ശത്രുവും മിത്രവും
വഴിമാറി നടന്നത്
നമ്മൾ വെച്ച
കണ്ണടക്കുള്ളിലാണ്.
ഭീകരവാദിയും
വിപ്ലവകാരിയും
ജന്മം കൊണ്ടതും
കണ്ണടച്ചില്ലുകളിൽ പറ്റിപ്പിടിച്ച
പൊടിപടലങ്ങളിലൂടെയാണ്.
സ്നേഹവും ദ്രോഹവും
പിറവിയെടുത്തത്
കണ്ണടയുടെ
ഒരു കണ്ണടച്ച്
നോക്കിയപ്പോഴാണ്.
ഭാവിയിലേക്ക് ചൂണ്ടിയപ്പോൾ
ഭൂതവും വർത്തമാനവും
മറന്നു പോയതും
കണ്ണs ഒപ്പിച്ച വികൃതികളായിരുന്നു.
എഴുതിത്തള്ളിയതും
തള്ളിക്കൊണ്ട് വന്ന് എഴുതിച്ച് വാങ്ങിയതും
ഒരേ കണ്ണടയെ മറയാക്കിയായിരുന്നു.
By: Shabnam Siddiqui
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക