Slider

ഗന്ധർവ്വന്റെ പെണ്ണ് (ചെറുകഥ)

1

"എഴുന്നേൽക്ക് മോളെ സ്കൂളിൽ പോകണ്ടേ "..'
അമ്മ അമ്മുവിനെ വിളിച്ചുണർത്താൻ ശ്രമിച്ചു..അവൾ പുതപ്പിനടിയിൽ ഒളിച്ചിരിക്കുകയാണ് ..
തിങ്കളാഴ്ചയാണ് ഇന്ന്..
അമ്മുവിന് ഇഷ്ടമില്ലാത്ത ഒരു ദിവസം..
വെള്ളിയാഴ്ചയിലെ ദൂരദർശൻ സംപ്രേക്ഷണം ചെയുന്ന ചിത്രഗീതം മുതൽ ഞായറാഴ്ചയിലെ നാല് മാണി സിനിമ വരെ എത്ര സന്തോഷകരമായ നിമിഷങ്ങളാണ്..
തിങ്കളാഴ്ച കണ്ടുപിടിച്ചവനെ ശപിച്ചുകൊണ്ട് അവൾ എഴുന്നേറ്റു..
.'അമ്മ തുടർന്നു.." കുളിച്ചിട്ട് വേഗം വാ..ഭക്ഷണം കഴിക്കണ്ടേ..എന്നും ബാക്കി വെച്ചിട്ട് പോവും..ഈ കുട്ടിയുടെ കാര്യം..കണ്ടില്ലേ കോലം"..
അമ്മ പുസ്തകങ്ങൾ ബാഗിലാക്കി വച്ചയുടനെ മോഹൻചേട്ടൻ്റെ ഓട്ടോ വന്നു..പാതി ഇഡലി കഴിച്ച് അമ്മു ഓടി..ഇങ്ങനെയാണ് അമ്മുവിൻറെ മിക്ക ദിവസവും തുടങ്ങുന്നത്..
ഇതിനിടയിലും അവൾക്ക് സ്വപ്‌നങ്ങൾ കാണാനായിരുന്നു ഏറെ ഇഷ്ടം..
നൃത്തം,സംഗീതം,കഥ,കവിത അങ്ങനെ കലാപരമായ കഴിവുകളിൽ മികവ് തെളിയിക്കണമെന്ന ആഗ്രഹം മനസ്സിൽ വിത്ത് പാകിയിട്ടും അതൊരു വൃക്ഷമാകാൻ അവൾക്ക് സാധിച്ചില്ല..
ഉള്ളിലെ നിരാശ കൂടി വരുകയാണ്..
കൗമാര മനസിൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിയാൻ ആരുമില്ല..
അങ്ങനെ ഏകാന്തതയെ അവൾ സ്നേഹിച്ചു തുടങ്ങി..
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഗൂഢാർത്ഥത്തിന്റെ അറയിൽ പൂട്ടിവെക്കാൻ അവൾ പഠിച്ചു ..
കോളേജ് പഠനം ആരംഭിച്ചപ്പോൾ വീട്ടിൽ നിന്നുമുള്ള വിലക്ക് കൂടി..അത് ചെയ്യരുത് . ഇത് ചെയ്യരുത് .
.പെൺകുട്ടികൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ നീണ്ട ലിസ്റ്റായിരുന്നു അമ്മയ്ക്ക് എപ്പോഴും പറയാനുണ്ടായിരുന്നത് ..ആറുമണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ല ..ആൺകുട്ടികളുമായുള്ള സൗഹൃദം ഒഴുവാക്കണം..ഇരിക്കുന്നതിലും നടക്കുന്നതിലും അച്ചടക്കം പാലിക്കണം..അങ്ങനെ അങ്ങനെ നൂറായിരം കാര്യങ്ങൾ..അവളൊരു യന്ത്രമായി മാറുകയാണോയെന്ന് തോന്നിയ നിമിഷത്തിലാണ് അവൻറെ വരവ് ..
സാധിക്കില്ലായെന്ന് കരുതിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാഫല്യമാക്കാൻ അമ്മുവിൻറെ പ്രിയപ്പെട്ടവൻ വന്നിരിക്കുന്നു..അവൾക്ക് ഒത്തിണങ്ങിയ രൂപസാദൃശ്യമുള്ളയാൾ. ദൃഢഭാവം..ഇപ്പോഴും പുഞ്ചിരിതൂകുന്ന മുഖം..
അമ്മുവിൻ്റെ സ്വപ്നങ്ങളിലേക്ക് അവൻ നിത്യസന്ദർശകനായി .ജീവിതത്തിലെ രാത്രിയുടെ യാമങ്ങളിൽ പുറത്തിറങ്ങാത്തവളെ അവൻ സ്‌നേഹപൂർവ്വം കൂട്ടിക്കൊണ്ടുപോയി . മറ്റാരുമറിയാതെ ..
കായൽ തീരത്തുള്ള അതിമനോഹരമായ കൊട്ടാരത്തിലേക്ക്..
അവൾക്ക് ഭയവും ഉത്കണ്ഠയും ആശ്ചര്യവും കലർന്ന ഒരു വികാരമായിരുന്നു മനസ്സിൽ ..
അവൻ അമ്മുവിനെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു "നിൻറെ ഏകാന്തതയും വേദനയും ഇവിടെ ആവശ്യമില്ല..നീയാണ് ഇവിടുത്തെ ദേവത..ഞാനിഷ്ടപ്പെടുന്ന താരകളും,കാറ്റും,കടലും സത്യമാണെങ്കിൽ നീയെൻറെ പ്രിയപ്പെട്ടവൾ"
ഇത് കേട്ടതും അവളുടെ മിഴികൾ നിറഞ്ഞു..കൊട്ടാരഭംഗി ആസ്വദിച്ച് നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു "ഞാനൊന്ന് പ്രണയിച്ചോട്ടെ "..മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും ഒന്നും മിണ്ടാതെ അവനു മുഖം കൊടുക്കാതെ അവൾ പുറത്തേയ്ക്കു നടന്നു..കായലിൻ കരയിലെ കാറ്റ് വീശിയപ്പോൾ അവൻ അടുത്തേയ്ക്ക് വന്ന് അവളുടെ മുഖമുയർത്തി..പ്രണയാർദ്രമായ ആ നിമിഷം, അവൻ അവളുടെ അധരത്തിൽ ചുംബിച്ചു..
മനസിന്റെ രാത്രികളിൽ അവൾ അവനെ കാത്തിരുന്നു..ആരെയും കാണിക്കാതെ കാത്തു സൂക്ഷിച്ചു വെച്ചിരുന്ന തന്റെ കഥകളും കവിതകളും അവൾ അവന്റെ നേരെ നീട്ടി..വിമർശനവും വിശകലനവും പരിവർത്തനവും അവൻ്റെ സാമീപ്യത്തിൽ മാത്രം
അവർ മനസ്സ് തുറന്നു സംസാരിക്കും..പ്രപഞ്ചത്തിലെ സത്യത്തെയും മിഥ്യത്തെയും നിര്‍ബാധം തെളിഞ്ഞൊഴുകുന്ന ചിന്താ സരണികളെയും പറ്റി .
ഞാനാണ് നിൻ്റെ ഗന്ധർവ്വൻ - അവൻ പലപ്പോഴും അവളോട് പറഞ്ഞു
അവൻ ഉച്ചരിച്ചും ആലപിച്ചും കൊടുത്തിരുന്ന പുരാണ കഥകളും കീർത്തങ്ങളുമാണ് അമ്മു ഓർമ്മയിൽ സൂക്ഷിച്ചിരുന്നത്..ഭഗവൻ ശിവൻറെ ആരാധികയായ അമ്മുവിന് ശിവപുരാണകഥകൾ ഏറെ ഇഷ്ടമായിരുന്നു..ആ തേജസ്വരൂപിയുടെ സദ്ഗുരു,തൃക്കണ്ണ്,ത്രിശൂലം,ചന്ദ്രൻ,സർപ്പം,ശിവമൂലി മുതലായ ചിഹ്നങ്ങളുടെ സവിശേഷതകളും അർത്ഥവും അവൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തു..അമ്മുവിൻറെ മനസ്സിൽ അവൻ്റെ സ്ഥാനം വാനോളം ഉയർന്നു ..അവൾ അവനെ ഗന്ധർവ്വനെന്നു സങ്കല്പിച്ചു ..
അവരുടെ മാത്രമായ സ്വകാര്യ നിമിഷങ്ങളിൽ അവർ ആനന്ദത്താൽ ആർത്തുല്ലസിച്ചു..മറ്റെന്തിനേക്കാളും അവൾ അവനെയാണ് ആഗ്രഹിച്ചിരുന്നത്..അവനില്ലാത്ത നിമിഷങ്ങളിൽ അവൾക്ക് മടുപ്പു അനുഭവപ്പെട്ടു..അവനെ പിരിയുന്ന അവസ്ഥാന്തരങ്ങളേ കുറിച്ച് അവൾ ഓർക്കാറേയില്ല എന്നാണ് സത്യം..അവർക്കിടയിൽ ദുഖത്തിൻറെ നിഴലാട്ടം ഒരിക്കലും വന്നെത്തിനോക്കിയിരുന്നില്ല..അവരുടെ ലോകത്ത് അവർ മാത്രമായിരുന്നു..
ഒരിക്കൽ അതേ ഞാവൽ മരച്ചുവട്ടിൽ അമ്മുവിൻറെ മടിയിൽ അവൻ തല ചായ്ച്ചു കിടന്നപ്പോൾ അവൾ ചോദിച്ചു "എന്നെ വിട്ടുപിരിയുമോ "..അവൻ അവളുടെ കണ്ണിലേക്കു നോക്കി..ആ നോട്ടത്തിനു പറഞ്ഞറിയിക്കാൻ പറ്റാത്ത വശ്യത..അസ്വാഭാവികമായ എന്തോ അനുഭവപ്പെടുന്നപോലെ അവൾക്ക് തോന്നി...
===========
"അമ്മു ..മോളെ..എഴുന്നേൽക്ക് കുട്ട്യേ..പ്രായപൂർത്തിയായ പെൺകുട്ടികൾ
നേരത്തെ എഴുന്നേൽക്കണം.."'അമ്മ തുടർന്നു...അവൾ എഴുന്നേറ്റു കുറച്ച് നിമിഷം അവിടെത്തന്നെ ഇരുന്നു..
മറുപടി പറയുമ്പോഴേക്കും ഈ 'അമ്മ വന്നെഴുനേല്പിച്ചു..
ശോ...ഇനി വരവോ ..അവളുടെ മനസ്സിൽ നിരാശ കലർന്നു..മൊബൈലിൽ അശ്വതിയുടെ കോൾ കണ്ടപ്പോഴാണ് ഓർമ്മ വന്നത്,പ്രൊജക്റ്റ് സെന്ററിൽ പോകണം..വേഗം കുളിച്ച് റെഡിയായി അമ്മു ഇറങ്ങി..
യാത്രയിൽ ഉടനീളം സ്വപ്നത്തെ കുറിച്ചായിരുന്നു അവൾ ചിന്തിച്ചത് .ആ മുഖം നേർത്തുനേർത്തു വരുന്നു .
അവൾ ട്രെയിനിൽ നിന്നും ഇറങ്ങി നടക്കാൻ ആരംഭിച്ചപ്പോഴാണ് ആരോ തോളോട് തോൾ ചേർന്നുരസി പോയത്..അവളുടെ മനസ്സിലെ സ്ത്രീ ഭാവം ഉണർന്നു ..ദേഷ്യവും അമർഷവും കടിച്ചമർത്തി പിറുപിറുത്തുകൊണ്ട് അമ്മു നടന്നു..പെൺകുട്ടികളെ മുട്ടിയുരുമ്മി പോകാൻ എന്താ ഇഷ്ടം..ഈ നാട് എന്ന് നന്നാവാവോ..
പിന്നിൽ നിന്നും ആരോ അവളെ വിളിച്ചു.."excuse me "അവൾ തിരിഞ്ഞ് നോക്കിയതും തരിച്ചു നിന്നു..
അടിവയറിൽ നിന്നും ഒരു മിന്നൽ പോലെ എന്തോ ഒന്ന് ഹൃദയത്തിലേക്ക് പടർന്നു കയറി ..മുന്നിൽ നില്കുന്നത് അവളുടെ ഗന്ധർവ്വനാണ്..അതെ മുഖം . അദ്ദേഹം തുടർന്നു."സോറി ..തിരക്ക് കാരണമാണ്..ഒന്നും വിചാരിക്കരുത് "...
കുറിപ്പ് : ആ ഗന്ധർവ്വൻ വേറെ എവിടെയും പോയില്ല . ഈ അമ്മുവിൻ്റെ ഭർത്താവായി കൂടെയുണ്ട് . ആള് ഓഫീസിൽ നിന്ന് വന്നുവെന്നു തോന്നുന്നു . അപ്പൊ അടുത്ത കഥയുമായി വീണ്ടും കാണാം ..ട്ടോ
1
( Hide )
  1. ഇതിൽ കൂടുതലെന്തു വിചാരിയ്ക്കാൻ?
    കാല്പനികത കൈവിട്ടു പോയി!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo