
മദ്യപാനം ആരോഗ്യത്തിനു ഹാനികരം )
നായിക (കഥ)
രേവമ്മ നീട്ടിയ നരച്ച വിഗ്ഗിലേക്ക് വെറുപ്പോടെ മധുബാല നോക്കി. പിന്നെ പതിവുപോലെ പിറുപിറുത്തു..
"നോക്ക് ,ആ ഇരുപതുകാരിയുടെ കൂടെ ആടി പാടുന്ന കിളവനെ.. എന്നെക്കാൾ 15 വയസെങ്കിലും കൂടുതലുണ്ടവന് .. എന്നിട്ടും ഈ ചിത്രത്തിൽ ഞാനവന്റെ 'അമ്മ.. അടുത്തതിൽ അമ്മൂമ്മ. പിന്നെ അടുത്തതിൽ ചേച്ചി... ഓ.. മടുത്തു "
അവളുടെ വാക്കുകൾ കേട്ടപ്പോൾ രേവമ്മക്കു ഓർമ്മ വന്നത് തലേന്ന് രാത്രി ഡൈനിങ്ങ് റൂമിലെ കസേരയിലിരുന്നു ,ചില്ലു ഗ്ലാസ് ചരിച്ചു പിടിച്ചതിലേക്കു കിങ്സ് ബിയർ മെല്ലെ പകർത്തുന്ന മധുവിനെയായിരുന്നു.. ഗ്ലാസ് നിറഞ്ഞു കവിഞ്ഞപ്പോൾ മെല്ലെ പുറത്തേക്കു പൊങ്ങിയ പതയും നുരയും . അത് പോലെ, അത്ര പതിയെയായിരുന്നു അവളുടെ സംസാരം..
അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം രേവമ്മ തോളിൽ പിടിച്ചു .മധുവിന്റെ അമ്മയുള്ള കാലം മുതലേ രേവമ്മ അവരുടെ കൂടെ ഉണ്ട്. അവളുടെ അമ്മയും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന നടിയായിരുന്നു. അവർ അഭിനയം തുടങ്ങിയപ്പോൾ അവളുടെ അച്ഛൻ പിരിഞ്ഞൂ പോയതാണ്. ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയില്ല.
കഴുത്തിറക്കി വെട്ടിയ കടുംവയലറ്റ് നിറത്തിലെ ബ്ലൗസിന്റെ പുറത്തു കൂടെ അവരുടെ പരുപരുത്ത വിരലുകൾ ഇഴഞ്ഞപ്പോൾ പതിനായിരം കാലുള്ള അട്ടകളിഴയുന്ന പോലെ മധുവിന് തോന്നി. അവൾ തോൾ കുടഞ്ഞു..
" എന്നെങ്കിലും ഞാനവന്റെ നായികയായി അഭിനയിക്കും. മരിക്കുന്നതിന് മുന്നേ. .. വെറുതെയല്ല രണ്ടു മണിക്കൂർ നീന്തിയും ഓടിയും ഇപ്പോഴും ഞാനീ വിധം എന്റെ സൗന്ദര്യം നോക്കുന്നത്.. മുപ്പത്തിയെട്ടു വയസേ എനിക്കായിട്ടുള്ളു.. വെറും 38 "
രേവമ്മ കൈപ്പിടിയുള്ള ചുവന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടവൾക്കെതിരെ ഇരുന്നു
" ഇരുപത്തിരണ്ടു പടങ്ങളിൽ ഞാൻ അവന്റെ നായികയായിരുന്നു...വിപിൻ ചന്ദ്രന്റെ.. അതിനിടയിലാണവൾ വന്നത് ..ആ കറുത്ത തമിഴത്തി..ശ്രീ രേഖ "
പലതവണ പറഞ്ഞു കേട്ടതാണെങ്കിലും ആദ്യം കേൾക്കുന്ന പോലെ രേവമ്മ ചെവി കൂർപ്പിച്ചു. റൂഷിട്ടു മിനുക്കിയ മധുവിന്റെ കവിളുകൾ ഒന്ന് കൂടെ ചുവന്നു. മൂക്കിന്റെ തുമ്പു ചെറുതായി വിറ കൊള്ളാനും തുടങ്ങി..
ഇത്ര സുന്ദരിയായ മധുവിനെ ഉപേക്ഷിച്ചു വിപിന ചന്ദ്രൻ എന്തിനാണ് ആ തമിഴത്തിയെ കെട്ടിയതു? രേവമ്മയ്ക്കും പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പുരുഷന് വേണ്ടത് സ്ത്രീയുടെ മനം മയക്കുന്ന സൗന്ദര്യമല്ലേ ? സംശയം പുറത്തു കാണിക്കാതെ അവർ മധുവിനെ ആശ്വസിപ്പിക്കും .
" തമിഴത്തി അല്ലേ മധു .. വല്ല കറുത്ത ചരടും ജപിച്ചു കെട്ടി കൊടുത്തു കാണും . കൂടോത്രം "
വീട്ടിലാണെങ്കിൽ അത് കേൾക്കുമ്പോൾ ഫ്രിഡ്ജ് തുറന്നു ഒരു ചിൽഡ് ബിയർ എടുത്തു, ഫ്രിഡ്ജിന്റെ ഹാൻഡ്ലിൽ തൂക്കിയിട്ടിരിക്കുന്ന ഓപ്പണർ കൊണ്ട് പൊട്ടിച്ച് കുപ്പി വായിലേക്ക് കമിഴ്ത്തി മധു കിടപ്പു മുറിയിലേക്ക് പോവും. അവളുടെ താടിയിലൂടെ ഒലിച്ചിറങ്ങിയ ബിയർ താഴെ നിലത്തു വൃത്തങ്ങൾ സൃഷ്ടിക്കും.... ആദ്യം കുമിളകൾ.. പിന്നെ ഓരോ കുമിളകളും പൊട്ടി വട്ടത്തിൽ .. വെളുത്ത ടൈലിൽ ഇളം ബ്രൗൺ നിറത്തിൽ..
അതിലേക്കു നോക്കി രേവമ്മ നിൽക്കുമ്പോൾ മുറിയുടെ വാതിൽ ശക്തിയോടെ മധു വലിച്ചടക്കും.. പിന്നെ അന്നത് തുറക്കുക പതിവില്ല..
കൈയിൽ കിട്ടുന്ന പടങ്ങളിലെല്ലാം അഭിനയിക്കാൻ മധുവിനെയവർ നിർബന്ധിച്ചു കൊണ്ടേയിരുന്നു.. ഇല്ലെങ്കിൽ മധുവിന്റെ ജീവിതം താറുമാറാകും.അവൾ കുടിച്ചു വലിച്ചെറിയുന്ന ബിയർ കുപ്പികൾ പോലെ..
ഷൂട്ട് റെഡി എന്ന് പറഞ്ഞപ്പോൾ മേക്ക് അപ്പ് ബോക്സിൽ നിന്നും ചുവന്ന ലിസ്പ്റ്റിക് എടുത്തു ചുണ്ടിലേക്കു അമർത്തിപുരട്ടുകയായിരുന്നു മധു..
“മാഡം മേക്ക് അപ്പ് ജാസ്തി” .. മധുവിനെ നോക്കി പുതിയ സംവിധായകൻ പറഞ്ഞു. “ അമ്മ റോളല്ലേ?””
മധു ബാല അയാളെ കടുപ്പിച്ചു നോക്കി..
“ഇൻഡസ്ട്രിയിൽ ഇരുപത് കൊല്ലമായി.. നീ എന്നെ മേക്ക് അപ്പ് ഇടാൻ പഠിപ്പിക്കേണ്ട ..”
“ഇൻഡസ്ട്രിയിൽ ഇരുപത് കൊല്ലമായി.. നീ എന്നെ മേക്ക് അപ്പ് ഇടാൻ പഠിപ്പിക്കേണ്ട ..”
കഴുത്തിലണിഞ്ഞിരുന്ന വലിയ നെക്‌ളേസ് ശരിയാക്കിയിട്ടു സാരിയുടെ മുന്താണി കുടഞ്ഞു വിരിച്ചു മധു എഴുന്നേറ്റു..
കൈയിലിരുന്ന ലിപ്സ്റ്റിക് അവൾ വലിച്ചെറിഞ്ഞു.ചെന്ന് വീണത് രേവമ്മയുടെ കാൽച്ചുവട്ടിൽ .. അവർ അതെടുക്കാനായി കുനിഞ്ഞു .
***
ഷൂട്ട് കഴിഞ്ഞു മധു കാറിലേക്ക് കയറി.. ഡ്രൈവർ പുതിയതാണ്. പഴയ ആൾ പ്രായമായി റിട്ടയർ ചെയ്തപ്പോൾ രേവമ്മ കൊണ്ട് വന്നതാണിയാളെ. അല്ലെങ്കിലും രേവമ്മ തന്നെ അവളുടെയെല്ലാ കാര്യങ്ങളും നോക്കുന്നത്. ഡ്രൈവർ അവൾക്കായി പിന്നിലെ വാതിൽ തുറന്നു. മധു നോക്കുമ്പോൾ ആരാധന നിറഞ്ഞ കണ്ണുകളുമായി അയാളവളെ നോക്കി നിൽക്കുകയാണ്.. ഇത്തരം നോട്ടങ്ങൾ ലഭിച്ചിട്ട് കാലം കുറെയായി.
ഷൂട്ട് കഴിഞ്ഞു മധു കാറിലേക്ക് കയറി.. ഡ്രൈവർ പുതിയതാണ്. പഴയ ആൾ പ്രായമായി റിട്ടയർ ചെയ്തപ്പോൾ രേവമ്മ കൊണ്ട് വന്നതാണിയാളെ. അല്ലെങ്കിലും രേവമ്മ തന്നെ അവളുടെയെല്ലാ കാര്യങ്ങളും നോക്കുന്നത്. ഡ്രൈവർ അവൾക്കായി പിന്നിലെ വാതിൽ തുറന്നു. മധു നോക്കുമ്പോൾ ആരാധന നിറഞ്ഞ കണ്ണുകളുമായി അയാളവളെ നോക്കി നിൽക്കുകയാണ്.. ഇത്തരം നോട്ടങ്ങൾ ലഭിച്ചിട്ട് കാലം കുറെയായി.
മധു സാരി പതിവിലേറെ ഉയർത്തി ഹൈ ഹീൽ ചെരുപ്പിട്ട വലത്തേ കാൽ കാറിലേക്ക് വെച്ചു .. അവളുടെ കാലിൽ വലിയ നിറ വ്യത്യാസമില്ലാതെ പറ്റിച്ചേർന്ന വീതിയേറിയ സ്വർണ്ണ പാദസരം ..
വൈലറ്റ് നിറത്തിലെ ജൂട്ട് സാരിയിൽ എടുത്തു കാട്ടുന്ന ദേഹ കാന്തി..
സീറ്റിലിരിന്നു മധു നീണ്ട വിരലുകൾ കൊണ്ട് മുടി മാടിയൊതുക്കി... നരച്ച വിഗ് അശ്രദ്ധയോടെ വലിച്ചൂരിയെടുത്തപ്പോൾ മുടിയാകെ അലങ്കോലമായി.
ഡ്രൈവർ വാതിലടച്ചു ,രേവമ്മയെ കാത്തു നിന്നു .ഇടക്കിടെ അയാളുടെ പാറിവീണ നോട്ടങ്ങളാസ്വദിച്ചു മധുബാല കാറിലിരുന്നു ..
സിനിമാനടനാവാനുള്ളു സൗന്ദര്യമുണ്ട് അവനു.. സിനിമയിൽ സ്വാധീനമുണ്ടെങ്കിൽ നായകനും..
ഇനി ഒരു പക്ഷെ തന്നെ ചുറ്റി പറ്റി നിന്ന് അതിനുള്ള പുറപ്പാടാണോ.. ചെന്നൈയിൽ വരുന്ന മിക്ക മലയാളികൾക്കും അഭിനയ മോഹമാണ്..
ഇനി ഒരു പക്ഷെ തന്നെ ചുറ്റി പറ്റി നിന്ന് അതിനുള്ള പുറപ്പാടാണോ.. ചെന്നൈയിൽ വരുന്ന മിക്ക മലയാളികൾക്കും അഭിനയ മോഹമാണ്..
അവന്റെ പേരറിയാൻ താല്പര്യം ജനിച്ചെങ്കിലും മധു അത് ഉള്ളിലടക്കി .
രേവമ്മ മേക്ക് അപ്പ് ബാഗുമായി കാറിന്റെ മുൻ സീറ്റിലിരിന്നു. ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പുറകിലേക്ക് തിരിഞ്ഞു അവർ പറഞ്ഞു
“ ഇനി രണ്ടു ദിവസം ഷൂട്ടിംഗ് ഇല്ല മധു.. “
“ ഇനി രണ്ടു ദിവസം ഷൂട്ടിംഗ് ഇല്ല മധു.. “
ഷൂട്ടിങ് ഇല്ലാത്ത ദിവസം രേവമ്മക്കു ഭയമാണ് . മധു ബിയർ കുപ്പികളുമായി കൂട്ട് കൂടുന്ന ദിവസങ്ങൾ ..
മധു മുന്നിലെ കണ്ണാടിയിലേക്കു നോക്കി. അവളുടെയും ഡ്രൈവറുടെയും നോട്ടങ്ങൾ കൂട്ടിമുട്ടി.. അയാൾ ചിരിച്ചു.. പൂ വിടരുന്ന പോലെ ഒരു ചിരി അവനു സമ്മാനിച്ച് മധു കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി....
ആരാധകൻ....
നടികൾക്കെന്നും ആരാധകർ വേണം. കൊത്തി തിന്നുന്ന പോലെ ദേഹത്ത് പാറി വീഴുന്ന അവരുടെ നോട്ടങ്ങൾ വേണം.. ആൾകൂട്ടത്തിൽ ഒന്ന് സ്പർശിക്കാൻ ഊളിയിട്ടു വരുന്ന വിരലുകൾ.... സാരിത്തുമ്പിൽ ഒന്ന് തൊട്ടാൽ ആനന്ദത്തോടെ അവരുതിർക്കുന്ന ദീര്ഘ നിശ്വാസങ്ങൾ.. അതെല്ലാമില്ലാതാവുന്ന കാലത്തു നടി മരിച്ചു..
അമ്മ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ നാൾ മുതൽ മധുവിനത്തരം ആരാധകരില്ലാതായി ..
വീടിനു മുന്നിൽ കാർ നിർത്തി ഡ്രൈവർ ചാടിയിറങ്ങി വീണ്ടും വാതിൽ തുറന്നു. തുറന്നു പിടിച്ച വാതിലിൽ അയാളുടെ വിരലുകളിൽ തന്റെ വിരലുകൾ കൊണ്ട് മനഃപൂർവം ഉരുമ്മി മധു അകത്തേക്ക് നടന്നു..
ഡൈനിങ്ങ് റൂമിലേക്ക് നടന്നു ഫ്രിഡ്ജ് തുറന്നു മൂന്ന് കുപ്പി ബിയർ നെഞ്ചോട് ചേർത്ത് പിടിച്ചു ഓപ്പണറുമായി സ്വന്തം മുറിയിലേക്ക് പോയി..
രേവമ്മ വന്നപ്പോഴേക്കും മധുബാലയുടെ കിടപ്പു മുറിയുടെ വാതിൽ അടഞ്ഞു കഴിഞ്ഞു..
രേവമ്മ വന്നപ്പോഴേക്കും മധുബാലയുടെ കിടപ്പു മുറിയുടെ വാതിൽ അടഞ്ഞു കഴിഞ്ഞു..
****
പിറ്റേന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് മധു ഉണർന്നത്.. മുഖം കഴുകി വന്നു കിടപ്പു മുറിയുടെ വാതിൽ തുറന്നപ്പോൾ ടി വി യുടെ ശബ്ദം. “ശ്രീ രേഖ “എന്ന പേര് പറഞ്ഞു കേട്ടപ്പോൾ അവൾ സിറ്റിങ് റൂമിലേക്ക് നടന്നു. ആ ശവത്തിനിനി വല്ല അവാർഡും കിട്ടിയോ ? ഇനിയതിന്റെ കുറവേ ഉള്ളു ... ശത്രുക്കൾക്കു പറഞ്ഞു ചിരിക്കാൻ..
പിറ്റേന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് മധു ഉണർന്നത്.. മുഖം കഴുകി വന്നു കിടപ്പു മുറിയുടെ വാതിൽ തുറന്നപ്പോൾ ടി വി യുടെ ശബ്ദം. “ശ്രീ രേഖ “എന്ന പേര് പറഞ്ഞു കേട്ടപ്പോൾ അവൾ സിറ്റിങ് റൂമിലേക്ക് നടന്നു. ആ ശവത്തിനിനി വല്ല അവാർഡും കിട്ടിയോ ? ഇനിയതിന്റെ കുറവേ ഉള്ളു ... ശത്രുക്കൾക്കു പറഞ്ഞു ചിരിക്കാൻ..
മധു സോഫയിലിരുന്നു. തൊട്ടടുത്ത് കിടന്ന ബ്രൗൺ നിറത്തിലെ തൊങ്ങലുകൾ പിടിപ്പിച്ച സ്പോഞ്ച് പോലെയുള്ള കുഷ്യനെടുത്തു മടിയിൽ വെച്ചു ..അതിൽ തെരുപ്പിടിക്കുമ്പോളൊരു സുരക്ഷിതാ ബോധമാണ്..
" കുളിമുറിയിലെ ബാത്ത് ടബ്ബിൽ വീണതാണ് അപകട കാരണം. പോലീസ് അന്വേഷണം തുടരുന്നു. "
മധുവിന് കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൾ തല കുടഞ്ഞു, കണ്ണുകൾ വിടർത്തി, വീണ്ടും അവിശ്വസനീയതയോടെ സ്ക്രീനിലേക്ക് നോക്കി..
സത്യമാണ്. ശ്രീ രേഖ മരിച്ചിരിക്കുന്നു.... ഭർത്താവ് വിപിൻ ചന്ദ്രന്റെ കരഞ്ഞു വീർത്ത മുഖം.. അയാളുടെ പിന്നിൽ അവരുടെ പത്തു വയസുള്ള മകൾ..
ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ മധുവിന് ഉറക്കെ ചിരിക്കാൻ തോന്നി.. കുറച്ചു മുന്നേ അവളെ കുറിച്ച് വിചാരിച്ചതേയുള്ളു . ശവം! അവൾ ശവമായിക്കഴിഞ്ഞു . കുഷ്യൻ വലിച്ചെറിഞ്ഞു മധു ഡൈനിങ്ങ് റൂമിലേക്ക് ഓടി.. ബിയർ കുപ്പി എടുത്തു .ഓപ്പണർ നോക്കുമ്പോൾ അതവിടെയില്ല.. നാശം..
അത്യാവശ്യ സമയത്തു സന്തോഷിക്കാനും സാധിക്കില്ലല്ലോ? .
ഇട്ടിരുന്ന പിങ്ക് നൈറ്റിയിൽ തട്ടി വീഴാൻ തുടങ്ങിയപ്പോൾ മധു ബാല അതിന്റെ തുമ്പുയർത്തി പിടിച്ചു.... അകത്തേക്ക് ഓടിക്കയറി ...കിടക്കയിൽ അലങ്കോലമായി കിടക്കുന്ന വിരികൾക്കും തലയണകൾക്കും ഇടയിൽ നിന്നും ഓപ്പണർ തപ്പിയെടുത്തു ബിയർ പൊട്ടിച്ചു.. നുരഞ്ഞു പൊങ്ങിയ പത കിടക്ക വിരി നനച്ചു..
ഇട്ടിരുന്ന പിങ്ക് നൈറ്റിയിൽ തട്ടി വീഴാൻ തുടങ്ങിയപ്പോൾ മധു ബാല അതിന്റെ തുമ്പുയർത്തി പിടിച്ചു.... അകത്തേക്ക് ഓടിക്കയറി ...കിടക്കയിൽ അലങ്കോലമായി കിടക്കുന്ന വിരികൾക്കും തലയണകൾക്കും ഇടയിൽ നിന്നും ഓപ്പണർ തപ്പിയെടുത്തു ബിയർ പൊട്ടിച്ചു.. നുരഞ്ഞു പൊങ്ങിയ പത കിടക്ക വിരി നനച്ചു..
കിടക്കയിലിരുന്നു അവളത് വായിലേക്ക് കമിഴ്ത്തി.പിന്നെ ഉറക്കെ ഉറക്കെ ചിരിച്ചു..
ഇന്ന് ആഘോഷിക്കണം.. ഇന്നല്ലാതെ ഇനിയെന്ന് ആഘോഷിക്കാൻ.. ?
***
വിപിൻ ചന്ദ്രന്റെയും മകളുടെ ചിത്രം ടി വി സ്ക്രീനിൽ നോക്കിയിരിക്കുകയായിരുന്നു മധു. ഇടക്കിടെ അവൾ ടീപോയിൽ വെച്ചിരിക്കുന്ന ഗ്ലാസിൽ നിന്നും ബിയർ മൊത്തി കുടിച്ചു. വെള്ള തൊങ്ങലുകളുള്ള കുഷ്യൻ അവളുടെ മടിയിൽ വിശ്രമിച്ചു. ..രാഷ്ട്രപതിയുടെ കൈയിൽ നിന്നും വിപിൻ ചന്ദ്രൻ ശ്രീ രേഖക്ക് മരണാനന്തരം ലഭിച്ച അവാർഡ് ഏറ്റു വാങ്ങുകയാണ്.. വിങ്ങിപ്പൊട്ടി നിൽക്കുന്ന അയാളുടെ മുഖം കണ്ടു മധുവിന് ചിരി വന്നു.
പരിപാടിക്കൊടുവിൽ അവതാരിക കൊടുത്ത മൈക്ക് വാങ്ങി അയാൾ നന്ദി പറയുന്നു.
ശ്രീ രേഖയെ കുറിച്ച് ചോദിച്ച
അവതാരികയോട് അയാൾ മറുപടി പറയുന്നു. ആ മുഖം കണ്ടപ്പോൾ അയാൾ അഭിനയിക്കുകയല്ലെന്നു മധുവിന് മനസിലായി. 22 ചിത്രങ്ങളിൽ അയാൾ ഒപ്പം അഭിനയിച്ചിട്ടുണ്ട്. പ്രേമവും, വിരഹവും കാമമവും എല്ലാം.. അന്നൊന്നും അയാളുടെ മുഖത്ത് കാണാത്ത ഭാവമാണിപ്പോൾ ആ മുഖത്തു..
അവതാരികയോട് അയാൾ മറുപടി പറയുന്നു. ആ മുഖം കണ്ടപ്പോൾ അയാൾ അഭിനയിക്കുകയല്ലെന്നു മധുവിന് മനസിലായി. 22 ചിത്രങ്ങളിൽ അയാൾ ഒപ്പം അഭിനയിച്ചിട്ടുണ്ട്. പ്രേമവും, വിരഹവും കാമമവും എല്ലാം.. അന്നൊന്നും അയാളുടെ മുഖത്ത് കാണാത്ത ഭാവമാണിപ്പോൾ ആ മുഖത്തു..
“ I miss her every moment of my life “
അയാൾ മകളെ അരികിലേക്ക് ചേർത്ത് പിടിച്ചു..
അയാൾ മകളെ അരികിലേക്ക് ചേർത്ത് പിടിച്ചു..
എന്താണ് ശ്രീ രേഖക്ക് മധുബാലയിൽ നിന്നും വ്യത്യസ്തമായി ഉള്ളത് ? കൈയിലിരുന്ന ഗ്ലാസ് മധു ടി വി യിലേക്ക് വലിച്ചെറിഞ്ഞു. കൃത്യം സ്ക്രീനിന്റെ മധ്യത്തിൽ അത് ചെന്ന് വീണു. ആദ്യം കുറെ പൊട്ടുകൾ.. പിന്നെ വരകൾ.. അതിൽ നിന്നും ചില്ലു കഷണങ്ങൾ നിലത്തേക്ക് ചിതറി വീഴുന്നത് വെറുപ്പോടെ മധു നോക്കി..
ശബ്ദം കേട്ട് രേവമ്മ ഓടി വന്നു..
സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന മധുവിന്റെ തോളിൽ അവർ കൈ വെച്ചു
“നിങ്ങളെന്താണ് വിവാഹം കഴിക്കാതിരുന്നത്..?” മധുവിന്റെ അപ്രക്ഷീത ചോദ്യം കേട്ട് അവർ ഞെട്ടി
"ഇപ്പോൾ എന്തായിങ്ങിനെയൊരു ചോദ്യം ?"
"നിങ്ങൾ പ്രണയിച്ച ആൾ നിങ്ങളെ നിരസിച്ചോ ..അതാണോ കാരണം "
മധുവിന്റെ മേക്ക് അപ്പ് ഇല്ലാത്ത മുഖം അവരെ വെള്ള കടലാസിനെ ഓർമിപ്പിച്ചു.. ഒരു കറുത്ത വര പോലുമില്ലാത്ത വെള്ളകടലാസ്സ്..
“ഞാനാരെ പ്രണയിക്കാൻ ?” രേവമ്മ നിസ്സഹായതയോടെ പറഞ്ഞു
“അതെന്താ നിങ്ങൾ സ്ത്രീ അല്ലേ ? എനിക്കറിയാം നിങ്ങൾ ആരെയോ പ്രണയിച്ചു. അവൻ വേറെ ഒരുത്തിയെ വിവാഹം കഴിച്ചു. അവർ സുഖമായി ജീവിച്ചു. നിങ്ങൾ പ്രണയം നഷ്ടപ്പെട്ടു നിരാശയിൽ ഇവിടെ .. “ ആരോടോ വാശി പോലെ മധു ബാല പതിവില്ലാതെ ഉറക്കെ സംസാരം തുടർന്നു ..
“ എനിക്ക് മനസിലാവും.. പ്രണയം നഷ്ടപ്പെട്ടവളുടെ ദുഃഖം.. പുരുഷനില്ലാതെ ഒരു സാധാരണ സ്ത്രീയെങ്ങിനെ അവളുടെ ജന്മം ജീവിച്ചു തീർക്കും.. അവന്റെ പ്രണയമില്ലാതെ.. എങ്ങനെ ജീവിക്കും.. ?”
അവൾ രേവമ്മയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..
അവൾ രേവമ്മയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..
“അവൻ തിരിച്ചു വന്നാൽ നിങ്ങളവനെ സ്വീകരിക്കുമോ.. സ്വീകരിക്കും .അതാണ് പെണ്ണ്.. പക്ഷെ അവൻ വരില്ല.. നിങ്ങൾ കാത്തിരുന്നോ .. അവൻ വരില്ല .അവനു അവളുടെ ഓർമകളിൽ ജീവിക്കണം പോലും.. ജീവിക്കട്ടെ.. അവൻ ജീവിക്കട്ടെ.. "
ചുമലിൽ തലോടികൊണ്ടിരുന്ന രേവമ്മയുടെ കൈകൾ ശക്തിയിൽ തട്ടി മാറ്റി മധു ഡൈനിങ്ങ് റൂമിലേക്ക് നടന്നു..ഫ്രിഡ്ജ് തുറന്നു .
" ഞാനും …ഞാനും ജീവിക്കും.. പ്രണയമില്ലാതെ ... പ്രണയമറിയാതെ” * * *
സാനി മേരി ജോൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക