നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപൂർവം........

സമയം ഒരുപാടായല്ലോ അച്ഛനെ ഇതുവരെ കണ്ടില്ലലോ മക്കളെ ? എന്നും പറഞ്ഞു പാർവതി എന്ന പാറുക്കുട്ടി വേവലാതിയോടെ പുറത്തേക്കു നോക്കി. കടയിൽ ആളുണ്ടായിരിക്കും അമ്മേ. വെറുതെ ഇരുന്നു പേടിക്കാതെ. പാറുക്കുട്ടിയുടെ മൂത്തമകൾ സൗദാമിനിയുടെ ആശ്വാസ വാക്കുകളായിരുന്നു അത്...
എണ്പതുകളിലാണ്
ഈ കഥ നടക്കുന്നത്.പാറുകുട്ടിയുടെ ഭർത്താവ് ഗോപാലൻ ഇന്നത്തെ ചെന്നൈയും പണ്ടത്തെ മദിരാശിയുമായ നഗരത്തിൽ ഒരു ചെറിയ ഹോട്ടൽ നടത്തി ജീവിച്ചു പോരുകയാണ്. കേരളത്തിലാണ് ഇവർ ജനിച്ചു വളർന്നതെങ്കിലും പൂർവികരോക്കെ ഇവിടെ ആയതിനാലും വയറ്റിപിഴപ്പിനു വേണ്ടിയും മദ്രാസിൽ താമസമാക്കി. ഇവർക്ക് മൂന്നു പെണ്മക്കളുണ്ട്.സൗദാമിനിയാണ് മൂത്തവൾ. കെട്ടുപ്രായം ആയി നിക്കുന്ന പെണ്മക്കൾ അവരുടെ തീരാ വേദനയും നെഞ്ചിലെ കനലുമായിരുന്നു.
നേരം ഏറെ വൈകിയാണ് ഗോപാലൻ വീട്ടിലെത്തിയത് .. കുറച്ചു വെള്ളം കൊണ്ട് വരാൻ മോളോട് പറഞ്ഞിട്ട് അയാൾ ഒടിഞ്ഞു തൂങ്ങിയ ചാരുകസേരയിൽ ശ്രദ്ധയോടെ ഇരുന്നു.
എന്താ വൈകിയേ ?പാറുക്കുട്ടി അന്വേഷിച്ചു.
ഒന്നുല്ല കുറച്ചു കച്ചവടം കൂടെ നാടെന്നാലൊന്ന് എന്ന് കരുതി ഇരുന്നു നോക്കിയതാ. എവടെ നടക്കാൻ. അടുത്ത കടയിലെ ഷണ്മുഖൻ പറയുവാ നല്ല ജോലിക്കാരില്ലാത്തത് കൊണ്ടാണെന്നു.
മ്മ്, എവിടുന്ന് കിട്ടാനാ നമ്മള് കൊടുക്കുന്ന ഈ തുച്ഛമായ ശമ്പളത്തിന്… എല്ലാം വിധി. ആരെ പഴിക്കാൻ. എന്നും പറഞ്ഞു ഗോപാലൻ നെടുവീർപ്പിട്ടു. ഒന്നും പറയാനില്ലാതെ പാറുക്കുട്ടി ഗോപാലനെ തന്നെ അങ്ങനെ നോക്കി ഇരുന്നു. മകൾ കൊണ്ടു വന്ന വെള്ളം വാങ്ങി കുടിച്ചു തന്റെ കയ്യിലിരുന്ന പൊതി മകൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു ''മക്കൾ കഴിക്ക്'' ..കടയിൽ ബാക്കി വന്ന കുറച്ഛ് പലഹാരങ്ങളായിരുന്നു അത് ... പാറുട്ടി എനിക്ക് ഇത്തിരി കഞ്ഞിവെള്ളം താ. വിശപ്പില്ല.
ഇങ്ങനെ പട്ടിണി കിടെന്ന ഇല്ലാത്ത കാശ് ഉണ്ടാകുവോ എന്നു പിറുപിറുത്തു കൊണ്ട് പാറുട്ടി അകത്തേക്ക് പോയി.. രാത്രിയിലെ അത്താഴം കഴിഞ്ഞു എല്ലാരും ഉറങ്ങാൻ കിടന്നു . പുതിയ പ്രതീക്ഷകളോടെ വീണ്ടും ഒരു പ്രഭാതം പൊട്ടിവിടർന്നു.
ദൈവത്തെ മനസ്സിൽ ധ്യാനിച്ചു ഗോപാലൻ കിടക്കയിൽ നിന്നും എഴുന്നേറ്റു. പെട്ടന്ന് പാറുകുട്ടിയുടെ നിലവിളി ഉച്ചത്തിൽ കേട്ടു. ഗോപാലേട്ട വേഗം വാ. ഇവിടെ വന്നു നോക്കിയേ. കേൾക്കേണ്ട താമസം ഗോപാലൻ ഓടി ഉമ്മറത്തെത്തി. എന്തിനാടി കിടന്നു ബഹളം വെക്കുന്നെ ? അയ്യോ എന്റെ ഏട്ടാ നോക്കിക്കേ കണ്ണു തുറന്ന് പാറുക്കുട്ടി ചൂണ്ടിയ ഭാഗത്തു സംശയത്തോടെ നോക്കി ഒരാൾ തന്റെ വീട്ടുമുറ്റത്തു അവശനായി കിടന്നുറങ്ങുന്നു... ശ്വാസം ഒന്ന് നേരെ വിട്ടു ഗോപാലൻ പാറുകുട്ടിയോട് അമർഷത്തോടെ ചോദിച്ചു ... ഇതിനാണോടി ഈ കിടെന്നു ബഹളം വെച്ചത് ? കുടിച്ചിട്ട് വല്ലോം കിടെന്നു ഉറങ്ങി പോയതായിരിക്കും. ബോധം വരുമ്പോൾ എണിറ്റു പൊക്കോളും … ‘’ഹോ എന്തൊരു സമാധാനം. അങ്ങേരെ ഒന്ന് എണീപ്പിച്ചു വിട് മനുഷ്യ മുറ്റമടിക്കാൻ ഉള്ളതാ’’ . ഗോപാലന് ദേഷ്യം വന്നെങ്കിലും പുറത്തു കാണിക്കാതെ അയാളുടെ അടുത്ത് പോയി തട്ടി വിളിച്ചു. “അയ്യാ അയ്യാ എന്തിര്. എന്തിരുന്ദ് പൊങ്കയ്യ”. ഏറെ നേരത്തെ ശ്രമത്തിനു ശേഷം അയാൾ എണിറ്റു. ഭൂമിയിലേക്ക് പിറന്നു വീണ കുഞ്ഞിനെ പോലെ അയാൾ അമ്പരന്നു. ഉറക്കച്ചടവോടെ പ്രയാസപ്പെട്ട് അയാൾ എണിറ്റു നിന്നു. കണ്ടാൽ ഒരു 27 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. വെള്ള മുണ്ടും ഉടുപ്പുമാണ് വേഷം. ചുറ്റും ഒന്ന് കണ്ണോടിച്ചതിനു ശേഷം അയാൾ ഗോപാലേട്ടനോട് ചോദിച്ചു. ഞാൻ എവിടെയാ ? ആഹാ മലയാളി ആയിരുന്നോ ?ഗോപാലേട്ടന്റെ മുഖത്ത് സന്തോഷം . ഇന്നലെ അടിച്ചത് മുഴുവൻ കേട്ടറിങ്ങിലെ ? പാറുകുട്ട്യേ കുറച്ചു മോരുവെള്ളം ഇങ്ങു എടുക്ക്. ഇവിടെ മോരുവെള്ളമൊന്നുമില്ല അയാളോട് പോകാൻ പറ. പാറുക്കുട്ടി ഗർവിച്ചു. ഇത് കേട്ട അയാളുടെ മുഖം മ്ലാനമായി. ഞാൻ പൊക്കോളാം എന്ന് പറഞ്ഞു അയാൾ പോകാൻ ഒരുങ്ങി. ഗോപാലൻ അയാളെ പുറകിൽ നിന്നു വിളിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ അയാൾ നടന്നകന്നു.. “പാവം അയാൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു”. ഇത് കേട്ടുകൊണ്ട് നിന്ന പാറുക്കുട്ടി ഉച്ചത്തിൽ പറഞ്ഞു “അയ്യോ ആണോ എന്ന പോയി സപ്രമഞ്ചം ഒരുക്കി കൊടുത്തു അതിലിട്ട് താരാട്ട് പാടി ഉറക്ക്. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട”. എന്നും പറഞ്ഞു തുള്ളികൊണ്ട് പാറുക്കുട്ടി അകത്തേക്ക് പോയി. ഒന്നും പറയാനില്ലാതെ ഗോപാലേട്ടനും ദിനചര്യകളിൽ മുഴുകി.
കടയിൽ ഒന്ന് രണ്ടുപേര് ഊണ് കഴിക്കുകയാണ്. ഗോപാലൻ അന്നത്തെ പത്രം തിരിച്ചും മറിച്ചും നോക്കികൊണ്ടിരിക്കുവായിരുന്നു. ശ്രദ്ധ ഒന്ന് പുറത്തേക്കു തിരിചപ്പോഴാണ് രാവിലെ തന്റെ വീടിനു മുന്നിൽ കിടെന്ന ആളെ വീണ്ടും തന്റെ കടയുടെ എതിർവശത്തുള്ള മരത്തിന്റെ ചുവട്ടിൽ കണ്ടത്. വാടി വരണ്ടിരിക്കുന്ന അയാളുടെ ദയനീയമായ അവസ്ഥ ഗോപാലേട്ടനെ വിഷമിപ്പിച്ചു. എണിറ്റു പോയി അയാളെ കൂട്ടികൊണ്ട് വന്നു തന്റെ കടയിൽ ഇരുത്തി. എന്നിട്ട് മുന്നിൽ ഇല ഇട്ടു ചോറ് വിളമ്പി. ആർത്തിയോടെ അയാൾ കഴിക്കുന്നത് കണ്ടു ഗോപാലേട്ടന്റെ കണ്ണിൽ ഈറൻ അണിഞ്ഞു.
വയറു നിറച്ച് കഴിച്ച ശേഷം നന്ദി പറഞ്ഞ് പോകാൻ ഇറങ്ങിയ അയാളെ തടഞ്ഞു കൊണ്ട് ഗോപാലേട്ടൻ ചോദിച്ചു. താൻ എവിടത്തുകാരനാ ? അയാൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ഗോപാലേട്ടൻ ചോദ്യം ആവർത്തിച്ചു തനിക്കെന്താ പറ്റിയെ ?താൻ ഇവിടെങ്ങനെ എത്തിപ്പെട്ടു. ഏറെ നേരത്തെ മൗനത്തിനു വിരാമമിട്ടുകൊണ്ട് അയാൾ പറഞ്ഞുതുടങ്ങി “ഞാൻ ആരാണെന്നോ ഇവിടെ എങ്ങനെ എത്തിപെട്ടെന്നോ എനിക്കറിയില്ല. ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല എനിക്ക്. ഒരു ബസ് അപകടത്തിൽ പെട്ടു ഞാൻ ഇവിടുത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നെ അറിയുന്നവർ ആരും വരാത്തതിനാൽ അവർ എന്നെ അവുടെന്ന് പറഞ്ഞുവിട്ടു. അവിടെ വെച്ചാണ് ഡോക്ടർ പറഞ്ഞത് എനിക്ക് അപകടത്തിൽ തലയ്ക്ക് പറ്റിയ ആഘാതത്തിൽ അംനേഷ്യ എന്ന രോഗം പിടിപെട്ടുവെന്നും അതാണ് പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കാതെന്നും....”
ഒരു ഞെട്ടലോടെയാണ് ഗോപാലൻ എല്ലാം കേട്ടത്. അയാളുടെ കഥകളറിഞ്ഞ ഗോപാലൻ അയാളെ ഇറക്കി വിടാൻ മനസ്സ് വന്നില്ല.. അയാളെ ഗോപാലൻ തന്റെ വീട്ടിലേക്കു കൂട്ടി .. പാറുകുട്ടിക്ക് ആദ്യം എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പതിയെ എല്ലാം മാറി. തന്റെ പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത അയാൾക്ക് ഗോപാലൻ നൽകിയ പേരായിരുന്നു "രഘു " ... കടയിൽ വലിയ ഒരു സഹായി ആയിരുന്നു അയാൾ. പാചകമൊക്കെ രഘു പെട്ടെന്ന് പഠിച്ചെടുത്തു. രഘുവിന്റെ ഭാഗ്യം കൊണ്ടാണോ കൈപ്പുണ്യം കൊണ്ടാണോന്ന് അറിയില്ല കടയിൽ കച്ചവടം വർധിച്ചു. ഗോപാലേട്ടന്റെ സമയം തെളിയാൻ തുടങ്ങി. ആദ്യമൊക്കെ രഘുവിനെ പറ്റി പത്രത്തിൽ പരസ്യം കൊടുക്കാമെന്നൊക്ക ഗോപാലൻ വിചാരിച്ചു എങ്കിലും തന്റെ സ്വാർത്ഥത അയാളെക്കൊണ്ട് അത് ചെയ്യാൻ പ്രേരിപ്പിച്ചില്ല. രഘുവാണ് തന്റെ കടയെ ഇത്രയും ആക്കി തീർത്തത്. അതിനാൽ അയാളെ ആർക്കും വിട്ട്കൊടുക്കാൻ ഗോപാലേട്ടൻ തയ്യാറായില്ല. പതിയെ രഘുവും തന്റെ ആളുകളെ കണ്ടുപിടിക്കണമെന്ന ആഗ്രഹവും ഉപേക്ഷിച്ചു. അത്രകണ്ട് ഗോപാലേട്ടൻ അയാളെ സ്നേഹിക്കുനുണ്ടായിരുന്നു. തന്റെ അടുത്ത് നിന്ന് ആരും രഘുവിനെ കൊണ്ടുപോകാതിരിക്കാൻ ഗോപാലൻ വേറെ ഒരു മാർഗവും കണ്ടു. അയാളെ കൊണ്ടു മൂത്തമോളെ കെട്ടിക്കുക്ക... എവിടെനിന്ന് വന്നെന്നോ ആരെണെന്നോ ഒന്നും അറിയാത്ത ആളിനെ കൊണ്ടു തന്റെ മകളെ വിവാഹം കഴിപ്പിക്കുന്നതിൽ പാറുക്കുട്ടി ശക്തമായി എതിർത്തു. എന്നാൽ ആ എതിർപ്പ് ഗോപാലേട്ടന്റെ ദൃഢമായ തീരുമാനത്തിന് മുന്നിൽ അലിഞ്ഞില്ലാതായി . അങ്ങനെ സൗദാമിനിയുടെയും രഘുവിന്റെയും വിവാഹം ഗോപാലേട്ടൻ ഭംഗി ആയിട്ടു നടത്തി. അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും ആ വീട്ടിലെ കൊച്ചു കാരണവരായി രഘു ജീവിച്ചു പൊന്നു.
ഒരുനാൾ കടയിൽ നല്ല തിരക്കുള്ള ദിവസം അന്യ നാട്ടിൽ നിന്നു കുറച്ചു ആളുകൾ ഊണ് കഴിക്കാൻ എത്തി. അതിൽ ഒരാൾ രഘുവിനെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഊണ് കഴിച്ചു കഴിഞ്ഞു കാശ് കൊടുക്കാൻ നേരത്തു അയാൾ ഗോപാലേട്ടനോട് രഘുവിനെ ചൂണ്ടികാട്ടികൊണ്ട് ചോദിച്ചു. ഈ ആളുടെ പേരെന്താ. ? വന്നയാൾ മലയാളി ആണെന്ന് അറിഞ്ഞതും ഗോപാലേട്ടൻ ഞെട്ടി. രഘുവിനെ അറിയുന്ന ആരെങ്കിലും ആയിരിക്കുമെന്ന് കരുതി ഗോപാലേട്ടൻ ഒന്നും വിട്ടു പറഞ്ഞില്ല. “എന്നോട മാപ്പിളൈ ആക്കും (എന്റെ മരുമകൻ ആണ് )പേര് രഘു” . അയാൾ സംശയപൂർവം തലയാട്ടി. എന്നിട്ട് ഒന്നും പറയാതെ ഇറങ്ങി പോയി. തെല്ലൊരു ആശ്വസം തോന്നിയെങ്കിലും ഗോപാലേട്ടന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി. ഉച്ചക്ക് രഘുവിനെ കുറിച്ച് അന്വേഷിച്ച അയാൾ രാത്രി വീണ്ടും കടയിൽ എത്തി. രഘുവും ഗോപാലേട്ടനും അന്നത്തെ കണക്കുകൾ നോക്കുന്ന ധിറുതിയിൽ ആയിരുന്നു.. അയാളെ കണ്ടതും ഗോപാലേട്ടൻ പരിഭ്രമിക്കാൻ തുടങ്ങി. രഘുവിനോട് കണക്കുകൾ നാളെ നോക്കാമെന്നും വീട്ടിൽ പൊക്കോളാനും പറഞ്ഞു. പോകാൻ ഇറങ്ങിയ രഘുവിനെ തടഞ്ഞുകൊണ്ട് വന്നയാൾ “ചോദിച്ചു, നി നന്ദൻ അല്ലെ ? രഘു സംശയഭാവത്തിൽ അയാളെ നോക്കി. ഇത് കേട്ട ഗോപാലേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു. ഇത് നന്ദനും ചന്ദനവും ഒന്നും അല്ല, രഘുവാ. നി പോയിക്കോ മോനെ എന്നും പറഞ്ഞു ഗോപാലേട്ടൻ രഘുവിനെ യാത്ര ആക്കാൻ തുടങ്ങിയപ്പോൾ വന്നയാൾ പറഞ്ഞു “അതുശെരി നിങ്ങൾക്ക് മലയാളം അറിയാമല്ലേ. എന്നിട്ടാണ് രാവിലെ കിടെന്നു നാടകം കളിച്ചത്. രാവിലെ മുതൽ നിങ്ങളുടെ പരിഭ്രമം ഞാൻ കാണുന്നതാണ്. സത്യം പറഞ്ഞോ, ഇല്ലെങ്കിൽ പോലീസിനെ വിളിക്കാം അവരോടു പറഞ്ഞാമതി “..ഞെട്ടിത്തരിച്ചു നിന്ന ഗോപാലേട്ടൻ ഉണ്ടായതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. എല്ലാം കേട്ടതും വന്നയാളുടെ മുഖം കലികൊണ്ട് ചുമന്നു. നിങ്ങൾ എന്ത് അക്രമമാണ് ഈ കാണിച്ചത് ?ആരാ എന്തെന്നറിയാതെ നിങ്ങളുടെ തോന്നിയപോലൊക്കെ ചെയ്യുന്നതാണോ മര്യാദ ? ഇതാരാണ് എന്ന് അറിയോ. ഇവന്റെ പേര് നന്ദൻ. ഇവന് ഒരു ഭാര്യയും കുഞ്ഞുമുണ്ട്. അയാളുടെ വാക്കുകൾ നാല് ദിക്കിലും ആഞ്ഞടിച്ചു വലിയ ശബ്ദത്തോടെ ഗോപാലേട്ടന്റെയും രഘുവിന്റെയും കാതുകളിൽ പതിച്ചു.
അയാളുടെ വാക്കുകൾ കേട്ടു രഘു ഒരു നിമിഷം തരിച്ചു നിന്ന്പോയി. തന്നെ കാത്ത് ഇരിക്കുന്നവരെ കുറിച്ച് ആലോചിച്ചപ്പോൾ രഘു പരിസരം മറന്ന് ഉച്ചത്തിൽ കരഞ്ഞു പോയി. താൻ ചെയ്തുപോയ വിവരക്കേട് ഓർത്തു അയാൾ സ്വയം കുറ്റപ്പെടുത്തി. ഗോപാലേട്ടന്റെ കാര്യം അതിലും കഷ്ടമായിരുന്നു. തന്റെ മകളുടെ ജീവിതം ഇനിയൊരു ചോദ്യചിഹ്നമായി മാറുമല്ലോന്ന് അയാൾ വേവലാതിപ്പെട്ടു. നോക്കീം കണ്ടും ചെയണമായിരുന്നുന്നു പാറുകുട്ടിയും സങ്കടപ്പെട്ടു. തന്റെ ഭർത്താവിന് നേരത്തെ തന്നെ ഭാര്യയും കുഞ്ഞും ഉള്ള വാർത്ത സൗദാമിനിയുടെ കാതുകളിലും കൂരമ്പു പോലെ തറച്ചു.
ശാന്ത സുന്ദരമായി കഴിഞ്ഞിരുന്ന ഗോപാലേട്ടന്റെ കുടുംബം വേദനകളാൽ ശോകമൂകമായി.
വന്നയാൾ രഘുവിന്റെ അയൽവാസിയായിരുന്നു.രഘുവിനു നാട്ടിൽ കച്ചവടം ആണെന്നും അതിപ്പോ ഭാര്യ ഏറ്റടുത് നടത്തുകയുമാണെന്നും അയാൾ പറഞ്ഞു. ഒരു ആൺതുണ ഇല്ലാതെ അവര് കഷ്ടപെടുവാനെന്നും തന്നോടൊപ്പം നാട്ടിലോട്ട് വരാൻ അയാൾ നിർബന്ധിക്കുകയും ചെയ്തു..
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കാൻ മാത്രമേ രഘുവിന് ആയുള്ളൂ.അതേസമയം രഘുവിന്റെ ഭാര്യ തന്റെ ഭർത്താവ് എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തന്റെ കുഞ്ഞിനെ മാറോടു ഇണക്കി കഴിയുവായിരുന്നു.
എന്തായാലും തന്റെ ഉറ്റവരെ കാണാൻ രഘു തീരുമാനിച്ചു. അതറിഞ്ഞപ്പോൾ ഗോപാലേട്ടൻ ആകെ തകർന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രഘു സൗദാമിനിയെയും കൂടെ കൂട്ടി.
രഘുവിനെ അന്വേഷിച്ചു വന്നയാൾ സംശയഭാവത്തോടെ രഘുവിനെ നോക്കിയപ്പോൾ രഘു പറഞ്ഞു.
ആരോരുമില്ലാതെ തെരുവിൽ അനാഥനായി നിന്നിരുന്ന എനിക്ക് വീടും ഭക്ഷണവും പിന്നെ ഒരു ജീവിതവും തന്നത് ഇവരാണ്. അതിനാൽ സൗദാമിനിയെ വേണ്ടാന്ന് വെക്കാൻ പറ്റില്ല. അവളെയും ഒപ്പം കൂട്ടുന്നുണ്ട്. വരുന്നത് വരട്ടെ. എന്നും പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു രഘു വന്ന ആളുടെ കൂടെ യാത്ര തിരിച്ചു.
യാത്രയിൽ ഉടനീളം രഘുവിനെ തേടിവന്നയാൾ രഘുവിന്റെ കുടുംബത്തെ കുറിച്ച് വാചാലനായി. അയാളുടെ പേര് രവി എന്നാണെന്നും രഘുവിന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണെന്നും അയാൾ പറഞ്ഞു. രഘുവിന്റെ ഭാര്യയുടെ പേര് സുമംഗല എന്നാണെന്നും മകൻ ഗണേഷിന് അഞ്ചു വയസായെന്നും അയാൾ പറഞ്ഞു. ഗണേഷിനെ സുമംഗല തന്റെ ഉദരത്തിൽ ചുമക്കുമ്പോഴായിരുന്നു, ഒരു അമ്പലത്തിൽ തൊഴാനായി രഘു പുറപ്പെട്ടത്. തമിഴ് നാട്ടിലെ ഉൾഗ്രാമങ്ങളിൽ സ്ഥിതി ചെയുന്ന ഒരമ്പലത്തിലേക്കാണ് പോയത്. ആ യാത്രയാണ് മദിരാശി എത്തിയതും തലകീഴായി മറിഞ്ഞത്. അപകടം പറ്റിയത് അവര് അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അന്വേഷിച്ചു ചെന്നപ്പോൾ അങ്ങനെ ആരും ഉണ്ടായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
കേരളത്തിന്റെ തന്നെ ശാന്ത സുന്ദരമായ കുട്ടനാടായിരുന്നു രഘുവിന്റെ ജന്മസ്ഥലം.
രഘുവിന്റെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചുപോയിരുന്നു.ബന്ധുക്കളാണ് അയാളെ വളർത്തിയതും കച്ചവടം തുടങ്ങാൻ സഹായിച്ചതും., കല്യാണം കഴിപ്പിച്ചതും.
തന്റെ ജീവിതകഥ കേട്ടു രഘുവിന്റേയും ഭാര്യയുടെയും മനസ്സ് വിങ്ങി പൊട്ടി
അതിരാവിലെ അവർ നാട്ടിലെത്തി.
നാട്ടിൽ എത്തിയതും രഘുവിന്റെ മനസ്സ് പടാപടാന്ന് ഇടിക്കാൻ തുടങ്ങി. തന്റെ ഭാര്യയെയും മകനേം കാണാൻ അയാളുടെ മനസ്സ് വെമ്പൽ കൊണ്ടു. ഒരു ഓടിട്ട ചെറിയ വീട് ചൂണ്ടിക്കാട്ടി രവി പറഞ്ഞു
അതാണ് നന്ദന്റെ വീട് കയറി വരൂ.
ഉമ്മറത്തു എത്തി രവി അകത്തേക്ക് നോക്കി സുമംഗലയെ നീട്ടി വിളിച്ചു.
കൈയിൽ ഒരു വടിയും കുത്തിപ്പിടിച്ചു തളർന്നു പോയ കാലുകൾ ഏന്തി ഏന്തി സുമംഗല നടന്നു വന്നു.
വാതിൽക്കൽ രവിയെ കണ്ടതും സുമംഗല ചോദിച്ചു
രവിയേട്ടൻ പോയിട്ട് ഇത്ര പെട്ടെന്ന് എത്തിയോ ?ഒന്ന് രണ്ടു ദിവസവും കൂടി ആവുമെന്നല്ലേ പറഞ്ഞത് ?
മ്മ് നേരത്തെ വരേണ്ടി വന്നു. ഇതാരാ വന്നിരിക്കുന്നെന്ന് കണ്ടോ ?അപ്പോഴാണ് അല്പം മാറിനിന്ന രഘുവും സൗദാമിനിയും സുമംഗലയുടെ മുന്നിൽ വന്നത്. അവളുടെ തളർന്നുപോയ കാല് കണ്ടു നെഞ്ചു തകർന്നു നിൽക്കുവായിരുന്നു രഘുവും സൗദാമിനിയും.
രഘുവിനെ കണ്ടതും സുമംഗലയുടെ മുഖത്തു ആയിരം ഭാവങ്ങൾ മിന്നിമറഞ്ഞു. ആയിരം പൂര്ണചന്ദ്രന്മാർ ഒന്നിച്ചു ഉദിച്ചത് പോലെ അവളുടെ മുഖം വെട്ടിത്തിളങ്ങി.
പിന്നെ ഒട്ടും താമസിക്കാതെ തന്റെ വയ്യായിക മറന്നു കാലുകൾ വേച്ചു വേച്ചു അതിവേഗത്തിൽ പടികളിറങ്ങി രഘുവിന്റെ അടുത്ത് വന്നു തന്റെ രണ്ടുകൈകൾ കൊണ്ടും മുറുക്കി പിടിച്ചു.
എവിടായിരുന്നു ഇതുവരെ. എവിടൊക്കെ അന്വേഷിച്ചു. എന്താപറ്റിയത് ?ഇങ്ങനെ ആയിരം ചോദ്യങ്ങൾ സുമംഗല ചോദിച്ചുകൊണ്ടിരുന്നു. എല്ലാത്തിനും മൗനം മാത്രമായിരുന്നു രഘുവിന്റെ മറുപടി.കണ്ണു നിറച്ചു അവളെ നോക്കി നിന്നു. അപ്പോഴാണ് സൗദാമിനിയെ സുമംഗല ശ്രദ്ധിച്ചത്. ഇതാരാ എന്ന ഭാവത്തിൽ രഘുവിനെ നോക്കി.
രവി ഇതൊക്കെ കണ്ടിട്ട് ഇടയിൽ കയറി ഇടപെട്ടു. എന്നിട്ട് ഉണ്ടായതെല്ലാം സുമംഗലയോടു പറഞ്ഞു.
എല്ലാം കേട്ടതും സുമംഗലയുടെ സമനില തെറ്റാൻ തുടങ്ങി. ഭൂമിപിളർന്നു താൻ അതിനുള്ളിലേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചുപോയി. എല്ലാം തിരിച്ചു കിട്ടിയിട്ടും ഒന്നും കിട്ടാതെപോയപോലെ ഉള്ള അവസ്ഥ അവളെ കൂടുതൽ അസ്വസ്ഥയാക്കി.
രവി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ട് രഘുവിന്റെ നേരെ തിരിഞ്ഞു.
കണ്ടോ ഇതാണ് സുമംഗല കണ്ണിൽ എണ്ണയും ഒഴിച്ച് രാവും പകലും കാത്തിരുന്ന തന്റെ ഭാര്യ അവളുടെ ഒരു കാലിനു സ്വാധിനമില്ല. അത് അറിഞ്ഞു തന്നെയാണ് നീ അവളെ വിവാഹം കഴിച്ചത്. ഞാൻ അത് മുന്നേ പറയാതിരുന്നത്., നീ അത് കേട്ടു വരാൻ കൂട്ടാക്കില്ലെങ്കിലൊന്ന് ഭയന്നാണ്. ഇനി നിങ്ങൾക്ക് തീരുമാനിക്കാം എന്താ വേണ്ടതെന്ന്. രഘുവിനെയും സൗദാമിനിയെയും ഒരിക്കൽകൂടെ നോക്കിയിട്ട് രവി ആ വീടുവിട്ട് ഇറങ്ങിപ്പോയി.
എല്ലാം കണ്ടു തരിച്ചുനിൽക്കാൻ മാത്രമേ സൗദാമിനിക്കയുള്ളു.
രഘു മൗനത്തിനു വിരാമമിട്ടുകൊണ്ട് സുമംഗലയുടെ അടുത്ത് പോയി ഇപ്രകാരം പറഞ്ഞു.
സുമംഗലക്ക് ഇനി എന്തുവേണമെങ്കിലും തീരുമാനിക്കാം. എനിക്ക് ആരോരുമില്ലാതെ ആയപ്പോൾ അഭയം തന്നവരാണ് സൗദാമിനിയും കുടുംബവും. ഞാൻ എങ്ങനെ അവളെ വേണ്ടാന്ന് വെക്കും നീ തന്നെ പറ.
അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ കളിക്കാൻ പോയ ഗണേഷ് മടങ്ങി എത്തിയത്. പരിചയമില്ലാത്ത ആളുകളെ കണ്ടപ്പോൾ അവൻ അമ്മയുടെ സാരിയുടെ പിന്നിൽ ഒളിഞ്ഞു. എന്നിട്ട് ഒന്നുംകൂടെ ഇടകന്നിട്ട് നോക്കിയപ്പോഴാണ് അത് തന്റെ അച്ഛനാണെന്ന് ഗണേഷിന് മനസിലായത്. ഫോട്ടോയിൽ അമ്മ കാട്ടിക്കൊടുത്ത മുഖം അവന്റെ മനസിൽ അവൻ നന്നായി ഒപ്പി എടുത്തിരുന്നു. അവനെ കണ്ടതും രഘു അവനെ വാരി എടുത്തു ഉമ്മകൾ കൊണ്ടു പൊതിഞ്ഞു..
സൗദാമിനിയും അവനെ എടുത്തു ചുംബിച്ചു. എന്നിട്ട് രഘുവിനോടും സുമംഗലയോടുമായി പറഞ്ഞു. നിങ്ങളുടെ ജീവിതത്തിൽ ഒരു കരടായി ഞാൻ ഉണ്ടാകാൻ പാടില്ല. ഞാൻ തിരിച്ചു പോയ്കോളാം.
രഘു എന്തോ പറയാൻ തുടങ്ങിയപ്പോൾ തടഞ്ഞുകൊണ്ട് സൗദാമിനി പറഞ്ഞു. ഇനി ഒന്നും പറയരുത്. ഒരു തരത്തിൽ ഞങ്ങൾ തന്നെയാണ് തെറ്റുകാർ, ഒന്നും അന്വേഷിക്കാതെ എടുത്തു ചാടിയതിനുള്ള പ്രതിബലമാണിത്. ഈ വയ്യാത്ത ചേച്ചിയെ തനിച്ചാക്കി എന്റെ കൂടെ വന്നാൽ ദൈവം പോലും നമ്മൾക്ക് മാപ്പ് തരില്ല. ഞാൻ പോയ്കോളാം. അത് മാത്രമാണ് ഇതിനൊരു പരിഹാരം.
എന്ത് പറയണംന്ന് അറിയാതെ കുഴങ്ങിപോയ രഘു തളർന്നുപോയി ഉമ്മറപ്പടിയിൽ ഇരുന്നു.
സുമംഗല ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
സൗദാമിനി രഘുവിന്റെ അടുത്ത് വന്നു പറഞ്ഞു. എന്നെ ബസ് കയറ്റിവിടു ഞാൻ പൊയ്ക്കൊള്ളാം. അച്ഛനെയും അമ്മയെയും ഞാൻ പറഞ്ഞു സമാധാനിപ്പിച്ചോളാം.
ഇത്രയും പറഞ്ഞു തിരിഞ്ഞതും നിലവിളക്കുമായി നിൽക്കുന്ന സുമങ്ങളെയായാണ് കണ്ടത്..
ആശ്ചര്യപൂർവം നോക്കിയ സൗദാമിനിയുടെ കൈയിൽ നിലവിളക്ക് കൊടുത്തിട്ട് സുമംഗല അവളുടെ നെറുകയിൽ ചുംബിച്ചു.
ആരോരുമില്ലാതായ സമയത്തു എന്റെ ഏട്ടന് ഒരു താങ്ങായി നിന്നതാണ് നീ. നിന്നെ തള്ളിക്കളയാൻ ഞാൻ തയ്യാറല്ല. എന്നും ഞങ്ങളോടൊപ്പം നീയും ഉണ്ടാവണം. വരൂ അകത്തേക്ക് വരൂ.
എല്ലാം കണ്ടു സന്തോഷം കൊണ്ടു രഘുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ സുമംഗലയെ കൈകൂപ്പി തൊഴുതു. രണ്ടുപേരെയും സന്തോഷപൂർവം സുമംഗല അകത്തേക്ക് കൊണ്ടുപോയി.
അങ്ങനെ രണ്ടു ഭാര്യമാരുമായി സസന്തോഷം രഘു ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. ഇപ്പോൾ രഘു മുത്തച്ചനും ഒക്കെ ആയി പേരകുട്ടികളോട് തന്റെ പൂർവ കഥ വിവരിക്കുമ്പോൾ കൂട്ടത്തിൽ ന്യൂ ജനറേഷൻ പേരക്കുട്ടി ചോദിച്ചു
അപ്പുപ്പൻ ആളു കൊള്ളാലോ. അപ്പോ അമ്മുമ്മമാര് വഴക്കൊന്നും കൂടില്ലേ?ഇപ്പോഴത്തെ പെണ്പിള്ളേര്ക്ക് ഈഗോ ഒഴിഞ്ഞ നേരമില്ല. അപ്പുപ്പൻ എങ്ങനെ അവരെ ഇത്ര നാള് ഇവരെ ഒരുപോലെ കൊണ്ടുപോയി. ?
ഒന്നും പറയാതെ രഘു വലിയ വായിൽ ചിരിച്ചു. എന്നിട്ട് അകത്തേക്ക് നോക്കി.
സുമംഗലക്ക് കാലു തടവികൊടുക്കുകയാണ് സൗദാമിനി . തന്റെ കൈയിലുള്ള മാമ്പഴം സുമംഗല സൗദാമിനിക്ക് വായിൽ വെച്ച് കൊടുക്കുകയാണ്, അവരുടെ ഈ ഐക്യത്തിൽ ഇന്നും അതിശയിച്ചുപോകുന്ന രഘുവിന് പേരക്കുട്ടിയുടെ ചോദ്യങ്ങൾക്കു ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
പെണ്ണും പെണ്ണും തമ്മിൽ ചേർന്നാൽ കലഹമല്ല ഒരുമിച്ചു കഴിയാനും സാധിക്കും.. പക്ഷെ അതിനു പെണ്ണ് തന്നെ വിചാരിക്കണം.
ഇതൊരു നടന്ന സംഭവമാണ്. പേരുകൾ സാങ്കല്പികം.
സ്നേഹപൂർവ്വം
സീത കാർത്തിക്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot