Slider

അവർ എന്റെ ഉപ്പാന്റെ മക്കൾ

0


അവർ എന്റെ ഉപ്പാന്റെ മക്കൾ
രാവിലെ ഉറക്കപ്പായയിൽ നിന്നും വിളിച്ചുണർത്തി അവൾ തുടങ്ങി
ദേ ഇക്കാ എനിക്കിപ്പറിയണം അപ്പുറത്തേ വിട്ടിലേ അനുവും സിനിയും ആരാണെന്ന്
എന്തോന്നാടി രാവിലെ തന്നെ
പാതി ഉറക്കത്തിൽ ഞാൻ ചോദിച്ചു
നമ്മടെ നിക്കാഹ് കഴിഞ്ഞിട്ട് ഒര് കൊല്ലം കഴിഞ്ഞു അന്നു മുതൽ കാണുന്നതാ അവർ രണ്ട് പേരും ഈ പുരയിൽ എല്ലാ കാര്യത്തിലും അവർക്കുള്ള സ്വാതന്ത്ര്യം
എടി ഒന്ന് പതുക്കേ പറ അവര് കേൾക്കും ഇപ്പോ എന്താ പ്രശ്നം ഉറങ്ങാനും സമ്മതിക്കൂല
എന്റെ പുതപ്പ് വലിച്ച് ദൂരെയെറിഞ്ഞ് അവൾ പിന്നെയും പലതും പറഞ്ഞക്കൊണ്ടേയിരുന്നു
അവര് കേൾക്കട്ടേ ഇപ്പോ ദേ ദോശക്ക് അരച്ച് വച്ച മാവ് എടുത്തോണ്ട് പോയി അവരിവിടെ വന്നാൽ നിങ്ങടെ ശർട്ടും പേൻറും ഇസ്തിരിടുന്നു ശെൽഫ് തുറക്കുന്നു ഉമ്മാനെ സഹായിക്കുന്നു ഇവിടെ വന്ന് ഭക്ഷണം എടുത്ത് കഴിക്കുന്നു ഇതിനൊക്കെ അവർക്ക് എന്തതികാരമാണ് ഉള്ളത് അവര് അന്യ മതക്കാരല്ലേ
എടി അവര് പാവങ്ങളാ ഈ പുരേന്ന് കളിച്ച് വളർന്നവരാ ആസ്വാതന്ത്ര്യം ഇന്നും കൊടുക്കുന്നു
ദേ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട അവറ്റകളേ ചെറിയക്കുട്ടി കള്ളല്ല ഒന്ന് പ്ലസ് റ്റു മറ്റേത് പത്താ ക്ലാസാ
അവരുടെ അമ്മ കേൻസറായി മയ്യത്തായിട്ട് അഞ്ചാറ് മാസേ ആയുള്ളു ഞങ്ങളും ഈ നാട്ടുകാരും ഒര്പാട് സഹായിച്ചതാ അവരെ അവർക്ക് അച്ഛനില്ല അടുത്തൊരു അയൽപക്കം എന്ന് പറയാൻ ഞങ്ങളല്ലേ ഉള്ളു
അതൊക്കെ എനക്കറിയ ഇപ്പോ അവരെ ചെറിയമ്മഅവിടെ താമസിക്കുന്നില്ലേ
നബീസു നീ ഒച്ച കുറച്ച് സംസാരിക്ക് പുറത്ത് കേട്ടാ നാണകേടാ രാവിലെ തന്നെ വഴക്ക്
കേക്കട്ടേ എല്ലാരും അറിയട്ടേ നിങ്ങടെ സ്വഭാവം അവര് നിങ്ങടെ വെപ്പാട്ടികളാണോ
അവൾ ആത് പറഞ്ഞതേ എനിക്കോർമ്മയുള്ളു
ട്ടപ്പേ
എന്നൊരു ശംബദവും പിന്നെ എന്താണ് സംഭവിച്ചത്
അവൾ താഴെ കിടക്കുന്നു മുഖത്ത് അഞ്ച് വിരലടയാളവും മുണ്ട്
ഇതെല്ലാം കണ്ടു കൊണ്ടും കേട്ട് കൊണ്ടും ഉമ്മ ഒന്നും മിണ്ടാതെ അവിടെ നിൽപ്പുണ്ടായിരുന്നു
ഇങ്ങളെന്നെ തല്ലി അല്ലേ കണ്ട തേവടിശികൾക്ക് വേണ്ടി ഞാൻ പോവ്വാ എന്റെ ഉപ്പാനോട് എല്ലാം തൊറന്ന് പറയാൻ പോവ്വാ ഇങ്ങളെ പ്രേമിച്ച് കെട്ടിയതിനുള്ള ശിക്ഷ എനിക്ക് കിട്ടി
മോളേ നബീസു പ്പോല ഉമ്മാക്ക് നീയും ഓനേ ഉള്ളു
വേണ്ടുമ്മ' തടയണ്ട അവൾ പോട്ടേ
ങ്ങടെ കൂടെ ഞാൻ പൊറുക്കുല മ്മക്ക് മൊഴിച്ചൊല്ലാം
ദേഷ്യത്തോടെയും പകുതി കരഞ്ഞുകൊണ്ടും അവൾ ഒര് ബാഗിൽ അവളുടെ ട്രസുകൾ എടുത്ത് അവൾ ഇറങ്ങിപ്പോയി ഉമ്മ അവളെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മോനേ നക്ക് ഓളോട് സത്യം തൊറന്ന് പറഞ്ഞുടേ
വേണ്ടുമ്മ മരണപായി കിടക്കുംമ്പോ ഉപ്പാക്ക് കൊടുത്ത ഒര് വാക്കുണ്ട് അത് തെറ്റി കേണ്ട ഈ സംഭവങ്ങളൊന്നും അനുവും സിനിയും അറിയരുത്
ഇല്ല മോനെ ഞാം പറയില്ല
അവർ നബി സുനേ ചോദിച്ചാ പെട്ടെന്ന് ഒരാത്യവശായിട്ട് ഓള പുരക്കേക്ക് പോയതാ പറഞ്ഞാ മതി
ഉം നക്ക് സുലൈമാനി വേണ്ടേ
വേണ്ടുമ്മ സമയമെത്രയായി
ആറേമുക്കാല്
പുറത്ത് നല്ല മഴയുള്ളത് കൊണ്ട് ആരും ഒന്നു കേട്ടു കാണില്ല
നീ ഇന്ന് കടയിപ്പോണില്ലേ
പോണം ഛായ ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം ഉമ്മക്ക് ആവശ്യമുള്ളത് ഉണ്ടാക്കി കഴിച്ചോ ആരാ രാവിലെ വന്നത്
അനുമോളാ അവരെ ലൈനില് ഇന്നലെ കരണ്ടിലാത്തത് കൊണ്ട് അരി അരച്ചിലാന്ന് പറഞ്ഞു കോളേജി പോണ്ട പിള്ളേരല്ലേ അപ്പേ ഞാനാ പറഞ്ഞത് ഇവിടെ അരച്ച അരിമാവ് എടുത്തോളാൻ അതിനാ നബിസു വഴക്കുണ്ടാക്കിയത്
സാരമില്ലുമ്മേ ഉപ്പ പറഞ്ഞട്ടുണ്ട് നീ ഒര് നേരം ഉണ്ടിലെങ്കിലും അവരെ പട്ടിണി കിടത്തരുതെന്ന്
ങാ
അവരുടെ ചെറിയമ്മയുള്ളത് കൊണ്ട് കുറച്ച് ആശ്വാസം ഇലെങ്കി ആ പെൺകുട്ടികൾ തനിച്ച് കഴിയേണ്ടേ പടച്ചോനേ എന്തെങ്കിലും വഴി കണ്ടെത്തണേ
ദിവസങ്ങൾ പോയി ഒര് ദിവസം രാത്രി
അബ്ദു നക്ക് ചപ്പാത്തി വേണ്ടേ
ഉമ്മ വളരെ സൗമ്യതയോടേ ചോദിച്ചു.
വേണ്ടുമ്മ എന്റെ ഫ്രണ്ടിന്റെ പെങ്ങളെ നിക്കാഹുണ്ടയിരുന്നു ഞാനവിടേന്ന് ഭക്ഷണം കഴിച്ചതാ ഉമ്മപ്പോയി കിടന്നോ എനക്ക്
കടലേ കണക്കൊക്കേന്നേക്കാനുണ്ട് കുറച്ച് ചൂട് വെള്ളം കുടിക്കാൻ ഈട വച്ചേ
നീ നബിസാനേ വിളിച്ച ഓള് പോയിട്ട് പത്തിരുസായില്ലേ
ഇല്ല ഓളേ ഉപ്പയും ആങ്ങളമാരും ദുബായിന് വന്നിട്ടുണ്ടെന്നാറിഞ്ഞത്
മൊഴിച്ചെല്ലാനാണോ
അറീല അവൾ എല്ലാം അവരോടു പറഞ്ഞു ത്രേ
നക്ക് സത്യം തുറന്ന് പറഞ്ഞു ടേ അബ്ദു
എന്താ ഉമ്മാ ഞാൻ പറയേണ്ടത് അവര് എന്റെ ഉപ്പാന്റെ മക്കളാണേന്നോ അവളെ വിട്ടുക്കാർ അത് അംഗികരിക്കുമോ ഉപ്പ പറഞ്ഞതല്ലേ കുറേ പണവും സ്വത്തൊക്കെയുള്ള പെണ്ണിനെയാ നിക്കാഹ് ചെയ്യുന്നതെങ്കിൽ അവരിതൊന്നും അറിയരുതെന്ന് അവർക്ക് അത് അംഗീകരിക്കാൻ കഴിയില്ലന്ന് പിന്നെ അന്യ മതക്കാരും ഇവിടെ വർഗ്ഗിയ കലാപമുണ്ടാക്കാൻ എന്തെങ്കിലും കാരണം അന്വേഷിച്ച് നടക്കുന്നവരാ എല്ലാവരും വേണ്ടുമ്മ
ഈ നാട്ടുകാർക്കെല്ലാം സത്യം അറിയാവുന്നതല്ലേ മോനേ
നാട്ടുകാർക്കറിയാം അവക്കും വിട്ട് കാർക്കും ഉൾക്കൊളാൻ കഴിയില്ല അവളാണേ ഒറ്റ മോളും അതൊക്കേ സമൂഹത്തിൽ അവളുടെ ഉപ്പാക്ക് കൊറച്ചിലാ പള്ളി തന്നെ അവളുടെ ഉപ്പ എന്തെങ്കിലും പറഞ്ഞാൽ ആരും എതിർക്കില്ല മുസ്ലിയാര് പോലും ഒരക്ഷരം മിണ്ടില്ല ഓള ഉപ്പാക്ക് ആൺമക്കൾ തന്നേ നാലെണ്ണമുണ്ട് അവളുടെ ഉമ്മാക്ക് ആങ്ങളമാര് അഞ്ചെണ്ണം വേറേയും മോളേ പുയ്യാപ്ലാന്റെ ഉപ്പക്ക് അന്യജാതിയിൽ രണ്ട് മക്കളുണ്ടെന്നറിഞ്ഞാ അത് മതി
മൊഴിച്ചൊലുണാങ്കിൽ ച്ചൊല്ലട്ടേ
എല്ലാം അവര് തീരുമാനിക്കട്ടേ
നബിസാനേ മൊയിച്ചൊലിയാ നീ വീണ്ടും നിക്കാഹ് കഴികേണ്ടേ
ഉമ്മ വളരെ സങ്കടത്തോടേയാണ് അത് പറഞ്ഞത്
ഒര് ദീർഘ ശ്വാസത്തോടെ ഞാൻ പറഞ്ഞു
ഉമ്മ എനിക്ക് നിക്കാഹ് ചെയ്യാൻ മൊഞ്ചത്തികള് എനിയ്യം കിട്ടും പ്രത്യേകിച്ച് നമ്മുടെ മതത്തിൽ പക്ഷേ എന്റെ ഉപ്പാന്റെ രക്തത്തിൽ പിറന്ന സഹോദരികളേ എനിക്ക് കിട്ടില്ല എനിക്ക് അവരെയാ വേണ്ടതുമ്മാ
ഇത് കേട്ട് ഉമ്മ കരഞ്ഞു
എന്റെ വയറ്റിൽ പിറന്നതല്ലെങ്കില്ലും ഞാനവരെ സ്വന്തം മക്കളേ പ്പോലെയാ കണ്ടത് എന്റെ കാദർക്കാന്റെ മക്കൾ
ഞാനിലെങ്കിൽ പിന്നെ ആരാ അവർക്കുള്ള തുമ്മാ അവര് വരാറില്ലേ ഇവിടേക്ക്
ഉം അവര് നബിസാ നേച്ചോയിച്ചിന് പിന്നേ അനൂന് കോളേജിലേക്ക് എന്തോ പൈസ വേണന്ന് പറഞ്ഞിന് നിന്റെ കൈയ്യിലുണ്ടോന്ന് ചോദിക്കാൻ പറഞ്ഞിന്
അവൾക്കിപ്പോഴും പൈസയുടേ കാര്യം വരുമ്പോ എന്റെ മുന്നിൽ നിൽക്കാൻ പേടിയാണല്ലുമ്മാ അതിനവൾക്ക് ഉമ്മാന്റെ സഹായം വേണം ഞാൻ രാവിലേ തരാം നേരം കുറേ ആയില്ലേ ഉമ്മപ്പോയി കിടന്നോ
ഉമ്മ കരഞ്ഞ് കൊണ്ട് പ്പോയി
എവിടെയാണ് എന്റെ ഉപ്പാക്ക് തെറ്റ് പറ്റിയത് വർഷങ്ങൾക്ക് മുമ്പ് ഉപ്പയും ഉമ്മയും ചെറിയ പിണക്കത്തിലായിരുന്നു ഉപ്പാനെ മൊഴിച്ചൊല്ലാൻ ഉമ്മയുടെ വീട്ടുകാര് പറഞ്ഞതാ പക്ഷേ ഉമ്മ സമ്മതിച്ചില്ല എന്റെ മോന്റെ ഉപ്പാനേ എനിക്ക് വേണം ഉമ്മ വിട്ടു ക്കാരോട് എതിർത്ത് നിന്നു. ഉപ്പ ഇങ്ങോട്ട് വരട്ടേന്ന് ഉമ്മയും ഉമ്മ അങ്ങോട് വരട്ടേന്ന് ഉപ്പയും അങ്ങനെ ആറേഴ് വർഷം കഴിഞ്ഞ് ഒര് ദിവസം ഉമ്മ എന്നേയും കൂട്ടി ഉപ്പാന്റെ പുരയിലേക്ക് പോയി അവിടെ കണ്ട കാഴ്ച്ച ഉമ്മാനെയും എന്നെയും ഞെട്ടിക്കുന്നതായിരുന്നു ഉമ്മാനോടുള്ള വാശിക്ക് ഉപ്പ മറ്റൊരു മതത്തിൽ പെട്ട ആരോരും ഇല്ലാത്ത പെൺക്കുട്ടിയേകൂടെ നിർത്തിയിരിക്കുന്നു അതിൽ രണ്ട് പെൺമക്കളും ഇതെല്ലാം കണ്ട ഉമ്മ ബോധംകെട്ട് വീണു ഉപ്പയും രണ്ടാമത്തേ ബീവിയും ഉമ്മാനെ എടുത്ത് പുരക്കുള്ളിലേക്ക് പോയി കൂടെ ഞാനും ഉമ്മാന്റെ മുഖത്ത് വെള്ളം തെളിച്ച് ബോധം വന്നു സങ്കടങ്ങൾ പറഞ്ഞ് ഉപ്പയും ഉമ്മയും വഴക്കും കരച്ചിലുമായി ഉപ്പ പറഞ്ഞു
എനിക്ക് നീയും വേണം നിന്റെ മോനും വേണo ഇവളും വേണം ഈ രണ്ട് പെൺകുട്ടികളും വേണം രണ്ടും എന്റെ ചോരയാ ഉമ്മ കുറ്റം സ്വയം ഏറ്റെടുത്തു തെറ്റ് എന്റെ ഭാഗത്തും ഉണ്ട് ഞാൻ വാശി കാണിച്ചത് കൊണ്ടല്ലേ ഇതെല്ലം സംഭവിച്ചത് പിന്നെ ഒരാണ് എത്ര കാലം ഒറ്റക്ക് കഴിയും ഉമ്മാന്റെ സമ്മതത്തോടെ എന്നെയുo ഉമ്മാനേയും പുതിയപുര വാങ്ങി കുറച്ച് ദുരേക്ക് മാറ്റി ഉപ്പ കുറച്ച് കാലം ദുബായിലും പോയി അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു ഉപ്പാന് സുഖമിലാതേ കിടപ്പിലായി പെൺകുട്ടികളേ കാണാതെ വലിയ വിഷമമായി അങ്ങിനെ ഞങ്ങടെവിടിന്റെടുത്ത് ഒര് ചെറിയ പുര കെട്ടി അവരെ അവിടെ താമസിപ്പിച്ചു മരണപായിന് ഉപ്പാ ഉമ്മാനോട് ച്ചോദിച്ചു
നക്കനോട് വെറുപ്പുണ്ടോ ഞാനിലെങ്കിലും എന്റെ ആ രണ്ട് മക്കളേ കൂടി നീ നോക്കണം
കരഞ്ഞ് കൊണ്ട് ഉമ്മ പറഞ്ഞു എന്റെ കാദർക്കാന്റെ മക്കളേ ഞാൻ നോക്കിക്കോളാം അബ്ദു ന്റെ പെങ്ങമാരല്ലേ ന്റ മക്കളലേ
ഈക്കാര്യം അബ്ദു നിക്കാഹ് ചെയ്യണ കുട്ടി അറിയേണ്ട അവർക്കത് മനസിലാവില്ല
വൈകാതെ ഉപ്പ മയ്യത്തായി ഉപ്പ അദ്വാനിച്ചുണ്ടാക്കിയ സ്വത്തും സൂപ്പർ മാർക്കറ്റും അതിൽ നിന് ഒര് വിഹിതം അവർക്കും കൊടുക്കുന്നു പിന്നേയും എന്താലാമോ ആലോജിച്ച് ഞാനുറങ്ങി
പിറ്റേന്ന് ഒര് വണ്ടിയുടെ ഹോണടി ശബ്ദം കേട്ടാ ഞാനുണർന്നത് സമയം രാവിലെ 6:45 നല്ല മഴയും ജനൽ പാളി തുറന്ന് പുറത്തേക്ക് നോക്കി ആരാ രാവിലെ തന്നെ
അള്ളാ ഇത് നബിസാന്റെ വീട്ടിലേ വണ്ടിയണല്ലോ ആരൊക്കെയാ വണ്ടില് അവളുടേ ഉപ്പ , ആങ്ങളമാര് കാർന്നോ മാര് എന്റെ മനസ്സിൽ ഇടിയും മിന്നലും ഉണ്ടായി ഇന്ന് ഒരങ്കഠ കുറിക്കേണ്ടി വരും
ചന്തു ചേകവരേ കാത്തോളണേ കാല് മുട്ട് വിറയ്ക്കാൻ തുടങ്ങി പെട്ടെന്നാണ് ഉമ്മ മുന്നിലേ കതക് തുറക്കാൻ പോന്നത്
വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു
വേണ്ടുമ്മ ഞാൻ തുറക്കാം അവർക്ക് എന്നേ അല്ലേ വേണ്ടത്
ആരാ മോനേ നബിസാന്റെ വിട്ടു കാരാണോ
അതേ ഉമ്മാ
അള്ളാ കാത്തോളണേ
ഞാൻ വാതിൽ മേല്ലേ തുറന്നു നല്ല മഴ
വണ്ടിയുടേ ഡോർ തുറന്ന് നബിസു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു
എന്നോട് ക്ഷമിക്കണം ഇക്കാ
എന്താണെന്നറിയാതേ ഞാൻ തരിച്ച് പോയി ഇവളെന്താ ഈ പറയുന്നത്
ദേ അടുത്ത ഡോർ തുറന്ന് അവളുടെ ഉപ്പ
ചാറ്റൽമഴയത്ത് വെളളജുബയും തലയിൽ വെള്ളതൊപ്പിയും നെറ്റിയിൽ അഞ്ച് നേര നിസ്ക്കാരതഴമ്പും ഒരാറാറര പൊക്കവും അതിനൊത്ത തടയുമുള്ള ആരേയും തല്ലാനും കൊല്ലാനും പേടിയില്ലാത്ത കീരിക്കാടൻ ജോസിനേപ്പോലുള്ള സാധനം പുറകിൽ അവളെ ആങ്ങളമാരും കാർന്നോമാരും അവരെന്റെ അടുത്തേക്ക് വന്നു എന്റെ നെഞ്ചടിപ്പ് കൂടി വന്നു
മോനേ അബ്ദു ഈ പെണ്ണ് പറയുന്നത് കേട്ട് ഞങ്ങളാകെ ബേജാറായി പിന്നിടന്വേഷിച്ചപ്പോഴല്ലേ സത്യ അറിഞ്ഞത്
അവര് നിന്റെ ഉപ്പാന്റെ മക്കളാണെങ്കിൽ അവരീപുരയിൽ വളരണം അല്ലാണ്ട് പുരക്ക് പുറത്തല്ല വളരേണ്ടത് ഞങ്ങാ പോയി വിളിച്ച് കൊണ്ട് വരാ അവരെ
ഉപ്പാ അത് അവര് ജാതിമതും വേറേയാ ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു
എടാ ഹമക്കേ ഈ ജാതി മതും മനുഷ്യനുണ്ടാക്കുന്നതാ മനുഷ്യന് വിശക്കുമ്പോഴും വേധനിക്കുംമ്പോഴും ആരും ജാതി മതും നോക്കാറില്ല അവർ
നേരനിൽക്കും മ്പോഴാജാതി മതും നോക്കി തമ്മില്ലടിക്കുന്നത് അവര് നിന്റെ പെങ്ങമാരായി നിന്റെ സംരക്ഷണത്തിൽ അവർക്കിഷ്ട്ടമതത്തിൽ വിശ്വസിച്ച് ഈ വീട്ടിൽകഴിഞ്ഞാ മതി എന്തേലും ആവശ്യമുണ്ടേ എന്നോട് പറഞ്ഞാ മതി ഞാൻ സഹായിക്കാം
ഇതാരാ ഈ പറഞ്ഞത് എന്റെ നബി സാന്റെ ഉപ്പ തന്നേയാണോ
എന്റെ പെങ്ങമരെ വിളിക്കാൻ അവർ പ്പോയി കൂടെ നബീസും ആ നേരവും മഴ പെയ്ത് കൊണ്ടേയിരുന്നു
നല്ലക്കാര്യത്തിന് മഴ ശുഭലക്ഷണമാണാത്രേ.
( മതം ഏതായാലും
മനുഷ്യൻ നന്നായാൽ മതി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo