കുഞ്ഞായിരിക്കുമ്പോൾ കുഞ്ഞമ്മായി ആയിരുന്നു ഞങ്ങൾക്കു ചോറു തന്നിരുന്നത് അമ്പിളിമാമനെ കുറിച്ചുളള കഥകളൊക്കെ ഭംഗിയായി പറഞ്ഞു തരികയും പാടുകയും ചെയ്യും അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട്.... എന്നിങ്ങനെ കുറേയേറേ കഥകളും പറഞ്ഞു തരും സൂര്യനും ചന്ദ്രനും പകിട കളിക്കാനിറങ്ങിയ പാട്ടും ചൂതിൽ തോററ വർ എന്ന യേശുദാസിെൻറ പാട്ട് പാടി കഴിയുമ്പോഴെക്കും പാത്രത്തിലുളള ഭക്ഷണം തീർന്നിരിക്കും എന്നാലും അന്നത്തെ മനസിൽ ചൂതിലെ വ്യവസ്ഥ പേടിയുണ്ടാക്കിയിരുന്നു തൻ പ്രിയപുത്രനെ ഭക്ഷിക്കണമെന്ന് എന്താലേ കുറച്ച് മുതിർന്നതിനു ശേഷം അമ്പിളിമാമനെ കണ്ടു മനോ ഹരമായൊരു കൊച്ചു പുസ്തക രൂപത്തിൽ ചിത്രകഥ ക ളും പഞ്ചതന്ത്രം കഥകളും ഒക്കെയായി സമൃദമായ വായനയുടെ കുട്ടിക്കാലം അവിടെ നിന്നും കാറച്ചു കഴിഞ്ഞാണ് പൂമ്പാറ്റയും ബാലരമയും വന്നത്
അപ്പോഴെക്കും ചന്ദ്രകഥകൾഒരു വിധം അറിയാമായിരുന്നു
പാടത്ത് വൈകുന്നേരങ്ങളിൽ കൂട്ടുകാരോടൊത്തിരുന്നു സംസാരിച്ച് പരസ്പരം മടിയിലും മറ്റും തല വെച്ചു കിടക്കുമ്പോഴും തലക്കു മുകളിലിരുന്നു ചിരി തൂകുന്ന ചന്ദ്രൻ തന്നെയായിരുന്നു താരം
പിന്നെ കൈലാസനാഥൻ സീരിയലിൽ നേരിട്ടു കണ്ടു അങ്ങിനെ ചന്ദ്ര വിശേഷം നടക്കുന്നതിനിടക്ക് നമ്മൾ ചന്ദ്രയാൻ (മംഗൾയാൻ ) വിക്ഷേപിക്കുകയും അവിടെ ജല സാനിദ്ധ്യസാദ്ധ്യത കളെ കുറിച്ച് നാസക്കടക്കം വിവരങ്ങൾ നൽകുകയും ചെയ്തു
ഇപ്പോ ഞാൻ ഇവിടെയും കണ്ടു ഞാൻ മാത്രമേ കണ്ടുളളു ഉണ്ണി കണ്ണൻ വാ പൊളിച്ച പോലെ ആചന്ദ്ര താരകങ്ങളെ
By Babuthuyyam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക