസ്സ് മന്ത്രിച്ചു.
അതു വരെ ഇല്ലാതിരുന്ന അതിശക്ത്മായ തിരമാല എന്റെ കാലുകളിൽ ആഞ്ഞടിച്ചു.
By: Ruby Sajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക