മേഘപടലങ്ങൾക്കിടയിലൂടെ
ചോർന്നൊലിക്കുന്ന
വെട്ടമഴയിൽ
പടിഞ്ഞാറൻ സുന്ദരികളുടെ
അർദ്ധനഗ്നതയിൽ
മിഴിച്ചുംബനമേൽപ്പിക്കാതിരിക്കാൻ
പുറംതിരിഞ്ഞു നിന്ന
കടലോരപ്പകലിലാണ്
നാളുകൾക്കപ്പുറം
അവളെ കാണുന്നത്.
കൺകോണിൻ കുത്തേറ്റ്
ധൈര്യത്തിന്നറ ശൂന്യമാകുമെന്ന
ഭയപ്പാടോടെ നിഴല് നോക്കി
പ്രണയം പറഞ്ഞതും
അവൾ പുഞ്ചിരിച്ചു.
ആത്മഹർഷത്തോടെ
നടക്കുന്നതിന്നിടയിലാണ്
ചിരിച്ചു കണ്ണുനിറയുന്നത് കണ്ടത്.
അന്നാണ്.
ഹാസ്യമെന്താണെന്ന് മനസ്സിലാകുന്നത്.
പിന്നീടുള്ള ദിനരാത്രങ്ങൾ മുഴുവനും.
ചിരിച്ചുകണ്ണു നിറയ്ക്കാൻ പഠിച്ചത്.
ചോർന്നൊലിക്കുന്ന
വെട്ടമഴയിൽ
പടിഞ്ഞാറൻ സുന്ദരികളുടെ
അർദ്ധനഗ്നതയിൽ
മിഴിച്ചുംബനമേൽപ്പിക്കാതിരിക്കാൻ
പുറംതിരിഞ്ഞു നിന്ന
കടലോരപ്പകലിലാണ്
നാളുകൾക്കപ്പുറം
അവളെ കാണുന്നത്.
കൺകോണിൻ കുത്തേറ്റ്
ധൈര്യത്തിന്നറ ശൂന്യമാകുമെന്ന
ഭയപ്പാടോടെ നിഴല് നോക്കി
പ്രണയം പറഞ്ഞതും
അവൾ പുഞ്ചിരിച്ചു.
ആത്മഹർഷത്തോടെ
നടക്കുന്നതിന്നിടയിലാണ്
ചിരിച്ചു കണ്ണുനിറയുന്നത് കണ്ടത്.
അന്നാണ്.
ഹാസ്യമെന്താണെന്ന് മനസ്സിലാകുന്നത്.
പിന്നീടുള്ള ദിനരാത്രങ്ങൾ മുഴുവനും.
ചിരിച്ചുകണ്ണു നിറയ്ക്കാൻ പഠിച്ചത്.
_____________________________
രമേഷ് കേശവത്ത്
രമേഷ് കേശവത്ത്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക