ഏനും കിടാത്തിയും ഓണനിലാവത്ത്
പാടവരമ്പത്തിരുന്നു ഒറ്റമുണ്ടിന്റെ കോന്തല കൊണ്ടോള് മാറ് മറച്ചങ്ങിരുന്നു മാറ് മറച്ചങ്ങിരുന്നു
വെറ്റിലചെല്ലത്തിൽ നിന്നും രണ്ട് വെറ്റില തപ്പിയെടുത്തു പച്ചനാമ്പു ള്ളൊരാ വെറ്റിലയിൽ ഓള് ചുണ്ണാമ്പ്
തേച്ചങ്ങ് വച്ചു
കൂടെ പുകയില കുനുകുനേ കുനുകുനേ കീറി മുറിച്ചതും ചേർത്ത് വെട്ടിമുറിച്ചൊരാ പാക്കിൽ നിന്നും പാതിയെടുത്തോളു തന്നു നാലും കൂട്ടി
മുറുക്കി തുപ്പിയ ലഹരിയിലേനുമിരുന്നു
ഓള് കണ്ണീല് നോക്കിയിരുന്നു ഏന്റെ കണ്ണീല് നോക്കിയിരുന്നു..........................
ഇന്നലെ കണ്ടൊരാ ചൊപ്പനത്തിന്റെ
കാരിയം ഏനൊന്നു ചൊല്ലി കാരിയം കേട്ടതും അയ്യോ കിടാത്തി പൊട്ടിച്ചിരിച്ചങ്ങിരുന്നു പിന്നെ പൊട്ടിപൊട്ടി കരഞ്ഞു പോയ കാലത്തിന്റെ ഓർമ്മയിലേനും പൊട്ടി തകർന്നങ്ങിരുന്നു ഓളേ മാറോടണച്ചങ്ങിരുന്നു......
കൂട്ടരും ഏനും കിടാത്തിയും കൂടന്ന്
ഉഴുതു മറിച്ചോരാ കണ്ടത്തില് വിത്തുകൾ പാകി അതു പിന്നെ ഞാനായി ഞാറു നടുന്നതും ഓർത്തു പോയി നട്ട ഞാറിൽ വന്ന കളകൾ പറിച്ചതും കതിരുകൾ നെല്ലായ് വിളഞ്ഞ കാലം നെൽമണി കൊത്തി പെറുക്കാൻ പനം തത്തകൂട്ടമായ് വന്നത് കണ്ട നേരം ഓടിയണഞ്ഞോള്
ആട്ടി പായിച്ചു എണ്ണ കറുപ്പുള്ള ഏൻ കിടാത്തി......................
എണ്ണ കറുപ്പുള്ള എന്റെ കിടാത്തി
ഇന്നിതാ പേക്കോലമായി മാറി
എങ്കിലും ചൊല്ലട്ടേ ഏന്റെ കിടാത്തി നീയെന്നുംഏനുടെ എണ്ണ കറുമ്പി
ഏനുടെ ചൊന്തം എണ്ണ കറുമ്പി
ഏനുടെ ചൊന്തം എണ്ണ കറുമ്പി.,,,,,,,
....................... സുരേഷ്. കാരാട്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക