Slider

തേൻമൊഴി [കഥ]

0

"ഉങ്കൾക്ക് എന്നാച്ച് സാർ"
മനസ്സ് വീണ്ടും നാട്ടുവഴിയിലെ പച്ചപ്പിലായിരുന്നു.
"ഇവര് എങ്കയോ പോയിട്ടാ " ശരവണന് സഹികെട്ടു.
ഇവിടെ ആകെയുള്ള ഒരു ഒരു സുഹൃത്ത് .
ആദ്യമായിട്ടാ നാട്ടിൽ നിന്നും മാറി ഇത്രയും ദൂരെ.
ഇനിയും ജോലി ഇല്ലാതെ പറ്റില്ല എന്ന സ്ഥിതി.
അച്ഛനുണ്ടായിരുന്നപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല. എത്ര പെട്ടെന്ന് ആണ് അച്ഛൻ ഞങ്ങളെ വിട്ട് പോയത്.കുടുംബഭാരം എന്തെന്ന് ഇപ്പോൾ അറിയുന്നു. ഒരു ജോലിക്കായ് പല സ്ഥാപനങ്ങളിലും കേറി ഇറങ്ങി. അവസാനം കിട്ടിയതാകട്ടെ തമിഴ്നാട്ടിലും.അമ്മയെയും , മിന്നുവിനെയും ഒരു വിധത്തിൽ സമ്മതിപ്പിച്ചു.
മിന്നു എനിക്ക് അനിയത്തികുട്ടി ആയിരുന്നില്ല.ചില നേരങ്ങളിൽ കൂട്ടുകാരി ,ചിലപ്പോൾ ചേച്ചി ആയും, അമ്മയായും അവൾ രൂപം മാറിയിരുന്നു. ഞങ്ങൾക്കെല്ലാം അവൾ കുസൃതിക്കുടുക്ക ആയിരുന്നു. അച്ഛനും അവളെ ഭയമായിരുന്നു. അവൾ കുഞ്ഞായിരിക്കുമ്പോൾ ഒരു അപകടം സംഭവിച്ചു.സ്ക്കൂളിലേയ്ക്ക് പോയ ഓട്ടോയിൽ നിയന്ത്രണംതെറ്റിയ ഒരു ലോറി ഇടിക്കുക ആയിരുന്നു. മിന്നുവിനെ ഞങ്ങൾക്ക് നഷ്ട്ടപ്പെടും എന്ന നില വന്നു. പല വഴിപാടുകളും നേർന്നു. അവസാനം മിന്നുവിനെ തിരിച്ച് കിട്ടി. അതിൽ പിന്നെ അവളെ വാക്കു കൊണ്ട് പോലും ആരും നോവിച്ചിട്ടില്ല. അവളായിരുന്നു വീട്ടിലെ അവസാന വാക്ക്.
"സാർ ,നാൻ കലബെറൈയിൻ " ശരവണൻ പോകാൻ തിടുക്കം കൂട്ടി.
"നീ ഒന്ന് അടങ്ങ് ശരവണാ "
ഞാൻ പറയുന്ന മലയാളം അവന് ഇപ്പോകുറെശ്ശെമനസ്സിലാകുന്നുണ്ട്. കമ്പനി അനുവദിച്ച് തന്ന കുടുസ്സുമുറിയിലെ സഹമുറിയൻ. രണ്ട് പേരും MET കമ്പനിയിലെ സ്റ്റാഫ് ആണ്. പക്ഷെ സേഫ്റ്റി ഓഫീസർ എന്ന അഹന്ത ഞാൻ അവനോട് കാണിച്ചില്ല.കാരണം എവിടെയെല്ലാമോ മിന്നുവിന്റെ നല്ല ഛായ ഉണ്ട് അവന്..അണ്ണാച്ചി ആണെലും നല്ല വൃത്തിയുള്ള കൂട്ടത്തിൽ ആണ്.ശരവണന്റെ വീട് അവിടെ അടുത്ത് തന്നെയാണ്. രണ്ട് ദിവസം കൂടുംമ്പോൾ വീട്ടിലേയ്ക്ക് പോകും .ഇപ്പോ വീട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അവന്റെ കൂടെ ബസ്സ്സ്റ്റോപ്പ് വരെ ചുമ്മാ നടന്നു.. മയിലാടും ദുരൈ. ശരിക്കും ഒരു കുഗ്രാമം.. ഉള്ളതെന്ന് പറയാൻ ഈ കമ്പനി മാത്രം. അതിന്റെ നിഴൽ പറ്റി ഒരു ഗ്രാമം.. വികസനത്തിന്റെ വെട്ടം ഉദിച്ചെന്ന മട്ടിൽ തറക്കല്ലിൽ നിന്നും ഉയർന്ന് വരുന്ന കെട്ടിടങ്ങൾ.ശരവണന്റെ ബസ്സ് വന്നു. ഒരു ലോഡ്കരിപുരണ്ടപുക അവിടെ ഉപേക്ഷിച്ച് ആപഴഞ്ചൻ ബസ്സ് മറഞ്ഞു.
ഇന്ന് മിന്നുവിനെ വിളിച്ചില്ലല്ലോ .ഫോണിൽ ബാലൻസില്ല. റിച്ചാർജ് ചെയ്യാനായ് ഒരു കടയിലെയ്ക്ക് കയറി. ഒരു പെൺകുട്ടി തല കുനിച്ചിരുന്ന് എന്തോ എഴുതുന്നുണ്ടായിരുന്നു. കൗണ്ടറിന് വെളിയിൽ തല മാത്രമെ കാണാനുള്ളു.
"ഹലോ.. "
അവൾ മുഖമുയർത്തി. സത്യത്തിൽ പകച്ചു പോയ്.അതെ അവൾ തന്നെ. എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്നവൾ.എത്രയോ രാത്രികളിൽ ഇവളെ ഞാൻ കണ്ടിരിക്കുന്നു. എന്റെ സഖിയായ്.അപ്പോഴെല്ലാം വധുവിന്റെ വേഷത്തിൽ ആയിരുന്നു. നിറയെ ആഭരണങ്ങളണിഞ്ഞ് ,മുല്ലപ്പൂവും ചൂടീ ...
പക്ഷെ ഇവൾ എങ്ങനെ ഇവിടെ ???
" ഉങ്കൾക്ക് എന്ന വേണം സാർ" ?
എന്റെ നോട്ടം കണ്ടിട്ടാവണം അവൾ അങ്ങനെ ചോദിച്ചത്.
"നീ ഇവിടെ " ??
എന്റെ മലയാളം അവൾക്ക് മനസ്സിലായില്ല.
" എന്നാ സാർ"
"ഇതുക്ക് മുൻപ് നീ എന്നെ പാത്തിറുക്കാ "
അറിയാവുന്ന തമിഴിൽ ഞാൻ ചോദിച്ചു.
അവൾ ഒരു വിരൽ നെറ്റിയിൽ ചേർത്ത് കൊണ്ട് ആലോചിച്ചു..
" ആമാ ഉങ്കളെ ഇതുക്ക് മുന്നാടി എങ്കയോ പാത്തിരിക്ക് ആനാ ജ്ഞാപകം വരലെ"
അവൾ സത്യം പറഞ്ഞു.
ഞാനപ്പോഴും അവളുടെ മുഖത്ത് നിന്നും കണ്ണെടുത്തിരുന്നില്ല. എന്റെ ആ നോട്ടം കണ്ട് അവളുടെ ആ ചെന്താമരപോലുള്ള വിടർന്നകണ്ണുകളിൽ നാണം വിരിയുന്നത് കണ്ടു.. അവൾ എന്നിൽ നിന്നും പതിയെ കണ്ണുകൾ പിൻവലിച്ച് കൊണ്ട് ചോദിച്ചു.
" നീങ്ക കേരളാ താനെ"
" ആമാ "
"വായ്പ്പെ ഇല്ല സാർ.. ഇപ്പം തനെ ഉന്നെ മുതൽ പാക്കത്.." അത് ശരിയാണല്ലോ. ഇപ്പോൾ അല്ലെ ഇവൾ എന്നെ കാണുന്നത്..
എന്നിൽ പ്രണയം വേരോടി തുടങ്ങിയത് ഞാൻ അറിഞ്ഞു.
" ഉന്നുടെ പേരെന്നാ ??"
"എതുക്ക് സാർ ??"
"നീ സെല്ല് ..??"
അവൾ മടിച്ച് മടിച്ച് പറഞ്ഞു.
" തേൻ മൊഴി...."
"നല്ല പേര്.. "
ആ പ്രശംസ അവൾക്ക് ഇഷ്ട്ടായ് എന്ന് തോന്നി ...
അവിടെ നിന്നും മടങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു .കളഞ്ഞ് പോയതെന്തോ തിരികെ കിട്ടിയ പോലെ മിന്നുവിനെ വിളിച്ച് കാര്യം പറഞ്ഞു. അവൾക്കും സന്തോഷം.
"എട്ടാന്റെ നല്ല മനസ്സാ അതു കൊണ്ടാ ഇങ്ങനെയെക്കെ "
മിന്നു വിട്ടില്ല .കുത്തി,കുത്തി ചോദിച്ചു. എല്ലാം പറയേണ്ടി വന്നു.
പിന്നീടുള്ള എന്റെ ദിനങ്ങൾ പിറന്നത് തേൻമൊഴിക്ക് വേണ്ടിയായിരുന്നു ..
ദിവസവും കടയിലെത്തി അവളുമായ് സംസാരിക്കും. അപരിചിതത്വം മാറിയത് പെട്ടെന്നായിരുന്നു.
പതിയെ ഒരു നാൾ ഞാനെന്റെ സ്വപ്നത്തെ കുറിച്ച്അവളോട് പറഞ്ഞു..
അതോടൊപ്പം എന്റെ ജീവിതത്തിലേയ്ക്കും ക്ഷണിച്ചു.. എല്ലാം കേട്ട് അവൾ ഒരു ശില പോലെ ഇരുന്നു.. കരിങ്കല്ലിൽ കൊത്തിയ മനോഹര ശില.
പെട്ടെന്നാണ് ശ്രദ്ധയിൽ പെട്ടത്.അ ശിലയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. അതെ അവൾ കരയുക ആയിരുന്നു.
കുറച്ച് നേരം കഴിഞ്ഞിട്ടും അവളിൽ നിന്നും മറുപടി ഒന്നും കാണാതെ വന്നപ്പോൾ..
" എന്നാ ഉനക്ക് എന്നെ പിടിക്കലായ..??
എതുവാ ഇരുന്താലും നേരടിയാ സോല്ല്."
അവൾ എന്നെ നോക്കിചിരിച്ചു.കണ്ണീർ കലർന്ന അചിരിയിൽ പതിവിലും സുന്ദരി ആയ് തോന്നി.
"എൻ മുടിവ് നാളെയ്ക്ക് സോല്ലാലാം ". തേൻ മൊഴിയുടെ ആ വാക്കുകളിൽ പതിവില്ലാത്ത ഒരു നിശ്ചയദാർഢ്യം കനത്തു നിന്നിരുന്നു.
മിന്നുന് അത് കേട്ടപ്പോൾ സന്തോഷത്തിനതിരില്ലായിരുന്നു.
"ഏട്ടത്തി അമ്മയെ എപ്പോഴാ ഇവിടെയ്ക്ക്കൊണ്ട് വരുന്നത് .?കാണാൻ കൊതിയായ് യേട്ടാ "
അടുത്ത നാൾ വല്ലാത്ത ഒരു പിരിമുറുക്കത്തോടെയാണ് കടയിൽ എത്തിയത്.
അന്നും പതിവ് പോലെ കുനിഞ്ഞിരുന്ന് എന്തോ എഴുതി കൊണ്ടിരിക്കുകയായിരുന്നു തേൻ മൊഴി.
"എനിക്കും ഉങ്കളെ പിടിച്ചിരിക്ക് .എൻ കനവിലും നീങ്ക വന്തിട്ടുരുന്ത്.. അനാൽ ....."
ഹോ മനസ്സിൽ നിന്നും ഒരു ഭാരം ഇറങ്ങിയ പോലെ.
അവൾ പതിയെ ആ കൗണ്ടർ വിട്ടു പുറത്ത് വന്നു.
വീൽചെയറും തനിയ ഉരുട്ടി പുറത്തേയ്ക്ക് വന്ന അവളെ കണ്ട് ഞാൻ ഞെട്ടിത്തെറിച്ചു.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.
അതെ എന്റെ തേൻ മൊഴി അരയ്ക്ക് താഴെ തളർന്ന ഒരു വികലാംഗയാണ്.. മനസ്സിൽ കെട്ടിപൊക്കിയ മോഹത്തിൻ കൊട്ടാരം തകർന്ന് വീണുകൊണ്ടിരുന്നു.കരച്ചിൽ അടക്കാൻ പാട് പെട്ടു ഞാൻ നിന്നു. എന്ത് ചെയ്യണം എന്നറിയാതെ.
"ഇനി നീങ്ക സൊല്ല് ??എന്നെ പിടിച്ചിറുക്കാ ?"
അവൾ പുഞ്ചിരിയോടെ ചോദിച്ചു.
മറുപടി പറയാനാവാതെ ഞാൻ നിന്നു..
" സൊല്ല്...??" അവൾ വീണ്ടും
"പിടിക്കല എനക്ക് തെരിയും"
അവളിൽ ഇപ്പോ ശോകം നിറഞ്ഞിരിക്കുന്നു.
ഫോൺ എടുത്ത് മിന്നുനെ വിളിച്ചു..
" മിന്നു... എട്ടത്തിയമ്മ ഓക്കെ പറഞ്ഞു... "
ഇത് കേട്ട് തേൻമൊഴിയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു.. വിശ്വാസം വരാതെ അവൾ കരഞ്ഞു.
പതിയെ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അവളുടെ കരംകവർന്ന് കൊണ്ട് പറഞ്ഞു.
" ജന്മാന്തരങ്ങൾക്ക് മുന്നെ വിധിച്ചതാണിത്. എനിക്ക് നീയും ,നിനക്ക് ഞാനും "
അവൾക്ക്‌ മനസ്സിലായോ എന്തോ..
അപ്പോഴും അവൾ കരയുക ആയിരുന്നു.
മിന്നുനോട് ഏട്ടത്തിയമ്മ വികലാംഗയാണെന്നുള്ള കാര്യംമറച്ചുവച്ചില്ല. അവൾക്ക് സങ്കടമായ്. അവളും കരഞ്ഞു.
ഇന്നലെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് ചെറിയ രീതിയിൽ വിവാഹം കഴിഞ്ഞു. തേൻ മൊഴിയുടെ വീട്ടിൽ ആർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. അവർക്ക് പൂർണ്ണ സമ്മതമായിരുന്നു.കാരണം തേൻമൊഴി അവർക്ക് ഒരു ബാധ്യത ആയിരുന്നല്ലോ .അമ്മയെയും മിന്നുവിനെയും വിവാഹകാര്യം അറിയിച്ചില്ല.
വീട്ട് പടിക്കൽ കാറ് നിന്നപ്പോൾ മനസ്സ് ഒന്നു പിടിച്ചു.വാഹനത്തിന്റെ ശബ്ദംകേട്ട് പുറത്തേയ്ക്ക് വന്ന അമ്മയും മീന്നുവും ഈ കാഴ്ച കണ്ട് അന്ധാളിച്ച് നിൽക്കുന്നത് കണ്ടു. തേൻ മൊഴിയെ എടുത്ത് വീൽ ചെയറിൽ വയ്ക്കുന്നത് കണ്ടപ്പോൾ അമ്മയ്ക്ക് സഹിക്കാൻ പറ്റിയില്ല. വാതിൽപ്പടിയിൽ മുഖം ചേർത്ത്അമ്മകരയുന്നു.
മിന്നുവിന്റെ മുഖത്ത് നോക്കാനുള്ള ധൈര്യം ഉണ്ടായില്ല.. ഞാനും തേൻ മൊഴിയും മുറ്റത്ത് അങ്ങനെ നിന്നു..മുഖം കുനിച്ച് അനാഥരായ്.
മിന്നു കുറച്ച് നേരം ഞങ്ങളെ നോക്കി അങ്ങനെ നിന്നു..
" മിന്നു മോളെ ഈ ഏട്ടനോട് ക്ഷമിക്കു.ഏട്ടന് ഇതല്ലാതെ വെറെ വഴിയില്ലായിരുന്നു " ഒരു വിധം മിന്നുന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു.
മിന്നു പെട്ടെന്ന് ഓടി വന്നു. കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു..
"ഏട്ടാ ... എട്ടനാണ് യഥാർത്ഥ മനുഷ്യൻ.ഏട്ടൻ ഈ പാവത്തിനെ ഉപേക്ഷിച്ച് വന്നിരുന്നെങ്കിൽ ശാപം കിട്ടിയെനെ.. ഇപ്പോ ഏട്ടൻ എന്റെ മനസ്സിൽ ദൈവത്തെ പോലെയാ..."
ഈ വാക്കുകൾ മതി.. എന്റെ ജന്മത്തിന് ഒരർത്ഥമുണ്ടായത് പോലെ. ഇത് വരെ മനസ്സിലുണ്ടായിരുന്ന കുറ്റബോധം അ പുതുമഴയിൽ ഒലിച്ച് പോയ പോലെ.. അപ്പോൾ വീശിയ കാറ്റിൽ കുറച്ച് ചെമ്പക പൂക്കൾ ഞങ്ങളിൽ പതിച്ചു.
നവദമ്പതികളെ എതിരേൽക്കാൻ എന്ന പോലെ...
ശുഭം.
നിസാർ VH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo