മണ്ണിൽ കളിച്ചാൽ അണുബാധയുണ്ടാകുമെന്നും
മഴ നനഞ്ഞാൽ പനി പിടിക്കുമെന്നും
രാത്രിയിൽ പുറത്തിറങ്ങിയാൽ തലയിൽ തണുപ്പടിച്ച് ജലദോഷം വരുമെന്നും, വെയില് കൊണ്ടാൽ കറുത്തുപോകുമെന്നും..
മഴ നനഞ്ഞാൽ പനി പിടിക്കുമെന്നും
രാത്രിയിൽ പുറത്തിറങ്ങിയാൽ തലയിൽ തണുപ്പടിച്ച് ജലദോഷം വരുമെന്നും, വെയില് കൊണ്ടാൽ കറുത്തുപോകുമെന്നും..
തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് മക്കളെ നാല് ചുമരുകൾക്കുള്ളിലൊതുക്കുന്ന മാതാപിതാക്കൾക്കറിയില്ലല്ലോ , അവർ
ചന്ദ്രനെയും . നക്ഷത്രങ്ങളെയും , പ്രകൃതി ഭംഗിയുമൊക്കെ ആസ്വദിക്കുന്നത് ഗൂഗിളിലാണെന്നു
ചന്ദ്രനെയും . നക്ഷത്രങ്ങളെയും , പ്രകൃതി ഭംഗിയുമൊക്കെ ആസ്വദിക്കുന്നത് ഗൂഗിളിലാണെന്നു
പണ്ടൊക്കെ നക്ഷത്രങ്ങളേയും അമ്പിളിമാമനേയും മുറ്റത്ത് വരുന്ന അണ്ണാറക്കണ്ണനേയും, മാവിൻ ചില്ലയിൽ വന്നിരിക്കുന്ന വർണ്ണക്കിളികളേയുമൊക്കെ കാണിച്ച് കൊടുത്ത് മുത്തശ്ശിമാരും മുത്തശ്ശന്മാരും ചേട്ടനും ചേച്ചിയുമൊക്ക്കെ കഥകൾ പറഞ്ഞു തരുമായിരുന്നു...
ഇന്നോ....
അമ്മേ എനിക്ക് അമ്പിളിമാമ'നെ കുറിച്ച് കഥ എഴുതണം...
"പോയി ഗൂഗിളിൽ നൊക്കട..."
ഉത്തരം പെട്ടെന്ന്.... അപ്പോൾ അമ്മ രണ്ട് മിനിറ്റ് നൂഡിൽസുണ്ടാക്കുന്ന തിരക്കിലായിരുന്നു...
അച്ഛൻ വന്നപ്പോൾ മോളുടെ ചോദ്യം ..
അച്ഛാ കർഷകൻ എന്നു വച്ചാ ആരാ, അവർ എവിടാ, പാടം നെല്ല് ഇതൊക്കെ കാണിച്ചു തരാമോ?
എടിയേ ദിവ്യയെ ആ റ്റാബ് ഇങ്ങെടുത്തെ....നിമിഷങ്ങൾകുള്ളിൽ ഗൂഗിൾ തന്നു പാടവും കർഷകനും മമ്മട്ടിയും , വിത്തും നെല്ലൂമൊക്കെ...
എന്നാൽ അവ'രെ പാടത്ത് കൊണ്ട് പോവുകയോ, കർഷകരെ കാണിച്ചു കൊടുക്കുക'യോ, ഒന്നും ചെയ്യരുത്...സമയമില്ല'ല്ലോ.. അയ്യോ അതൊക്കെ പാപമാണ് ... കോളറിൽ, ചുരിദാറിൽ ചെളി പറ്റില്ലേ...അല്ലേ..
ഗൂഗിളേ നീയില്ലായിരുന്നുവെങ്കിൽ...ചെളിയിൽ പോയി കുട്ടികൾക്കു കാണിച്ച് കൊടുക്കേണ്ടി വന്നേനെ.....
അമേരിക്കയിലെ കർഷകനെയും , യൂറോപിലെ സംഭവങ്ങളും , റഷ്യയിലെ രാഷ്ട്രീയവും , വിദേശങ്ങളിലെ , മറ്റു സംസ്ഥാങ്ങളിലെ കാര്യങ്ങളും , കളികളും പാട്ടുകളും ഒക്കെ രസത്തിനും, വിനോദത്തിനും, വിദ്യാഭ്യാസത്തിനും അറിവിനും വേണ്ടി ഗൂഗിളിൽ തപ്പുന്നത് വളരെ പ്രയോജനമുള്ള കാര്യമാണ് ..
എന്നാൽ തൊട്ടടുത്തുള്ള കർഷകനെയും പാടങ്ങളെയും , രാത്രിയിൽ മുറ്റത്തിറങ്ങി മുകളിലേക്കു നോക്കിയാൽ കാണുന്ന നക്ഷത്രങ്ങളെയും അമ്പിളിമാമനെയും ഗൂഗിളിൽ തപ്പി കാണിച്ച് കൊടുക്കുന്ന രീതി നാശത്തിന്റെ ലക്ഷണമാണ് ....
അമ്പിളി മാമനെ കുറിച്ച് ഗൂഗിളിൽ നോക്കിയല്ല , കുട്ടികളെ മുറ്റത്ത് കൊണ്ട് വന്നു നിർത്തി കാണിപ്പിച്ചിട്ട് അവർക്ക് മനസ്സിലാവുന്നത് പറയാൻ പറയണം.
എതെങ്കിലും പാടത്ത് അവരെ കൊണ്ടു പോണം...കർഷകരെ കാണിക്കണം...ആ ചെളിയിൽ അവ'രെ ഇറക്കണം... ഒരു വിത്ത് അവരുടെ കൈകൊണ്ട് ഇടാൻ പറയണം...ഒരു ഒഴിവുള്ള ദിവസം കുട്ടികൾക്ക് അത്തരമൊരു രസികൻ ട്രിപ് കൊടുത്തു കൂടെ.
ഇപ്പോഴത്തെ കുട്ടികൾക്ക് സാങ്കേതിക ആണ് കൂടുതൽ ഇഷ്ടം ...അത് ശീലിപ്പിച്ചത് ആരാ ? കുട്ടികൾക്ക് അവധിയുള്ള ദിവസങ്ങളിൽ ശല്യമുണ്ടാവാതിരിക്കാൻ ഗെയിമും ഒക്കെ ഇട്ടു കൊടുത്ത് തടി തപ്പുന്ന സ്വഭാവം മാറ്റിയാൽ കുട്ടികളും പ്രക്യതിയുമായി ഇണങ്ങുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമെന്നുറപ്പാണ്
മണ്ണിൽ കളിച്ചാൽ , മഴ നനഞ്ഞാൽ , തണുപ്പടിച്ചാൽ ഇമ്മ്യുണിറ്റി കൂടുകയേയുള്ളുവെന്ന് അക്ഷരമറിയാത്ത പണ്ടത്തെ ആളുകൾക്കറിയാമായിരുന്നു.
ഇന്ന് നേരെ തിരിച്ചല്ലേ വലിയ പത്രാസുള്ളവർ പഠിപ്പിച്ചു വച്ചിരിക്കുന്നത്.. എന്നിട്ടു ഇമ്മ്യൂണിറ്റി കൂട്ടാൻ കച്ചവട ലോബികളുടെ മരുന്ന് കച്ചവടവും ....
.......................
ജിജോ പുത്തൻപുരയിൽ
.......................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക