തേങ്ങി കരച്ചിലിന്റെ ആർദ്രനാദങ്ങൾ കാതുകളിൽ അലയടിച്ചപ്പോഴാണ് പ്രകാശൻ ഞെട്ടലിൽ നിന്നും ഉണർന്നത്.
രാഘവേട്ടൻ.
(അച്ഛനെക്കാളും മുതിർന്ന ആളാണെങ്കിലും കുഞ്ഞുനാൾ മുതൽ പ്രകാശൻ അദ്ധേഹത്തെ ഏട്ടൻ എന്നാണ് വിളിച്ചിരുന്നത്.)
(അച്ഛനെക്കാളും മുതിർന്ന ആളാണെങ്കിലും കുഞ്ഞുനാൾ മുതൽ പ്രകാശൻ അദ്ധേഹത്തെ ഏട്ടൻ എന്നാണ് വിളിച്ചിരുന്നത്.)
"രാഘവേട്ടാ."
സമാധാനിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല ആ മനുഷ്യനെ. എന്നിരുന്നാലും അദ്ധേഹത്തിന്റെ തോളിൽ കൈവച്ച് കൊണ്ട് പ്രകാശൻ അടുത്തിരുന്നു.
'' നശിപ്പിച്ചില്ലേടാ മോനേ, എല്ലാം നശിപ്പിച്ചില്ലേ, ഇനി എന്തിനാടാ കുഞ്ഞേ ജീവിച്ചിരിക്കുന്നത്. കുറച്ച് വിഷം വാങ്ങി താടാ. ചത്ത് തുലയട്ടെ എല്ലാം."
രേണുകയുടെ ജീവിതം ഇതോടെ തീരുകയാണെന്ന് പ്രകാശനും തോന്നി.
" നിനക്കറിയുമോടാ കുഞ്ഞേ ഇവളെ പെറ്റ് എന്റെ കൈകളിൽ ഏൽപ്പിച്ച് പോയതാ ഇവളുടെ തള്ള. അന്നുതൊട്ടിന്ന് വരെയും ഒരു കുറവും അറിയിച്ചിട്ടില്ല ഞാൻ. സ്നേഹിച്ചിട്ടേയുള്ളൂ, എന്നിട്ടും ഇവൾ ഈ ചതി ചെയ്യ്തല്ലോടാ മോനേ. സഹിക്കാൻ വയ്യടാ എനിക്ക് സഹിക്കാൻ വയ്യ."
ശരിയാണ് രേണുകയോളം പഠിപ്പുള്ള ഒരു പെൺക്കുട്ടി ചെമ്പൻക്കുന്ന് കരയിൽ വേറെയില്ല. ഇവൾക്കുള്ള അത്രേയും ഉടുപ്പുകളും ആഭരണങ്ങളും ആർക്കുമില്ല. ചെമ്പൻക്കുന്ന് കരയിൽ ആദ്യം സൈക്കിൾ ഓടിയ്ക്കുന്ന പെണ്ണും ഇവളാണ്. ഫോൺ വേണമെന്ന് പറഞ്ഞപ്പോൾ അതും ശരിയാക്കി കൊടുത്തു. രാജനുമായുള്ള പ്രണയത്തിന് പോലും മൗനസമ്മതം നൽകിയിട്ടേയുള്ളൂ ഈ അച്ഛൻ. ഈ മനുഷ്യന്റെ കണ്ണിൽ നിന്നും ഒഴുക്കുന്നത് കണ്ണീരല്ല ഹൃദയം മുറിഞ്ഞ ചോരയാണ്.
പ്രകാശൻ തറയിലേക്ക് നോക്കിയിരുന്നു. അവന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ഊർന്നു താഴേക്ക് വീണു.
ഒരു നനുത്ത കരസ്പർശം പ്രകാശന്റെ തോളിൽ പതിഞ്ഞപ്പോൾ കണ്ണുകൾ തുടച്ച് അവൻ നിവർന്നു നോക്കി.
"എന്താ രാഘവേട്ടാ."
രാഘവന്റെ മുഖത്ത് കണ്ട ഭാവമാറ്റത്തിന്റെ അർത്ഥം പ്രകാശനു മനസിലായില്ല.
"പ്രകാശാ, ഞാൻ പറയുന്നത് നീ വ്യക്തമായി കേൾക്കണം. ഇങ്ങനൊരു സാഹചര്യത്തിൽ അവൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ പിടിച്ച് കെട്ടിച്ച് വിട്ടേനേ ഞാൻ. ഇതിപ്പോ ഇവൾ ഈ ചുമക്കുന്നത് അച്ഛൻ ഇല്ലാത്ത കുഞ്ഞിനെയാ. അത് വേണ്ട, ഈ കുഞ്ഞ് വേണ്ട."
രാഘവന്റെ വാക്കിലെ കടുപ്പവും അതിന്റെ അർത്ഥവും പ്രകാശന്റെ ചിന്തകൾക്കും അപ്പുറമായിരുന്നു.
" രാഘവേട്ട , എന്താ ഈ പറയുന്നത് ഈ കുഞ്ഞ് വേണ്ടാന്ന് പറഞ്ഞാൽ . അവൾ സമ്മതിക്കുവോ."
പ്രകാശൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.
"അവൾ ഒന്നും അറിയേണ്ട. ഒന്നും അറിയുകയും ചെയ്യരുത്. നീ വേണം അത് ശ്രദ്ധിക്കാൻ നിനക്കും എനിക്കും അല്ലാതെ വെറേ ഒരാൾക്കും ഇതറിയില്ല. ഇനി അറിയുകയും വേണ്ട. പറഞ്ഞത് മനസിലായോ നിനക്ക്.''
പ്രകാശനിൽ നിശബ്ദത തളംകെട്ടി. രാഘവേട്ടൻ പറയുന്നതിലും കാര്യമുണ്ട്. ഈ കുഞ്ഞ് അതവളുടെ ഭാവിയ്ക്ക് നല്ലതല്ല. കുഞ്ഞ് ജീവിച്ചിരുന്നാൽ രേണുകയ്ക്ക് ഇനിയൊരു ദാമ്പത്യജീവിതവും ഉണ്ടാക്കില്ല. രാഘവേട്ടനു പ്രായമേറി വരുകയാണ്. അദ്ധേഹത്തിന്റെ കാലം കൂടി കഴിഞ്ഞാൽ രേണുകയുടെ ജീവിതം അവതാളത്തിലാകും. പക്ഷേ ഇത് രാജന്റെ കുഞ്ഞ് ഞാനെങ്ങനെ ഇതിനെ കൊല്ലും.
" ഈശ്വരൻമാരെ എനിക്കൊരു രൂപവും കിട്ടുന്നില്ലല്ലോ."
പ്രകാശനിലെ ആത്മഗതം പുറത്തേക്ക് ഗമിച്ചു.
''ഇനിയൊന്നും ആലോചിച്ച് നിൽക്കാൻ സമയമില്ല പ്രകാശാ നീ ചെല്ല്, ചെന്ന് ഡോക്ടറോട് കാര്യം പറ പ്രകാശാ."
പ്രകാശൻ രേണുകയെ ഒന്നുനോക്കി. അവൾ നല്ല ഉറക്കത്തിലാണ്. പ്രകാശൻ മനസില്ല മനസ്സോടെ ഡോക്ടേഴ്സ് റൂം ലക്ഷ്യമാക്കി നടന്നു. മനസിൽ രേണുക മാത്രം നിറഞ്ഞു നിന്നു. അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ പ്രസവിക്കുക. അതിനു വേണ്ടി അവൾ ഈ ജീവിതം മുഴുവൻ എരിഞ്ഞു തീരും. നാട്ടുകാരുടെ കുത്തുവാക്കുകളെ താങ്ങാൻ അവൾക്ക് കഴിയുമോ? വേണ്ട അവളുടെ നല്ലതിന് ഈ കുഞ്ഞ് വേണ്ട അത് തന്നെയാണ് നല്ലത്. രാഘവേട്ടന്റെ തീരുമാനമാണ് ശരി. പ്രകാശന്റെ കാലുകൾക്ക് വേഗത കൂടി. ഉറച്ച തീരുമാനം അത് നടപ്പിൽ വരുത്താൻ താമസിച്ചു കൂടാ.
ഡോക്ടറിനെ കണ്ട് കാര്യങ്ങൾ എല്ലാം സംസാരിച്ചു. ഡോക്ടറിൽ ആദ്യം നിറഞ്ഞത് മൗനമായിരുന്നു.
" ഡോക്ടർ ഞാൻ പറയുന്നത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും കാണുന്നില്ല. ഡോക്ടർ പ്ലീസ് സഹായിക്കണം.''
" ലുക്ക് മിസ്റ്റർ പ്രകാശൻ, അബോർഷൻ ഇപ്പോൾ സർവ്വസാധാരണമാണ്. ഇവിടെ തന്നെ ദിവസവും ഒരെണ്ണമെങ്കിലും നടക്കാറുമുണ്ട്. പക്ഷേ നമ്മൾ മനസിലാക്കേണ്ട ഒരു സത്യമുണ്ട്. വളർന്ന് വരേണ്ട ഒരു ജീവനെയാണ് ഇതിലൂടെ ഇല്ലാതെയാകുന്നത്. മാത്രമല്ല അമ്മയുടെ അനുവാദം കൂടാതെ ചെയ്യാനും കഴിയില്ല. ഇവിടെ ആ കുട്ടിയറിയാതെ ഇത് പോസിബിൾ അല്ല. പിന്നെ ഞാനൊന്ന് ബ്ലെഡ് ടെസ്റ്റ് ചെയ്യ്ത് നോക്കട്ടെ. ഏതായാലും എനിക്ക് രേണുകയുടെ ഒപ്പ് വേണം. ഇല്ലാതെ ഞാൻ ഇത് ചെയ്യില്ല. പ്രകാശൻ ഒന്ന് ആലോചിയ്ക്ക്. ഓക്കേ."
"ഒപ്പ് ഞാൻ ഇട്ട് തന്നാൽ പോരെ. രേണുകയുടെ ഒപ്പ് എനിക്ക് നന്നായിട്ടറിയാം."
"പ്രകാശൻ അതൊക്കെ പ്രോബ്ലമാണ്. എനിക്ക് ഇതിനൊന്നും കൂട്ട് നിൽക്കാൻ പറ്റില്ല. പ്ലീസ് നിങ്ങൾ പോകണം."
പിന്നെയും കുറേ നേരത്തെ സംസാരത്തിനൊടുവിൽ പ്രകാശൻ ഡോക്ടറെ കൊണ്ട് സമ്മതിപ്പിച്ചു. അതിന്റെ പേരിൽ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങളും പ്രകാശൻ ഏറ്റുകൊള്ളമൊന്നും സമ്മതിച്ച് ഒപ്പിട്ടേണ്ട ഇടതെല്ലാം ഒപ്പിട്ട് നൽകി.
അബോർഷനുള്ള നീക്കങ്ങൾ തുടങ്ങി. ഒരു ഇൻജക്ഷൻ മതിയാകും അബോർഷന്. അതിനുള്ള ചീട്ട് കുറിച്ച് സിസ്റ്ററെ ഏൽപ്പിച്ച് ഡോക്ടർ പോയി.
സിസ്റ്റർ രേണുകയ്ക്ക് ഉള്ള ഇൻജക്ഷനുമായി എത്തി. ട്രിപ്പ് ഇട്ടിരുന്ന സൂചി ചെറുതായൊന്ന് അനങ്ങി. ആ വേദനയിൽ രേണുക മയക്കത്തിൽ നിന്നും ഉണർന്നു. അടുത്ത് രണ്ട് സിസ്റ്റർമാർ എന്തൊക്കെയോ കുറിപ്പടികൾ നോക്കിയാ ശേഷം ഇൻജക്ഷനുള്ള മരുന്ന് കുപ്പിയ്ക്കുള്ളിലേക്ക് സൂചി കുത്തികയറ്റി. രേണുക അവരെ തന്നെ നോക്കി കിടന്നു. ആ കയറുന്ന മരുന്ന് മരിക്കാനുള്ള മരുന്നായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. സിസ്റ്റർ രേണുകയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"എന്തിനാ അനുജത്തി നീ ഈ ക്രൂരത കാണിയ്ക്കുന്നത്. ഞാനൊക്കെ ഒരു കുഞ്ഞുണ്ടാക്കാൻ നേർച്ചയും വഴിപ്പാടുമായി നടക്കുവാ. നിങ്ങളെപ്പോലെയുള്ളവർ കിട്ടിയ സൗഭാഗ്യം നശിപ്പിച്ച് കളയുന്നു. കഷ്ടം."
രേണുക ഒന്നും മനസിലാക്കാതെ സിസ്റ്ററിനെ തന്നെ ഉറ്റുനോക്കി.
" കുഞ്ഞോ? ആരുടെ കുഞ്ഞ്? ആര് നശിപ്പിക്കുന്നു? നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസിലായില്ല."
കുഴഞ്ഞ വാക്കുകളിൽ ക്ഷീണം നിറഞ്ഞ ശബ്ദത്തോടെ രേണുക പറഞ്ഞൊപ്പിച്ചു.
സിസ്റ്റർ സംശയത്തോടെ ചീട്ടിലേക്ക് വീണ്ടും നോക്കി. അതേ ബെഡ് നമ്പർ തന്നെ.
"നിങ്ങളുടെ പേര് രേണുക എന്നല്ലേ?"
രേണുക തലയാട്ടി.
" അതേ രേണുക."
" അതേ രേണുക."
"നിങ്ങളുടെ കുഞ്ഞിനെ അബോർട്ട് ചെയ്യുവാനുള്ള ഇൻജക്ഷൻ ആണിത് നിങ്ങൾ ഇതിൽ ഒപ്പിട്ടുണ്ടല്ലോ."
" ഇല്ല ഞാൻ സമ്മതിക്കില്ല. ഞാനറിഞ്ഞതല്ല. അച്ഛാ.. അച്ഛാ... "
രേണുക കൈയിൽ കുത്തിയിരുന്ന സൂചി വലിച്ചൂരിയെറിഞ്ഞു. ബെഡിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചു. ക്ഷീണം കാരണം അവൾക്ക് ശരീരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. റൂമിലെ ബഹളം കേട്ട് പ്രകാശൻ ഓടി റൂമിലെത്തി.
"പ്രകാശാ, എന്താടാ ഇത്. ഞാൻ ഗർഭിണിയാണോ? ആരാടാ എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ പറഞ്ഞേ. "
" ഇത് നിങ്ങളുടെ ഭർത്താവ് അല്ലേ, ഇദ്ധേഹമാണല്ലോ ഒപ്പിട്ടിരിക്കുന്ന രണ്ടാമത്തെയാൾ."
"ഭർത്താവോ, ഇവനോ എന്താടാ എന്താ ഇത്. ദുഷ്ടാ നീയെന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയല്ലേ."
എപ്പോഴെക്കും രാഘവനും അവിടെയെത്തി.
" അച്ഛാ ഇവൻ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയച്ഛാ. അച്ഛാ എനിക്ക് വേണമച്ഛാ എന്റെ കുഞ്ഞിനെ. ഇത് എന്റെ രാജേട്ടന്റെ കുഞ്ഞാണച്ഛാ. എന്നോട് ക്ഷമിയ്ക്കച്ഛാ."
അപ്പോഴെക്കും സിസ്റ്റർമാർ ഡോക്ടറെ കൂട്ടികൊണ്ട് വന്നു.
"എന്താണ് പ്രകാശാ ഇത്, ഇതൊന്നും ശരിയാക്കില്ലെന്ന് ഞാൻ അപ്പോഴെ പറഞ്ഞതല്ലേ."
" രേണുക പ്രകാശന്റെ നിർബന്ധതിനാണ് ഞങ്ങൾ ഇത് ചെയ്തത് മാത്രമല്ല നിങ്ങളുടെ ഒപ്പും ഞങ്ങൾക്ക് കിട്ടി. ആ ഉറപ്പിലാണ് ഞങ്ങൾ ഇതിന് മുതിർന്നത്. നിങ്ങൾക്ക് വേണ്ടങ്കിൽ ഞങ്ങൾ ചെയ്യില്ല. പക്ഷേ ശബ്ദമുണ്ടാക്കി ആശുപത്രിയ്ക്ക് ഒരു പ്രശ്നം ഉണ്ടാകരുത് പ്ലീസ്."
" ഡോക്ടർ എനിക്ക് വേണം എന്റെ കുഞ്ഞിനെ, അതിനെ ഇല്ലാതാക്കാൻ ഞാൻ അനുവദിക്കില്ല."
"ഓക്കേ രേണുക വിശ്രമിച്ചോളൂ. എല്ലാം ശരിയാക്കും."
ഡോക്ടറും സിസ്റ്റേഴ്സും റൂം വിട്ട് പുറത്ത് പോയി. വാതിലിനോട് ചേർന്ന് ഭിത്തിയും ചാരി നിന്ന പ്രകാശനു തന്റെ ശരീരത്തിന്റെ ശക്തിയെല്ലാം ചോർന്നൊലിച്ച് പോകുന്ന പോലെ തോന്നി. രേണുകയുടെ മുന്നിൽ അവൻ ഉരുകി തീരുകയായിരുന്നു.
"എടാ ദ്രോഹി കൂടെ നടന്ന് ചതിയ്ക്കാൻ നോക്കിയോടാ നീയെന്നെ. നിനക്ക് ജീവനും ജീവിതവും എല്ലാം തിരികെ തന്ന മനുഷ്യന്റെ കുഞ്ഞിനെയാണേടാ നീ കൊല്ലാൻ നോക്കിയത്. പോടാ പോ എനിക്ക് ഇനി കാണേണ്ട നിന്നെ."
" രേണു ഞാൻ..."
" രേണുവോ വിളിയ്ക്കരുത് നീ എന്നെയങ്ങനെ കടന്ന് പോടാ ദുഷ്ടാ എന്റെ മുന്നിൽ നിന്ന്. ഇറങ്ങടാ പുറത്ത്. ഇറങ്ങിപോടാ."
പ്രകാശന്റെ തലയിൽ വലിയൊരു കൂടം വന്നടിച്ചപ്പോലെ തോന്നി. പ്രകാശൻ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു.
* * * * * * * * * * * * * * * *
പ്രകാശേട്ടാ വീട്ടെത്തി. ശ്രീക്കുട്ടൻ പ്രകാശനെ തട്ടി വിളിച്ചു പറഞ്ഞു. അപ്പോഴും എ.സി യിട്ട കാറിനുള്ളിൽ ഇരുന്ന് പ്രകാശൻ വിയർത്തൊഴുകുകയായിരുന്നു.
''എന്താ പ്രകാശേട്ടാ പനിയ്ക്കുന്നുണ്ടോ, വല്ലാതെ വിയർക്കുന്നല്ലോ."
" ഹേയ്, ഒന്നുമില്ലടാ."
പ്രകാശൻ കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. അപ്പോഴെക്കും മായ കതക് തുറന്ന് പുറത്ത് വന്നിരുന്നു.
ഇതെന്താ ഇത്രേം വൈകിയത്. ഞാൻ വല്ലാതെ പേടിച്ചു. അയ്യോ ഇതെന്താ ഡ്രസ്സിലാക്കെ ചോര. എന്താ പ്രകാശേട്ടാ, എന്താ പറ്റിയേ."
" ബഹളം വയ്ക്കാതെടീ പെണ്ണേ, വരുന്ന വഴി ഒരു ബൈക്ക്കാരനെ ഒരുത്തൻ ഇടിച്ചിട്ടിട്ട് പോയി. അവരെയെടുത്ത് ഹോസ്പ്പിറ്റലിൽ ആക്കിയിട്ടാ വരുന്നേ, അതിന്റെ ചോരയാ. അതാ വൈകിയതും."
"ഹോ, ഞാനങ്ങ് പേടിച്ചു. ശ്രീക്കുട്ടനാണോ കാറിൽ."
"ഉം, അതേ, ശ്രീക്കുട്ടാ നീ കയറുന്നില്ലേ."
" കഞ്ഞിയും പയറും ഉണ്ടടാ കുട്ടാ കഴിച്ചിട്ട് പോകാം വാ."
"വേണ്ട മായേച്ചി വീട്ടിൽ അമ്മ കാത്തിരിക്കുകയായിരിക്കും. ഞാൻ ഇറങ്ങട്ടെ നാളെ വരാം. പ്രകാശേട്ടാ ഇറങ്ങുവാണേയ്."
"ഉം, ശരി, നോക്കി പോ."
''ആ ആക്സിഡന്റ് പറ്റിയവർക്ക് എങ്ങനെയുണ്ട്. "
" കുഴപ്പമില്ല. നാളെ രാവിലെ ഹോസ്പ്പിറ്റലിൽ പോയി ഒന്നന്വേഷിക്കണം. നീ കഴിച്ചോ. മുത്തു ഉറങ്ങിയോ."
"ഉം, ഇത് വരെ ഉണർന്നിരിക്കുകയായിരുന്നു ഇപ്പോ ഉറങ്ങിയതേയുള്ളൂ. ഞാനും ഒന്നും കഴിച്ചില്ല. നമ്മുക്ക് ഒരുമിച്ച് കഴിക്കാം."
" നീ എങ്കിലെടുത്ത് വെച്ചോ, ഞാനൊന്ന് കുളിച്ചിട്ട് വരാം."
പ്രകാശൻ കുളി കഴിഞ്ഞ് വന്നപ്പോഴെക്കും മായ കഞ്ഞിയും കറിയുമെല്ലാം എടുത്തു വച്ചിരുന്നു. കഞ്ഞിയും കുടിച്ച് പ്രകാശൻ റൈറ്റിംഗ് റൂമിലേക്ക് പോയി.
" ഇന്നപ്പോ ഉറങ്ങാൻ ഉദ്ധേശമൊന്നും ഇല്ലയല്ലേ ?"
" നീ കിടന്നോ ഞാൻ വരാം."
"ഉം ശരി,."
" മായേ..,"
" എന്താ പ്രകാശേട്ടാ, "
" നീ ഒരുപാട് മോശമായി. ആ കണ്ണട ഇനി ഉപയോഗിക്കേണ്ട. കണ്ണൊക്കെ കുഴിഞ്ഞ് നീ ഒരു കോലാമായി. ആ പഴയ വെള്ളാരംകണ്ണിയുടെ ഐശ്വര്യം എല്ലാം പോയി. "
"ഹോ ഇത് പറയാനാണോ വിളിച്ചത്. പാതിരാത്രിയിലാണോ സൗന്ദര്യം കണ്ടത്. ഒന്ന് പോയേ, ഞാൻ കിടക്കാൻ പോകുവാ."
മായ തിരിച്ച് റൂമിലേക്ക് വന്നു. മുടി കെട്ടാനായി കണ്ണാടിയ്ക്ക് മുന്നിലെത്തിയ മായ അവളെ തന്നെ നോക്കി നിന്നു. ശരിയാണ് പ്രകാശേട്ടൻ പറഞ്ഞത്. എനിക്കിപ്പോ ഒരുപാട് പ്രായം തോന്നിയ്ക്കുന്നു. എന്റെ കണ്ണുകളെ പ്രണയിച്ച് പിറകേകൂടിയതാണ് പ്രകാശേട്ടൻ. ഇന്ന് ആ പഴയ പ്രകാശമൊക്കെ ഇല്ലാതെയായിരിക്കുന്നു.
സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഞങ്ങളുടേത്. ഇടയ്ക്ക് വേദനിക്കാൻ ഉള്ള കാരണം രാജേട്ടനും രേണുകേച്ചിയുമായിരുന്നു. പരീക്ഷ സമയമായത് കൊണ്ട് രാജേട്ടൻ മരിച്ചത് പോലും എന്നെ അറിയിച്ചില്ല. തിരികെ ഇവിടെ വന്നപ്പോൾ രേണുകേച്ചിയും പ്രകാശേട്ടനുമായി കീരിയും പാമ്പുമായി. പ്രകാശേട്ടനു ശത്രുത ഒന്നുമുള്ളതായി തോന്നിയില്ല. എന്നാലും രേണുകേച്ചി ഒരുപാട് അകന്നിരുന്നു. പിന്നീട് ആർദ്രമോൾ ജനിച്ചു. ആടംഭരങ്ങൾ ഒന്നുമില്ലെങ്കിലും മാന്യമായ സന്തോഷകരമായ ജീവിതം അതായിരുന്നു ഞങ്ങളുടേത്. ആ നശിച്ചു ദിവസമാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചത്.
മായ മുത്തുവിന്റെ അടുത്ത് ചേർന്ന് ജനാലയിലൂടെ ആകാശത്തേക്ക് നോക്കി കിടന്നു.
* * * * * * * * * * * * * * * *
" രാജിവേ പുറത്ത് മഴത്തോർന്നോടാ."
" രാജിവേ പുറത്ത് മഴത്തോർന്നോടാ."
" ഉം, തോർന്നു മായേച്ചി, പക്ഷേ അടുത്ത മഴയ്ക്കുള്ള കോള് കൂട്ടി വരുന്നുണ്ട്. "
"ഇപ്പോ മഴയിലെങ്കിൽ ആ ഷട്ടർ ഒന്ന് പൊക്കി വയ്ക്കടാ, സ്ഥലം എത്തുന്നത് കാണേണ്ടയോ?."
'' എന്റെ മായേച്ചി നല്ല തണുത്ത കാറ്റുണ്ട്. കൊച്ചു പിള്ളരൊക്കെയുള്ളതാ അവർക്ക് പനി പിടിക്കും."
"ഹോ, എങ്കിൽ സ്ഥലം എത്തുമ്പോ ഒന്ന് പറയണേ."
" എന്തിനാ മായകൊച്ചേ പറയുന്നേ സ്ഥലം എത്തുമ്പോ മണം വരും നല്ല ഒന്നാന്തരം പാലപ്പൂ മണം."
ബസ് ഡ്രൈവർ മാധവേട്ടന്റെ വക കൗണ്ടറും കിട്ടി. ഒത്ത് പിടിയ്ക്കാൻ കിളി രാജീവും.
"പാലപ്പൂ മണക്കുമല്ലോ മായേച്ചി
സ്ഥലം എത്തുമ്പോൾ
വെള്ളിമണികിലുങ്ങുമല്ലോ
കാൽചിലമ്പ് താളംപിടിക്കും"
സ്ഥലം എത്തുമ്പോൾ
വെള്ളിമണികിലുങ്ങുമല്ലോ
കാൽചിലമ്പ് താളംപിടിക്കും"
"ഒന്നു പോടാ ചെറുക്കാ കൂടുതൽ കളി വേണ്ടാ."
"ചെമ്പൻക്കുന്നിലെ യക്ഷിയെ അത്ര നിസാരമായി കാണേണ്ട. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതൊന്നും ഇപ്പോഴുത്തെ കുട്ടികൾക്ക് അറിയില്ല. അതാ നിങ്ങൾക്കത് തമാശ. കളിയാക്കുന്നത് സൂക്ഷിച്ച് വേണം യക്ഷി സംഹാരരൂപിയാണ്."
ബസിലുണ്ടായിരുന്ന ഒരു വൃദ്ധന്റെ വാക്കുകൾ ബസിൽ പേടിപ്പിക്കുന്ന നിശബ്ദത സൃഷ്ടിച്ചു.
"മായേച്ചിയെ സ്ഥലമെത്തി ഇറങ്ങിയ്ക്കോ."
"നശിച്ച ബസ് വെള്ളത്തിൽ തന്നെ കൊണ്ടു നിർത്തി. " മായ രാജീവിനെ സൂക്ഷിച്ചൊന്ന് നോക്കി.
" മാധവേട്ടാ വണ്ടി ഇത്തിരി മുന്നോട്ട് നിർത്ത് ഇവിടെ മൊത്തം വെള്ളമാ."
" മാറ്റി നിർത്തിയാൽ, എങ്കിൽപ്പിന്നെ നിന്റെ വീട്ടിൽ കൊണ്ട് നിർത്തിയാൽ പോരാരുന്നോന്ന് ചോദിക്കും. ഇപ്പോ ദേണ്ടേ സ്റ്റോപ്പിൽ നിർത്തിയപ്പോ വെള്ളം. എന്റെ മായച്ചേച്ചി എന്ന ഇനി നിങ്ങളൊന്ന് നന്നാവുന്നേ"
" സമയം കിട്ടുമ്പോഴൊക്കെ ആപ്പിളും ഓറഞ്ചുമൊക്കെ കഴിക്കുന്നുണ്ട് ഇനിയും നന്നായില്ലെൽ ഡോക്ടറെ പോയി കാണാം. നിന്ന് ചിണുങ്ങാതെ വണ്ടി എടുത്തോണ്ട് പോടാ ചെറുക്കാ" എന്നും പറഞ്ഞ് മായ ബസിൽ നിന്നും ഇറങ്ങി.
മായ സാരിയൊന്ന് പൊക്കി കുത്തി നടത്തം തുടങ്ങി.
"ഒരു നശിച്ച മഴ, സ്കൂൾപ്പിള്ളരേം ജോലിക്കാരേം കാത്തിരിക്കുവാ പെയ്യാൻ. ദൈവമേ വയൽ കവിഞ്ഞു കാണുമോ എന്തോ? കവിഞ്ഞെങ്കിൽ പുളവനും നീർക്കോലിയും ഒക്കെ കാണും. ഹോ മഴ പിന്നെയും വരുവാണല്ലോ കുട പോലും ഇല്ല. വീട്ടിൽ ചെല്ലും വരെ പെയ്യാതിരുന്നാൽ മതിയാരുന്നു."
"മായേച്ചിയെ ഇതെന്താ തനിയെ കാര്യം പറഞ്ഞ് പോകുന്നേ. കിളി പോയോ?"
"അല്ലടാ കുട്ടാ, ഞാനീ മഴയുടെ കാര്യം പറയുവാരുന്നു. ആ വയലിന്റെ അടുത്ത് ചെന്നാൽ കഷ്ടിച്ച് ഒരാൾക്കേ നടക്കാൻ പറ്റൂ. എതിരെ ആരേല്ലും വന്നാൽ."
"ഹോ,, കരിനാക്ക് വളച്ചൊന്നും പറയാതെ ചേച്ചി. ഒന്നാമത്തെ അവിടെ കുറച്ച് സ്ഥലം ചളിയാ അതിലെങ്ങാനും വീണാൽ താന്ന് പോകതത്തെയുള്ളൂ. അല്ല ചേച്ചിയ്ക്ക് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങിയാൽ പോരെ. അതാകുമ്പോൾ നല്ല റോഡല്ലേ. ഈ വയലും ചളിയും കൈതക്കാടും ഒന്നും പേടിയ്ക്കേണ്ടല്ലോ?"
"വഴി അതാണ് നല്ലതും സേയ്ഫും. പക്ഷേ അരമുക്കാ മണിക്കൂറു നടക്കണം. എന്റെ മോള് വീട്ടിലൊറ്റയ്ക്ക് അല്ലേടാ മോനേ. ഇതാകുമ്പോ ആഞ്ഞുപിടിച്ചാൽ പത്ത് മിനിറ്റുകൊണ്ടങ്ങെത്തും. അതാ ഞാൻ."
"അത് ശരിയാണ് ഇന്നലെ ബൈക്ക് പണി തന്നിട്ട് ഞാനും ബസിലാ വന്നത്. ഇങ്ങോട്ടുള്ള നടപ്പിൽ ഒരു കാലി ഓട്ടോ പോലും കിട്ടിയില്ല. എന്തൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും നമ്മുടെ നാട് പണ്ടും ഇപ്പോഴും ഇങ്ങനെ തന്നെ. അല്ല പ്രകാശേട്ടനോട് പറഞ്ഞാൽ ഒരു വണ്ടിയെടുത്ത് തരില്ലേ ചേച്ചി, ഈ ദുരിതമങ്ങ് തീരുവല്ലോ "
" ഹോ ആ മനുഷ്യനോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പറഞ്ഞ് പറഞ്ഞ് അവസാനം വഴക്കാവുമെന്നല്ലാതെ. പിശുക്കി പിശുക്കി എന്തുണ്ടാക്കാനാണോ ആവോ. 12 വർഷമായി കല്യാണം കഴിഞ്ഞിട്ട് 8 വയസ്സുള്ള ഒരു മോളും. അതല്ലാത്തെ അങ്ങേർക്കു സമ്പാദ്യമുള്ളതായിട്ട് എനിക്കറിയില്ല. പിശുക്കിന് ഒരു കുറവുമില്ലാത്താനും ടാ കുട്ടാ നീ അത് നോക്കിയേ ആ അമ്മാവൻ എന്താ ചാവൻ പോവണോ? ഈ മനുഷ്യന് ഇപ്പോ ഇത് എന്തുദ്ധേശിച്ചാ? "
" ചേച്ചി ഒന്നു മാറിയ്ക്കേ, കൂയ് അമ്മാവാ അത് ചളിക്കുഴിയാ വീണാൽ ജീവനോടെ കിട്ടില്ല."
ശ്രീക്കുട്ടൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഒരു മനുഷ്യ ശബ്ദം കേട്ടതിന്റെ ആവേശത്തിലെന്നവണ്ണം ആ മനുഷ്യൻ അവിടെ നിന്നും പിടച്ചെണ്ണീറ്റ് അവർക്ക് നേരെ ഓടി. ഓട്ടത്തിൽ പലത്തവണ വീഴാൻ പോയെങ്കിലും അയാൾ വീഴാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
" ഓടി വാ, ഒന്ന് വേഗം വാ.'' ആ മനുഷ്യൻ ഉച്ചത്തിൽ വിളിച്ചു കൂവി.
" ചേച്ചി അയാൾ നമ്മുക്ക് നേരെയാണ് ഓടി വരുന്നത്. വെറേ എന്തോ കുഴപ്പമുണ്ട്. ഒന്ന് വേഗം നടന്നേ."
മായയും ശ്രീക്കുട്ടനും ആ മനുഷ്യനു നേരെ ഓടി. വയലിൽ വെള്ളം നിറഞ്ഞതു കാരണം ഓടാൻ ഒരുപാട് പാടുപ്പെട്ടു.
" എന്താ അമ്മാവാ എന്താ പ്രശ്നം "
ഓട്ടത്തിനിടയിൽ മായ വിളിച്ചു തിരക്കി. അയാൾ കൈയിലിരുന്ന ഒരു കുഞ്ഞിച്ചെരുപ്പ് പൊക്കി കാണിച്ചു. അപ്പോഴെക്കും അവർ അടുത്തെത്തിയിരുന്നു.
ഓട്ടത്തിനിടയിൽ മായ വിളിച്ചു തിരക്കി. അയാൾ കൈയിലിരുന്ന ഒരു കുഞ്ഞിച്ചെരുപ്പ് പൊക്കി കാണിച്ചു. അപ്പോഴെക്കും അവർ അടുത്തെത്തിയിരുന്നു.
"പറ എന്തുപ്പറ്റി "
ഓട്ടത്തിന്റെ കിതപ്പ് കൊണ്ടും വെപ്രാളം കൊണ്ടും ആ മനുഷ്യനൊന്നും പറയാൻ കഴിഞ്ഞില്ല. ആ ചെരുപ്പും ചളിക്കുഴിയും ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു.
" കുട്ടാ ഇദ്ദേഹത്തെ എനിക്കറിയാം എപ്പോഴും ഒരു കുഞ്ഞിമോളും കാണാറുണ്ട് കൂടെ ഇനിയിപ്പോ ആ കുട്ടിയെങ്ങാനും കുഴിയിൽ വീണു കാണുമോ?"
" എന്റീശ്വരാ..
അമ്മാവാ ആ കുഞ്ഞിമോള് കുഴിയിൽ വീണെന്നാണോ?"
അമ്മാവാ ആ കുഞ്ഞിമോള് കുഴിയിൽ വീണെന്നാണോ?"
ശ്രീക്കുട്ടൻ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.
'ആഹ്' എന്നും പറഞ്ഞയാൾ ചെളിക്കുഴിയ്ക്ക് അടുത്തേക്ക് പോയി.
" അമ്മാവാ ചാടരുതേ ഞാനൊന്ന് നോക്കട്ടെ."
"ദൈവമേ മഴയിപ്പോ വീഴും."
മായ നെഞ്ചത്ത് കൈ വച്ചു. അന്തരീക്ഷം ഇരുണ്ടു മൂടി. കാറ്റിന്റെ ശീർക്കാര ശബ്ദങ്ങൾ മൂർദ്ദന്യത്തിലായി. ആകെ ഭയം ജനിപ്പിക്കുന്ന അന്തരീക്ഷം.
" ചേച്ചി വേഗം പോയ്ക്കോ മോളു വീട്ടിലൊറ്റയ്ക്കല്ലേ. എറമ്പത്ത് ചെല്ലുമ്പോൾ ആണുങ്ങൾ ആരെല്ലുമുണ്ടെങ്കിൽ ഒന്ന് പറഞ്ഞു വിടണേ."
" ശരി മോനേ ഇദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കണേ"
"അതൊക്കെ ഞാൻ നോക്കിക്കോളാം ചേച്ചി വേഗം പോയ്ക്കോ."
മായ വെള്ളത്തിലൂടെ ഓടി. പെട്ടെന്ന് കാൽത്തട്ടി വെള്ളത്തിലേക്ക് വീണു. അവിടുന്ന് ചാടിയെണീറ്റ് പിന്നെയും ഓടാൻ നോക്കിയപ്പോഴാണ് ചെരുപ്പ് പൊട്ടിയെന്ന് മനസിലായേ.
" നശിച്ച ചെരുപ്പിന് പൊട്ടാൻ കണ്ട നേരം"
കാലിൽ കിടന്ന മറ്റേ ചെരുപ്പു കൂടിയൂരി എറിയാനൂങ്ങുമ്പോഴാണ് തനിക്കെതിരെ നടന്നു വരുന്ന ഒരു രൂപം മായ കണ്ടത്. ഇരട്ടത്തലയുള്ള ഒരു രൂപം. അന്തരീക്ഷം കറുപ്പ് മൂടിയിരുന്നു. ആ രൂപം നടന്ന് അടുത്തേക്ക് വരുകയാണ്. വ്യക്തമായി ഒന്നും കാണാൻ കഴിയുന്നില്ല. മായയുടെ കൈകാലുകൾ വിറച്ചു. കൈയിലിരുന്ന ചെരുപ്പ് ദൂരേക്ക് വലിച്ചെറിഞ്ഞവൾ പിറകിലേക്ക് നോക്കി കുറ്റകൂരിരുട്ട്. രണ്ടും കൽപ്പിച്ച് പിറകിലേക്ക് ഓടാൻ തുനിഞ്ഞു. പെട്ടെന്ന് പിടിച്ച് നിർത്തിയപ്പോലെ അവൾ നിന്നു.
"എന്റെ മോൾ."
ഭൂമിയും ആകാശവും പിളർന്ന് കൊണ്ട് ഇടിമിന്നൽ ആർത്തട്ടഹസിച്ചു.
(തുടരും)
(തുടരും)
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക