നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണകിടക്കയിൽ


കാഴ്ച ശക്തി പാതി നശിച്ച
അവസ്ഥയിലാണെങ്കിലും
കൊച്ചുമക്കളുടെ നിഴലുകൾ
തിരിച്ചറിയുവാൻ കഴിയുന്നുണ്ട്.
അരികിലേയ്ക്ക് ഇരിക്കുവാൻ
മനസ് പറയുന്നെണ്ടെങ്കിലും
ചുണ്ടുകളുടെ ചലന ശേഷി
പൂർണമായും നഷ്ട്പ്പെട്ടിരിക്കുന്നു.
കിടക്കയുടെ ചുറ്റിലും
പിറുപിറുക്കുന്ന സ്വരങ്ങൾ
എന്താണെന്ന് വ്യകതമാകുന്നില്ല.
മൂർഖന്റെ കാതുകളാണ് എനിക്കെന്ന്‌
പലരും പറഞ്ഞിരിക്കുന്നു.
ഇപ്പോൾ ചെറിയൊരു മൂളൽ
മാത്രമേ കേൾക്കാൻ കഴിയുന്നുള്ളു.
ഓള് അടുത്തുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു ഈ നിമിഷം.
എന്നിലെ ചെറിയ ചലനങ്ങൾപോലും
കൃത്യമായി മനസിലാക്കുവാൻ
ഓള്ക്കു മാത്രമേ കഴികയുള്ളൂ.
ഓളുടെ സ്പർശനമേൽക്കാൻ
ചലനമറ്റ ശരീരം
ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.
എനിക്കുമുന്നെ ഓള്‌ പോകുമെന്ന്
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
കണ്ണുകളടച്ചു മടിയിലേയ്ക്കു
തലചായ്ച്ചു മയങ്ങുവാൻ അന്നും
എനിക്കേറെ ഇഷ്ടമായിരുന്നു.
മുടിയിലൂടെ ഓള് തഴുകുമ്പോൾ
എത്ര ദുഃഖമുള്ള അവസ്ഥയിലാണങ്കിലും മനസ്സിനൊരുപാട് സമാധാനമേകാൻ
ആ തലോടിന് കഴിയുമായിരുന്നു.
ജീവിതത്തിലേയ്ക്ക് ഓള്
കൈയിപിടിച്ചു കയറി വന്ന കാലം.
ജീവിത സ്വാതന്ത്യം എന്റെ
കൈക്കുള്ളിലൂടെയാണ് കണ്ടിരുന്നത്.
ഇന്ന് ഓളുടെ ലോകത്തിലേയ്ക്ക്
എന്റെ കൈകൾ മുറുകെപ്പിടിച്ചു
കൂട്ടികൊണ്ടുപോകുവാൻ
എന്നിലെ ഉള്ളിലെ ബാക്കി ജീവിതം
കൂടി കാത്തിരിക്കുകയാണ്.
അരികിലായി മോന്റെ സ്നേഹഗന്ധം അടുത്തുവരുന്നതായി ഞാൻ നീ നിമിഷം
തിരിച്ചറിയുന്നുണ്ട്.അവസാനതുള്ളി ജലം
അവന്റെ കൈക്കുള്ളിൽ നിന്നും എൻ വായിക്കുള്ളിലേയ്‌ക്ക് ഒലിച്ചിറങ്ങുന്നു.
ഉമിനീരിനൊപ്പം ആ തുള്ളികൾലയിച്ചു
ഉള്ളിലേയ്‌ക്ക്‌ ആഴ്ന്നിറങ്ങിയിരുന്നു.
എന്റെ അച്ഛനുംമരണ കിടക്കയിൽ
അവസാന തുള്ളി ദാഹജലം എന്റെ കൈക്കുള്ളിലൂടെയാണ് ഒഴിച്ച്
കൊടുത്തിരുന്നത്.അന്ന് അച്ഛന്റെ മനസ്സും ഇതുപോലെ കടന്നുപോയിട്ടുണ്ടാകും.
ഒലിച്ചിറങ്ങിയ തുള്ളികൾ
ചുണ്ടിനെ തഴുകി നാവിനുള്ളിലേയ്ക്ക്
ആഴ്ന്നിറങ്ങി രുചിയെ ഉണർത്തിയിരുന്നു.
എന്റെ 'അമ്മ അന്തിപട്ടിണിയിലും
അരച്ചു തന്ന ചമ്മന്തിക്ക്
അമ്മയോളം സ്വാദായിരുന്നു.
നാവിലെ രുചി അമ്മയുടെ സ്നേഹം വിളിച്ചുപറഞ്ഞിരുന്നു.
ഉണർന്ന രുചികൾ ഉമിനീർതുള്ളികളെ
കൂടെകൂട്ടി ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി.
ആഴ്ന്നിറങ്ങിയ ഉമിനീർതുള്ളികൾ
മരണകിടക്കയിലെ ഹൃദയത്തെ ഉണർത്തി.
ഉണർന്ന ഹൃദയം ജീവിച്ചു
തീർത്ത നിമിഷങ്ങളെ
മരണകിടക്കയുടെ മുന്നിലേയ്‌ക്കായി
കൂട്ടി കൊണ്ടു വന്നിരുന്നു....
ജീവിച്ചു തീർത്ത നിമിഷങ്ങൾ?
നഷ്ടപ്പെടുത്തിയ നിമിഷങ്ങൾ?
സ്നേഹിച്ച രൂപങ്ങൾ?
വേദനിപ്പിച്ച രൂപങ്ങൾ?
ഒന്നൊന്നായി മുന്നിലേയ്ക്ക് കടന്നുവന്നു.
വേദനിപ്പിച്ച മനസുകളിൽ ഒരു രൂപം
നിങ്ങളുടേതായിരുന്നു.
എന്റെ നാവുകൾ മാപ്പിനായി കേഴ്ന്നിരുന്നു.
ചലനമറ്റ നാവിൽനിന്നും ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല.....
ജീവിച്ചിരുന്നപ്പോൾ ചെയ്‌ത തെറ്റിന്
മാപ്പ് കേഴ്ന്നിരുന്നതല്ലേ ഞാൻ?....
ഓള് അരികിലായി വരുന്നുണ്ട്.ആദ്യമായി കൈപിടിച്ചു കൂടെ കൂട്ടിയപ്പോൾ ആ മുഖത്തുകണ്ട അതേ തെളിച്ചം.
മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട് .
എന്റെ കൈകളിൽ മുറുകെപ്പിടിച്ചു.
എനിക്കുപോകുവാൻ സമയമായിരിക്കുന്നു.
അവസാന ശ്വാസം എന്റെ ഉള്ളിലിലേയ്ക്കെടുത്തു. മിഴിനീർ നിറഞ്ഞു.ഉള്ളിലേയ്‌ക്കെടുത്ത ശ്വാസം നിലച്ചിരുന്നു.തുടിച്ചിരുന്നു
ഹൃദയത്തിന്റെ ചലനമറ്റു.
മോന്റെ കരങ്ങൾ കണ്ണുകളെ ചേർത്ത് അടച്ചു
.................ശരൺ😥

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot