
ജോലി ചെയ്യാൻ മടിയനായ ജോസിനെ വീട്ടുകാർ നിർബന്ധിച്ച് ഗൾഫിലോട്ട് വിസ ശരിയാക്കി അയച്ചു.
എങ്ങനെയെങ്കിലും കല്യാണം ആലോചിക്കുന്ന സമയത്തെങ്കിലും ഉപകാരപ്പെടും എന്ന പ്രതീക്ഷയിൽ.
പറയാൻ ഒരു ജോലിയെങ്കിലും വേണ്ടെ! ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോസ് രണ്ടു വർഷം കടിച്ചു തൂങ്ങി നിന്നു.
വീട്ടുകാരും കരുതി ജോസ് ഒന്നു നന്നായി കിട്ടി എന്ന്.
എങ്ങനെയെങ്കിലും കല്യാണം ആലോചിക്കുന്ന സമയത്തെങ്കിലും ഉപകാരപ്പെടും എന്ന പ്രതീക്ഷയിൽ.
പറയാൻ ഒരു ജോലിയെങ്കിലും വേണ്ടെ! ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോസ് രണ്ടു വർഷം കടിച്ചു തൂങ്ങി നിന്നു.
വീട്ടുകാരും കരുതി ജോസ് ഒന്നു നന്നായി കിട്ടി എന്ന്.
ലീവിനെത്തിയ ജോസിനോട് കല്യാണകാര്യം പറഞ്ഞപ്പോൾ ഗൾഫിൽ പോകാൻ പറഞ്ഞ അത്രയും എതിർപ്പൊന്നും കൂടാതെ സമ്മതിച്ചു.
കല്യാണവും നടന്നു.
ലീവിന്റെ സമയം കഴിയാറായിട്ടും ജോസിന് ജോലിക്കു പോകാൻ ഒരു താൽപര്യവും ഇല്ല.
പഴയ പോലെ തന്നെ മടി.
കല്യാണവും നടന്നു.
ലീവിന്റെ സമയം കഴിയാറായിട്ടും ജോസിന് ജോലിക്കു പോകാൻ ഒരു താൽപര്യവും ഇല്ല.
പഴയ പോലെ തന്നെ മടി.
അങ്ങിനെ ലീവും കഴിഞ്ഞു. ജോലിയും പോയി.
പാവം പെൺകുട്ടി.
വല്ലാത്ത പ്രയാസമായി.
എന്തു പറഞ്ഞിട്ടും ജോസേട്ടൻ ജോലിയ്ക്ക് പോകാനുള്ള പരിപാടിയില്ല എന്നവൾ അറിഞ്ഞു.
അവസാനം ഒരു ധ്യാനത്തിന് പോകാൻ ഇരുവരും തീരുമാനിച്ചു.
പാവം പെൺകുട്ടി.
വല്ലാത്ത പ്രയാസമായി.
എന്തു പറഞ്ഞിട്ടും ജോസേട്ടൻ ജോലിയ്ക്ക് പോകാനുള്ള പരിപാടിയില്ല എന്നവൾ അറിഞ്ഞു.
അവസാനം ഒരു ധ്യാനത്തിന് പോകാൻ ഇരുവരും തീരുമാനിച്ചു.
മനമില്ലാ മനസ്സോടെയാണ് ജോസ് സമ്മതിച്ചത്.
വല്ല അൽഭുതമോ സംഭവിച്ചാലോ എന്ന പ്രതീക്ഷയായിരുന്നു പെൺകുട്ടിയ്ക്ക് .
ധ്യാനത്തിനിടയിൽ അച്ചൻ പ്രസംഗിച്ചു " ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിക്കുന്നുമില്ല: എന്നിരുന്നല്ലാം ദൈവം അവയെ കാത്തു പരിപാലിക്കുന്നു"
വല്ല അൽഭുതമോ സംഭവിച്ചാലോ എന്ന പ്രതീക്ഷയായിരുന്നു പെൺകുട്ടിയ്ക്ക് .
ധ്യാനത്തിനിടയിൽ അച്ചൻ പ്രസംഗിച്ചു " ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിക്കുന്നുമില്ല: എന്നിരുന്നല്ലാം ദൈവം അവയെ കാത്തു പരിപാലിക്കുന്നു"
ഇത് കേട്ടപ്പോൾ ജോസിന് ഇഷ്ടമായി. കാര്യങ്ങൾ നമ്മുടെ വഴിയ്ക്കാണല്ലോ വരുന്നത്. പണിയെടുക്കുന്നത് എന്തിനാ? ദൈവം കാത്തു പരിപാലിക്കില്ലേ! ജോസ് ഇട കണ്ണിട്ട് ഭാര്യയെ ഒന്ന് നോക്കി.
അവൾ നല്ല ശ്രദ്ധയോടെ ധ്യാനം കേൾക്കുന്നു.
അവൾ നല്ല ശ്രദ്ധയോടെ ധ്യാനം കേൾക്കുന്നു.
അച്ചൻ വീണ്ടു മറ്റൊരു സമയത്ത് പറഞ്ഞു "നീ നിന്റെ നെറ്റിയിലെ വിയർപ്പു കൊണ്ട് അന്നം കണ്ടെത്തണം" ഇത് കേട്ടപ്പോൾ ഭാര്യ ജോസിനെയൊന്ന് നോക്കി.
ജോസ് കേൾക്കാത്ത പോലെ കുമ്പിട്ട് ഇരിക്കുന്നു.
ജോസ് കേൾക്കാത്ത പോലെ കുമ്പിട്ട് ഇരിക്കുന്നു.
ധ്യാനം കഴിഞ്ഞപ്പോൾ രണ്ടു പേരും പരസ്പരം ചോദിച്ചു.
എങ്ങിനെയുണ്ട്?
എങ്ങിനെയുണ്ട്?
ജോസ് :- അച്ചന് എന്റെ അഭിപ്രായമാ. എന്തിനാ നമ്മൾ ടെൻഷൻ അടിക്കുന്നേ.
ദൈവം നമ്മെ കാത്തു പരിപാലിക്കില്ലെ. ആകാശത്തിലെ പറവകളെ നോക്കാൻ പറഞ്ഞത് കേട്ടില്ലേ? നീ ആ കഥ കേട്ടോ? എനിയ്ക്കത് വളരെ പിടിച്ചു.
ദൈവം നമ്മെ കാത്തു പരിപാലിക്കില്ലെ. ആകാശത്തിലെ പറവകളെ നോക്കാൻ പറഞ്ഞത് കേട്ടില്ലേ? നീ ആ കഥ കേട്ടോ? എനിയ്ക്കത് വളരെ പിടിച്ചു.
ഭാര്യ.. ചേട്ടൻ അത് മാത്രമേ കേട്ടുള്ളൂ. നീ നിന്റെ നെറ്റിയിലെ വിയർപ്പ് കൊണ്ട് ജീവിക്കാൻ പറഞ്ഞത് കേട്ടില്ലേ? ആകെ കേട്ടത് ആകാശത്തിലെ പറവയുടെ കഥ മാത്രമാണോ? പറവക്ക് വിശക്കുമ്പോൾ അപ്പുറത്തെ പറമ്പിൽ പോയി എന്തു വേണമെങ്കില്ലും ഭക്ഷിക്കാം. മനുഷ്യന് അത് പറ്റോ?
എന്റെ ദൈവമേ എന്റെ ഒരു വിധി.
ആ പാവം തേങ്ങി.
ചേട്ടൻ നേരെയാവണമെങ്കിൽ ചേട്ടൻ തന്നെ കരുതണം.
എന്റെ ദൈവമേ എന്റെ ഒരു വിധി.
ആ പാവം തേങ്ങി.
ചേട്ടൻ നേരെയാവണമെങ്കിൽ ചേട്ടൻ തന്നെ കരുതണം.
കരച്ചിൽ കണ്ടപ്പോൾ അവനും അല്പ്പം പ്രയാസമായി.
പെണ്ണിന്റെ കണ്ണീർ അല്ലെ.
ഒരു കോമ്പ്രമൈസ് .
ഞാൻ ജോലിക്കു പോകാം. അവന്റെ തീരുമാനം പ്രഖ്യാപിച്ചു.
പെണ്ണിന്റെ കണ്ണീർ അല്ലെ.
ഒരു കോമ്പ്രമൈസ് .
ഞാൻ ജോലിക്കു പോകാം. അവന്റെ തീരുമാനം പ്രഖ്യാപിച്ചു.
ഇത് ധ്യാനം കൂടിയതുകൊണ്ടാണോ, പെണ്ണു കരഞ്ഞതുകൊണ്ടാണോ എന്നു ചോദിച്ചാൽ എനിയ്ക്ക് മറുപടിയില്ല.......
By: ഷാജു തൃശ്ശോക്കാരൻ
on 07/07/2018
on 07/07/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക