Slider

ഷിജാറിന്റെ നേരമ്പോക്ക്‌

0
ഷിജാറിന്റെ നേരമ്പോക്ക്‌
-------------------------------------
*റാംജി..
കോഴികോട്ട്‌ നിന്നും കായംകുളത്തേക്ക്‌ ഷിജാർ താമസമാക്കിയിട്ട്‌ 4 വർഷമേ ആയുള്ളുവെങ്കിലും,
ഭാഷാ പ്രയോഗങ്ങളുമെല്ലാം കോഴിക്കോടൻ രീതിതന്നെ,
പക്ഷെ, എന്തുതന്നെയായാലും
ഇക്കാലയളവിൽ നാട്ടുകാരുടെ ഗാലനിത പുളംഗൻആകാൻ
പരോപകാരിയായ അവനുകഴിഞ്ഞിരുന്നു.. .
എന്തിനും ,ഏതിനും മുഖം നോക്കാതെ ഉപകാരം ചെയ്യുന്നവനായതുകൊണ്ട്‌ നാട്ടുകാർ അവനെ സ്നേഹത്തോടെ വിളിക്കുന്ന ചെല്ലപേരാണ് ശുദ്ധൻ..
ഇനി തുടരാം..
അതിരാവിലെതന്നെ അത്യാവശ്യമുള്ള സാധനങ്ങൾ ബാഗിലാക്കി അവൻ പുറത്തേക്ക്‌ വന്നു..
ബൈക്കിൽകയറിയിരുന്നിട്ടാണ് ഉമ്മയോടു വിളിച്ചുപറയുന്നത്‌..
ഉമ്മി ഞമ്മള് രണ്ടിസം കഴിഞ്ഞേ ബരൂ....
ആരേലും ശോധിച്ചാ..
ചങ്ങായീനേകാണാൻ വർക്കലവരെ പോയീന്ന് പറഞ്ഞോളീ..
ഉമ്മ ഇറങ്ങിവന്ന്
ജ്ജ്‌ ബൈക്കിലോണോ സവാരിയെന്ന് ചോദിക്കന്നതിനുമുമ്പേ,അവന്റെ വണ്ടി ഗേറ്റുകടന്നുപോയി..
ഫുൾടാങ്ക്‌ പെട്രോളടിച്ച്‌ ഹൈവയിൽകൂടി ഇങ്ങനെ മുന്നോട്ടുപോവുകയാണ്,
കൃഷ്ണപുരംകഴിഞ്ഞപ്പോൾ ഒരമ്മാവൻ, ഷിജാറിന്റെ ബൈക്കിനു കൈകാണിച്ചു..
മിന്നൽപിണർപ്പോലെ "ജോക്കിയമ്മാവനെ" കയറ്റിയതും,കഴുത്തിൽ കിടന്ന മാലയുടെ ഭാരം കുറഞ്ഞതും,
മറ്റ്‌ ഭാരിച്ച ചിലവുകളും, ഐ സി യു വുമൊക്കെയാണ് ശീഷ്മണത്തിൽ വന്നത്‌..
ആ സംഭവത്തിനുശേഷം,ആരേയും വണ്ടിയിൽ കയറ്റില്ല എന്ന ഉഗ്രശപഥമെടുത്തിരുന്നകാലമായതുകൊണ്ടും,ശുദ്ധനാണന്നുള്ള പേരുദോഷം മാറ്റിയെടുക്കേണ്ടതുകൊണ്ടും,
വഴിയിൽപോകുന്ന കാൽനടയാത്രകാരെ വണ്ടിയിൽ കയറ്റുകയില്ലാ എന്നുമാത്രമല്ല,തരം കിട്ടിയാൽ അവന്റെമുന്നിൽ വന്നുപെടുന്ന എല്ലാ മനുഷ്യരേയും കളിയാക്കുക എന്നതുമായിമാറി ഷിജാറിന്റെ ഇപ്പോളത്തെരീതി..
വണ്ടി സ്ലോ ചെയ്ത്‌,
അമ്മാവൻ നിന്നതിനു കുറച്ചു മുൻപിലായി വണ്ടിനിർത്തി..
ഒരു ലിഫ്റ്റ്‌ തരപെട്ട സന്തോഷത്തിൽ ഷിജാറിന്റെ വണ്ടിലക്ഷ്യമാക്കി അമ്മാവൻ ഓടിയടുത്തു..
നാട്ടിൻപുറങ്ങളിൽ സാധാരണ കാണാറുള്ളതുപോലെ, സ്റ്റോപ്പിൽ നിന്ന് കുറച്ചുമുന്നിലോട്ടായി ബസുനിർത്തിയതിനുശേഷം,യാത്രക്കാർ ഓടിയെത്തുമ്പോൾ പാഞ്ഞുപോകുന്ന ഡ്രൈവറേപോലെ അമ്മാവനെകയറ്റാതെ
ഷിജാറും മുന്നോട്ട്‌ തന്നെപോയി..
രോഷം അധികരിച്ച്‌ സ്പോട്ടിൽ തന്നെ,ആ അമ്മാവൻ.. താളിയോലഗ്രന്ഥങ്ങളിൽപോലും ഇല്ലാത്ത,വാമൊഴിയായി കൈമാറിവന്ന കടുകട്ടിയായ ചിലമന്ത്രങ്ങൾ.. നടുറോഡിൽ വെച്ചെടുത്ത്‌ ഉരുക്കഴിച്ചുകൊടുത്തു...
വണ്ടിയുടെ ശബ്ദത്തിനേയും കവച്ചുവെച്ച നല്ല ഒന്നാന്തരം,കോളാമ്പി മൈക്കുപോലെ ഹൈവേയിൽ അത്‌ പ്രധിധ്വനിച്ചുകേട്ടു..
കൊട്ടിയത്തെത്തിയപ്പോൾ,ഉദരം തീറ്റിക്കായി കൊതിച്ചു..
അടുത്തുകണ്ട ഒരുഹോട്ടലിൽ കയറി അവന്റെ ഇഷ്ടപെട്ട ബ്രേക്ക്ഫാസ്റ്റായ ഇടിയപ്പവും,കോഴികറിയും വാങ്ങികഴിച്ചു..
വഴിയോരകാഴ്ച്ചകളെല്ലാംകണ്ട്‌ ഉച്ചര-ഉച്ചേമുക്കാലോടുകൂടി ജോണിന്റെ വീട്ടിൽ എത്തിചേർന്നു..
സായാഹ്നത്തിൽ ജോണുമായിനേരേ വർക്കലബീച്ചിൽപോയി,ഉത്സവപറമ്പ്‌ പോലെയായിരിക്കുന്നു ബീച്ചും പരിസരവും..
ഇത്ര തിരക്കോ ഇവിടെ,എന്നുചിന്തിച്ചതും മറുപടിയെന്നോണം ജോണുപറഞ്ഞു..
ഹിന്ദു വിശ്വാസപ്രകാരം മരണപെട്ടുപോയവർക്ക്‌ തർപ്പണം നടത്തുന്നത്‌ നാളെയാണ്.
ദൂരെയുള്ളവർ വരെ ഇവിടേക്ക്‌ വരാറുണ്ട്‌..
അങ്ങനെ, ദൂരനിന്നുവന്നവരുടെ തിരക്കാ നീ കാണുന്നത്‌..
ഷിജാറിന്റെമനസിൽ അപ്പോൾ തോട്ടപള്ളിയും,
തൃക്കുന്നപുഴയുമൊക്കെ കടന്നുവന്നു..
ഓർമ്മകളിൽകൂടി ഊളിയിട്ടുകൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു..
എടാ ജോണേ..ഇപ്പഞമ്മക്ക് പോകാം,സുബഹിനുമുൻപ്‌ ഈടെബരണം..
ശിലകാര്യങ്ങ ശെയ്യാനെകൊണ്ട്‌..
എന്താണന്ന് ജോൺ ചോദിച്ചെങ്കിലും,കൂടുതലൊന്നും അവൻ പറഞ്ഞില്ല.
രണ്ടാളും അവിടുന്ന് പുറപെട്ടു..
ഇടക്ക്‌ ഷിജാറവനോടുചോദിച്ചു,
ജോണേ.. അന്റെ റേശൻപീടിയ എബിടെയാണീ..
ഞമ്മക്ക്‌ ശില ആബിശങ്ങളൊണ്ട്‌,
അന്റെ ശഹായം ഞമ്മക്കുബേണം..
മുന്നോട്ട്‌ ചെന്നപ്പോൾ ഇടതുസൈഡിലായി ഒരുകടകാണിച്ചിട്ട്‌ ജോൺപറഞ്ഞു
ഇതാണ് ഞങ്ങടെ റേഷൻകട,എന്താണുകാര്യം,നിനക്കെന്താവശ്യമാ ഇവിടെ..??
വണ്ടിയൊതുക്കി,
ഒന്നും മിണ്ടാതെ സ്റ്റാൻഡിൽവച്ചു. കടനിൾക്കുന്ന വസ്തുവിന്റെ മൂലഭാഗത്ത്‌,പാഴായകുറെ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു..
ചിലത്‌ കത്തികരിഞ്ഞുകിടക്കുന്നു..
മണ്ണണ്ണയുടേയും,റേഷനരിയുടേയും, പഴയ ചാക്കിന്റെയുമൊക്കെ ശമീരതഗന്ധം ഷിജാറിന്റെമൂക്കിൽ തുളഞ്ഞുകയറുന്നുണ്ട്‌.
എല്ലാ റേഷൻകടകളുടേയും തനതുമണംനിലനിർത്തികൊണ്ടുപോകാൻ കടമുതലാളി പെടുന്നപാട്‌ ചില്ലറയായിരിക്കില്ല അവനോർത്തു..
ഓ..അവരുടെമിടുക്കല്ലല്ലോ ഇത്‌..
എന്തായാലും അവൻ ഉദ്ദേശിച്ച സാധനം ആ ഇരുട്ടിലും പ്രദീപ്തമായി..
ജോണിനോടുപറഞ്ഞ്‌ പൂജാസാധനങ്ങൾ വിൽക്കുന്ന കടയിൽപോയി.
അവിടനിന്നും അരമീറ്റർ ചുമലപട്ടും,ഒരുതോർത്തും,കളഭകട്ടയും,മറ്റുചില സാധനങ്ങളും വാങ്ങി
ജോണിന്റെ വീട്ടിലെത്തി...
അവിടെമാകെ അത്താഴത്തിന്റെ കൊതിയൂറുന്ന കുൽപീരിതഗന്ധം പടർന്നു..
അമ്മച്ചി വിളമ്പിതന്ന ചോറും,പുളിയിട്ടുവെച്ച മീൻകറിയും,പലതരം ചെമ്മീൻ വിഭവങ്ങളുമൊക്കെ കൂട്ടി അസലായിട്ട്‌ ഒരുപെടപെടച്ചു..
ശേഷം റൂമിൽകയറിയ ഷിജാർ,സാധനങ്ങളെല്ലാമെടുത്ത്‌ മേശമേൽ വെച്ചു..
റേഷൻകടയിൽ നിന്നെടുത്ത ട്വയിൻ(ചാക്ക്‌ തയിച്ചുവച്ചിരിക്കുന്ന നൂൽ) എടുത്തു..
മൂന്നുമടക്കായി ഒരുവിധം ശരിയാക്കി ബ്രാഹ്മണർഇടുന്ന പൂണൂൽപോലാക്കി..(ഇത്‌ പഴയകാലത്തെ കോട്ടൺ ട്വയിനാണേ)
സ്വാഭാവികനിറംകിട്ടുന്നതിലേക്കായി പുറത്തുപോയി,വെള്ളത്തിൽകുതിർത്ത്‌ മണ്ണിൽ മുക്കിയെടുത്തു,ശേഷം കൈയ്യിൽവെച്ച്‌ തിരുമി മണ്ണെല്ലാം കളഞ്ഞു..
പിന്നെ അവർധരിക്കുന്നതുപോലെ കഴുത്തിൽകൂടെ തോളിലിട്ടു..
ജോണിനോട്‌ ഒരു വേഷ്ടി വാങ്ങിവച്ചു..
എന്നിട്ടവനോടുപറഞ്ഞു..അഞ്ചുമണിയാകുമ്പോൾ ജ്ജ്‌ ഞമ്മടെ കൂടെ ബരണം..
അൽഹംദുലില്ലാ..സുബഹിനുകാണം..കിടന്നോളീ..
ഇരുവരും ഉറങ്ങാൻ കിടന്നു..
രാവിലെ സ്ഥാവരജംഗമങ്ങൾ അടങ്ങുന്ന ബാഗുമായി നേരെ ബീച്ചിലേക്ക്‌ ചെന്നു..
ജനസമുദ്രം തന്നെ,ചിലർ ബലികഴിഞ്ഞ്‌ പൊയ്കൊണ്ടിരിക്കുന്നു..
ഒഴിഞ്ഞുകിടക്കുന്ന ഒരു സ്ഥലത്തായി ബാഗ്‌വെച്ചു..
ജോൺ പറഞ്ഞു...
ഇത്‌ അപകടമാണേ ഷിജാറേ....
നമുക്ക്‌ പോകാം..
അവൻ ആവതുനിർബന്ധിക്കുന്നു..
പക്ഷെ,ഷിജാറിന് ത്രില്ലുകൂടിയതുപോലെ..
ഡ്രസ്സെല്ലാം അഴിച്ചുവെച്ച്‌ ..
മുണ്ടെടുത്ത്‌ പാളത്താർച്ചുറ്റി,ചുമലപട്ടെടുത്ത്‌ അരയിൽ വട്ടം ചുറ്റി
ശേഷം,കുങ്കുമം,ഭസ്മം തുടങ്ങീ മോടിപിടിപ്പിക്കുന്നതിനായവയെല്ലാംദേഹത്തുവാരിപൂശി..
അടുത്തായി ബലിയിടുന്നവരുടെ ചെയ്തികളെല്ലാം നോക്കിനിന്നു..എല്ലാം തൃക്കുന്നപുഴയിൽ കണ്ടതുപോലെ..,
പുഞ്ചിരിയോടെ അവന്റെ സാധനങ്ങൾ ഇരിക്കുന്നിടത്തേക്ക്‌ തിരികെവന്നു..
എല്ലാംവീക്ഷിച്ച്‌ മൂകനായി ജോൺ ഒരുസൈഡിലായ്‌ നിൾക്കുകയാണ്,
നിമിഷനേരംകൊണ്ടാണ് ഷിജാറിനുമുന്നിൽ ബലിയിടാൻ ആളുകൾ വന്നത്‌..
ഭയമില്ലാതെ എന്തൊക്കെയോ കാട്ടികൂട്ടി മുന്നോട്ട്‌ പോയി..
നേരം നല്ലതുപോലെ വെളുത്തിരിക്കുന്നു..
എല്ലാവരുടേയും മുഖം നന്നായികാണാൻ സാധിക്കുന്നുണ്ട്‌..
അടുത്ത സെറ്റ്‌ ബലിയിടീൽകർമ്മം കഴിഞ്ഞ്‌ അതിനടുത്തതിനു പടയൊരുക്കം തുടങ്ങിയപ്പോളാണ്,ഷിജാറിന്റെ ഇപ്പോളത്തെ നാട്ടുകാരൻ,കായംകുളത്തുള്ള നാരാണേട്ടനും കുടുംമ്പവും അവിടെ നിൾക്കുന്നത്‌.
അയാൾ ഷിജാറിനെ ശ്രദ്ധിക്കുന്നുണ്ട്‌..
,കാര്യമാക്കാതെ അവന്റെ പ്രവർത്തികളവൻ തുടർന്നു..
എന്നാൽ,
നാരാണേട്ടൻ ഉച്ചത്തിൽ വിളിച്ചുചോദിച്ചു..നീയാ.. കോഴിക്കോടുനിന്നുവന്ന ഒറ്റകണ്ടത്തിൽ ഹംസകോയാടെമോൻ ഷിജാറല്ലേ..?
അതുശ്രദ്ധിക്കാതെ വെയിറ്റിംഗ്‌ ലിസ്റ്റിൽ പെടുന്നവരെ വിടാനവൻ തിടുക്കം കൂട്ടി..
വീണ്ടും നാരാണേട്ടൻ അടുത്തുവന്നുചോദിച്ചു..
നീ മുസ്ലീമല്ലേ..??നിനക്കെന്താ ഇവിടെകാര്യം..??
ചുറ്റിനും നിന്നവർ ഷിജാറിനെ നോക്കി,
ജോണിന്റെമുഖംമുഖം ദുരംഗിയചിന്തകളാൽ വിവർണ്ണമായി..
കാഴ്ചകാരുടെ ദീമന്ദശാലങ്ങളേറ്റ്‌ ഷിജാറും ഒന്നുപതറി..
എന്നാലും അതിനെ വകവെക്കാതെ ഷിജാർ പറഞ്ഞു..
അള്ളാ,പടച്ചോനേ.. എന്താണീ ശെയ്‌ത്താൻ തോള്ളതൊറന്ന് പറേണത്‌..
ഞമ്മൾ അശൽ നംബൂരിച്ചനാടോ..
ഇന്നാ..
പിടിച്ചോളീ..
" ശുക്ലാം ഭരതരം വിഷ്ണും..
ശശിവർണ്ണം ചതുർഭുജം..
പ്രസന്നവദനം ധ്യായേത്‌..
സർവ്വ"...
ശ്ലോകം മേഷിതമാക്കാതെ അവൻ പറഞ്ഞു..
ഇപ്പ മനശിലായാ..ഹമുക്കേ ഞമ്മൾ കറകളഞ്ഞ നംബൂരിശ്ശനാണന്ന്..
സൂപ്പർമാനിന്റെ വേഗതയിലായിരുന്നു ജോണിന്റെ നീക്കം അല്ലായിരുന്നെങ്കിൽ..
ഷിജാറിന്റെ മയ്യത്തവിടെതന്നെ കുഴിച്ചുമൂടി,നാട്ടുകാർ ബലിയിട്ടേനേ..

Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo