മീശയിൽ വെളുത്ത രോമങ്ങൾ ഏറിയിരിക്കുന്നു . കണ്ണാടി പതിച്ച തൂണിൽ പ്രതിബിംബം കണ്ടപ്പോൾ അല്പം കൗതുകം തോന്നി . ലുലുവിൽ അടുത്തിടെയാണ് ഇത്തരം കണ്ണാടികൾ പതിച്ചതെന്നു തോന്നുന്നു . മുൻപ് ശ്രദ്ധയിൽ പെട്ടിട്ടില്ല .
ഞാൻ തലയുയർത്തി നോക്കി. ഭാര്യയും മകനും ഇപ്പോഴും അകത്തെവിടെയോ ഉണ്ട്. ഇരുപതു വർഷത്തെ പ്രവാസത്തിനു ശേഷം ഞങ്ങൾ മടങ്ങുകയാണ്. അവസാന സമയത്തെ പരക്കംപാച്ചിലുകൾ. നാട്ടിൽ കിട്ടാനിടയില്ലാത്ത ചില സാധനങ്ങൾ കൂടി വാങ്ങാനുണ്ട് .
പർച്ചേസിനു പോകുമ്പോൾ ഞാൻ അവരുടെയൊപ്പം കൂടാറില്ല . ക്രെഡിറ്റ് കാർഡും കൊടുത്തകത്തേക്കു പറഞ്ഞയക്കാറാണ് പതിവ് . കൂടെ ചെന്നാൽ വാങ്ങുന്ന കാര്യത്തിൽ തർക്കങ്ങൾ ഉണ്ടാകും . ഞാനും ഭാര്യയും ആ സ്വഭാവം ഇപ്പോഴും വിട്ടിട്ടില്ല. മകനും അമ്മയുടെ പക്ഷത്തായിരിക്കും . വാഗ്‌വാദം ഉച്ചത്തിലായാൽ ആ ദിവസം മുഴുവൻ വിഷമം; അതെന്നെ പിന്തുടരും. എഴുത്തും നടക്കില്ല .
“ഏയ്,രാക്ഷസാ,സുഖമല്ലേ” പരിചയമുള്ള ശബ്ദം കേട്ട് ഞാൻ പെട്ടെന്ന് മുഖമുയർത്തി നോക്കി .
സ്മിത -ആ പഴയ മന്ദസ്മിതവുമായി മുൻപിൽ. നെഞ്ചിലേക്ക് അറിയാതെയൊരു സ്ഫുലിംഗപ്രവാഹം.
സ്മിത -ആ പഴയ മന്ദസ്മിതവുമായി മുൻപിൽ. നെഞ്ചിലേക്ക് അറിയാതെയൊരു സ്ഫുലിംഗപ്രവാഹം.
ആളാകെ മാറിയിരിക്കുന്നു . എങ്കിലും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒപ്പം ഭർത്താവും മകനുമുണ്ട് .
-“ അല്ലാ, നിങ്ങളെന്താ ഇവിടെ” , വാക്കുകൾ കിട്ടാതെ ഞാൻ കുഴങ്ങി.
-“പ്രദീപേട്ടന് അബുദാബി സെൻട്രൽ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റമായി . അങ്ങനെ ബഹറിനോട് കഴിഞ്ഞാഴ്ച വിട പറഞ്ഞു. ഉണ്ണ്യേട്ടൻ മറ്റെന്നാൾ നാട്ടിലേക്കു പോവുകയാണല്ലേ” .
-“ഓ, എങ്ങിനെ അറിഞ്ഞു “
-“പപ്പേച്ചി പറഞ്ഞു . ഞാൻ മിക്കവാറും വിളിക്കും . ഉണ്ണ്യേട്ടൻ്റെ വിവരങ്ങൾ അറിയാൻ വേറെ മാർഗം ഇല്ലല്ലോ”.
പുഞ്ചിരിച്ചു നിന്നതല്ലാതെ പ്രദീപ് ഒന്നും പറഞ്ഞില്ല . ഞാൻ വല്ലാതെയായി. മനസ്സിൻ്റെ ഉള്ളറകളിൽ ഓർമ്മപ്രവാഹം . അതിൻ്റെ തിക്കിലും തിരക്കിലും പെട്ട് എൻ്റെ നാവും.
കൗണ്ടറിൽ ഭാര്യയുടെ തലവട്ടം കണ്ടതോടെ ഞാൻ അവരോടു യാത്ര പറഞ്ഞു . പോകും മുൻപ് നമ്പർ പരസ്പരം കൈമാറാൻ മറന്നില്ല .
എന്തോ തമാശ പറഞ്ഞു ചിരിച്ചു നടന്നകലുന്ന അവരെ അല്പനേരം ഞാൻ നോക്കി നിന്നു. നടക്കുന്നതിനിടയിൽ അവൾ അയാളുടെ കൈത്തണ്ടയിൽ ഒന്നു നുള്ളുന്നതും കണ്ടു .
നുള്ള് ഏറ്റതീ പഴയ പതിനാറുകാരൻ്റെ കൈയ്യിലും.
അമ്പലത്തിണ്ണയിൽ ദാവണിക്കോലങ്ങൾ .
അവക്കൊപ്പം പവിഴമല്ലികൾ വിരിയിച്ച പ്രണയവസന്തം.
അമ്പലത്തിണ്ണയിൽ ദാവണിക്കോലങ്ങൾ .
അവക്കൊപ്പം പവിഴമല്ലികൾ വിരിയിച്ച പ്രണയവസന്തം.
എവിടെയാണ് കണക്കുകൂട്ടലുകൾ തെറ്റിയത്. ഡിഗ്രി കഴിഞ്ഞു നിന്നപ്പോൾ ജോലി തേടി ഗൾഫിലേക്ക് പോരാൻ തീരുമാനിച്ചതോ. അതോ ഇഷ്ടപ്പെട്ടവൾ തള്ളിപ്പറഞ്ഞുവെന്നു കേട്ട് തകർന്നിരുന്നതോ
പ്രവാസത്തിലേക്കുള്ള ചുവടുവെപ്പിൽ നഷ്ടപ്പെട്ടതാണ് ഇപ്പോൾ കണ്മുന്നിലൂടെ കടന്നു പോയത്.
ഓർത്തപ്പോൾ വിഷമമേറി വന്നു .
പ്രവാസത്തിലേക്കുള്ള ചുവടുവെപ്പിൽ നഷ്ടപ്പെട്ടതാണ് ഇപ്പോൾ കണ്മുന്നിലൂടെ കടന്നു പോയത്.
ഓർത്തപ്പോൾ വിഷമമേറി വന്നു .
വൈകിട്ട് ക്ലബ്ബിലേക്ക് പോകും വഴിയാണ് അവളുടെ ഫോൺ വന്നത്. എത്ര നേരം സംസാരിച്ചുവെന്നറിയില്ല . ഇരുപതു വർഷത്തെ കഥകൾ. വിങ്ങലുകൾ, പരിഭവങ്ങൾ ഒടുവിൽ ചില ആശ്വസിക്കലുകൾ. തെറ്റിദ്ധാരണകൾ ഓരോന്നായി മാറിവന്നപ്പോൾ മനസൊന്നു പിടഞ്ഞു.
പരസ്പരം അറിയാവുന്ന കുടുംബങ്ങൾ. ജാതിയും മതവും സാമ്പത്തികവും ഒന്നും തടസമായിരുന്നില്ല . എന്നിട്ടും ചിലരെന്തിനാണ് എല്ലാം തകർത്തത് . ഞങ്ങൾക്ക് അതിനപ്പോഴും ഉത്തരം കിട്ടിയിരുന്നില്ല .
പരസ്പരം അറിയാവുന്ന കുടുംബങ്ങൾ. ജാതിയും മതവും സാമ്പത്തികവും ഒന്നും തടസമായിരുന്നില്ല . എന്നിട്ടും ചിലരെന്തിനാണ് എല്ലാം തകർത്തത് . ഞങ്ങൾക്ക് അതിനപ്പോഴും ഉത്തരം കിട്ടിയിരുന്നില്ല .
നാട്ടിലെത്തി മൂന്നാം നാൾ പപ്പേച്ചിയുടെ കരച്ചിൽ സ്മൈലികളോടൊപ്പം ഒരു വാട്സാപ്പ് മെസ്സേജ്. -വേഗം വരൂ, സ്മിതക്ക് നല്ല സുഖമില്ല. അവർ ഇന്ന് രാവിലെയെത്തിയിട്ടുണ്ട്.
കാറുമെടുത്ത് പപ്പേച്ചിയുടെ വീട്ടിലെത്തി. ആളുകൾ പലവഴിയിൽ നിന്നുമെത്തുന്നു .തൊട്ടടുത്താണ് സ്മിതയുടെ വീട് . നടന്നടുക്കുമ്പോൾ ഹൃദയമിടിപ്പ് വല്ലാതെ കൂടി.
കാറുമെടുത്ത് പപ്പേച്ചിയുടെ വീട്ടിലെത്തി. ആളുകൾ പലവഴിയിൽ നിന്നുമെത്തുന്നു .തൊട്ടടുത്താണ് സ്മിതയുടെ വീട് . നടന്നടുക്കുമ്പോൾ ഹൃദയമിടിപ്പ് വല്ലാതെ കൂടി.
പന്തലിൽ ഓരത്തായി പ്രദീപ്. അടുത്തേക്ക് ചെന്നപ്പോൾ അയാൾ എഴുന്നേറ്റു.
-”അന്ന് നമ്മൾ കണ്ടതിൻ്റെ പിറ്റേന്ന് അസുഖം കൂടി. വാൽവിന് തകരാറ്. ട്രീട്മെന്റിലായിരുന്നു. രക്ഷിക്കാൻ കഴിഞ്ഞില്ല . എന്തെങ്കിലും സംഭവിച്ചാൽ രാക്ഷസനെത്തും വരെ കാക്കണമെന്നവൾ പറഞ്ഞിട്ടുണ്ട് .”
-”അന്ന് നമ്മൾ കണ്ടതിൻ്റെ പിറ്റേന്ന് അസുഖം കൂടി. വാൽവിന് തകരാറ്. ട്രീട്മെന്റിലായിരുന്നു. രക്ഷിക്കാൻ കഴിഞ്ഞില്ല . എന്തെങ്കിലും സംഭവിച്ചാൽ രാക്ഷസനെത്തും വരെ കാക്കണമെന്നവൾ പറഞ്ഞിട്ടുണ്ട് .”
എൻ്റെ രണ്ടു കൈകൾ കൂട്ടിപ്പിടിച്ച് അതിലേക്കു മുഖമൊന്നമർത്തി അയാൾ കൊച്ചുകുട്ടിയെ പോലെ കരഞ്ഞു .
ഞാനെന്തു പറയാൻ. വീടിനകത്തേക്ക് കയറാൻ തോന്നിയില്ല . എത്തിനോക്കിയപ്പോൾ, ദർഭസ്മിതം - “ഏയ് രാക്ഷസാ , നൊന്തുവോ”
By: ഉണ്ണി മാധവൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക