പ്രഭാത പ്രാർത്ഥനക്കായി ആശ്രമത്തിൽ എത്തിയ ഒരു കുടുംബത്തെ പ്രാർത്ഥനയ്ക്കുശേഷം ചായ കുടിക്കാനായി ക്ഷണിച്ചപ്പോൾ , ഗൃഹനാഥൻ ' ഞാൻ ചായ കുടിക്കാറില്ല ' എന്നുപറഞ്ഞു. കാരണമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ അദ്ഭുതപ്പെടുത്തി.അതിങ്ങനെയായിരുന്നു.
''എന്റെ കുട്ടിക്കാലം മുതലേ എന്റെ അച്ഛന് സകല ദുശ്ശീലങ്ങളുമുണ്ടായിരുന്നു. അച്ഛൻ ലഹരിക്ക് അടിമയായിരുന്നു. അതിന്റെ ദൂഷ്യ ഫലങ്ങൾ കുട്ടിക്കാലത്ത് ഞങ്ങൾ ഒരു പാട് അനുഭവിച്ചിട്ടുണ്ട്. അങ്ങനെയൊരു അച്ഛന്റെ മകനായിട്ട് ജനിച്ചുപോയല്ലോ എന്നോർത്ത് വിഷമിച്ചിട്ടുണ്ട്. ഒരിക്കൽ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ എന്നെക്കുറിച്ച് പറയുന്നത് അവിചാരിതമായി ഞാൻ കേൾക്കാനിടയായി.'ആ അച്ഛന്റെ മകനല്ലേ, അവനും അങ്ങനെ തന്നെയാവും'എന്ന്.
ഇതുകേട്ട നിമിഷം മുതൽ ഞാനൊരു തീരുമാനമെടുത്തു. ഇനി ഒരിക്കലും ലഹരികളൊന്നും ഉപയോഗിക്കില്ല. അന്നൊരു വാശിക്ക് ചായകുടിയും നിർത്തി. ശീലമായതുകൊണ്ട് ഇപ്പോഴും ചായ കുടിക്കാറില്ല. അതു കൊണ്ട് വലിയ ഗുണമുണ്ടായി. എന്റെ മക്കളൊന്നും ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കാറില്ല''.
അദ്ദേഹം പറഞ്ഞതുകേട്ടപ്പോഴേ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
എത്ര ധീരമായ തീരുമാനം! നമുക്കും നാം ജനിച്ച കുടുംബത്തിനും മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും കുറവുകളുണ്ടാകും. അത് മനസ്സിലാക്കി, ആ കുറവുകളെ ഞാനെന്റെ ജീവിതം കൊണ്ട് മാറ്റും എന്ന് തീർപ്പെടുക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വരും തലമുറകൾ രക്ഷപ്പെടുന്നത്. അങ്ങനയല്ലാതെ എങ്ങനെയെങ്കിലും ജീവിച്ച് സന്താനങ്ങൾ ചീത്തയായിപ്പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം?
എത്ര ധീരമായ തീരുമാനം! നമുക്കും നാം ജനിച്ച കുടുംബത്തിനും മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും കുറവുകളുണ്ടാകും. അത് മനസ്സിലാക്കി, ആ കുറവുകളെ ഞാനെന്റെ ജീവിതം കൊണ്ട് മാറ്റും എന്ന് തീർപ്പെടുക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുമ്പോഴാണ് വരും തലമുറകൾ രക്ഷപ്പെടുന്നത്. അങ്ങനയല്ലാതെ എങ്ങനെയെങ്കിലും ജീവിച്ച് സന്താനങ്ങൾ ചീത്തയായിപ്പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം?
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക