"തൃശൂർ ഉള്ളവരൊക്കെ ഒന്ന് ഇൻബോക്സിൽ വായോ.
ഞാൻ തൃശൂർ ഉണ്ടേ ".
ഞാൻ തൃശൂർ ഉണ്ടേ ".
ഫേസ്ബുക്കിലെ യുവ എഴുത്തുകാരിയും പുരുഷ കേസരികളുടെ രോമാഞ്ചവുമായ
വസുന്ധര വാരിജാക്ഷന്റെ ടൈം ലൈൻ
പോസ്റ്റ് കണ്ടു എല്ലാവരും ഒന്നു ഞെട്ടി.
വസുന്ധര വാരിജാക്ഷന്റെ ടൈം ലൈൻ
പോസ്റ്റ് കണ്ടു എല്ലാവരും ഒന്നു ഞെട്ടി.
കോട്ടയത്ത് റബ്ബർ വെട്ടിക്കൊണ്ടിരുന്ന മത്തായിചൻ വസുന്ധരയുടെ പോസ്റ്റ് കണ്ടു വെട്ട് പാതി വഴിക്ക് നിർത്തിയിട്ടു നേരെ വസുന്ധരയുടെ
ഇന്ബോക്സിലേക്കെത്തി.
ഇന്ബോക്സിലേക്കെത്തി.
' വസു, തൃശൂർ എന്താ പരിപാടി.
ഞാൻ ഇവിടെ ഒരു ഫങ്ഷന് വന്നതാണ് മത്തായിച്ച '
വസു ഒറ്റയ്ക്കാണോ അതോ കൂടെ വേറെ ആരെങ്കിലും.
ഞാൻ ഇവിടെ ഒറ്റയ്ക്ക് കട്ട പോസ്റ്റാണ് മത്തായിച്ച.
ഇതു കേട്ടതും മത്തായിച്ചന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.
വസു മ്മള് തൃശ്ശൂർ ഉണ്ടാവുട്ടോ എന്നു തിരിച്ചു റിപ്ലേ കൊടുത്തു മത്തായിച്ചൻ അടുത്ത വണ്ടിക്കു നേരെ തൃശൂർക്ക് വിട്ടു.
വസു മ്മള് തൃശ്ശൂർ ഉണ്ടാവുട്ടോ എന്നു തിരിച്ചു റിപ്ലേ കൊടുത്തു മത്തായിച്ചൻ അടുത്ത വണ്ടിക്കു നേരെ തൃശൂർക്ക് വിട്ടു.
വസുവിന്റെ പോസ്റ്റ് കണ്ട തിരുവനന്തപുരത്തു കാരൻ കൃഷ്ണ സ്വാമിയുടെ കണ്ണ് തള്ളി. അടുത്ത മലബാർ എസ്പ്രെസ്സിനു കൈ കാണിച്ചു.
കൊല്ലത്തുകാരൻ കണാരൻ മുതലാളി വസുവിനു പത്തു പൊതി കശുവണ്ടി പരിപ്പ്
പൊതിഞ്ഞെടുക്കാൻ മറന്നില്ല.
പൊതിഞ്ഞെടുക്കാൻ മറന്നില്ല.
ആലപ്പുഴക്കാരൻ തൊമ്മിച്ചൻ രണ്ടു കിലോ ചെമീനും, കൂരിയും, ചൂരയും, കരിമീനും, കുറച്ചു ഞണ്ടുമെടുത്തു വസുവിനു വേണ്ടി ബാഗിൽ നിറച്ചു.
ഇടുക്കിക്കാരൻ വറീത് മുതലാളി, തന്റെ വസുവിന് കൊടുക്കാൻ മൂന്നാറിലെ ചായപ്പൊടിയും, ഏലവും, കുരുമുളകും,
കൈത ചക്കയും വാനിൽ കയറ്റി നൂറെ നൂറിൽ തൃശ്ശൂർക്ക് പെടച്ചു.
കൈത ചക്കയും വാനിൽ കയറ്റി നൂറെ നൂറിൽ തൃശ്ശൂർക്ക് പെടച്ചു.
കൊച്ചിക്കാരൻ ബഡ്‌ഡി മമ്മദ് ബ്രോ നേരെ ലുലു മാളിൽ വന്നു ഒരു പെണ്ണിന് വേണ്ട സകല മേക്കപ്പ് സാധനങ്ങളും കൂട്ടത്തിൽ ഭീമയിൽ നിന്നും ഒരു അഡാറു നെക്ലേസും വാങ്ങി നേരെ വസുവിനെ കാണാൻ തൃശ്ശൂർക്ക് വിട്ടു.
വായനാടുകാരൻ ക്‌ളീറ്റസ് വസുവിനു വേണ്ടി നല്ല അസ്സല് തേൻ നെല്ലിക്കയും, വൻ തേനും
ശീമ കപ്പക്കിഴങ്ങും കൊണ്ടാണ് തൃശ്ശൂർക്ക് വണ്ടി കയറിയത്.
ശീമ കപ്പക്കിഴങ്ങും കൊണ്ടാണ് തൃശ്ശൂർക്ക് വണ്ടി കയറിയത്.
കോഴിക്കോടുകാരൻ ഷുക്കൂര് നല്ല മുന്തിയ ഇനം അക്തറും, രുചിയുള്ള കോയിക്കോടൻ അലുവയും, വസുവിനു ബിരിയാണി ബെക്കാൻ നല്ല ബസുമതി അരിയും കൊണ്ട് ട്രെയിനിൽ കയറി.
മലപ്പുറത്ത് തട്ടു കട നടത്തുന്ന സുലൈമാൻ തന്റെ കടക്കു രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
തൃശ്ശൂരിലേക്കുള്ള ksrtc യിൽ ഇടം പിടിച്ചു.
തൃശ്ശൂരിലേക്കുള്ള ksrtc യിൽ ഇടം പിടിച്ചു.
എല്ലാ ഒലിപ്പീരുകളും വന്നു തൃശൂർ ശക്തൻ സ്റ്റാൻഡ് തൃശ്ശൂർ പൂരമാക്കി. ചക്കയും മാങ്ങയും എന്നു വേണ്ട ഒതളങ്ങ വരെ കൊണ്ടുവന്ന മഹാരഥൻമ്മാർ നിമിഷ നേരം കൊണ്ടു ശക്തൻ സ്റ്റാൻഡ് ഒരു പച്ചക്കറി ചന്ത പോലെ.
എല്ലാരും കൂടി വസുവിനെ തിരഞ്ഞു ശക്തൻ സ്റ്റാൻഡിന്റെ തെക്കോട്ടും വടക്കോട്ടും നടന്നു.
വാസുവിനെ തിരിഞ്ഞു വന്നവരെല്ലാം ഷീണിച്ചു അന്തം കുത്തി ശക്തൻ സ്റ്റാൻഡിന്റെ ഒരു മൂലയിലിരുന്നു.
വസുവിനെ കാണാത്ത സങ്കടത്തിൽ എല്ലാവരും മൊബൈൽ എടുത്തു വസുവിന്റെ ഇൻബോക്സിലെത്തി.
വസു,where are you ?
എല്ലാരും കൂടെ ഒറ്റ ചോദ്യം ആയിരുന്നു.
പച്ച ലൈറ്റോടെ ഓൺലൈനിൽ കത്തി നിന്നെങ്കിലും വസു ആർക്കും റിപ്ലേ കൊടുത്തില്ല.
ഏകദേശം ഒരു മിനുറ്റു കഴിഞ്ഞില്ല വസുവിന്റെ അടുത്ത പോസ്റ്റ് എ ഫ് ബിയിൽ
പ്രത്യക്ഷപ്പെട്ടു.
പ്രത്യക്ഷപ്പെട്ടു.
'ആരെങ്കിലും കൊല്ലത്തുണ്ടോ,,
കൊല്ലത്തുള്ളവർ ഇൻബോക്സിൽ വരിക.
കൊല്ലത്തുള്ളവർ ഇൻബോക്സിൽ വരിക.
ഇതു കണ്ട കൊച്ചി ബ്രോ മമ്മദ് പറഞ്ഞു.
"ഇവള് മുഴുത്ത കഞ്ചാവാണ് '
ശേഷം തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ വിഷു ചന്തയാർന്നു.
വസുവിനു കണി വെക്കാൻ കൊണ്ടുവന്ന എല്ലാം സാധനങ്ങളും ചുളു വിലക്ക് വിറ്റു പോയിന്നു കേട്ടു.
Aneesh pt
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക