"ഇന്നലെയായിരുന്നു എന്റെ മരണം..
അല്ലാ..മരിച്ചതല്ല എന്നെ കൊന്നതാണ്..
അല്ലാ..മരിച്ചതല്ല എന്നെ കൊന്നതാണ്..
രണ്ട് ശരീരങ്ങൾ തമ്മിലുള്ള മൽപ്പിടുത്തത്തിനിടയിൽ ഇറ്റുവീണ ഒരു തുള്ളിയിൽ ഞാന്‍ ഉടലെടുത്തു,
ചില മനസ്സുകൾ തമ്മിലുള്ള വാക്ക് തർക്കത്തിൽ അവരെന്നെ ജീവൻ തുടിക്കാത്ത വെറും ചോരയാക്കി,,
കേട്ടിരുന്നോ നിങ്ങളെന്റെ കരച്ചിൽ..
അറിഞ്ഞിരുന്നോ നിങ്ങളെന്റെ മിടിപ്പ്..
കണ്ടിരുന്നോ നിങ്ങളെന്റെ മുഖത്തേ..
ഇല്ലാ...നിങ്ങളെന്നെ 'കൊന്നുകളഞ്ഞൂ""
അറിഞ്ഞിരുന്നോ നിങ്ങളെന്റെ മിടിപ്പ്..
കണ്ടിരുന്നോ നിങ്ങളെന്റെ മുഖത്തേ..
ഇല്ലാ...നിങ്ങളെന്നെ 'കൊന്നുകളഞ്ഞൂ""
അസ്തികൾക്കിടയിലൂടെ പുറത്ത് വന്ന് അമ്മയെ നോക്കി കരയാൻ ഞാന്‍
കൊതിച്ചിരുന്നു..
ആ മാറിലൊട്ടി മധുരം നുണയുമ്പോൾ അമ്മേന്ന് വിളിക്കാന്‍ കൊതിച്ചിരുന്നു..
കൊതിച്ചിരുന്നു..
ആ മാറിലൊട്ടി മധുരം നുണയുമ്പോൾ അമ്മേന്ന് വിളിക്കാന്‍ കൊതിച്ചിരുന്നു..
"പൊക്കിൾ കൊടിയിൽ പിടുത്തമിട്ട എന്റെ കൈകള്‍ അറുത്തു മാറ്റുമ്പോൾ അമ്മയ്ക്ക് നോവുമെന്നോർത്ത് ഞാന്‍ ഉറക്കെ "കരഞ്ഞില്ലാ..
"പിടഞ്ഞില്ലാ..
"നിലവിളിച്ചില്ലാ..
എന്നിട്ടും നിങ്ങളെന്നെ കൊന്നുകളഞ്ഞു
"പിടഞ്ഞില്ലാ..
"നിലവിളിച്ചില്ലാ..
എന്നിട്ടും നിങ്ങളെന്നെ കൊന്നുകളഞ്ഞു
.."അതെ ഇന്നലെയായിരുന്നു എന്റെ മരണം"...
മരിച്ചതല്ലാ , എന്നെ കൊന്നതാണ്.,,
മരിച്ചതല്ലാ , എന്നെ കൊന്നതാണ്.,,
-അൻഷാദ് ഓച്ചിറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക