ഊരിയെറിഞ്ഞൊരാ വിവാഹമോതിരത്തിൽ
ഇറങ്ങിപ്പോയ് ഒരഞ്ചുവർഷ,
ദാമ്പത്യബന്ധത്തിന്റെ ഓർമ്മകൾ..
വിരിഞ്ഞ മൊട്ടുകൾക്ക് അറിയുമോ
അഴിയാക്കുരുക്കുകൾ അണിയിച്ചൊരുക്കിയ
വിട്ടുവീഴ്ചകൾ,
വ്യഥകൾ..
എവിടെയെൻ മധു ചഷകം
നിറയട്ടെ തുളുമ്പട്ടെ, ഒഴിയട്ടെയെന്നിൽ
അടരാതെ നിൽക്കും
പാരതന്ത്ര്യം..
വിരിഞ്ഞ മന്ദസ്മിതങ്ങൊളൊക്കെയും
കാരമുള്ളിന്റെ കുത്തായിരുന്നു.
ലഭിക്കുമൊരു ക്ഷണക്കത്തിനി
നീതി ദേവതയുടെ ഭവനത്തിലേക്ക് ..
നീതിപീഠം നിവൃത്തിയാക്കും
നിർലോഭ സന്തോഷത്തെ
കാത്തിരിക്കും ഞാൻ..
ജന്മ സാഫല്യങ്ങളെ, വിട തരൂ
ജിതനാകാൻ ഞാനിനിയില്ലാ..
നിങ്ങൾ തൻ വിജയങ്ങളൊക്കെയും
മറഞ്ഞിരുന്നു കാണും ഞാൻ,
വിഭാര്യനായ്, വിരഹമീ
നെഞ്ചിലൊളിപ്പിച്ചു വെച്ച്...
ഇറങ്ങിപ്പോയ് ഒരഞ്ചുവർഷ,
ദാമ്പത്യബന്ധത്തിന്റെ ഓർമ്മകൾ..
വിരിഞ്ഞ മൊട്ടുകൾക്ക് അറിയുമോ
അഴിയാക്കുരുക്കുകൾ അണിയിച്ചൊരുക്കിയ
വിട്ടുവീഴ്ചകൾ,
വ്യഥകൾ..
എവിടെയെൻ മധു ചഷകം
നിറയട്ടെ തുളുമ്പട്ടെ, ഒഴിയട്ടെയെന്നിൽ
അടരാതെ നിൽക്കും
പാരതന്ത്ര്യം..
വിരിഞ്ഞ മന്ദസ്മിതങ്ങൊളൊക്കെയും
കാരമുള്ളിന്റെ കുത്തായിരുന്നു.
ലഭിക്കുമൊരു ക്ഷണക്കത്തിനി
നീതി ദേവതയുടെ ഭവനത്തിലേക്ക് ..
നീതിപീഠം നിവൃത്തിയാക്കും
നിർലോഭ സന്തോഷത്തെ
കാത്തിരിക്കും ഞാൻ..
ജന്മ സാഫല്യങ്ങളെ, വിട തരൂ
ജിതനാകാൻ ഞാനിനിയില്ലാ..
നിങ്ങൾ തൻ വിജയങ്ങളൊക്കെയും
മറഞ്ഞിരുന്നു കാണും ഞാൻ,
വിഭാര്യനായ്, വിരഹമീ
നെഞ്ചിലൊളിപ്പിച്ചു വെച്ച്...
--------------------------
സന്തോഷ് റോയ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക