ഉരുക്കിൻ കരങ്ങളുടെ അടിമയാക്കി നീയെന്നിൽ ആഴ്ന്നിറങ്ങി....
വേദനയുടെ നിമിഷങ്ങള്‍ക്കൊടുവിൽ നിന്നിലെ ബാഷ്പീകരിച്ച ബീജാണുക്കളെന്നിലെ ആരും കാണാത്ത പാത്രം ലക്ഷ്യമാക്കി പാഞ്ഞു ....
നിന്റെ നെറ്റിയില്‍ പൊടിഞ്ഞത് വിയർപ്പു തുള്ളികൾ..
എന്റെ കണ്ണില്‍ പൊടിഞ്ഞത് കണ്ണുനീർതുള്ളികൾ...
നെറ്റിയിലെ വിയർപ്പു തുടച്ചൊരു ദിഗ് വിജയിയെപ്പോലെ നീ ചിരിച്ചപ്പോൾ....
കാൽമുട്ടിൽ ശിരസ്സു താങ്ങി കരയാനേ എനിക്കു കഴിഞ്ഞുള്ളൂ...
ഇന്നെനിക്കു നിയമത്തിൻ പരിരക്ഷയുണ്ട് പക്ഷേ ...
നിന്നെ കഴുവേറ്റണമെങ്കിൽ ഞാനായിരം വട്ടം മരിക്കാതെ മരിക്കണം...
വാക്കുകള്‍ കൊണ്ടുള്ള ക്രൂരമായ ബലാത്സംഗങ്ങളായിരമേറ്റു വാങ്ങണം ...
അതിനിന്നെനിക്കു മനസ്സില്ല...
നിന്റെ ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി നീ പാഴാക്കിയതെന്റെ ആയുസ്സാണെന്നു നിനക്കഹങ്കരിക്കാനും ഞാനിട നൽകില്ല....
ഹേ മൂഡാ.... ഒന്നു കുളിച്ചാൽ തീരുന്ന അഴുക്കേ നിനക്കെന്നിൽ നിക്ഷേപിക്കാനായുള്ളൂ...
തട്ടിപറിക്കപ്പെട്ടതോർത്തു കണ്ണീരൊഴുക്കാനെനിക്കു മനസ്സില്ല...
ഞാനാഗ്രഹിക്കാതെ എന്നില്‍ സംഭവിച്ചതൊന്നും എന്റെയല്ല...
തോല്പിച്ചുവെന്നഹങ്കരിക്കും നിന്റെ ചിരിയുടെ മുകളിലൊരു വെല്ലുവിളിയായി ഞാനിനിയുമിവിടെ ജീവിക്കും.....
ഇനി ഞാനൊന്നു കുളിക്കട്ടെ...
നിന്റെ നിഴലീ ഭൂമിയില്‍ നിന്നും പറഞ്ഞയക്കാനായി
ആയിരമാങ്ങളമാർ പിറവിയെടുക്കും കാലം വിദൂരമല്ല എന്ന ചിന്തയോടെ....
ആയിരമാങ്ങളമാർ പിറവിയെടുക്കും കാലം വിദൂരമല്ല എന്ന ചിന്തയോടെ....
ജയ്സൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക