നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ ഒടിയൻ വേലു അദ്ധ്യായം 9


ഇരു തലയുള്ള വെളുത്ത പാമ്പൊരണ്ണം പത്തി വിടർത്തി ചീറ്റി തനിക്കെതിരെ നിൽക്കണു
അനങ്ങിയാൽ അതുദ്രംഷ്ട്രിക്കുമോ ..?അതിന്റെ കണ്ണുകളിൽ തന്നോടു വൈരാഗ്യമുള്ള പോലെ അനിയൻ തമ്പിയുടെ നെഞ്ചു പട പടാന്നടിച്ചു തുടങ്ങിയിരുന്നു
എന്തും ചെയ്യും താനെന്നു അയാൾ ചിന്തിച്ചതും വീട്ടിലെ കുഞ്ഞൻ പൂച്ച വാതിൽ പടിയിൽ നിന്നും മ്യൂവ് എന്നൊരു കരച്ചിൽ
ശേഷം അതു ആ നാഗത്തിനടുത്തേക്കെടുത്തൊരു ചാട്ടം
നിമിഷനേരം കൊണ്ടു പാമ്പിന്റെ നോട്ടം പൂച്ചയിലേക്കു മാറിയതും തമ്പി പിന്നോട്ടു ദൃതിയിൽ മാറി
കണ്ണുകളിൽ ഇരുട്ടു പടരും പോലെ പെട്ടന്നു തലയിലെന്തോ തട്ടിയ പോലൊരു തോന്നൽ
തമ്പി അതെന്തെന്നു കൈകളാൽ തപ്പി നോക്കി
ആരുടേയോ കാലുകൾ പോലെ അയാൾ മുകളിലേക്കു സൂക്ഷിച്ചു നോക്കി
കയറിൽ തൂങ്ങിയാടുന്ന സ്ത്രീ രൂപം എവിടേയോ കണ്ട പരിചയം പോലെ ഇതാരായിരിക്കും ? അതേ ഇതടിച്ചു തളിക്കാരി വാസന്തിയുടെ മകൾ സുഭദ്രയല്ലേ ..എന്നു ചിന്തിച്ചതും ഞെഞ്ചിലാരോ കനൽ വാരിയിട്ട പോലൊരു തോന്നൽ
ഈശ്വരാ ..,അറിയാതെ അയാൾ നിലവിളിച്ചു
അവൾ മരിച്ചു അഞ്ചു വർഷം പിന്നിട്ടതല്ലേ ?
അയാൾ ഒരു തവണ കൂടി ആ മുഖത്തേക്കു ഉറ്റു നോക്കി
കാറ്റിലവളുടെ മുടിയിഴകൾ പാറി മാറിയതും
അയാൾ അതു കണ്ടു ..അവളുടെ കണ്ണുകൾ പെട്ടന്നു തുറന്നു അയാളെ രൂക്ഷമായി നോക്കി
അയാൾ എന്തു ചെയ്യണമെന്നു ചിന്തിച്ചതും അവളുച്ചത്തിൽ പൊട്ടിച്ചിരിച്ചു തമ്പി...,,എന്നുറക്കെ അവൾ വിളിക്കും പോലെ അയാൾ ചെവികൾ കൈകളാൽ ആഞ്ഞു പൊത്തി
ഭയത്താൽ അയാൾ മുഖം തിരിച്ചു
കുഞ്ഞി പൂച്ചയും പാമ്പും അതെവിടെ പോയ് അതോ ഇതെല്ലാം തന്റെ തോന്നലുകളാണോ..?
ഒരു തവണ കൂടി തമ്പിതിരിഞ്ഞു നോക്കി
ഇല്ല അവൾ സുഭദ്ര എവിടെ പോയി തനിക്കെന്തു പറ്റി ..? എന്നയാൾ ചിന്തിച്ചു
ക്ഷണ നേരം കഴിഞ്ഞതും കറുത്ത എന്തോ ഒന്നു അല്ല മുടിയിഴകൾ നിലത്തേക്കൂർന്നു വരും പോലെ
അയാൾ മുകളിലേക്കു നോക്കിയതും ഞെട്ടി വിറച്ചു
മച്ചിലൊരു വാവലു പോലെരു ജീവി അതിന്റെ തല സുഭദ്രയുടെ പോലെ അതിന്റെ കണ്ണൽ നിന്നും എന്തോ ഒന്നിറ്റു തന്റെ മേനിയിൽ വീണ പോലെ വിരലാൽ അതെന്തെന്നു നോക്കിയതും ഇരുട്ടിലും അതു ചുവന്ന രക്തമാണന്നയാൾ തിരിച്ചറിഞ്ഞു
ആ ജീവി താഴേക്കൂർന്നുവരും പോലെ തോന്നിയ അയാൾ പുറത്തേക്കോടി ജീവനും കൊണ്ടു
ആ ഒാട്ടത്തിൽ കാലിന്റെ വേദനയോ ഒന്നും തന്നെ അയാൾ അറിഞ്ഞിരുന്നില്ല
ഒാടിയോടി അയാൾ ഒരു കാടിന്റെ ഒാരത്തെത്തിയിരുന്നു
ഭയത്താൽ എന്തിലോ തട്ടി മറിഞ്ഞു വീണ അയാൾ ബോധം കെട്ടു ആ കാട്ടിനുള്ളിലെ ഇല്ലി പടർപ്പിലേക്കു വീണു
***********************************
കണ്ണു തുറന്ന അയാൾ ഞെട്ടി
ഇല്ലിയിൽ മേഞ്ഞ കട്ടിലിൽ കിടക്കുന്ന തന്റെ മുന്നിൽ ആരൊക്കെയോ കളം വരച്ചെന്തൊക്കെയോ പൂജകൾ ചെയ്യുന്നു
ആരായിരിക്കും ഇവർ എന്തിനായിരിക്കും ഈ പൂജകളൊക്കെ ?
കേൾവിയിൽ ദു;ർ മന്ത്രങ്ങളാണവയന്നായാൾക്കു തോന്നി
അതിലൊരു പ്രായം ചെന്ന മനുഷ്യൻ പുലിത്തോലുടുത്തിരുന്നു
വന്യമായ കാടിന്റെ ഏകാന്തതയെ ഭേദിച്ചു മന്ത്രങ്ങൾ മുഴങ്ങുന്നു
അയാൾ തന്റെ മുന്നിലെ കളത്തിനു നേരെ കൈയ്യിലെ പന്തമുയർത്തി
അതിലേക്കു എന്തോ പൊടി വാരിയെറിഞ്ഞു
ആകെ ഒരു തീമയം...
അയാൾ ഉറക്കത്തിലേക്കു വീണ്ടും വഴുതി വീണു
*****************************************
ശങ്കരൻ തമ്പി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലായിരുന്നു
അയാൾ വാതിൽ പടിയിലെ ചാരു കസേരയിൽ ആരുടേയോ വരുവും കാത്ത് അക്ഷമനായി ഇരിക്കയായിരുന്നു
നിശബ്ദതയെ ഭേദിച്ചു കൊണ്ടൊരു വിളി """ തമ്പി അദ്ദേഹം....
ആരാണു എന്നറിയാൻ വിളികേട്ടയിടത്തേക്കയാൾ തിരിഞ്ഞു നോക്കി
തുടരും

Biju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot