ഇലകളിൽനിന്നും നിറം വാർന്നകന്നപോൽ
പകലുകളെത്രയോ മാഞ്ഞു .
ക്ഷണികമീ ജീവിതത്തിന്റെ തീരങ്ങളിൽ
ചിറകടിച്ചകലുന്നു സന്ധ്യ .
പകലുകളെത്രയോ മാഞ്ഞു .
ക്ഷണികമീ ജീവിതത്തിന്റെ തീരങ്ങളിൽ
ചിറകടിച്ചകലുന്നു സന്ധ്യ .
ഇവിടെയീ,രോഗാലയത്തിന്റെ വാതിലിൽ
വെറുതേ നിഴൽ നോക്കിനിൽക്കേ
നരവന്നുമൂടിയ മിഴികൾക്കു പിന്നിലൂ-
ടൊഴുകുന്നു പോയകാലങ്ങൾ ...
വെറുതേ നിഴൽ നോക്കിനിൽക്കേ
നരവന്നുമൂടിയ മിഴികൾക്കു പിന്നിലൂ-
ടൊഴുകുന്നു പോയകാലങ്ങൾ ...
ഉണ്ണീയൊരച്ഛന്റെ സ്വപങ്ങളൊക്കെയും
നിന്നെക്കുറിച്ചുള്ളതായിരുന്നു .
മുട്ടിഴഞ്ഞെപ്പൊഴോ എന്നൊപ്പമാകവെ
ഒപ്പമുണ്ടാവുമെന്നോർത്തിരുന്നു .
നിന്നെക്കുറിച്ചുള്ളതായിരുന്നു .
മുട്ടിഴഞ്ഞെപ്പൊഴോ എന്നൊപ്പമാകവെ
ഒപ്പമുണ്ടാവുമെന്നോർത്തിരുന്നു .
മണലിൽ വിരൽപിടിച്ചെഴുതിയ കൈകളെ
വഴിയിലുപേക്ഷിച്ചു നീ മടങ്ങേ,
മുഖമൊന്നു വാടിയതില്ല;നീ വാക്കുകൾ
വെറുതേ പരതിത്തളർന്നതില്ല .
ഇടനെഞ്ചുപൊട്ടിപ്പിടയ്ക്കുമൊരച്ഛന്റെ-
യകനൊമ്പരം നീയറിഞ്ഞതില്ല ...
വഴിയിലുപേക്ഷിച്ചു നീ മടങ്ങേ,
മുഖമൊന്നു വാടിയതില്ല;നീ വാക്കുകൾ
വെറുതേ പരതിത്തളർന്നതില്ല .
ഇടനെഞ്ചുപൊട്ടിപ്പിടയ്ക്കുമൊരച്ഛന്റെ-
യകനൊമ്പരം നീയറിഞ്ഞതില്ല ...
പടിവാതിലപ്പുറം മറയുന്നു സന്ധ്യകൾ
ചിറകറ്റപക്ഷികൾ പോലെ
ഇരുളെത്തിനോക്കുന്ന ജീവസത്രത്തിലെൻ
തിരി താഴ്ത്തിയെത്തുന്നു യാമം .
ചിറകറ്റപക്ഷികൾ പോലെ
ഇരുളെത്തിനോക്കുന്ന ജീവസത്രത്തിലെൻ
തിരി താഴ്ത്തിയെത്തുന്നു യാമം .
Mangalakkal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക